ദുബായിൽ തീപിടിത്തം; അരിഞ്ഞത് ദിവസങ്ങൾക്ക് ശേഷം, ചാമ്പലായത് ഒട്ടേറെ മലയാളികളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും, ചങ്ക് തകർന്ന് പ്രവാസി മലയാളികൾ

കൊറോണ വ്യാപനം ഉരുവാക്കിയ പ്രതിസന്ധിയിലും സ്വരുക്കൂട്ടിയ സമ്പാദ്യങ്ങൾ നാട്ടിലയക്കാൻ നിന്നപ്പോൾ കണ്മുന്നിൽ കത്തിനശിക്കുന്നത് കണ്ടാൽ എന്താകും അവസ്ഥ. കഴിഞ്ഞ ദിവസം കാർഗോ സ്ഥാപനത്തിന്റെ വെയർഹൗസ് അഗ്നിക്കിരയായതോടെ ചാമ്പലായത് ഒട്ടേറെ മലയാളികളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമാണ്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റൂബി കാർഗോയുടെ ഉമ്മു റമൂലിലെ വെയർഹൗസാണ് കത്തിയമർന്നത് തന്നെ. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ നാട്ടിലേയ്ക്ക് അയക്കാൻ ഏൽപിച്ച വിലപിടിപ്പുള്ള സാധനങ്ങൾ പൂർണമായും കത്തിനശിക്കുകയുണ്ടായി.
സംഭവം ഈ മാസം ആറാം തിയതി ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അഗ്നിബാധ ഉണ്ടായത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനയും സിവിൽഡിഫൻസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. കോഴിക്കോട് സ്വദേശിയായ രഘുനാഥിന്റെ ഉടമസ്ഥതയിലുള്ളതാണ് റൂബി കാർഗോ കമ്പനി. കോവിഡ് 19 കാലത്ത് ദുരിതത്തിലായി നാട്ടിലേയ്ക്ക് മടങ്ങുന്നതിനാൽ പലരും തങ്ങളുടെ സാധനങ്ങൾ ഭൂരിഭാഗവും കാർഗോ കമ്പനിയെ ഏൽപിച്ച് കുറഞ്ഞ ലഗേജുമായാണ് നാട്ടിലേക്ക് വിമാനം കയറിയത്. എന്നാൽ, വെയർഹൗസ് അഗ്നിക്കിരയായതും തങ്ങളുടെ സാധനങ്ങളെല്ലാം കത്തിച്ചാമ്പലായതും ഇടപാടുകാർ അറിയുന്നത് ഒട്ടേറെ ദിവസങ്ങൾ കഴിഞ്ഞാണ്.
കൊറോണ വ്യാപനം നൽകിയ പ്രതിസന്ധിയിലും പ്രവാസി ജീവിതം മതിയാക്കിയും ജോലി നഷ്ടപ്പെട്ടും നാട്ടിലേയ്ക്ക് തിരിച്ചുപോകുന്നവരും സാധാരണക്കാരും അടക്കം ഒട്ടേറെ പേർ സ്വരുക്കൂട്ടിയ വിലപിടിപ്പുള്ള സാധനങ്ങളാണ് വെയർഹൗസ് കത്തിയമർന്നതോടെ നശിച്ചത്. വർഷങ്ങളായി താൻ ശേഖരിച്ചുവച്ച വിലപിടിപ്പുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളടക്കം ഒരു ലക്ഷത്തിലേറെ ദിർഹമിന്റെ സാധനങ്ങൾ നഷ്ടപ്പെട്ടതായി ദുബായിൽ ഇംഗ്ലീഷ് പത്രത്തിൽ ആർട്ടിസ്റ്റായിരുന്ന പാലക്കാട് കണ്ണാടി സ്വദേശി സന്തോഷ് കുമാർ മനോപറയുകയുണ്ടായി.
https://www.facebook.com/Malayalivartha























