Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ബാബ വാംഗ മരിച്ച് 25 വർഷങ്ങൾ കഴിഞ്ഞിട്ടും, പ്രവചനങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ:- 2024ൽ കാത്തിരിക്കുന്നത് 7 ദുരന്തങ്ങൾ...

06 JANUARY 2024 04:54 PM IST
മലയാളി വാര്‍ത്ത

ബാബ വാംഗ നടത്തിയ പ്രവചനങ്ങൾ അവരുടെ മരണശേഷവും ലോകം ശ്രദ്ധയോടെ കേൾക്കാറുണ്ട്. 1911ൽ ജനിച്ച ബാബാ വാംഗ 1996ലാണ് മരിച്ചത്. അമാനുഷികവും അതീന്ദ്രിയവുമായ കഴിവുകൾ ആയിരുന്നു ബാബ വാംഗയ്ക്ക് ദശലക്ഷകണക്കിന് അനുയായികളെ നേടിക്കൊടുത്തത്. 'ബാൾക്കൻസിന്റെ നോസ്ട്രാഡമസ്' എന്നാണ് ബാബ വാംഗ അറിയപ്പെടുന്നത്. എല്ലാ വ‍ർഷവും അവസാനമാകുമ്പോൾ വരാനിരിക്കുന്ന വർഷത്തെക്കുറിച്ച് വാംഗ നടത്തിയ പ്രവചനങ്ങൾ എന്ന പേരിൽ പ്രവചനങ്ങൾ എത്താറുണ്ട്. എന്നാൽ, ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

വാംഗ മരിച്ച് 25 വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും അവരുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലാണെന്നതാണ് മറ്റൊരു സത്യം. എന്നാൽ, ഈ പ്രവചനങ്ങൾ എല്ലാം എവിടെ നിന്നെന്ന ചോദ്യത്തിന് അവരുടെ ജോലിക്കാരിലേക്കാണ് അനുയായികൾ വിരൽ ചൂണ്ടുന്നത്. വാംഗ പലപ്പോഴായി പറഞ്ഞ കാര്യങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിക്കുകയായിരുന്നു എന്നാണ് അനുയായികൾ പറയുന്നത്. അമ്പത്തിയൊന്നാം നൂറ്റാണ്ട് വരെയുള്ള കാര്യങ്ങൾ വാംഗ പ്രവചിച്ചിട്ടുണ്ടെന്നും അനുയായികൾ അവകാശപ്പെടുന്നു.

റഷ്യൻ പ്രസിഡന്റെ വ്ളാഡിമിർ പുടിന് നേരെ വധശ്രമം ഉണ്ടാകുമെന്നുള്ളതാണ് 2024നെക്കുറിച്ച് ബാബ വാംഗ നടത്തിയ പ്രവചനങ്ങളിൽ പ്രധാനപ്പെട്ടത്. ഒരു റഷ്യൻ പൗരൻ തന്നെ ആയിരിക്കും പുടിന് എതിരെ വധശ്രമം നടത്തുക എന്നാണ് വാംഗയുടെ പ്രവചനത്തിൽ പറയുന്നത്. യൂറോപ്പിലെ തീവ്രവാദമാണ് വാംഗയുടെ പ്രവചനങ്ങളിലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം. 2014 ഓടെ യൂറോപ്പിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിക്കുമെന്നാണ് അവരുടെ പ്രവചനത്തിൽ പറയുന്നത്. ഒരു വലിയ രാജ്യം ബയോളജിക്കൽ വെപ്പൺ ഉപയോഗിക്കുമെന്നും പ്രവചനത്തിൽ പറയുന്നു.

പ്രകൃതിദുരന്തങ്ങളുടെ ഒരു വർഷമായിരിക്കും 2024 എന്നാണ് വാംഗ പ്രവചിച്ചത്. അതിതീവ്രവും കഠിനവുമായ കാലാവസ്ഥ വ്യതിയാനങ്ങൾ ഉണ്ടാകും. ആഗോളതലത്തിൽ വലിയ സാമ്പത്തിക പിരിമുറുക്കവും വാംഗ പ്രവചിക്കുന്നു. കടക്കെണിയുടെ വർദ്ധനവും രാഷ്ട്രങ്ങൾക്കിടയിലെ സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധിയുടെ കാരണമാകും. ദേശീയ സുരക്ഷയെ തന്നെ ബാധിക്കുന്ന വിധത്തിലുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടാകും. വൈദ്യുതി നിലയങ്ങളും ജലശുചീകരണ ശാലകളും ആക്രമണലക്ഷ്യങ്ങളാകും.

മനുഷ്യരാശിയെ ഏറ്റവും കൂടുതൽ വലയ്ക്കുന്ന രണ്ട് രോഗാവസ്ഥകളാണ് അൽഷിമേഷ്സും കാൻസറും. ഈ രണ്ട് രോഗങ്ങൾക്കും 2024 ൽ പുതിയ ചികിത്സാരീതികൾ കണ്ടെത്തും. ക്വാണ്ടം കമ്പ്യൂട്ടിങ്ങ് മേഖലയിൽ വലിയ വളർച്ച സംഭവിക്കും. എ ഐ വിപ്ലവത്തെ അത് കൂടുതൽ ത്വരിതപ്പെടുത്തും. ഏതായാലും മലനിരകളിൽ താമസിച്ചിരുന്ന ബാബ വാംഗ ആധുനിക സാങ്കേതിക വിദ്യയെക്കുറിച്ച് നടത്തിയ പ്രവചനങ്ങൾ അതിശയകരമായേ കാണാൻ കഴിയൂ.

മറ്റൊരു പ്രധാനപ്പെട്ട വാംഗ പ്രവചനങ്ങളിൽ ഒന്ന് ലാബുകളിൽ മനുഷ്യർ ജനിക്കുമെന്നതാണ്. ഇതുകൊണ്ട് അവർ എന്താണ് കൃത്യമായി ഉദ്ദേശിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ജനിക്കാൻ പോകുന്ന കുഞ്ഞിന് ലാബിൽ വെച്ച് ജനിതക തലത്തിൽ മാറ്റം കൊണ്ടു വരാൻ കഴിയുന്ന തരത്തിലുള്ള സാങ്കേതികവിദ്യയാണോ വാംഗ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.

ബാബ വാംഗ അഥവാ വാംഗേലിയ പാണ്ഡേവ ഗുഷ്തെരോവ ഒരു അന്ധയായ ബൾഗേറിയൻ വൃദ്ധ സന്യാസിനി ആയിരുന്നു. പന്ത്രണ്ടാം വയസിൽ ഒരു ചുഴലിക്കാറ്റിൽ അകപ്പെട്ട് വാംഗയുടെ കാഴ്ചശക്തി നഷ്ടമായി. ഇതിനു പിന്നാലെയാണ് വാംഗയ്ക്ക് പ്രവചിക്കാനുള്ള ശക്തി ലഭിച്ചതെന്നാണ് കരുതുന്നത്. വാംഗയെക്കുറിച്ച് അവർ തന്നെ പറയുന്ന കഥയായിരുന്നു ഇത്. എന്നാൽ, അത്തരത്തിൽ ഒരു ചുഴലിക്കാറ്റ് ആ കാലഘട്ടത്തിൽ ഉണ്ടായതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല.

 

ചെറുപ്പത്തിലേ തന്നെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട് അനാഥയായി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് വാംഗ പ്രശസ്തിയാർജിക്കുന്നത്. മരണത്തിനു ശേഷവും കൂടുതൽ ശക്തയായി കരുത്തോടെ വാംഗുയുടെ പ്രവചനങ്ങൾ നിലകൊള്ളുന്നു.

ജീവിച്ചിരുന്ന കാലത്ത് അവർ പ്രവചിച്ച പല കാര്യങ്ങളും അവരുടെ മരണശേഷം നടന്നു. സെപ്റ്റംബർ 11ലെ ഭീകരാക്രമണം, ഡയാന രാജകുമാരിയുടെ മരണം, ചെർണോബിൽ ദുരന്തം, ബ്രെക്സിറ്റ് എന്നിവ വാംഗ പ്രവചിച്ചിരുന്നതായാണ് കണക്കാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (15 minutes ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (30 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (1 hour ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (2 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (2 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (2 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (2 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (2 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (3 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (3 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (3 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (3 hours ago)

Malayali Vartha Recommends