Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  

58000 കിലോ ഭാരം ചുമക്കാന്‍ കരുത്തുള്ള സോവിയറ്റ് വിമാനം

08 MARCH 2019 01:19 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനം ആന്റനോവ് 225- മ്രിയ. 30 കൊല്ലമായി ഈ പദവിയില്‍ ആന്റനോവ് 225 ഉണ്ട്. മ്രിയ എന്നത് വിളിപ്പേരാണ്. ചരക്ക് വിമാനമായ ആന്റനോവ്-225 നിര്‍മിക്കപ്പെട്ടത് ഉക്രെയ്ന്‍ അവിഭക്ത യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നപ്പോഴാണ്. ലോകത്ത് ഏറ്റവുമധികം ഭാരം ചുമക്കാന്‍ ശേഷിയുള്ള വിമാനവും ഏറ്റവും വലിയ ചിറകുകളുള്ള വിമാനവും ആന്റനോവ് 225 തന്നെ.


സോവിയേറ്റ് യൂണിയന്റെ ഉപഗ്രഹങ്ങളും ബഹിരാകാശ വാഹനങ്ങളും റോക്കറ്റുകളും ചുമന്ന് ലക്ഷ്യസ്ഥാനത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ വിമാനം നിര്‍മ്മിക്കപ്പെട്ടത്. ആന്റനോവ് ഒരു വര്‍ഷം തികച്ചപ്പോള്‍ സോവിയറ്റ് യൂണിയന്‍ വീണു. ബുറാന്‍ ബഹിരാകാശ ദൗത്യം അവസാനിക്കുകയും ചെയ്തു. കരുത്തനായ ഈ വിമാനം ഉക്രെയ്‌നിലെ വിമാനത്താവള ഷെഡ്ഡില്‍ വര്‍ഷങ്ങളോളം പൊടി പിടിച്ച് കിടന്നു.

സോവിയറ്റ് യൂണിയനില്‍ നിന്ന് വേര്‍പ്പെട്ട് ഉക്രെയ്ന്‍ രൂപംകൊണ്ടതിനു പിന്നാലെ ലോകത്തെ ഏറ്റവും വലിയ ഈ വിമാനം ഉക്രെയ്ന്‍ സ്വന്തമാക്കി. ആന്റനോവ് 225-ന്റെ നിര്‍മാണവും വിഭജന സമയത്തെ താവളവും എല്ലാം ഉക്രെയ്‌നിന്റെ അധീനതയില്‍ വരുന്ന പ്രദേശമായതിനാല്‍ ആന്റനോവ്-225 ഉക്രൈയ്‌ന്റെ കൈകളില്‍ എത്തി. ലോകത്തിലെ ഏറ്റവും വലിയ വിമാനം കയ്യിലുണ്ടായിരുന്നെങ്കിലും ഈ വിമാനത്തിന്റെ സാധ്യതകളെ കുറിച്ച് യാതൊരു രൂപവുമില്ലാതിരുന്ന ഉക്രൈയ്ന്‍ ഇവയെ വേണ്ടവിധം ഉപയോഗിച്ചില്ല.

ആന്റനോവ്-225 അനാഥമായി കിടന്നു. മൂന്നു വര്‍ഷത്തെ കാലയളവിനുള്ളില്‍ ആന്റനോവ്-225 ലോകത്തെ പ്രധാനപ്പെട്ട പല എയര്‍ ഷോകളിലും പങ്കെടുത്തിരുന്നു. ബഹിരാകാശ വാഹനങ്ങളെ ചുമക്കുന്ന വിമാനം എന്ന നിലയിലായിരുന്നു പങ്കാളിത്തം. പക്ഷേ വിമാനത്തിന്റെ വലിപ്പവും, കരുത്തും, ഭാരം ചുമക്കാനുള്ള ശേഷിയും എല്ലാം അതിനകം ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ആറ് ടര്‍ബോ ഫാന്‍ എന്‍ജിനുകളാണ് ഈ വിമാനത്തിന് ഉളളത്. 32 വീലുകളാണ് വിമാനത്തിന് ഉണ്ടായിരുന്നത്. ഇതില്‍ 14 എണ്ണം വീതം ഇരുവശത്തെയും ലാന്‍ഡിങ് ഗിയറുകളുടെ ഭാഗമായി പുറകിലും നാലെണ്ണം മുന്‍വശത്തുമാണ് ഉണ്ടായിരുന്നത്. ഇരുവശത്തുമായി മൂന്ന് ടര്‍ബോ ഫാനുകള്‍ വീതം ഉണ്ടായിരുന്നതിനാല്‍ അതിനനുസരിച്ചുള്ള നീളവും വിസ്തൃതിയും എ- 225-ന്റെ ചിറകുകള്‍ക്കും ഉണ്ടായിരുന്നു.

