ആ നിശബ്തത പ്രവാസികളിലും ഭീതി നൽകുന്നു; ഒമാനിൽ സമ്പൂർണ ലോക്ക് ഡൗൺ, സന്ധ്യയോടെ കൂട്ടിലടങ്ങുന്ന പക്ഷികളുടെ അനുഭവമാണ് പല പ്രവാസികൾക്കും
കൊറോണ വ്യാപനത്തെ തുടർന്ന് ശനിയാഴ്ച രാത്രി ഏഴു മുതൽ സുൽത്താനേറ്റ് ഒാഫ് ഒമാനിൽ രാത്രികൾക്ക് ഇന്നോളം കാണാത്ത മുഖമാണ് തെളിഞ്ഞത്. ആളനക്കമില്ലാത്ത രാത്രിയുടെ മുഖം പേടിപെടുത്തുന്ന പ്രതീതിയാണ് പലർക്കും സമ്മാനിച്ചത്. പതിവ് രീതിയിലുള്ള വാഹനങ്ങളുടെ ഇരമ്പലുകളും പൊതുജനങ്ങളുടെ കോലാഹലവുമില്ലാതെ നിശബ്ദത നിറഞ്ഞ രാത്രികൾ ആർക്കും വിശ്വസിക്കാൻ ആകാത്തവിതത്തിലേക്ക് മാറിക്കഴിഞ്ഞു. രാവും പകലും വാഹനങ്ങൾ നിറഞ്ഞോടുന്ന ഹൈവേകളും ഉൾഭാഗ റോഡുകളും ശൂന്യമാണ് ഇവിടെ. കോവിഡിനെ നേരിടുന്നതിനായി സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച ലോക്ഡൗണും രാത്രിയിലെ പൂർണമായ സഞ്ചാര വിലക്കും രണ്ട് ദിവസം പിന്നിട്ടിരിക്കുകയാണ്. പ്രധാന റോഡുകളിൽ ഒറ്റപ്പെട്ട പൊലീസ് വാഹനങ്ങൾ മാത്രമാണ് കാണുവാൻ കഴിയുന്നത്. അതോടൊപ്പം തന്നെ കെട്ടിടങ്ങളുടെയും താമസ ഇടങ്ങളുടെയും പാർക്കിങുകൾ വൈകുന്നേരം ആറുമുതൽ തന്നെ നിറയുന്നു.
എന്നാൽ സന്ധ്യയോടെ കൂട്ടിലടങ്ങുന്ന പക്ഷികളുടെ അനുഭവമാണ് പലർക്കും രാത്രികാല കർഫ്യൂ സമ്മാനിക്കുന്നത്. ആയതിനാൽ തന്നെ മാലിന്യ വസ്തുക്കൾ നിക്ഷേപിക്കാൻ പോലും പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ആറു മണിയോടെ തന്നെ വ്യാപാര സ്ഥാപനങ്ങൾക്ക് ഷട്ടർ വീഴുന്നു. കാരണം സ്ഥാപനത്തിെൻറ കണക്കുകളും മറ്റും ശരിയാക്കി ജീവനക്കാർക്ക് ഏഴ് മണിക്ക് മുമ്പ് വീടണയേണ്ടതിനാലാണിത് ചെയ്തുവരുന്നത്. ഇതിനാൽ വൈകുന്നേരങ്ങളിൽ വൻ തിരക്കാണ് വ്യാപാര സ്ഥാപനങ്ങളിൽ അനുഭവപ്പെടുന്നത് പോലും. എന്നിരുന്നാൽ തന്നെയും കൂടുതൽ ജാഗ്രതയോടെ ഓരോരുത്തരും കോറോണയെ വരുതിയിലാക്കാൻ സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കുന്നത്.
https://www.facebook.com/Malayalivartha