Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

മൃതദേഹം മാറ്റി സംസ്‍കരിച്ചതിനെ ചൊല്ലി പാളയം സെന്‍റ്. ജോസഫ് കത്തീഡ്രലിൽ ഒരുവിഭാഗം വിശ്വാസികൾ നടത്തിയ പ്രതിഷേധത്തിനെതിരെ അമർഷം പുകയുന്നു; പാളയം ഇടവകയിലെ ഒരു സംഘം വിശ്വാസികളെ അനാവശ്യമായി അച്ചനെതിരെ തിരിച്ചുവിട്ട് വിഷയം കലുഷിതമാക്കാൻ ചിലർ ശ്രമിക്കുന്നെന്ന ആരോപണം ശക്തം

12 NOVEMBER 2019 12:12 PM IST
മലയാളി വാര്‍ത്ത

മൃതദേഹം മാറ്റി സംസ്‍കരിച്ചതിനെ ചൊല്ലി പാളയം സെന്‍റ്. ജോസഫ് കത്തീഡ്രലിൽ ഒരുവിഭാഗം വിശ്വാസികൾ നടത്തിയ പ്രതിഷേധത്തിനെതിരെ അമർഷം പുകയുന്നു. മറ്റൊരു ഇടവകയിലെ മൃതദേഹം പണം വാങ്ങി പാറ്റൂർ സെമിത്തേരിയിൽ സംസ്‍കരിക്കാന്‍ അനുമതി നൽകിയെന്നാരോപിച്ചായിരുന്നു പള്ളി വികാരിയെ ഒരു സംഘം വിശ്വാസികൾ തടഞ്ഞുവെച്ചത്. വെട്ടുകാട് ഇടവകയിലെ അംഗമായിരുന്ന മിഥുൻ മാർക്കോസ്‌ പത്ത് വർഷം മുമ്പുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. സ്ഥലപരിമിതി മൂലം മൃതദേഹത്തിന്‍റെ ഭാഗങ്ങള്‍ കല്ലറയിൽ നിന്നും ഒഴിവാക്കണമെന്ന് മിഥുന്‍റെ കുടുംബാംഗങ്ങളെ വെട്ടുകാട്‍ പള്ളി അധികൃർ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾ പാളയം ഇടവകയുടെ പാറ്റൂർ സെമിത്തേരിൽ സംസ്കരിച്ചത്.

പക്ഷെ പാളയം കത്തീഡ്രലിന് കീഴിലുള്ള വിശ്വാസികളറിയാതെ രാത്രി പള്ളിവികാരി നിക്കോളാസും അനുയായികളും ചേർന്ന് മൃതദേഹം സംസ്കരിക്കാൻ അനുമതി നകിയെന്നായിരുന്നു പ്രതിഷേധക്കാർ ആരോപണം ഉന്നയിച്ചത്. എന്നാൽ ഏറെ വിവാദമായ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഫോട്ടോ ഗ്രാഫർ ജാക്സൺ ബഞ്ചമിമിനും, രാഷ്ട്രീയ പ്രവർത്തകനായ ശ്യാം ആന്റണിയും. പാറ്റൂരിലെ സെമിത്തേരി പാളയം പളളിക്ക്‌ മാത്രമായി അവകാശപ്പെട്ടതല്ലെന്നും, പാറ്റൂരിലെ സെമത്തേരിയിൽ നന്തൻകോട്‌ പട്ടം പേട്ട പാറ്റൂർ പാളയം തുടങ്ങി സെമിത്തേരി ഇല്ലാത്ത ഒത്തിരി ഇടവകാരെ അടക്കുന്നിടമാണെന്നും യുവാക്കൾ ചൂണ്ടിക്കാട്ടുന്നു. അനന്തപുരിയുടെ പുറത്ത്‌ നിന്നും നഗരത്തിൽ വന്നു താമസ്സമാക്കിയവർക്കും വേണമെങ്കിൽ കാശടച്ച്‌ ഇവിടത്തെ സെമിത്തേരിയിൽ ഭൗതീകശരീരം അടക്കം ചെയ്യാവുന്നതുമാണെന്ന വ്യവസ്ഥ നിലനിൽക്കെയാണ് വെട്ടുകാടിലെ ചില ചൊറിയന്മാർ തന്നെ പാളയം ഇടവകയിലെ ഒരു സംഘം വിശ്വാസികളെ അനാവശ്യമായി അച്ഛനെതിരെ തിരിച്ചുവിടുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