 

തുമ്പിക്കൈ പോലെ മൂക്കുയര്‍ത്തി ഇന്ധനം നിറയ്ക്കുന്ന രീതിയാണ് ഈ വിമാനത്തിലുളളത്. തുമ്പിക്കൈ പോലെ മൂക്കുയര്‍ത്താന്‍ കഴിയുന്നതിനാല്‍ ടാന്‍ട്‌സി സ്ലോന അഥവാ എലഫന്റ് ഡാന്‍സ് എന്നാണ് ഈ പ്രവര്‍ത്തിയെ നിര്‍മാതാക്കള്‍ വിശേഷിപ്പിച്ചത്. ഉക്രെയ്ന്‍ സര്‍ക്കാറുമായുള്ള ചര്‍ച്ചയ്ക്കും അറ്റകുറ്റപ്പണികള്‍ക്കും ശേഷം 2001-ല്‍ ചരക്ക് വിമാനമായി ആന്റനോവ്-225 തിരിച്ചെത്തി. അപ്പോഴും ലോകത്തെ ഏറ്റവും വലിയ വിമാനവും, ചരക്ക് വിമാനവുമായി ആന്റനോവ് 225 മാറി.

2001 സെപ്റ്റംബറില്‍ ആന്റനോവ്-225 പറന്നത് 225 ടണ്‍ ഭാരവുമായിട്ടായിരുന്നു. ഇന്നു വരെ ഒരു ചരക്ക് വിമാനം വഹിച്ച് കൊണ്ട് പറന്ന ഏറ്റവും വലിയ ഭാരം ഇതാണ്. അതേസമയം തന്നെ ആന്റനോവ് 225-ന് ചുമക്കാന്‍ കഴിയുന്ന പരമാവധി ഭാരം 640 ടണ്‍ ( 58,0598 കിലോ) ആണ്.

2008 വരെ ചരക്കുവിമാനമായി പ്രവര്‍ത്തിച്ച ആന്റനോവ് 225 അറ്റകുറ്റപണിക്കായി അവധിയില്‍ പ്രവേശിച്ചു. 2011-ല്‍ തിരിച്ചെത്തി. ലോകത്തിലെ ഏറ്റവും വലിയ ചരക്കുവിമാനം എന്ന പദവിക്ക് കോട്ടമൊന്നുമില്ലെങ്കിലും അമേരിക്കയുടെ സ്ടാറ്റോ ലോഞ്ച് എന്ന ബഹിരാകാശവാഹന വാഹിനി വിമാനത്തിന്റെ ചിറകിന്റെ വലിപ്പം ആന്റനോവ്-225 നേക്കാള്‍ കൂടുതലാണെന്നാണ് കരുതുന്നത്.

നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഈ വിമാനം ഇതുവരെ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. പക്ഷേ ആകെയുള്ള വലുപ്പത്തിലും, ചുമക്കാന്‍ കഴിയുന്ന ഭാരത്തിന്റെ കാര്യത്തിലും ഇപ്പോഴും എ-225 അജയ്യനായി തുടരുകയാണ്.

  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടുവ കിണറ്റിൽ വീണു...  (22 minutes ago)

ഇന്ന് ശബരിമല നട തുറക്കും...  (33 minutes ago)

അ​ഞ്ച് മു​ത​ൽ കൂ​ടു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം  (40 minutes ago)

കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറിയും കടുത്തുരുത്തി മണ്ഡലത്തിലെ മുൻ എംഎൽഎയുമായ പി.എം. മാത്യു അന്തരിച്ചു....  (1 hour ago)

മധ്യവയസ്ക്കൻ ഉൾവനത്തിൽ മരിച്ച നിലയിൽ...  (1 hour ago)

ബസ് ഇടിച്ചു കയറി നാല് പേർ മരിച്ചു..  (1 hour ago)

എല്ലാം എല്ലാം അയ്യപ്പന്‍... ശബരിമല സ്വർണക്കൊള്ള കേസ് നിര്‍ണായക ഘട്ടത്തിലേക്ക്, ഉണ്ണികൃഷ്‌ണൻ പോറ്റിക്കുവേണ്ടി പത്‌മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്ഐടി; വിജയകുമാർ റിമാൻ്റിൽ  (1 hour ago)

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...  (1 hour ago)

തലസ്ഥാനത്ത് എന്തും സംഭവിക്കാം... കലാപ നീക്കം ശക്തം ശ്രീലേഖ വിവാദം റിഹേഴ്സൽ മാത്രം സൂക്ഷിച്ച് ബി ജെ പി  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും...  (2 hours ago)

രണ്ടുദിവസത്തെ പരിപാടികൾക്കായി സംസ്ഥാനത്തെത്തിയ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന് ഉഷ്മള സ്വീകരണം  (2 hours ago)

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയാവും  (2 hours ago)

തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി മണിയെ എസ്‌ഐടി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.  (2 hours ago)

ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി പുഴയില്‍ മുങ്ങിമരിച്ചു  (3 hours ago)

ഫാൻസി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന പന്ത്രണ്ടോളം കടകൾ ....  (3 hours ago)

Malayali Vartha Recommends