ആറ് മാസത്തിലധികമായി കുവൈറ്റിന് പുറത്ത് താമസിക്കുന്നവരുടെ റെസിഡന്‍സി വിസകള്‍ റദ്ദ് ചെയ്യും; 2023 ജനുവരി 31-ന് ശേഷം കുവൈറ്റിൽ പ്രവേശിക്കാനാവില്ല; 2022 ഓഗസ്റ്റ് 1 മുതൽ പുതിയ നിയമ ഭേദഗതി നടപ്പിലാക്കും

ആറ് മാസത്തിലധികമായി കുവൈറ്റിന് പുറത്ത് താമസിക്കുന്നവരുടെ റെസിഡന്‍സി വിസകള്‍ റദ്ദ് ചെയ്യും. കുവൈത്തില്‍ വിദേശികള്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തായാല്‍ വിസ റദ്ദാകുമെന്ന നിയമം എല്ലാ വിഭാഗം വിസക്കാർക്കും ബാധകമായിരിക്കുമെന്നാണ് അറിപ്പ്. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ആഗോളതലത്തിൽ യാത്രാ സേവനങ്ങളിൽ തടസം നേരിട്ട സാഹചര്യത്തിലാണ് കുവൈറ്റ് ഗാർഹിക ജീവനക്കാരുടെ റെസിഡൻസി സ്വയമേവ റദ്ദ് ചെയ്യുന്ന നടപടികൾ താത്‌കാലികമായി നിർത്തലാക്കിയത്.
2022 ഓഗസ്റ്റ് 1 മുതലാണ് പുതിയ നിയമ ഭേദഗതി നടപ്പിലാക്കുന്നത് . ആറ് മാസത്തെ കാലാവധി കണക്കാക്കുന്നത് ഓഗസ്റ്റ് 1 മുതലാണ് . സര്‍ക്കാര്‍ മേഖലയിലെ വിസ,പാര്‍ട്ട്‌ണേഴ്‌സ് വിസ,ഫാമിലി വിസ,സ്റ്റുഡന്റ് വിസ,സെല്‍ഫ് സ്പോണ്‍സര്‍ഷിപ്പ് വിസ എന്നീ വിസകളിലുള്ളവരെല്ലാം വിസ റദ്ദാക്കൽ നടപടി ഒഴിവാക്കാന്‍ 2023 ജനുവരി 31-ന് മുമ്പായി കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കേണ്ടതാണ്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ആറ് മാസം കഴിഞ്ഞും രാജ്യത്തിന് പുറത്താണെങ്കില്‍ ഇഖാമ സ്വമേധയാ റദ്ദാവുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത് . 2022 ആഗസ്റ്റ് ഒന്നാം തീയ്യതി മുതലാണ് ഇതിനുള്ള കാലാവധി കണക്കാക്കുകയെന്നും അധികൃതർ പറഞ്ഞു. മുൻപും ഈ നിയമം നിലനിന്നിരുന്നു..എന്നാൽ കോവിഡ് സമയത്ത് മാനുഷിക പരിഗണന നൽകിയതനുസരിച്ച് നാട്ടിൽ പോയി ആറുമാസം കഴിഞ്ഞു തിരിച്ചു വരാൻ കഴയാതെ വരുന്നവരുടെ വിസ റദ്ദാകുമെന്ന നിയമം മരവിപ്പിച്ചിരുന്നു.. . ഈ നിയമമാണ് ഇപ്പോൾ പുനഃസ്ഥാപിച്ചിരിക്കുന്നത്.
ഈ കാലാവധി അവസാനിച്ച ശേഷവും വിദേശത്ത് തുടരുന്നവരുടെ റെസിഡന്‍സി സാധുത സ്വയം റദ്ദാകും. കുവൈറ്റിലെ പ്രവാസികളുടെ റെസിഡെന്‍സിയുമായി ബന്ധപ്പെട്ട നിയമത്തിലെ ആര്‍ട്ടിക്കിള്‍ 12 (പാരഗ്രാഫ് 3) പ്രകാരമാണ് തീരുമാനം. ആറ് മാസത്തിലധികമായി (2022 മെയ് മുതല്‍) രാജ്യത്തിന് പുറത്തുള്ള സ്വകാര്യ മേഖലയിലെ റെസിഡന്‍സി വിസകളിലുള്ളവര്‍ക്ക് തിരികെ മടങ്ങുന്നതിനുള്ള കാലാവധി ഈ മാസം 31ന് അവസാനിക്കും.
അതേസമയം പ്രവാസികള്‍ക്ക് ആശ്വാസമായി വിസാ നിയമത്തില്‍ ഒമാന്‍ പുതിയ പ്രഖ്യാപനം പുറപ്പെടുവിച്ചു. ജിസിസി കൊമേഴ്‌സ്യല്‍ പ്രൊഫഷണല്‍ വിസയുള്ളവര്‍ക്ക് ഇനി എവിടെ നിന്നും ഒമാനില്‍ പ്രവേശിക്കാം എന്നുള്ളതാണ് പുതിയ അറിയിപ്പ് .ഇതനുസരിച്ച് ജിസിസി രാജ്യങ്ങളിലെ എല്ലാ താമസക്കാര്‍ക്കും വിസയില്ലാതെ സുല്‍ത്താനേറ്റില്‍ പ്രവേശിക്കാന്‍ അവകാശമുണ്ടെന്നാണ് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കിയത്. കൂടാതെ നാട്ടില്‍ നിന്നും വരുന്ന പ്രവാസികള്‍ക്ക് ഒമാനില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കും. നേരത്തെ ഇത് ഏത് രാജ്യങ്ങളിലാണോ വിസയുള്ളത് അവിടെ നിന്ന് മാത്രം വരുന്നവര്‍ക്കായിരുന്നു ലഭിച്ചിരുന്നത്.
ആളുകള്‍ താമസിക്കുന്ന രാജ്യത്ത് നിന്ന് വരണമെന്ന് നിര്‍ബന്ധമില്ല. അതായിത് ഏതെങ്കിലും ജിസിസി രാജ്യത്തിലെ താമസക്കാരന്‍ ഈ സൗകര്യം ലഭിക്കുന്നതിന് ആ ജിസിസി രാജ്യത്ത് നിന്ന് നേരിട്ട് എത്തിച്ചേരേണ്ടതില്ല. ഏത് സ്ഥലത്ത് നിന്നും ഇത് അനുവദനീയമാണ്. എന്നാല്‍ ഇത്തരത്തില്‍ പ്രവേശനം ലഭിക്കാന്‍ ജിസിസി രാജ്യങ്ങളിലെ താമസവിസയ്ക്ക് മൂന്ന് മാസത്തില്‍ കുറയാത്ത കാലാവധിയുണ്ടാകണം.
https://www.facebook.com/Malayalivartha























