യുഎഇ എങ്ങനെ ക്ഷമിക്കും.. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാനുള്ള സമ്മര്‍ദം ശക്തമാക്കി ഇന്ത്യ... നാടിനെ ചതിച്ച ആ 'നിഷ്‌കളങ്കന്‍' പിന്നില്‍ നിന്ന് കുത്തിയത് പിറന്നമണ്ണിനേയും അഭയം നല്‍കിയ നാടിനേയും

സ്വർണക്കടത്തു കേസിൽ അന്വേഷണം പുരോഗമിക്കുകയാണ് .ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നിരവധി ആരോപണ-പ്രത്യാരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും എൻ ഐ എ രംഗത്തുവന്നതോടെ കാര്യങ്ങൾ എല്ലാവരും പ്രതീക്ഷിച്ചതിനേക്കാൾ അപ്പുറമാണ് എന്ന് മനസിലാക്കാൻ സാധിച്ചു. എന്തായാലും ഈ കേസിൽ ഓരോ കണ്ണികളായി വലയിൽ വീണു കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ വിട്ടുകിട്ടാനുള്ള സമ്മർദം ഇന്ത്യ ശക്തമാക്കിയിരിക്കുകയാണ് . എന്നാൽ യു എ ഇ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. . വിട്ടുകിട്ടുന്ന പ്രക്രിയ നീണ്ടുപോയാൽ ദുബൈ പൊലീസ് നിരീക്ഷണത്തിൽ തുടരുന്ന ഫൈസലിനെ ചോദ്യം ചെയ്യാൻ യുഎഇയുടെ അനുമതി തേടുന്ന കാര്യവും അന്വേഷണ ഏജൻസികളുടെ പരിഗണനയിലുണ്ട്.ഫൈസൽ ഫരിദിനെതിരെ ഇന്റർപോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമാണ് നോട്ടീസ്. ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി.
രണ്ട് രാജ്യങ്ങളുടെയും മേൽനോട്ടത്തിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ധൃതിപിടിച്ചുള്ള ഒരു നീക്കവും വേണ്ടതില്ലെന്നാണ് യുഎഇയുടെ തീരുമാനം. ഇതിനകം പിടിയിലായ പ്രതികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളും കേസിൽ മൂന്നാം പ്രതിയായ ഫൈസൽ ഫരീദിനെതിരായ തെളിവുകളും ഇന്ത്യ യുഎഇക്ക് കൈമാറിയിട്ടുണ്ട്. ഫൈസൽ ഫരീദിന്‍റെ പാസ്പോർട്ട് റദ്ദാക്കിയ കാര്യം ഇന്ത്യൻ എംബസി യുഎഇ അധികൃതരെ അറിയിക്കുകയും ചെയ്തു. ഇന്ത്യയുടെ അഭ്യർഥനയെ തുടർന്നാണ് യുഎഇ ഫൈസൽ ഫരീദിന് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതും.
തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം, വ്യാജ രേഖകളുടെ നിർമാണം, കള്ളക്കടത്തിൽ സജീവ പങ്കാളിത്തം തുടങ്ങിയ കുറ്റങ്ങളാണ് ഇന്ത്യ ഫൈസൽ ഫരീദിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഗുരുതര സ്വഭാവം കണക്കിലെടുത്ത് ഇന്ത്യ നൽകിയ പരാതിയിൽ എന്ത് തുടർ നടപടി സ്വീകരിക്കണം എന്ന കാര്യത്തിൽ യുഎഇ ചർച്ച തുടരുകയാണ്.
യുഎഇ കോൺസുലേറ്റിലെ അറ്റാഷെ റാശിദ് ഖമീസ് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ നിന്ന് യുഎഇയിൽ തിരിച്ചെത്തിയത്. അറ്റാഷെയെ യുഎഇ സ്വമേധയാ തിരിച്ചു വിളിച്ചതാണോ എന്ന കാര്യം വ്യക്തമല്ല. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹ്മദ് അൽ ബന്നയും യുഎഇയിൽ തന്നെയാണുള്ളത്.
നേരത്തെ ഫൈസലാണ് യുഎഇയിലെ സ്വർണ്ണക്കടത്തിന്റെ പ്രധാനകണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഒരു സുഹൃത്ത് വഴി ബന്ധപ്പെട്ട് ഇയാളെവിടെയാണെന്നും കസ്റ്റംസ് മനസിലാക്കി. ഇതിന് പിന്നാലെ സ്വർണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കേസ് നൽകുമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ഫൈസൽ ആരോപിച്ചു. അതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇയാളെ നാട് കടത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം യുഎഇ ഭരണകൂടത്തിന് ഔദ്യോഗികമായി കത്ത് നൽകി. ഇതിന് ശേഷം ഇയാൾ ഒളിവിൽ പോയതായാണ് വിവരം.
അതിനിടെ ഇന്നലെ ഫൈസലിന്റെ തൃശ്ശൂരിലെ വീട്ടിൽ കസ്റ്റംസ് നടത്തിയ റെയ്ഡിൽ മൂന്ന് ബാങ്ക് പാസ് ബുക്കുകളും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു. ഈ ബാങ്കുകളിൽ ഇന്ന് പരിശോധന നടത്തും. ഫൈസലിന് ഇവിടെ ലോക്കറുകൾ ഉണ്ടോ എന്നതും പരിശോധിക്കും. കഴിഞ്ഞ ഒന്നര വർഷമായി പൂട്ടിക്കിടക്കുന്ന വീട്ടിൽ ഉച്ചയോടെയാണ് കസ്റ്റംസ് എത്തിയത്. വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ സീൽ വെച്ച് മടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ഇവരുടെ പക്കൽ താക്കോലുണ്ടെന്ന് മനസിലായത്. ഇതോടെയാണ് വീട് തുറന്ന് പരിശോധിച്ചത്.
"
https://www.facebook.com/Malayalivartha























