28 ലക്ഷം തസ്തികകള്‍ രാജ്യത്തു ഒഴിഞ്ഞു കിടക്കുമ്പോഴും അഭ്യസ്ത വിദ്യരായ നിരവധിപേർ തൊഴിലന്വേഷിച്ചു നടക്കുന്നു
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷം ..പക്ഷെ ഒഴിഞ്ഞു കിടക്കുന്നത് 28 ലക്ഷം തസ്തികകള്‍ രാജ്യത്തു ഒഴിഞ്ഞു കിടക്കുമ്പോഴും അഭ്യസ്ത വിദ്യരായ നിരവധിപേർ തൊഴിലന്വേഷിച്ചു നടക്കുന്നു
തൊഴിലില്ലായ്മയും ബന്ധപ്പെട്ട പ്രശ്നങ്ങളും രാജ്യത്തു കൂടിവരുന്നുണ്ടെങ്കിലും ഇപ്പോഴും 28 ലക്ഷം തസ്തികകള്‍ നിയമനമാകാതെ ഒഴിഞ്ഞു കിടക്കുന്നു .എല്ലാ മേഖലകളിലും ധാരാളം തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്
28 ലക്ഷം എന്നത് രാജ്യത്ത് പ്രമുഖ കേന്ദ്ര സ്ഥാപനങ്ങളായ റയില്‍വേ, തപാല്‍, സുരക്ഷാ സേന, പൊലീസ്, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന ഒഴിവുകളുടെ ഔദ്യോഗിക കണക്ക് മാത്രമാണ് . പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലമായി തസ്തികകള്‍ സൃഷ്ടിച്ചതും ചേര്‍ത്താല്‍ തസ്തികകളുടെ എണ്ണം 50 ലക്ഷമെങ്കിലും ആകുമെന്നാണ് അനൗദ്യോഗിക കണക്ക്
നിലവിലുള്ള ആറ് എയിംസുകളിലായി 20,221 തസ്തികകള്‍ ഒഴിഞ്ഞുകിടപ്പുണ്ടായിരുന്നപ്പോഴാണ് പുതിയ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആരംഭിക്കുകയും പുതിയ 4,089 തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തത്. മതിയായ ചികിത്സാ സൗകര്യം ഉറപ്പു വരുത്താനാണ് പുതിയ എയിംസ് ആരംഭിച്ചത് . ഒഴിഞ്ഞു കിടക്കുന്ന 20,221 തസ്തികകളിൽ ഫാക്കല്‍ട്ടി അംഗങ്ങളുടെ ഉയര്‍ന്ന പോസ്റ്റുകളുൾപ്പടെ ഉണ്ടെന്നാണ് ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലുള്ളത്
40 കേന്ദ്ര സര്‍വകലാശാലകളില്‍ 17,092 അധ്യാപക തസ്തികകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും 5,606 എണ്ണം ഒഴിഞ്ഞു കിടക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ രേഖകള്‍ അനുസരിച്ച് രാജ്യത്താകെ പത്തുലക്ഷം അധ്യാപക തസ്തികകളിൽ ഒഴിവുണ്ട്. സര്‍വ ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം അനുവദിച്ചതില്‍ 4,17,057 അധ്യാപക ഒഴിവുകളും നികത്തിയിട്ടില്ല.
ഹൈക്കോടതികളുള്‍പ്പെടെ വിവിധ കോടതികളിലായി 3,500ലധികം ഒഴിവുകളുണ്ട്. റയില്‍വേയില്‍ സുരക്ഷാ വിഭാഗത്തില്‍ 1,51,348, മറ്റ് എല്ലാ വിഭാഗത്തിലുമായി 2,50,410 തസ്തികകള്‍ ഇപ്പോഴും നിയമനം കാത്തു കിടക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സിആര്‍പിഎഫില്‍ 22,746, അതിര്‍ത്തിരക്ഷാ സേനയില്‍ 19,320, വ്യവസായ സുരക്ഷാ സേനയില്‍ 5,165, ശാസ്ത്രസീമാ ബെല്ലില്‍ 19,175, ടിബറ്റന്‍ അതിര്‍ത്തി സേനയില്‍ 3,774 എന്നിങ്ങനെ ഒഴിവുകളുണ്ട്. ഇന്ത്യന്‍ റയില്‍വേയില്‍ സുരക്ഷാ വിഭാഗത്തില്‍ 1,51,348, നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍ 2,50410 തസ്തികകള്‍ വീതം നികത്താതെ കിടക്കുന്നു.
കഴിഞ്ഞ മാസം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം രാജ്യസഭയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ നാല് വിഭാഗങ്ങളിലായി 4,12,752 ഒഴിവുകളുണ്ട്. ഇതില്‍ 3,21,418 നോണ്‍ഗസറ്റഡ് വിഭാഗത്തിലാണ്. സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ 4,000, തപാല്‍ മേഖലയില്‍ 57,574 തസ്തികള്‍ നികത്താതെ കിടക്കുകയാണ്.
https://www.facebook.com/Malayalivartha