Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

നാടന്‍ വിത്തിനങ്ങള്‍ രജിസ്‌ട്രേഷന്‍ വഴി സംരക്ഷിക്കുന്നു

08 JULY 2014 12:38 AM IST
മലയാളി വാര്‍ത്ത.

 തലമുറകളായി സംരക്ഷിച്ചുവരുന്ന കാര്‍ഷിക വിളകളെ ഇനി രജിസ്‌ട്രേഷന്‍ വഴി സംരക്ഷിക്കാം. വിത്തിനങ്ങളുടെ അവകാശികളായ വ്യക്തികള്‍ക്കും കര്‍ഷക സമൂഹത്തിനും ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്കും ഇവര്‍ സംരക്ഷിച്ച് പോരുന്ന സസ്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. സസ്യ ഇനങ്ങളുടെയും കര്‍ഷക അവകാശങ്ങളുടെയും സംരക്ഷണ അതോറിട്ടിയി(പി.പി.വി. ആന്‍ഡ് എഫ്.ആര്‍ .എ.)ലാണ് രജിസ്‌ട്രേഷന്‍ നടക്കുന്നത്. ഇതുവഴി തനത് വിത്തിനങ്ങള്‍ മറ്റാരെങ്കിലും കൈവശപ്പെടുത്താതിരിക്കുന്നതിനും അവകാശം ഉന്നയിക്കാതിരിക്കുന്നതും സഹായിക്കും. ആരുടെ പേരിലാണോ സസ്യ ഇനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അവരുടെ സമ്മതം കൂടാതെ വിത്തുകള്‍ വില്‍പ്പന ചെയ്യുവാനോ കയറ്റുമതി ചെയ്യുവാനോ കഴിയില്ല. വിത്തുകള്‍ ക്രയവിക്രയം ചെയ്യുന്നതിനും അവ ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്ന പുതിയ വിത്തിനങ്ങളുടെ വിപണനത്തിനും രജിസ്റ്റര്‍ ചെയ്യുന്നയാള്‍ റോയല്‍റ്റിക്ക് അര്‍ഹനാകും. 

കേരളത്തില്‍ വളരുന്ന നെല്ല്, വെണ്ട, കുരുമുളക്, ഏലം, റോസ്, ജമന്തി, ഇഞ്ചി, മഞ്ഞള്‍, തക്കാളി, വഴുതന, എള്ള്, മാവ്, തെങ്ങ്, ബ്രഹ്മി, നിത്യകല്യാണി, സിംബീഡിയം, ഓര്‍ക്കിഡ് വിഭാഗത്തില്‍പ്പെട്ട വാന്‍ഡ ജോണ്‍സ്, ഡെന്‍ഡ്രൂബിയം എന്നിവ രജിസ്റ്റര്‍ ചെയ്യാം. പടിപടിയായി മറ്റു സസ്യങ്ങളും രജിസ്‌ട്രേഷന്‍ പരിധിയില്‍ ഉള്‍പ്പെടും. രജിസ്റ്റര്‍ ചെയ്യുന്ന മരങ്ങള്‍, വള്ളിച്ചെടികള്‍ എന്നിവയ്ക്ക് 18 വര്‍ഷമാണ് പരിരക്ഷണം ലഭിക്കുക. മറ്റ് വിളകള്‍ക്ക് 15 വര്‍ഷവും പരിരക്ഷണം കിട്ടും. വിത്തിനങ്ങളുടെ തനിമ, രോഗ-കീടപ്രതിരോധ ശേഷി, ഏകത, വ്യത്യസ്തത എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും രജിസ്‌ട്രേഷന്‍. ഇത്തരം പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിത്തിനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിക്കുക. പിന്നീട് ഈ വിത്തുകള്‍ ദേശീയ ജീന്‍ ബാങ്കില്‍ രജിസ്‌ട്രേഷന്‍ കാലാവധി തീരുന്നതുവരെ സൂക്ഷിക്കും. 
അതേസമയം, രജിസ്റ്റര്‍ ചെയ്യാതെ ഒരു സസ്യ ഇനം രജിസ്റ്റര്‍ ചെയ്തതാണെന്ന് തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചാല്‍ ശിക്ഷയും ലഭിക്കും. ആറ് മാസത്തില്‍ കുറയാതെയുള്ള മൂന്ന് വര്‍ഷം നീട്ടാവുന്ന ജയില്‍വാസവും അല്ലെങ്കില്‍ ഒരു ലക്ഷത്തില്‍ കുറയാതെയും അഞ്ച് ലക്ഷം വരെയാകുന്നതുമായ പിഴയോ, രണ്ട് ശിക്ഷകളും കൂടി ഒരുമിച്ചോ അനുഭവിക്കേണ്ടിവരും. പി.പി.വി. ആന്‍ഡ് എഫ്.ആര്‍. ആക്ടുമായി ബന്ധപ്പെട്ട് നടക്കുന്ന കേസുകളില്‍ കര്‍ഷകര്‍ക്ക് യാതൊരു ഫീസും നല്‍കേണ്ടിവരുന്നില്ല. 
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിനു കീഴില്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കൃഷിവിജ്ഞാന്‍ കേന്ദ്രത്തില്‍ രജിസ്‌ട്രേഷനുള്ള സഹായ കേന്ദ്രം തുറന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (2 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (2 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (2 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (2 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (3 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (3 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (4 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (4 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (4 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (6 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (6 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (6 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (6 hours ago)

Malayali Vartha Recommends