Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

മൃതദേഹം മാറ്റി സംസ്‍കരിച്ചതിനെ ചൊല്ലി പാളയം സെന്‍റ്. ജോസഫ് കത്തീഡ്രലിൽ ഒരുവിഭാഗം വിശ്വാസികൾ നടത്തിയ പ്രതിഷേധത്തിനെതിരെ അമർഷം പുകയുന്നു; പാളയം ഇടവകയിലെ ഒരു സംഘം വിശ്വാസികളെ അനാവശ്യമായി അച്ചനെതിരെ തിരിച്ചുവിട്ട് വിഷയം കലുഷിതമാക്കാൻ ചിലർ ശ്രമിക്കുന്നെന്ന ആരോപണം ശക്തം

12 NOVEMBER 2019 12:12 PM IST
മലയാളി വാര്‍ത്ത

മൃതദേഹം മാറ്റി സംസ്‍കരിച്ചതിനെ ചൊല്ലി പാളയം സെന്‍റ്. ജോസഫ് കത്തീഡ്രലിൽ ഒരുവിഭാഗം വിശ്വാസികൾ നടത്തിയ പ്രതിഷേധത്തിനെതിരെ അമർഷം പുകയുന്നു. മറ്റൊരു ഇടവകയിലെ മൃതദേഹം പണം വാങ്ങി പാറ്റൂർ സെമിത്തേരിയിൽ സംസ്‍കരിക്കാന്‍ അനുമതി നൽകിയെന്നാരോപിച്ചായിരുന്നു പള്ളി വികാരിയെ ഒരു സംഘം വിശ്വാസികൾ തടഞ്ഞുവെച്ചത്. വെട്ടുകാട് ഇടവകയിലെ അംഗമായിരുന്ന മിഥുൻ മാർക്കോസ്‌ പത്ത് വർഷം മുമ്പുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. സ്ഥലപരിമിതി മൂലം മൃതദേഹത്തിന്‍റെ ഭാഗങ്ങള്‍ കല്ലറയിൽ നിന്നും ഒഴിവാക്കണമെന്ന് മിഥുന്‍റെ കുടുംബാംഗങ്ങളെ വെട്ടുകാട്‍ പള്ളി അധികൃർ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾ പാളയം ഇടവകയുടെ പാറ്റൂർ സെമിത്തേരിൽ സംസ്കരിച്ചത്.

പക്ഷെ പാളയം കത്തീഡ്രലിന് കീഴിലുള്ള വിശ്വാസികളറിയാതെ രാത്രി പള്ളിവികാരി നിക്കോളാസും അനുയായികളും ചേർന്ന് മൃതദേഹം സംസ്കരിക്കാൻ അനുമതി നകിയെന്നായിരുന്നു പ്രതിഷേധക്കാർ ആരോപണം ഉന്നയിച്ചത്. എന്നാൽ ഏറെ വിവാദമായ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഫോട്ടോ ഗ്രാഫർ ജാക്സൺ ബഞ്ചമിമിനും, രാഷ്ട്രീയ പ്രവർത്തകനായ ശ്യാം ആന്റണിയും. പാറ്റൂരിലെ സെമിത്തേരി പാളയം പളളിക്ക്‌ മാത്രമായി അവകാശപ്പെട്ടതല്ലെന്നും, പാറ്റൂരിലെ സെമത്തേരിയിൽ നന്തൻകോട്‌ പട്ടം പേട്ട പാറ്റൂർ പാളയം തുടങ്ങി സെമിത്തേരി ഇല്ലാത്ത ഒത്തിരി ഇടവകാരെ അടക്കുന്നിടമാണെന്നും യുവാക്കൾ ചൂണ്ടിക്കാട്ടുന്നു. അനന്തപുരിയുടെ പുറത്ത്‌ നിന്നും നഗരത്തിൽ വന്നു താമസ്സമാക്കിയവർക്കും വേണമെങ്കിൽ കാശടച്ച്‌ ഇവിടത്തെ സെമിത്തേരിയിൽ ഭൗതീകശരീരം അടക്കം ചെയ്യാവുന്നതുമാണെന്ന വ്യവസ്ഥ നിലനിൽക്കെയാണ് വെട്ടുകാടിലെ ചില ചൊറിയന്മാർ തന്നെ പാളയം ഇടവകയിലെ ഒരു സംഘം വിശ്വാസികളെ അനാവശ്യമായി അച്ഛനെതിരെ തിരിച്ചുവിടുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

