Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പ്രോട്ടോകോള്‍ അറിയാം.. കോവിഡ് പശ്ചാത്തലത്തിലെ ഈ വര്‍ഷത്തെ ഹജ്ജിന് സൗദിയിലെ വിദേശികള്‍ക്കും അപേക്ഷിക്കാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ....

07 JULY 2020 09:56 AM IST
മലയാളി വാര്‍ത്ത

കോവിഡ് പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ ഹജ്ജ് നടക്കുന്നത് . കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടുള്ള ഹജ്ജിനാണ് തയ്യാറെടുപ്പുകള്‍ നടക്കുന്നതും. ഹജ്ജിനുള്ള രജിസ്‌ട്രേഷന്‍ സൗദി അറേബ്യ ആരംഭിച്ചിരിക്കുകയാണ് . സൗദിയിലുള്ള താമസക്കാര്‍ക്കും വിദേശികള്‍ക്കുമാണ് അപേക്ഷിക്കാനുള്ള അവസരം. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ  https://localhaj.haj.gov.sa/LHB/pages/home.xhtml?dswid=7764 എന്ന ലിങ്ക് വഴിയാണ് ഹജ്ജിന് അപേക്ഷിക്കേണ്ടത്. കോവിഡ് ലക്ഷണമില്ലാത്തവര്‍ക്കെല്ലാം അപേക്ഷ നല്‍കാന്‍ സാധിക്കും . ഇക്കാര്യം ഓണ്‍ലൈന്‍ അപേക്ഷയുടെ തുടക്കത്തില്‍ തന്നെ ചോദിക്കുന്നുണ്ട്. ഇരുപതിനും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക.


ഹജ്ജിന് മുന്നോടിയായി 14 ദിവസവും ഹജ്ജിന് ശേഷം 14 ദിവസവും ക്വാറന്റൈനില്‍ തുടരണം. മുന്പ് ഹജ്ജ് ചെയ്തവര്‍ക്ക് വീണ്ടും ഹജ്ജ് ചെയ്യാനാകില്ല. കോവിഡ് പ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നതില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ഉയര്‍ന്ന ബ്ലഡ് പ്രഷര്‍, ശ്വാസ പ്രശ്‌നങ്ങള്‍, പ്രമേഹ രോഗികള്‍ എന്നിവര്‍ക്ക് അവസരമുണ്ടാകില്ല. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയാകും പതിനായിരം ഹാജിമാര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇഖാമ നമ്പറും മൊബൈല്‍ നമ്പറും നല്‍കി ആദ്യ ഘട്ട രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. അന്തിമ പട്ടിക പിന്നീട് തയ്യാറാക്കും. ഓരോ രാജ്യങ്ങളുടേയും എംബസിയുമായി ചേര്‍ന്നാകും പട്ടിക തയ്യാറാക്കുക.

ഇത്തവണത്തെ ഹജ്ജിനുള്ള പ്രോട്ടോകോളും മന്ത്രാലയം ഇന്ന് പുറത്തിറക്കിയിരുന്നു. അവ ഇതാണ്. എട്ട് അനുച്ഛേദങ്ങളുള്ളതാണ് പ്രത്യേക പ്രോട്ടോകോള്‍. ഇതനുസരിച്ച് ജൂലൈ 19 മുതല്‍ മിന, മുസ്ദലിഫ, അറഫാത് തുടങ്ങിയ പുണ്യ നഗരങ്ങളിലേക്കുള്ള പ്രവേശനം പെര്മിറ്റുള്ളവര്‍ക്ക് മാത്രമായിരിക്കും. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് തീര്‍ത്ഥാടനത്തിന് അനുവാദം ലഭിക്കില്ല. എന്നാല്‍ ഹജ്ജ് നിര്‍വഹിക്കുന്നതിനിടയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അനുഷ്ടാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അനുവദിക്കും.

ഹാജിമാരും തീര്‍ത്ഥാടകര്‍ക്ക് സേവനം ചെയ്യുന്നവരും മുഴുസമയവും മാസ്‌ക് ധരിച്ചിരിക്കണം. തീര്‍ത്ഥാടകര്‍ അനുഷ്ട്രങ്ങള്‍ നിര്‍വഹിക്കുന്നിടത്തും സമയം ചെലവഴിക്കുന്നിടത്തും അകലം പാലിച്ചിരിക്കണം. തീര്‍ത്ഥാടകരെ സ്വീകരിക്കുന്ന സ്ഥലം, താമസ സ്ഥലം, ലഗേജുകള്‍ കൈമാറുന്ന സമയം, ഭക്ഷണ ശാല, എലിവേറ്റര്‍, ഇലക്ട്രോണിക് ലാഡര്‍ തുടങ്ങിയ സേവന വേളയിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം.

ഉപയോഗിക്കുന്ന സാധനങ്ങള്‍ പങ്കുവെക്കുന്ന രീതിയില്‍ ആവരുത്. ബാര്‍ബര്‍ ഷാപ്പുകളില്‍ ആവശ്യമായ ആരോഗ്യ മുന്‍കരുതല്‍ സ്വീകരിച്ചിരിക്കണം. പൊതു സ്ഥലങ്ങള്‍, ടോയ്‌ലെറ്റുകള്‍, വിശ്രമ സ്ഥലങ്ങള്‍ എന്നിവ കോവിഡ് നിര്‍ദേശമനുസരിച്ച് കണിശമായി ശുദ്ധി വരുത്തണം. കല്ലേറിനുള്ള അണുമുക്ത കല്ലുകളുടെ കിറ്റ് ഹാജിമാര്‍ക്ക് നല്‍കുമെന്നും പ്രോട്ടോകോളില്‍ പറയുന്നു.

മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കുകയും അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. പ്രദക്ഷിണ, പ്രയാണ സ്ഥലങ്ങളില്‍ തിരക്കുണ്ടാകാതിരിക്കാന്‍ തീര്‍ഥാടകരെ ഘട്ടം ഘട്ടമായി മാത്രമേ കടത്തിവിടാവൂ. സുരക്ഷ കണക്കിലെടുത്ത് കഅ്ബ സ്പര്‍ശിക്കാനാവാത്ത വിധം ബാരിക്കേഡുകള്‍ ഉയര്‍ത്തും.

പ്രവേശനത്തിനും പുറത്തുകടക്കാനും പ്രത്യേക കവാടങ്ങള്‍ നിജപ്പെടുത്തി തിരക്ക് ഒഴിവാക്കും. ഡിസ്‌പോസിബിള്‍ കുപ്പികളില്‍ മാത്രമേ തീര്‍ഥ ജലം നല്‍കൂ. ഹറമിനകത്തും പുറത്തും ഭക്ഷണം കഴിക്കാനും പാടില്ല. തെര്‍മല്‍ സ്‌കാന്‍ സ്ഥാപിച്ചാകും ഓരോ സ്ഥലങ്ങളിലേക്കും പ്രവേശനം. പനി, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയുള്ളവര്‍ക്കും മണവും രൂചിയും അറിയാത്തവര്‍ക്കും ഹജിന് അനുമതിയുണ്ടാകില്ല. ഹജ് വേളയില്‍ രോഗലക്ഷണം കണ്ടെത്തിയാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ചാകും തുടര്‍നടപടികള്‍. രോഗബാധ സംശയിക്കുന്നവരെ പ്രത്യേക കെട്ടിടങ്ങളിലേക്കു മാറ്റും. ഹജ് കഴിഞ്ഞ ശേഷം ഹാജിമാര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (2 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (3 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (5 hours ago)

Malayali Vartha Recommends