Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

മൃതദേഹം മാറ്റി സംസ്‍കരിച്ചതിനെ ചൊല്ലി പാളയം സെന്‍റ്. ജോസഫ് കത്തീഡ്രലിൽ ഒരുവിഭാഗം വിശ്വാസികൾ നടത്തിയ പ്രതിഷേധത്തിനെതിരെ അമർഷം പുകയുന്നു; പാളയം ഇടവകയിലെ ഒരു സംഘം വിശ്വാസികളെ അനാവശ്യമായി അച്ചനെതിരെ തിരിച്ചുവിട്ട് വിഷയം കലുഷിതമാക്കാൻ ചിലർ ശ്രമിക്കുന്നെന്ന ആരോപണം ശക്തം

12 NOVEMBER 2019 12:12 PM IST
മലയാളി വാര്‍ത്ത

മൃതദേഹം മാറ്റി സംസ്‍കരിച്ചതിനെ ചൊല്ലി പാളയം സെന്‍റ്. ജോസഫ് കത്തീഡ്രലിൽ ഒരുവിഭാഗം വിശ്വാസികൾ നടത്തിയ പ്രതിഷേധത്തിനെതിരെ അമർഷം പുകയുന്നു. മറ്റൊരു ഇടവകയിലെ മൃതദേഹം പണം വാങ്ങി പാറ്റൂർ സെമിത്തേരിയിൽ സംസ്‍കരിക്കാന്‍ അനുമതി നൽകിയെന്നാരോപിച്ചായിരുന്നു പള്ളി വികാരിയെ ഒരു സംഘം വിശ്വാസികൾ തടഞ്ഞുവെച്ചത്. വെട്ടുകാട് ഇടവകയിലെ അംഗമായിരുന്ന മിഥുൻ മാർക്കോസ്‌ പത്ത് വർഷം മുമ്പുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. സ്ഥലപരിമിതി മൂലം മൃതദേഹത്തിന്‍റെ ഭാഗങ്ങള്‍ കല്ലറയിൽ നിന്നും ഒഴിവാക്കണമെന്ന് മിഥുന്‍റെ കുടുംബാംഗങ്ങളെ വെട്ടുകാട്‍ പള്ളി അധികൃർ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നായിരുന്നു മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾ പാളയം ഇടവകയുടെ പാറ്റൂർ സെമിത്തേരിൽ സംസ്കരിച്ചത്.

പക്ഷെ പാളയം കത്തീഡ്രലിന് കീഴിലുള്ള വിശ്വാസികളറിയാതെ രാത്രി പള്ളിവികാരി നിക്കോളാസും അനുയായികളും ചേർന്ന് മൃതദേഹം സംസ്കരിക്കാൻ അനുമതി നകിയെന്നായിരുന്നു പ്രതിഷേധക്കാർ ആരോപണം ഉന്നയിച്ചത്. എന്നാൽ ഏറെ വിവാദമായ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഫോട്ടോ ഗ്രാഫർ ജാക്സൺ ബഞ്ചമിമിനും, രാഷ്ട്രീയ പ്രവർത്തകനായ ശ്യാം ആന്റണിയും. പാറ്റൂരിലെ സെമിത്തേരി പാളയം പളളിക്ക്‌ മാത്രമായി അവകാശപ്പെട്ടതല്ലെന്നും, പാറ്റൂരിലെ സെമത്തേരിയിൽ നന്തൻകോട്‌ പട്ടം പേട്ട പാറ്റൂർ പാളയം തുടങ്ങി സെമിത്തേരി ഇല്ലാത്ത ഒത്തിരി ഇടവകാരെ അടക്കുന്നിടമാണെന്നും യുവാക്കൾ ചൂണ്ടിക്കാട്ടുന്നു. അനന്തപുരിയുടെ പുറത്ത്‌ നിന്നും നഗരത്തിൽ വന്നു താമസ്സമാക്കിയവർക്കും വേണമെങ്കിൽ കാശടച്ച്‌ ഇവിടത്തെ സെമിത്തേരിയിൽ ഭൗതീകശരീരം അടക്കം ചെയ്യാവുന്നതുമാണെന്ന വ്യവസ്ഥ നിലനിൽക്കെയാണ് വെട്ടുകാടിലെ ചില ചൊറിയന്മാർ തന്നെ പാളയം ഇടവകയിലെ ഒരു സംഘം വിശ്വാസികളെ അനാവശ്യമായി അച്ഛനെതിരെ തിരിച്ചുവിടുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

