അൽഹസയിലെ മരുഭൂമിയിൽ വച്ച് നടന്ന മലയാളി ദമ്പതികളുടെ മരണം കൊലപാതകവും ആത്മഹത്യയും... ഭാര്യയെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അതെ കത്തികൊണ്ട് സ്വയം കഴുത്തറുത്ത് കുഞ്ഞബ്ദുള്ള ജീവനൊടുക്കി... ഇരുവരുടെയും മൃതദേഹം സൗദിയില്‍ ഖബറടക്കി...
മരുഭൂമിയില്‍ മരിച്ച മലയാളി ദമ്പതികാളുടെ മരണത്തെക്കുറിച്ചു കുടുതല്‍ വിരങ്ങള്‍ പുറത്ത്. കോഴിക്കോട് നാദാപുരം കക്കട്ടിൽ പുളിച്ചാലിൽ കുഞ്ഞബ്ദുള്ള(37), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തൽ ഇബ്രാഹിം ഹാജിയുടെയും ഖദീജയുടെയും മകൾ റിസ്വാന(30) എന്നിവരുടെയും മൃതദേഹമാണ് അയൂണില്‍ കണ്ടെത്തിയത് . ഒരു ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ ജോലി ചെയ്യുകയായിരുന്ന കുഞ്ഞബ്ദുള്ള ഭാര്യയുമൊത്ത് ദമാമിലേയ്ക്കു പോകും എന്നാണ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്. തുടര്‍ന്ന് ഇവരെ കാണാതാവുകയായിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹം മരുഭൂമിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യയെ കാത്തി കൊണ്ടു കഴുത്തറുത്ത കൊന്ന ശേഷം കുഞ്ഞബ്ദുള്ള സ്വയം കഴുത്തറുത്തു മരിക്കുകയായിരുന്നു. കൊലപാതകം നടത്താന്‍ ഉപയോഗിച്ച കത്തിയില്‍ കുഞ്ഞബ്ദുള്ളയുടെ വിരലടയാളം മാത്രമെ പതിഞ്ഞിട്ടുള്ളു എന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.
15 റിയലാല്‍ വിലയുള്ള സ്റ്റിക്കർ ഒട്ടിച്ചിരുന്ന കത്തികൊണ്ടാണ് കൃത്യം നടത്തിയത്. പുതിയ കത്തി കൊലനടത്താൻ മുൻകൂട്ടിവാങ്ങിച്ചതാണെന്നും സൂചനയുണ്ട്. കുഞ്ഞബ്ദുള്ള ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ കാറിലായിരുന്നു ഇരുവരും യാത്ര ചെയ്തിരുന്നത്.
സ്വരച്ചേര്‍ച്ചക്കുറവാണു കൊലപാതകത്തിലേയ്ക്കും തുടര്‍ന്ന് ആത്മഹത്യയിലേയ്ക്കും കുഞ്ഞബ്ദുള്ളയെ എത്തിച്ചത് എന്നു സുഹൃത്തുക്കള്‍ കരുതുന്നു. ഹെവി ഡ്രൈവിങ്. ലൈസന്‍സുള്ള കുഞ്ഞബ്ദുള്ള വര്‍ഷങ്ങളായി സൗദിയിലാണ്. നിലവില്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കു കയറിട്ട് ഒന്നര വര്‍ഷമായി. റിസ്‌വാന കാറിനടുത്തും കുഞ്ഞബ്ദുള്ള അല്‍പ്പം അകലെയുമായിരുന്നു മരിച്ചു കിടന്നിരുന്നത്.
മൂന്നുമാസം മുമ്പു സന്ദര്‍ശനവിസയിലായിരുന്നു റിസ്വാന എത്തിയത്. സംഭവ ദിവസം ഇവര്‍ ദമാമിലെ ഡോക്ടറെ കണ്ടതായും വിവരം ലഭിച്ചു. നാലു വര്‍ഷം മുമ്പു വിവാഹിതരായ ഇവര്‍ക്കു കുട്ടികളില്ല. മറ്റു സംശയങ്ങള്‍ ഒന്നും പോലീസിന് ഇല്ലാത്തതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു മൃതദേഹങ്ങൾ വിട്ടുനൽകിയത്. ഇരുവരുടെയും മൃതദേഹങ്ങൾ ഇന്നലെ ഖബറടക്കി. മരണം സംഭവിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹങ്ങൾ സൗദിയിൽ തന്നെ ഖബറടക്കിയത്.
https://www.facebook.com/Malayalivartha