Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ്ജ് മരിച്ചിട്ട് ഇന്ന് 27 വര്‍ഷം

30 NOVEMBER 2014 02:15 PM IST
മലയാളി വാര്‍ത്ത.

ലോക വോളിബോള്‍ രംഗത്തെ അതുല്യ പ്രതിഭയായിരുന്ന ജിമ്മി ജോര്‍ജിന്റെ സ്മാഷുകള്‍ നിലച്ചിട്ട് ഇന്നേക്ക് 27 വര്‍ഷം. കേരളത്തില്‍ നിന്നുള്ള പ്രശസ്ത വോളിബോള്‍ താരമായിരുന്നു ജിമ്മി ജോര്‍ജ്.കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച ജിമ്മി ജോര്‍ജ്ജ് ആയിരുന്നു ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ പ്രഫഷണല്‍ വോളീബോള്‍ താരം. യൂണിവേഴ്‌സിറ്റി പ്‌ളെയറായ പിതാവില്‍ നിന്ന് പകര്‍ന്നു കിട്ടിയ കായിക വിദ്യയുമായി പേരാവൂര്‍ ഹൈസ്‌കൂളിലും യൂണിവേഴ്‌സിറ്റി തലങ്ങളിലും മല്‍സരിച്ച ജിമ്മിയുടെ വളര്‍ച്ച പെട്ടന്നായിരുന്നു.വോളിബോളില്‍ ലോകത്തിലെ 80കളിലെ പത്തു മികച്ച അറ്റാക്കര്‍മാരില്‍ ഒരാളായി ജിമ്മി ജോര്‍ജ്ജ് തിരഞ്ഞെടുക്കപ്പെട്ടു.
1987 നവംബര്‍ 30നു ഇറ്റലിയില്‍ വെച്ച് ഒരു കാറപകടത്തില്‍ പെട്ട് മരിക്കുമ്പോള്‍ 32 വയസ്സായിരുന്നു അദ്ദേഹത്തിന്. കണ്ണൂര്‍ പേരാവൂര്‍ കുടക്കച്ചിറ ജോര്‍ജ്ജ് ജോസഫിന്റെയും മേരിയുടെയും രണ്ടാമത്തെ മകനായ ജിമ്മി, കോഴിക്കോട് സര്‍വ്വകലാശാലയുടെ ആദ്യത്തെ ചാമ്പ്യനായി 1971 ല്‍ തിരഞ്ഞെടുക്കപ്പെട്ടു.1973 76വരെയുള്ള കാലഘട്ടങ്ങളില്‍ ജിമ്മിയുടെ ടീം ആള്‍ ഇന്ത്യ ഇന്റര്‍യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പ് നാല് തവണ സ്വന്തമാക്കി. 1973ല്‍ ടീമിനെ നയിച്ചത് ജിമ്മിയായിരുന്നു.തുടര്‍ന്നു കേരളാ സര്‍വ്വകലാശാല, പ്രീമിയര്‍ ടയേഴ്‌സ്, കേരളാ പോലീസ്, കേരളാ സ്‌റ്റേറ്റ്, എന്നീ ടീമുകളില്‍ കളിച്ചു.1974 ല്‍ ടെഹ്‌റാനില്‍ നടന്ന ഏഷ്യന്‍ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചതോടെ ജിമ്മി ജോര്‍ജ്ജ് ലോക നിലവാരത്തിലേക്കുയര്‍ന്നു. 1975 ല്‍ ജി. വി. രാജാ അവാര്‍ഡ്, 1976 ല്‍ അര്‍ജ്ജുന അവാര്‍ഡ് എന്നിവ ലഭിച്ചു.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അര്‍ജ്ജുന അവാര്‍ഡ് ജേതാവ് എന്ന ബഹുമതിക്ക് അദ്ദേഹം അര്‍ഹനായി. അതേ കൊല്ലം തന്നെ, കേരളത്തിലെ ഏറ്റവും നല്ല കായിക താരത്തിനുള്ള മലയാള മനോരമ അവാര്‍ഡ് ജിമ്മി നേടി. 86ലെ സിയോള്‍ ഗെയിംസില്‍ ഇന്ത്യ വെങ്കലമെഡല്‍ നേടി. ഹൈദരാബാദിലെ ഗോള്‍ഡ് കപ്പ് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതും ജിമ്മിയായിരുന്നു. 1976ല്‍ കോളേജ് വിട്ട്്് കേരള പോലീസില്‍ ജോലിക്ക് ചേര്‍ന്നു. 79ല്‍ അബുദാബി സ്‌പോര്‍ട്‌സ് കഌിന്റെ കളിക്കാരനായി ദുബായിലേക്ക് പോയി. 1982ല്‍ ഇറ്റാലിയന്‍ കഌഌന് വേണ്ടി ദുബായ് വിട്ടു.നീക്കങ്ങളുടെ ചടുലതയിലും പന്തിന്റെ കൈയ്യടക്കത്തിലും അക്രമണത്തിന്റെ മൂര്‍ച്ചയിലും ഇന്ത്യന്‍ വോളിബോള്‍ കണ്ട ഏറ്റവും വലിയ അത്ഭുത പ്രതിഭാസമായിരുന്നു ജിമ്മി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (17 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (24 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (30 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (33 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (36 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (42 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (47 minutes ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (50 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (1 hour ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

Malayali Vartha Recommends