എന്റെ അപ്പന്റെ അല്ലെങ്കിൽ സഹോദരന്റെ കുഴിമാടം എനിക്കൊരോർമ്മയായി എന്നും പളളിസിമിത്തേരിയിൽ ഉണ്ടാവുന്നതും, അതവിടെ നിലനിർത്താൻ കഴിഞ്ഞില്ലായെങ്കിൽ, മറ്റൊരു സ്ഥലത്ത്‌ എന്റെ കാലശേഷംവരെയെങ്കിലും നിലനിർത്താൻ ശ്രമിക്കുന്നതും, എനിക്ക്‌ അവരുടെമേലുളള സ്നേഹത്തിന്റെയും ഇഷ്ടത്തിന്റെയും ഭാഗമാണ്, കടമയാണ്.

പാറ്റൂരിലെ സെമിത്തേരി പാളയം പളളിക്ക്‌ മാത്രമായി അവകാശപ്പെട്ടതല്ല, പിന്നെ എന്താണ് പാളയം ഇടവകകാർക്ക്‌ മാത്രമായി ഒരു പ്രശ്നം, പാറ്റൂരിലെ സെമത്തേരിയിൽ നന്തൻകോട്‌ പട്ടം പേട്ട പാറ്റൂർ പാളയം തുടങ്ങി സെമിത്തേരി ഇല്ലാത്ത ഒത്തിരി ഇടവകാരെ അടക്കുന്നിടമാണു, അത്‌ പാളയം പളളിക്ക്‌ മാത്രം അവകാശപ്പെട്ടതല്ല, അനന്തപുരിയുടെ പുറത്ത്‌ നിന്നും നഗരത്തിൽ വന്നു താമസ്സമാക്കിയവർക്കും വേണമെങ്കിൽ കാശടച്ച്‌ ഇവിടത്തെ സെമിത്തേരിയിൽ ഭൗതീകശരീരം അടക്കം ചെയ്യാവുന്നതുമാണു, അങ്ങനെ അടക്കംചെയ്ത ഒത്തിരി ഭൗതീകശരീരത്തിന്റെ കല്ലറകൾ അവിടെ അനവധിയുണ്ട്‌, സെമിത്തേരി വിൽക്കാനായി ഇനിയും അവിടെ കിടപ്പുണ്ട്‌ കാശടച്ചു ആർക്കുവേണമെങ്കിലും സ്വന്തമാക്കാവുന്നതാണു എന്ന വ്യവസ്ഥിതി നിലനിൽക്കുമ്പോ ആർക്കാണു ഇവിടെ പ്രശ്നം?? എന്തിനാണു പ്രശ്നം?? വെട്ടുകാടുളളവർക്ക്‌ എന്തിന്റെകേടാണു?? പാളയത്തുളളവരെ അനാവശ്യമായി അച്ഛനെതിരെ തിരിച്ചുവിടുന്നത്‌ വെട്ടുകാടിലുളള ചില ചൊറിയന്മാരാണു, ഒന്ന് മനസ്സിലാക്കുക വെട്ടുകാടിന്റെ സമഗ്രവികസ്സനത്തിനും പളളിക്കും പള്ളികൂടത്തിനുംകൂടി വേണ്ടീട്ട്‌ ഒത്തിരി വാങ്ങിയിട്ടുളള കുടുംബത്തിനു നേരേയാണു അന്യായമായി ഇന്ന് നിങ്ങൾ നിലകൊളളുന്നത്‌,

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (3 minutes ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (4 minutes ago)

സ്വര്‍ണവില കുറഞ്ഞു  (33 minutes ago)

നാളെ പഠിപ്പുമുടക്ക്  (52 minutes ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (1 hour ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (1 hour ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (1 hour ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (1 hour ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (2 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (2 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (2 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (2 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (3 hours ago)

സിബിയെ കാപ്പ ചുമത്തി ജയിലിലടക്കാന്‍ കോടതി ഉത്തരവ്.  (3 hours ago)

ബൈക്കില്‍ കഞ്ചാവുമായി വന്ന യുവാക്കളെ  (3 hours ago)

Malayali Vartha Recommends