റോക്കറ്റ് പോലെ കുതിച്ചുയർന്ന് സ്വർണവില; എന്നാൽ പ്രവാസികൾക്ക് ആശ്വാസവാർത്ത, നാട്ടിലും ഗൾഫിലും വിലയ്ക്ക് വ്യത്യാസം
ഇന്ത്യയിൽ സ്വർണവില റോക്കറ്റു പോലെ കുതിക്കുകയാണ്. എന്നാൽ പ്രവാസികൾക്ക് പുതിയ വഴിയൊരുക്കി നിക്ഷേപമെന്ന നിലയിൽ അതിന്റെ വിപണി മൂല്യവും വിശ്വാസ്യതയും വർധിക്കുകയാണെന്ന് വിദഗ്ധർ. ഒരു വർഷം മുൻപ് സ്വർണം മേടിച്ചവർക്ക് 36% വില വർധനയാണ് ഉണ്ടായിരിക്കുന്നത് തന്നെ. ബാക്കി ഒരു നിക്ഷേപത്തിനും ലഭിക്കാത്ത മൂല്യവർധയാണ് ഇതിലൂടെ വഴി തുറക്കുന്നത്. ഇതാണ് സ്വർണത്തിന് തിളക്കമേറ്റുന്നതെന്ന് ഐബിഎംസി എംഡിയും സിഇഒയുമായ പി.കെ സജിത് കുമാർ ചൂണ്ടിക്കാട്ടി. ഗൾഫ് രാഷ്ട്രങ്ങളിൽ എണ്ണവില 60% താഴെപ്പോയപ്പോഴും ഓഹരി വിപണി ഒരു വർഷം കൊണ്ട് 20% ഇടിഞ്ഞപ്പോഴും സ്വർണവില 18% വർധനയാണ് ശരാശരി രേഖപ്പെടുത്തിയത് തന്നെ.
ഇതേതുടർന്ന് ജിസിസിയിലെ സ്വർണവിലയും നാട്ടിലേതും തമ്മിൽ ശരാശരി 13% വ്യത്യാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലഭ്യമാകുന്ന വിഭവരം അനുസരിച്ച് ഇന്ത്യയിൽ ഏറ്റവുമധികം സ്വർണവിലയുള്ളത് പശ്ചിമബംഗാളിലും പിന്നെ ന്യൂഡൽഹിയിലുമാണ് എന്നതാണ്. ഒപ്പം ഏറ്റവും കുറവ് കേരളത്തിലും തമിഴ്നാട്ടിലുമാണ്. ഇന്നലത്തെ ന്യൂഡൽഹിയിലെ സ്വർണത്തിന്റെ വില കണക്കാക്കിയാൽ ഗ്രാമിന് 5080 രൂപയാണ് നിരക്ക് കാണുവാൻ സാധിക്കുന്നത്. അതായത് ഗൾഫിൽ 254 ദിർഹം എന്നതാണ്. യുഎഇയിൽ ഇന്നലത്തെ വില 219.75 ദിർഹം. രണ്ടിടത്തെയും വിലയിലെ വ്യത്യാസം 34.25 ദിർഹമാണ്. അതായത് 13% എന്നത് തന്നെ.
ഇതു തന്നെയാണ് പ്രവാസികൾക്കിടയിൽ സ്വർണത്തെ പ്രിയങ്കരമാക്കുന്നത് പോലും. അതായത് കോവിഡ് പ്രതിസന്ധി വർധിക്കുന്ന സാഹചര്യത്തിൽ എളുപ്പം വിറ്റുമാറാവുന്ന ആസ്തി എന്ന നിലയിലും സ്വർണത്തെ ആശ്രയിക്കുന്നത് വർധിച്ചിട്ടുണ്ട്. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്(ഇടിഎഫ്) നിക്ഷേപം എന്ന നിലയിലും സ്വർണത്തിന് പ്രിയമേറിയതും വിലവർധനയ്ക്കു കാരണമാകുന്നതായി സജിത് കുമാർ വിലയിരുതുകയ്ക്കാണ്. അതോടൊപ്പം തന്നെ ഡിമാറ്റ് അക്കൗണ്ടിൽ സ്വർണം സൂക്ഷിക്കാം എന്നു വന്നതോടെ ഈ രംഗത്തും നിക്ഷേപകരുടെ എണ്ണം വർധിച്ചു. രണ്ടരദിർഹം മുതൽ എത്രവേണമെങ്കിലും നിക്ഷേപം നടത്താം എന്നതും പിന്നീട് ആവശ്യമുള്ളപ്പോൾ മാറിയെടുത്താൽ അന്നത്തെ വിപണിമൂല്യം കിട്ടുമെന്നതും നേട്ടമാണെന്നു സജിത് വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha