Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാബ വാംഗ മരിച്ച് 25 വർഷങ്ങൾ കഴിഞ്ഞിട്ടും, പ്രവചനങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ:- 2024ൽ കാത്തിരിക്കുന്നത് 7 ദുരന്തങ്ങൾ...

06 JANUARY 2024 04:54 PM IST
മലയാളി വാര്‍ത്ത

ബാബ വാംഗ നടത്തിയ പ്രവചനങ്ങൾ അവരുടെ മരണശേഷവും ലോകം ശ്രദ്ധയോടെ കേൾക്കാറുണ്ട്. 1911ൽ ജനിച്ച ബാബാ വാംഗ 1996ലാണ് മരിച്ചത്. അമാനുഷികവും അതീന്ദ്രിയവുമായ കഴിവുകൾ ആയിരുന്നു ബാബ വാംഗയ്ക്ക് ദശലക്ഷകണക്കിന് അനുയായികളെ നേടിക്കൊടുത്തത്. 'ബാൾക്കൻസിന്റെ നോസ്ട്രാഡമസ്' എന്നാണ് ബാബ വാംഗ അറിയപ്പെടുന്നത്. എല്ലാ വ‍ർഷവും അവസാനമാകുമ്പോൾ വരാനിരിക്കുന്ന വർഷത്തെക്കുറിച്ച് വാംഗ നടത്തിയ പ്രവചനങ്ങൾ എന്ന പേരിൽ പ്രവചനങ്ങൾ എത്താറുണ്ട്. എന്നാൽ, ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

വാംഗ മരിച്ച് 25 വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും അവരുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലാണെന്നതാണ് മറ്റൊരു സത്യം. എന്നാൽ, ഈ പ്രവചനങ്ങൾ എല്ലാം എവിടെ നിന്നെന്ന ചോദ്യത്തിന് അവരുടെ ജോലിക്കാരിലേക്കാണ് അനുയായികൾ വിരൽ ചൂണ്ടുന്നത്. വാംഗ പലപ്പോഴായി പറഞ്ഞ കാര്യങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിക്കുകയായിരുന്നു എന്നാണ് അനുയായികൾ പറയുന്നത്. അമ്പത്തിയൊന്നാം നൂറ്റാണ്ട് വരെയുള്ള കാര്യങ്ങൾ വാംഗ പ്രവചിച്ചിട്ടുണ്ടെന്നും അനുയായികൾ അവകാശപ്പെടുന്നു.

റഷ്യൻ പ്രസിഡന്റെ വ്ളാഡിമിർ പുടിന് നേരെ വധശ്രമം ഉണ്ടാകുമെന്നുള്ളതാണ് 2024നെക്കുറിച്ച് ബാബ വാംഗ നടത്തിയ പ്രവചനങ്ങളിൽ പ്രധാനപ്പെട്ടത്. ഒരു റഷ്യൻ പൗരൻ തന്നെ ആയിരിക്കും പുടിന് എതിരെ വധശ്രമം നടത്തുക എന്നാണ് വാംഗയുടെ പ്രവചനത്തിൽ പറയുന്നത്. യൂറോപ്പിലെ തീവ്രവാദമാണ് വാംഗയുടെ പ്രവചനങ്ങളിലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം. 2014 ഓടെ യൂറോപ്പിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിക്കുമെന്നാണ് അവരുടെ പ്രവചനത്തിൽ പറയുന്നത്. ഒരു വലിയ രാജ്യം ബയോളജിക്കൽ വെപ്പൺ ഉപയോഗിക്കുമെന്നും പ്രവചനത്തിൽ പറയുന്നു.

പ്രകൃതിദുരന്തങ്ങളുടെ ഒരു വർഷമായിരിക്കും 2024 എന്നാണ് വാംഗ പ്രവചിച്ചത്. അതിതീവ്രവും കഠിനവുമായ കാലാവസ്ഥ വ്യതിയാനങ്ങൾ ഉണ്ടാകും. ആഗോളതലത്തിൽ വലിയ സാമ്പത്തിക പിരിമുറുക്കവും വാംഗ പ്രവചിക്കുന്നു. കടക്കെണിയുടെ വർദ്ധനവും രാഷ്ട്രങ്ങൾക്കിടയിലെ സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധിയുടെ കാരണമാകും. ദേശീയ സുരക്ഷയെ തന്നെ ബാധിക്കുന്ന വിധത്തിലുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടാകും. വൈദ്യുതി നിലയങ്ങളും ജലശുചീകരണ ശാലകളും ആക്രമണലക്ഷ്യങ്ങളാകും.

മനുഷ്യരാശിയെ ഏറ്റവും കൂടുതൽ വലയ്ക്കുന്ന രണ്ട് രോഗാവസ്ഥകളാണ് അൽഷിമേഷ്സും കാൻസറും. ഈ രണ്ട് രോഗങ്ങൾക്കും 2024 ൽ പുതിയ ചികിത്സാരീതികൾ കണ്ടെത്തും. ക്വാണ്ടം കമ്പ്യൂട്ടിങ്ങ് മേഖലയിൽ വലിയ വളർച്ച സംഭവിക്കും. എ ഐ വിപ്ലവത്തെ അത് കൂടുതൽ ത്വരിതപ്പെടുത്തും. ഏതായാലും മലനിരകളിൽ താമസിച്ചിരുന്ന ബാബ വാംഗ ആധുനിക സാങ്കേതിക വിദ്യയെക്കുറിച്ച് നടത്തിയ പ്രവചനങ്ങൾ അതിശയകരമായേ കാണാൻ കഴിയൂ.