എന്റെ അപ്പന്റെ അല്ലെങ്കിൽ സഹോദരന്റെ കുഴിമാടം എനിക്കൊരോർമ്മയായി എന്നും പളളിസിമിത്തേരിയിൽ ഉണ്ടാവുന്നതും, അതവിടെ നിലനിർത്താൻ കഴിഞ്ഞില്ലായെങ്കിൽ, മറ്റൊരു സ്ഥലത്ത്‌ എന്റെ കാലശേഷംവരെയെങ്കിലും നിലനിർത്താൻ ശ്രമിക്കുന്നതും, എനിക്ക്‌ അവരുടെമേലുളള സ്നേഹത്തിന്റെയും ഇഷ്ടത്തിന്റെയും ഭാഗമാണ്, കടമയാണ്.

പാറ്റൂരിലെ സെമിത്തേരി പാളയം പളളിക്ക്‌ മാത്രമായി അവകാശപ്പെട്ടതല്ല, പിന്നെ എന്താണ് പാളയം ഇടവകകാർക്ക്‌ മാത്രമായി ഒരു പ്രശ്നം, പാറ്റൂരിലെ സെമത്തേരിയിൽ നന്തൻകോട്‌ പട്ടം പേട്ട പാറ്റൂർ പാളയം തുടങ്ങി സെമിത്തേരി ഇല്ലാത്ത ഒത്തിരി ഇടവകാരെ അടക്കുന്നിടമാണു, അത്‌ പാളയം പളളിക്ക്‌ മാത്രം അവകാശപ്പെട്ടതല്ല, അനന്തപുരിയുടെ പുറത്ത്‌ നിന്നും നഗരത്തിൽ വന്നു താമസ്സമാക്കിയവർക്കും വേണമെങ്കിൽ കാശടച്ച്‌ ഇവിടത്തെ സെമിത്തേരിയിൽ ഭൗതീകശരീരം അടക്കം ചെയ്യാവുന്നതുമാണു, അങ്ങനെ അടക്കംചെയ്ത ഒത്തിരി ഭൗതീകശരീരത്തിന്റെ കല്ലറകൾ അവിടെ അനവധിയുണ്ട്‌, സെമിത്തേരി വിൽക്കാനായി ഇനിയും അവിടെ കിടപ്പുണ്ട്‌ കാശടച്ചു ആർക്കുവേണമെങ്കിലും സ്വന്തമാക്കാവുന്നതാണു എന്ന വ്യവസ്ഥിതി നിലനിൽക്കുമ്പോ ആർക്കാണു ഇവിടെ പ്രശ്നം?? എന്തിനാണു പ്രശ്നം?? വെട്ടുകാടുളളവർക്ക്‌ എന്തിന്റെകേടാണു?? പാളയത്തുളളവരെ അനാവശ്യമായി അച്ഛനെതിരെ തിരിച്ചുവിടുന്നത്‌ വെട്ടുകാടിലുളള ചില ചൊറിയന്മാരാണു, ഒന്ന് മനസ്സിലാക്കുക വെട്ടുകാടിന്റെ സമഗ്രവികസ്സനത്തിനും പളളിക്കും പള്ളികൂടത്തിനുംകൂടി വേണ്ടീട്ട്‌ ഒത്തിരി വാങ്ങിയിട്ടുളള കുടുംബത്തിനു നേരേയാണു അന്യായമായി ഇന്ന് നിങ്ങൾ നിലകൊളളുന്നത്‌,

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends