Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കനത്ത മഴയും വെളളപ്പൊക്കവും; കാര്‍ഷികമേഖല വന്‍പ്രതിസന്ധിയിലേയ്ക്ക്

13 AUGUST 2019 03:55 PM IST
മലയാളി വാര്‍ത്ത

കര്‍ഷകരുടെ കണക്കുകൂട്ടലുകള്‍ തകിടം മറിച്ച കനത്ത മഴയും പ്രകൃതിക്ഷോഭവും കാര്‍ഷികമേഖല വീണ്ടും വറുതിയുടെ ദിനങ്ങളിലേക്കാണ് നീങ്ങുന്നത്. പിടിച്ചുനില്‍ക്കാന്‍ കച്ചിത്തുരുമ്പ് പോലുമില്ലാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. കൃഷി ഇനി വീണ്ടും ഒന്നേന്ന് തുടങ്ങണമെന്ന സ്ഥിതിയിലാണ് പലരും. നഷ്ടപ്പെട്ട കൃഷിയിടങ്ങള്‍ വീണ്ടും ഒരുക്കാന്‍ അതിന്റേതായ സമയം വേണ്ടിവരും. മഴ തുടരുന്നതും മണ്ണിടിച്ചിലും എല്ലാം കര്‍ഷകരെ നട്ടം തിരിക്കുന്നു. 

കനത്ത മഴയില്‍ പല തോട്ടങ്ങളിലേയും കുരുമുളക് കൊടികളില്‍നിന്ന് തിരികള്‍ ഒന്നൊന്നായി അടര്‍ന്നുവീഴുന്നു. ഏറെ പ്രതീക്ഷകളോടെ ഉറ്റുനോക്കിയ കൊടികളില്‍നിന്ന് മണികള്‍ നിലംപൊത്തിയത് രണ്ടു ദിവസത്തെ കൊടും മഴയിലാണ്. കഴിഞ്ഞ സീസണിലും പ്രതികൂല കാലാവസ്ഥ മൂലം ഉത്പാദനം 50 ശതമാനം കുറഞ്ഞിരുന്നു. ഇക്കുറി ആ വിടവ് നികത്താമെന്ന കണക്കുകൂട്ടലിലായിരുന്നു ഉത്പാദകര്‍. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച കൃഷിനാശം എത്രയെന്ന് വിലയിരുത്താന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. 



ഒരു വശത്ത് ഏലം ചരിത്രനേട്ടങ്ങള്‍ സ്വന്തമാക്കി ഉത്പാദകരുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തുമ്പോള്‍ വീണ്ടും കൃഷി നാശം സംഭവിക്കുമോയെന്ന ഭീതിയിലാണ് ഉത്പാദകര്‍. കഴിഞ്ഞ വര്‍ഷത്തെ പ്രകൃതിക്ഷോഭത്തില്‍ വന്‍ കൃഷിനാശം സംഭവിച്ച ശേഷം വന്‍ മുതല്‍മുടക്കി വീണ്ടും കൃഷിയിറക്കിയവര്‍ മഴയുടെ രൗദ്രഭാവം കണ്ട് പകച്ചു നില്‍ക്കുകയാണ്. ഇതോടെ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ് ഏലം കര്‍ഷകര്‍. തോട്ടങ്ങളില്‍ ഇറങ്ങി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പോലും പല കര്‍ഷകര്‍ക്കും കഴിഞ്ഞിട്ടില്ല.

റബര്‍ ടാപ്പിംഗ് തടസ്സപ്പെട്ടതോടെ മാസമധ്യം പുതിയ ഷീറ്റ് ഇറക്കാനുള്ള ഉത്പാദകരുടെ മോഹവും ഇതിനിടെ പൊലിഞ്ഞു. പുതിയ സാഹചര്യത്തില്‍ ഉയര്‍ന്ന അളവില്‍ ഷീറ്റ് വിപണികളില്‍ എത്താന്‍ സെപ്റ്റംബര്‍ വരെ കാത്തിരിക്കേണ്ട സ്ഥിതിയിലേക്കാണ് കാലാവസ്ഥ നീങ്ങുന്നത്. മഴ കനത്തതോടെ ചരക്ക് ക്ഷാമം രൂക്ഷമായതിനിടയില്‍ ആഭ്യന്തര അവധി നിരക്കുകള്‍ ആറ് മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തില്‍നിന്ന് തിരിച്ചുവരവിന് ശ്രമം തുടങ്ങി. 

ചെറുകിട വിപണികളില്‍ കൊപ്ര നീക്കം കുറഞ്ഞതോടെ മില്ലുകാര്‍ വില ഉയര്‍ത്തി ചരക്ക് സംഭരണത്തിന് നടത്തിയ നീക്കങ്ങള്‍ വെളിച്ചെണ്ണയുടെ മുന്നേറ്റം സുഖമമാക്കി. ബക്രീദ് ഡിമാന്‍ഡും ഒത്തുചേര്‍ന്നതോടെ എണ്ണവില ഉയര്‍ന്നു. 

സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ കര്‍ഷകര്‍ നല്കുന്ന സംഭാവനകള്‍ മാനിച്ച് കൃഷിയുടെ വികസനത്തിനായി പുതിയ പദ്ധതികള്‍ അടിയന്തരമായി ആലോചിക്കേണ്ടതുണ്ട്. അത്തരം ഒരു നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (7 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (34 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (37 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (4 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (4 hours ago)

Malayali Vartha Recommends