മറ്റൊരു പ്രധാനപ്പെട്ട വാംഗ പ്രവചനങ്ങളിൽ ഒന്ന് ലാബുകളിൽ മനുഷ്യർ ജനിക്കുമെന്നതാണ്. ഇതുകൊണ്ട് അവർ എന്താണ് കൃത്യമായി ഉദ്ദേശിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ജനിക്കാൻ പോകുന്ന കുഞ്ഞിന് ലാബിൽ വെച്ച് ജനിതക തലത്തിൽ മാറ്റം കൊണ്ടു വരാൻ കഴിയുന്ന തരത്തിലുള്ള സാങ്കേതികവിദ്യയാണോ വാംഗ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.

ബാബ വാംഗ അഥവാ വാംഗേലിയ പാണ്ഡേവ ഗുഷ്തെരോവ ഒരു അന്ധയായ ബൾഗേറിയൻ വൃദ്ധ സന്യാസിനി ആയിരുന്നു. പന്ത്രണ്ടാം വയസിൽ ഒരു ചുഴലിക്കാറ്റിൽ അകപ്പെട്ട് വാംഗയുടെ കാഴ്ചശക്തി നഷ്ടമായി. ഇതിനു പിന്നാലെയാണ് വാംഗയ്ക്ക് പ്രവചിക്കാനുള്ള ശക്തി ലഭിച്ചതെന്നാണ് കരുതുന്നത്. വാംഗയെക്കുറിച്ച് അവർ തന്നെ പറയുന്ന കഥയായിരുന്നു ഇത്. എന്നാൽ, അത്തരത്തിൽ ഒരു ചുഴലിക്കാറ്റ് ആ കാലഘട്ടത്തിൽ ഉണ്ടായതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല.

 

ചെറുപ്പത്തിലേ തന്നെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട് അനാഥയായി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് വാംഗ പ്രശസ്തിയാർജിക്കുന്നത്. മരണത്തിനു ശേഷവും കൂടുതൽ ശക്തയായി കരുത്തോടെ വാംഗുയുടെ പ്രവചനങ്ങൾ നിലകൊള്ളുന്നു.

ജീവിച്ചിരുന്ന കാലത്ത് അവർ പ്രവചിച്ച പല കാര്യങ്ങളും അവരുടെ മരണശേഷം നടന്നു. സെപ്റ്റംബർ 11ലെ ഭീകരാക്രമണം, ഡയാന രാജകുമാരിയുടെ മരണം, ചെർണോബിൽ ദുരന്തം, ബ്രെക്സിറ്റ് എന്നിവ വാംഗ പ്രവചിച്ചിരുന്നതായാണ് കണക്കാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ മാറ്റിവച്ചു...  (10 minutes ago)

RAIN ALERT മിന്നൽപ്രളയത്തിൽ 9 മരണം;  (12 minutes ago)

എഴുത്തുകാരനും സംസ്ഥാന പബ്ളിക് റിലേഷൻസ് വകുപ്പ് മുൻ ഡയറക്ടറുമായ തോട്ടം രാജശേഖരൻ അന്തരിച്ചു  (20 minutes ago)

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തുടരെ രണ്ട് ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിച്ച രജത് പടിദാര്‍ ദുലീപ് ട്രോഫിയില്‍ മധ്യമേഖല ക്യാപ്റ്റൻ സ്ഥാനത്ത്  (24 minutes ago)

ദുരിത ബാധിതരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ അടിയന്തരവും ഫലപ്രദവുമായ ഇടപെടൽ നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (36 minutes ago)

കോതമം​ഗലത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന്റെ പിന്നിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (45 minutes ago)

കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 5000 മീറ്റർ ഫൈനലിൽ വെങ്കല മെഡൽ നേടി ഇന്ത്യൻ താരം ഗുൽവീർ സിങ്  (1 hour ago)

കണ്ണീർക്കാഴ്ചയായി... കനത്ത മഴയെ തുടർന്ന് വീട്ടുമുറ്റത്ത് രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരൻ മരിച്ചു  (1 hour ago)

പെട്രോൾ പമ്പുകളിൽ ശുദ്ധമായ പെട്രോളും, E20 പെട്രോളും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താക്കൾക്ക് നൽകണമെന്ന് ആം ആദ്മി പാർട്ടി  (1 hour ago)

മുതലപ്പൊഴിയിൽ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേ​ഹം കണ്ടെത്തി...  (2 hours ago)

കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ പ്രവേശനത്തിന് താൽക്കാലികമായ വിലക്ക്  (2 hours ago)

പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം... താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം....  (3 hours ago)

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്  (3 hours ago)

സങ്കടക്കാഴ്ചയായി... അഴയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി  (3 hours ago)

കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് ഇരട്ട മെഡല്‍...  (4 hours ago)

Malayali Vartha Recommends