കണ്മുന്നിൽ ഉമ്മ യാത്രയായി; നടുക്കം മാറാതെ വാപ്പയും മകനും, നാട്ടിലേക്ക് മടങ്ങാൻ ഷാർജ വിമാനതാവളത്തിൽ എത്തിയപ്പോൾ സംഭവിച്ചത്...
കൊറോണ വ്യാപനത്തിന്റെ പ്രതിസന്ധിയിൽ ആകെ കുഴഞ്ഞിരിക്കുകയാണ് പ്രവാസികൾ. കൊറോണ വ്യാപനം ഉണ്ടാക്കിയ ഭീതിയും അതുപോലെ തന്നെ നഷ്ടങ്ങളും താങ്ങാനാകാതെ ആത്മഹത്യാ ചെയ്യുന്നവർ അനക്കദിയാണ്. ഇതിനെതിരെ നിരവധി ബോധവത്കരണ പരിപാടികൾ നടന്നുവരികയാണ് എങ്കിലും ദിനംപ്രതി വാർത്തകൾ പുറത്തേക്ക് വരുന്നത് പ്രവാസികളെ ഭീതിയിലാഴ്ത്തുന്നു. എന്നാൽ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
ഇന്ന് അഞ്ച് മൃതദേഹങ്ങൾ,മൂന്ന് പേരുടെ മൃതദേഹങ്ങൾ എംബാംമിഗ് കഴിഞ്ഞ് നാട്ടിലേക്ക് അയച്ചു, രണ്ട് പേരുടെ മൃതദേഹങ്ങൾ ഇവിടെ സംസ്കരിച്ചു.ഈ രണ്ട് പേർക്കും കോവിഡ് പോസ്റ്റീവ് ആയതിനാൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് ഇവിടെ സംസ്കരിച്ചത്. അതിൽ നാല് പേരും ആത്മഹത്യ ചെയ്തതാണ്. ഒരാളുടെത് സ്വഭാവികമരണം.കഴിഞ്ഞ രണ്ട് ദിവസം മുമ്പ് അൽ ഐനിൽ നിന്നും നാട്ടിലേക്ക് പോകുവാൻ ഷാർജ വിമാനത്താവളത്തിൽ എത്തിയ ഒരു കുടുബത്തിലെ അംഗമായ ഒരു സ്ത്രീയാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. പാലക്കാട് സ്വദേശികളായ വാപ്പായും,ഉമ്മായും മകനും കൂടി ഒരുമ്മിച്ചാണ് അൽ ഐനിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഷാർജ വിമാനതാവളത്തിൽ എത്തിയത്.സെകൃൂരിറ്റി ചെക്ക് ഇൻ കഴിഞ്ഞ് ബോഡിംഗ് പാസ്സും വാങ്ങി വിമാനത്തിന് Wait ചെയ്യുമ്പോഴാണ് നേഞ്ച് വേദന തുടർന്ന് കുഴഞ്ഞ് വീണ് ആ ഉമ്മ മരിക്കുന്നത്.
അതോടെ ഇവരുടെ യാത്ര മുടങ്ങുകയും ചെയ്തു.ഇന്ന് ഏംബാംമിഗ് കഴിഞ്ഞ് ഉമ്മായുടെ മയ്യത്തിനോടപ്പം വാപ്പായും മകനും അതേ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി.കോവിഡ് പോസ്റ്റീവ് ആയതിനെ തുടർന്ന് രണ്ട് ചെറുപ്പക്കാരിൽ ഒരാൾ തൂങ്ങി മരിക്കുകയും.മറ്റെയാൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിക്കുകയും ചെയ്തു.കോവിഡ് എന്ന രോഗത്തെ കുറിച്ച് ഭീതിയും ആശങ്കയും വേണ്ടായെന്ന് ഗവൺമെൻ്റും,മറ്റ് മിഷനറികളും എല്ലാ രീതിയിലും ബോധവൽക്കരണം നടത്തുമ്പോഴും, അതൊന്നും ഗൗനിക്കാതെ സ്വന്തം ജീവൻ കളയുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.ഇന്ന് ആത്മഹതൃ ചെയ്ത നാല് പേരും ചെറുപ്പക്കാരാണ്.ആത്മഹതൃയെ കുറിച്ച് കഴിഞ്ഞ പോസ്റ്റിൽ വിശദമായി ഞാൻ പറഞ്ഞിരുന്നു.ഭീതി വേണ്ട, കൂടെയുണ്ട് എന്ന് ആത്മാർത്ഥമായി പറയുന്ന രാജ്യവും ഭരണാധികാരികളും നമ്മുക്കുളളപ്പോൾ .പിന്നെയെന്തിന് നമ്മൾ ഭയക്കണം.
ഒരു തരം വിഡ്ഢിത്തം തന്നെയാണ് ആത്മഹത്യ. ചുരുങ്ങിയ ജീവിതത്തിൽ അനുഭവിക്കുന്ന നിസ്സാര പ്രതിസന്ധികൾക്ക് വേണ്ടി സുന്ദരമായ ജീവിതം നശിപ്പിച്ചുകളയരുത്. നിസ്സാരമായി പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണ്,ഒരു നിമിഷത്തിൻെറ മാനസികാവസ്ഥയിൽ ഒരു മനുഷ്യൻെറ ഏറ്റവും വിലയേറിയ ജീവനെ സ്വയം നശിപ്പിക്കുന്നത്.ആത്മഹതൃ പ്രവണത ഇല്ലാതാക്കുവാൻ സമൂഹത്തിൻെറ പിന്തുണ ആവശ്യമാണ് ശരിയായ ഉപദേശം കൊണ്ട് ഒരു പരിധിവരെ ആത്മഹത്യയുടെ എണ്ണം കുറയ്ക്കാൻ കഴിയും അതിന് വേണ്ടി ഒരു വലിയ കൂട്ടായ്മ ഉണ്ടാകണം.നിങ്ങൾക്ക് ചുറ്റും മാനസികാവസ്ഥയിൽ കഴിയുന്ന വരെ കണ്ടെത്തി ആശ്വാസവാക്കുകൾ നൽകി അവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരണം.ആത്മഹത്യ ചിന്തകൾ, അത് ഏതു രീതിയിൽ പ്രകടിപ്പിച്ചാലും ഗൗരവത്തോടെ വേണം കാണാൻ.
കാരണം അവരുടെ മുന്നിൽ ഒരു വഴിയും ഇല്ല എന്ന് ചിന്തിക്കുന്ന സമയത്ത് ആരെങ്കിലും ഒരു സഹായത്തിന്റെ കൈ നീട്ടിയാൽ,ആശ്വാസ വാക്കുകൾ നൽകിയാൽ ആ വ്യക്തിക്ക് ജീവിതത്തിലേക്ക് തിരിച്ച് വരുവാൻ കഴിയും അവർക്ക് ചിലപ്പോൾ മനസ് തുറക്കാൻ ഉള്ള അവസരം നമ്മുക്ക് നൽകാം. അത് കേൾക്കുന്നതുവഴി അവരെ ജീവിതത്തിലേക്ക് തരിച്ചു പിടിച്ചു കയറ്റാൻ നമുക്ക് സാധിക്കും.സാധിക്കണം.ഇത് നമ്മുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണ്.
അഷറഫ് താമരശ്ശേരി
https://www.facebook.com/Malayalivartha























