Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

കനത്ത മഴയും വെളളപ്പൊക്കവും; കാര്‍ഷികമേഖല വന്‍പ്രതിസന്ധിയിലേയ്ക്ക്

13 AUGUST 2019 03:55 PM IST
മലയാളി വാര്‍ത്ത

കര്‍ഷകരുടെ കണക്കുകൂട്ടലുകള്‍ തകിടം മറിച്ച കനത്ത മഴയും പ്രകൃതിക്ഷോഭവും കാര്‍ഷികമേഖല വീണ്ടും വറുതിയുടെ ദിനങ്ങളിലേക്കാണ് നീങ്ങുന്നത്. പിടിച്ചുനില്‍ക്കാന്‍ കച്ചിത്തുരുമ്പ് പോലുമില്ലാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. കൃഷി ഇനി വീണ്ടും ഒന്നേന്ന് തുടങ്ങണമെന്ന സ്ഥിതിയിലാണ് പലരും. നഷ്ടപ്പെട്ട കൃഷിയിടങ്ങള്‍ വീണ്ടും ഒരുക്കാന്‍ അതിന്റേതായ സമയം വേണ്ടിവരും. മഴ തുടരുന്നതും മണ്ണിടിച്ചിലും എല്ലാം കര്‍ഷകരെ നട്ടം തിരിക്കുന്നു. 

കനത്ത മഴയില്‍ പല തോട്ടങ്ങളിലേയും കുരുമുളക് കൊടികളില്‍നിന്ന് തിരികള്‍ ഒന്നൊന്നായി അടര്‍ന്നുവീഴുന്നു. ഏറെ പ്രതീക്ഷകളോടെ ഉറ്റുനോക്കിയ കൊടികളില്‍നിന്ന് മണികള്‍ നിലംപൊത്തിയത് രണ്ടു ദിവസത്തെ കൊടും മഴയിലാണ്. കഴിഞ്ഞ സീസണിലും പ്രതികൂല കാലാവസ്ഥ മൂലം ഉത്പാദനം 50 ശതമാനം കുറഞ്ഞിരുന്നു. ഇക്കുറി ആ വിടവ് നികത്താമെന്ന കണക്കുകൂട്ടലിലായിരുന്നു ഉത്പാദകര്‍. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച കൃഷിനാശം എത്രയെന്ന് വിലയിരുത്താന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. 



ഒരു വശത്ത് ഏലം ചരിത്രനേട്ടങ്ങള്‍ സ്വന്തമാക്കി ഉത്പാദകരുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തുമ്പോള്‍ വീണ്ടും കൃഷി നാശം സംഭവിക്കുമോയെന്ന ഭീതിയിലാണ് ഉത്പാദകര്‍. കഴിഞ്ഞ വര്‍ഷത്തെ പ്രകൃതിക്ഷോഭത്തില്‍ വന്‍ കൃഷിനാശം സംഭവിച്ച ശേഷം വന്‍ മുതല്‍മുടക്കി വീണ്ടും കൃഷിയിറക്കിയവര്‍ മഴയുടെ രൗദ്രഭാവം കണ്ട് പകച്ചു നില്‍ക്കുകയാണ്. ഇതോടെ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ് ഏലം കര്‍ഷകര്‍. തോട്ടങ്ങളില്‍ ഇറങ്ങി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പോലും പല കര്‍ഷകര്‍ക്കും കഴിഞ്ഞിട്ടില്ല.

റബര്‍ ടാപ്പിംഗ് തടസ്സപ്പെട്ടതോടെ മാസമധ്യം പുതിയ ഷീറ്റ് ഇറക്കാനുള്ള ഉത്പാദകരുടെ മോഹവും ഇതിനിടെ പൊലിഞ്ഞു. പുതിയ സാഹചര്യത്തില്‍ ഉയര്‍ന്ന അളവില്‍ ഷീറ്റ് വിപണികളില്‍ എത്താന്‍ സെപ്റ്റംബര്‍ വരെ കാത്തിരിക്കേണ്ട സ്ഥിതിയിലേക്കാണ് കാലാവസ്ഥ നീങ്ങുന്നത്. മഴ കനത്തതോടെ ചരക്ക് ക്ഷാമം രൂക്ഷമായതിനിടയില്‍ ആഭ്യന്തര അവധി നിരക്കുകള്‍ ആറ് മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തില്‍നിന്ന് തിരിച്ചുവരവിന് ശ്രമം തുടങ്ങി. 

ചെറുകിട വിപണികളില്‍ കൊപ്ര നീക്കം കുറഞ്ഞതോടെ മില്ലുകാര്‍ വില ഉയര്‍ത്തി ചരക്ക് സംഭരണത്തിന് നടത്തിയ നീക്കങ്ങള്‍ വെളിച്ചെണ്ണയുടെ മുന്നേറ്റം സുഖമമാക്കി. ബക്രീദ് ഡിമാന്‍ഡും ഒത്തുചേര്‍ന്നതോടെ എണ്ണവില ഉയര്‍ന്നു. 

സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ കര്‍ഷകര്‍ നല്കുന്ന സംഭാവനകള്‍ മാനിച്ച് കൃഷിയുടെ വികസനത്തിനായി പുതിയ പദ്ധതികള്‍ അടിയന്തരമായി ആലോചിക്കേണ്ടതുണ്ട്. അത്തരം ഒരു നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (4 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (4 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (4 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (4 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (5 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (6 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (6 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (6 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (8 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (8 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (8 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (9 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (11 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (11 hours ago)

Malayali Vartha Recommends