എന്റെ അപ്പന്റെ അല്ലെങ്കിൽ സഹോദരന്റെ കുഴിമാടം എനിക്കൊരോർമ്മയായി എന്നും പളളിസിമിത്തേരിയിൽ ഉണ്ടാവുന്നതും, അതവിടെ നിലനിർത്താൻ കഴിഞ്ഞില്ലായെങ്കിൽ, മറ്റൊരു സ്ഥലത്ത്‌ എന്റെ കാലശേഷംവരെയെങ്കിലും നിലനിർത്താൻ ശ്രമിക്കുന്നതും, എനിക്ക്‌ അവരുടെമേലുളള സ്നേഹത്തിന്റെയും ഇഷ്ടത്തിന്റെയും ഭാഗമാണ്, കടമയാണ്.

പാറ്റൂരിലെ സെമിത്തേരി പാളയം പളളിക്ക്‌ മാത്രമായി അവകാശപ്പെട്ടതല്ല, പിന്നെ എന്താണ് പാളയം ഇടവകകാർക്ക്‌ മാത്രമായി ഒരു പ്രശ്നം, പാറ്റൂരിലെ സെമത്തേരിയിൽ നന്തൻകോട്‌ പട്ടം പേട്ട പാറ്റൂർ പാളയം തുടങ്ങി സെമിത്തേരി ഇല്ലാത്ത ഒത്തിരി ഇടവകാരെ അടക്കുന്നിടമാണു, അത്‌ പാളയം പളളിക്ക്‌ മാത്രം അവകാശപ്പെട്ടതല്ല, അനന്തപുരിയുടെ പുറത്ത്‌ നിന്നും നഗരത്തിൽ വന്നു താമസ്സമാക്കിയവർക്കും വേണമെങ്കിൽ കാശടച്ച്‌ ഇവിടത്തെ സെമിത്തേരിയിൽ ഭൗതീകശരീരം അടക്കം ചെയ്യാവുന്നതുമാണു, അങ്ങനെ അടക്കംചെയ്ത ഒത്തിരി ഭൗതീകശരീരത്തിന്റെ കല്ലറകൾ അവിടെ അനവധിയുണ്ട്‌, സെമിത്തേരി വിൽക്കാനായി ഇനിയും അവിടെ കിടപ്പുണ്ട്‌ കാശടച്ചു ആർക്കുവേണമെങ്കിലും സ്വന്തമാക്കാവുന്നതാണു എന്ന വ്യവസ്ഥിതി നിലനിൽക്കുമ്പോ ആർക്കാണു ഇവിടെ പ്രശ്നം?? എന്തിനാണു പ്രശ്നം?? വെട്ടുകാടുളളവർക്ക്‌ എന്തിന്റെകേടാണു?? പാളയത്തുളളവരെ അനാവശ്യമായി അച്ഛനെതിരെ തിരിച്ചുവിടുന്നത്‌ വെട്ടുകാടിലുളള ചില ചൊറിയന്മാരാണു, ഒന്ന് മനസ്സിലാക്കുക വെട്ടുകാടിന്റെ സമഗ്രവികസ്സനത്തിനും പളളിക്കും പള്ളികൂടത്തിനുംകൂടി വേണ്ടീട്ട്‌ ഒത്തിരി വാങ്ങിയിട്ടുളള കുടുംബത്തിനു നേരേയാണു അന്യായമായി ഇന്ന് നിങ്ങൾ നിലകൊളളുന്നത്‌,

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (4 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (4 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (4 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (4 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (5 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (5 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (5 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (6 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (6 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (8 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (8 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (9 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (10 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends