Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്... ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്


തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തുടക്കം..48 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കെ. മുരളീധരന്‍ പ്രഖ്യാപിച്ചു... 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍..


റഷ്യ- യുക്രൈന്‍ യുദ്ധത്തിന് ഇനി നിര്‍ണായക ദിവസങ്ങള്‍.. ശക്തികേന്ദ്രങ്ങളിലൊന്നായ പൊക്രോവ്‌സ്‌കോയെ പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം..റഷ്യന്‍ ടാങ്കുകളും, ഡ്രോണുകളും മേഖലയില്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്..


കരൂർ ദുരന്തത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്കെന്ന് ചിന്തിക്കണം..തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ‌.. നടൻ അജിത്തിന്റെ പ്രസ്താവനയോടാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം..


തുലാവർഷം ശമിച്ചതോടെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ..വരും ദിവസങ്ങളിലൊന്നും മഴ മുന്നറിയിപ്പുകളില്ല... തുലാമഴ ശമിച്ചതോടെ നിലവിൽ ഉച്ചതിരിഞ്ഞും നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്..

മൃതദേഹം മാറ്റി സംസ്‍കരിച്ചതിനെ ചൊല്ലി പാളയം സെന്‍റ്. ജോസഫ് കത്തീഡ്രലിൽ ഒരുവിഭാഗം വിശ്വാസികൾ നടത്തിയ പ്രതിഷേധത്തിനെതിരെ അമർഷം പുകയുന്നു; പാളയം ഇടവകയിലെ ഒരു സംഘം വിശ്വാസികളെ അനാവശ്യമായി അച്ചനെതിരെ തിരിച്ചുവിട്ട് വിഷയം കലുഷിതമാക്കാൻ ചിലർ ശ്രമിക്കുന്നെന്ന ആരോപണം ശക്തം

12 NOVEMBER 2019 12:12 PM IST
മലയാളി വാര്‍ത്ത

മൃതദേഹം മാറ്റി സംസ്‍കരിച്ചതിനെ ചൊല്ലി പാളയം സെന്‍റ്. ജോസഫ് കത്തീഡ്രലിൽ ഒരുവിഭാഗം വിശ്വാസികൾ നടത്തിയ പ്രതിഷേധത്തിനെതിരെ അമർഷം പുകയുന്നു. മറ്റൊരു ഇടവകയിലെ മൃതദേഹം പണം വാങ്ങി പാറ്റൂർ സെമിത്തേരിയിൽ സംസ്‍കരിക്കാന്‍ അനുമതി നൽകിയെന്നാരോപിച്ചായിരുന്നു പള്ളി വികാരിയെ ഒരു സംഘം വിശ്വാസികൾ തടഞ്ഞുവെച്ചത്. വെട്ടുകാട് ഇടവകയിലെ അംഗമായിരുന്ന മിഥുൻ മാർക്കോസ്‌ പത്ത് വർഷം മുമ്പുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. സ്ഥലപരിമിതി മൂലം മൃതദേഹത്തിന്‍റെ ഭാഗങ്ങള്‍ കല്ലറയിൽ നിന്നും ഒഴിവാക്കണമെന്ന് മിഥുന്‍റെ കുടുംബാംഗങ്ങളെ വെട്ടുകാട്‍ പള്ളി അധികൃർ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾ പാളയം ഇടവകയുടെ പാറ്റൂർ സെമിത്തേരിൽ സംസ്കരിച്ചത്.

പക്ഷെ പാളയം കത്തീഡ്രലിന് കീഴിലുള്ള വിശ്വാസികളറിയാതെ രാത്രി പള്ളിവികാരി നിക്കോളാസും അനുയായികളും ചേർന്ന് മൃതദേഹം സംസ്കരിക്കാൻ അനുമതി നകിയെന്നായിരുന്നു പ്രതിഷേധക്കാർ ആരോപണം ഉന്നയിച്ചത്. എന്നാൽ ഏറെ വിവാദമായ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഫോട്ടോ ഗ്രാഫർ ജാക്സൺ ബഞ്ചമിമിനും, രാഷ്ട്രീയ പ്രവർത്തകനായ ശ്യാം ആന്റണിയും. പാറ്റൂരിലെ സെമിത്തേരി പാളയം പളളിക്ക്‌ മാത്രമായി അവകാശപ്പെട്ടതല്ലെന്നും, പാറ്റൂരിലെ സെമത്തേരിയിൽ നന്തൻകോട്‌ പട്ടം പേട്ട പാറ്റൂർ പാളയം തുടങ്ങി സെമിത്തേരി ഇല്ലാത്ത ഒത്തിരി ഇടവകാരെ അടക്കുന്നിടമാണെന്നും യുവാക്കൾ ചൂണ്ടിക്കാട്ടുന്നു. അനന്തപുരിയുടെ പുറത്ത്‌ നിന്നും നഗരത്തിൽ വന്നു താമസ്സമാക്കിയവർക്കും വേണമെങ്കിൽ കാശടച്ച്‌ ഇവിടത്തെ സെമിത്തേരിയിൽ ഭൗതീകശരീരം അടക്കം ചെയ്യാവുന്നതുമാണെന്ന വ്യവസ്ഥ നിലനിൽക്കെയാണ് വെട്ടുകാടിലെ ചില ചൊറിയന്മാർ തന്നെ പാളയം ഇടവകയിലെ ഒരു സംഘം വിശ്വാസികളെ അനാവശ്യമായി അച്ഛനെതിരെ തിരിച്ചുവിടുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

എന്റെ അപ്പന്റെ അല്ലെങ്കിൽ സഹോദരന്റെ കുഴിമാടം എനിക്കൊരോർമ്മയായി എന്നും പളളിസിമിത്തേരിയിൽ ഉണ്ടാവുന്നതും, അതവിടെ നിലനിർത്താൻ കഴിഞ്ഞില്ലായെങ്കിൽ, മറ്റൊരു സ്ഥലത്ത്‌ എന്റെ കാലശേഷംവരെയെങ്കിലും നിലനിർത്താൻ ശ്രമിക്കുന്നതും, എനിക്ക്‌ അവരുടെമേലുളള സ്നേഹത്തിന്റെയും ഇഷ്ടത്തിന്റെയും ഭാഗമാണ്, കടമയാണ്.

പാറ്റൂരിലെ സെമിത്തേരി പാളയം പളളിക്ക്‌ മാത്രമായി അവകാശപ്പെട്ടതല്ല, പിന്നെ എന്താണ് പാളയം ഇടവകകാർക്ക്‌ മാത്രമായി ഒരു പ്രശ്നം, പാറ്റൂരിലെ സെമത്തേരിയിൽ നന്തൻകോട്‌ പട്ടം പേട്ട പാറ്റൂർ പാളയം തുടങ്ങി സെമിത്തേരി ഇല്ലാത്ത ഒത്തിരി ഇടവകാരെ അടക്കുന്നിടമാണു, അത്‌ പാളയം പളളിക്ക്‌ മാത്രം അവകാശപ്പെട്ടതല്ല, അനന്തപുരിയുടെ പുറത്ത്‌ നിന്നും നഗരത്തിൽ വന്നു താമസ്സമാക്കിയവർക്കും വേണമെങ്കിൽ കാശടച്ച്‌ ഇവിടത്തെ സെമിത്തേരിയിൽ ഭൗതീകശരീരം അടക്കം ചെയ്യാവുന്നതുമാണു, അങ്ങനെ അടക്കംചെയ്ത ഒത്തിരി ഭൗതീകശരീരത്തിന്റെ കല്ലറകൾ അവിടെ അനവധിയുണ്ട്‌, സെമിത്തേരി വിൽക്കാനായി ഇനിയും അവിടെ കിടപ്പുണ്ട്‌ കാശടച്ചു ആർക്കുവേണമെങ്കിലും സ്വന്തമാക്കാവുന്നതാണു എന്ന വ്യവസ്ഥിതി നിലനിൽക്കുമ്പോ ആർക്കാണു ഇവിടെ പ്രശ്നം?? എന്തിനാണു പ്രശ്നം?? വെട്ടുകാടുളളവർക്ക്‌ എന്തിന്റെകേടാണു?? പാളയത്തുളളവരെ അനാവശ്യമായി അച്ഛനെതിരെ തിരിച്ചുവിടുന്നത്‌ വെട്ടുകാടിലുളള ചില ചൊറിയന്മാരാണു, ഒന്ന് മനസ്സിലാക്കുക വെട്ടുകാടിന്റെ സമഗ്രവികസ്സനത്തിനും പളളിക്കും പള്ളികൂടത്തിനുംകൂടി വേണ്ടീട്ട്‌ ഒത്തിരി വാങ്ങിയിട്ടുളള കുടുംബത്തിനു നേരേയാണു അന്യായമായി ഇന്ന് നിങ്ങൾ നിലകൊളളുന്നത്‌,

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള അവാർഡ് നിർണയ സമിതിയാണ് പുരസ്കാരങ്ങൾ ...  (15 minutes ago)

4.41 ടൺ ഭാരമുള്ള ജി.സാറ്റ് 7ആർ ഉപഗ്രഹ വിക്ഷേപണം വിജയകരം  (41 minutes ago)

ചുമതലയേറ്റ ശേഷം ഉപരാഷ്ട്രപതി നടത്തുന്ന ആദ്യ കേരള സന്ദര്‍ശനമാണിത്  (58 minutes ago)

എവിടെയും മാന്യത ലഭിക്കും. കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും ഉണ്ടാകുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു നല്ല ദിനമാണിത്.  (1 hour ago)

കൊല്ലം നഗര പരിധിയിലെ സ്കൂളുകൾക്കും  (1 hour ago)

എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടം...  (1 hour ago)

ഇന്ത്യക്ക് കന്നി കീരീടം  (1 hour ago)

വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു  (8 hours ago)

ആരാധകരെ കാണാന്‍ ഷാരൂഖ് ബാല്‍ക്കണിയില്‍ എത്തിയില്ല; പിറന്നാള്‍ ദിനത്തില്‍ ആരാധകരോട് മാപ്പ് ചോദിച്ച് ഷാരൂഖ് ഖാന്‍  (8 hours ago)

നിര്‍ത്തിയിട്ടിരുന്ന ട്രെയ്‌ലറില്‍ ബസ് ഇടിച്ചുകയറി 18 വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

കൊല്ലം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി  (9 hours ago)

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ നാളെ കേരളത്തിലെത്തും  (10 hours ago)

വനിതാ ലോകകപ്പ് ഫൈനല്‍: ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 299 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ  (10 hours ago)

സൂപ്പര്‍മാര്‍ക്കറ്റിലെ സ്‌ഫോടനത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 23 പേര്‍ മരിച്ചു  (10 hours ago)

വാടകവീട്ടില്‍ 25 കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

Malayali Vartha Recommends