Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

58000 കിലോ ഭാരം ചുമക്കാന്‍ കരുത്തുള്ള സോവിയറ്റ് വിമാനം

08 MARCH 2019 01:19 PM IST
മലയാളി വാര്‍ത്ത

More Stories...

ആർട്ടെമിസ്-2 ഭൂമിയിലെത്തി.... ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു

ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

ആർട്ടെമിസ് II ദൗത്യത്തിനും ​ക്രൂ അംഗങ്ങൾക്കും അഭിനനന്ദനവുമായി ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല രം​ഗത്ത്

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്

ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനം ആന്റനോവ് 225- മ്രിയ. 30 കൊല്ലമായി ഈ പദവിയില്‍ ആന്റനോവ് 225 ഉണ്ട്. മ്രിയ എന്നത് വിളിപ്പേരാണ്. ചരക്ക് വിമാനമായ ആന്റനോവ്-225 നിര്‍മിക്കപ്പെട്ടത് ഉക്രെയ്ന്‍ അവിഭക്ത യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നപ്പോഴാണ്. ലോകത്ത് ഏറ്റവുമധികം ഭാരം ചുമക്കാന്‍ ശേഷിയുള്ള വിമാനവും ഏറ്റവും വലിയ ചിറകുകളുള്ള വിമാനവും ആന്റനോവ് 225 തന്നെ.


സോവിയേറ്റ് യൂണിയന്റെ ഉപഗ്രഹങ്ങളും ബഹിരാകാശ വാഹനങ്ങളും റോക്കറ്റുകളും ചുമന്ന് ലക്ഷ്യസ്ഥാനത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ വിമാനം നിര്‍മ്മിക്കപ്പെട്ടത്. ആന്റനോവ് ഒരു വര്‍ഷം തികച്ചപ്പോള്‍ സോവിയറ്റ് യൂണിയന്‍ വീണു. ബുറാന്‍ ബഹിരാകാശ ദൗത്യം അവസാനിക്കുകയും ചെയ്തു. കരുത്തനായ ഈ വിമാനം ഉക്രെയ്‌നിലെ വിമാനത്താവള ഷെഡ്ഡില്‍ വര്‍ഷങ്ങളോളം പൊടി പിടിച്ച് കിടന്നു.

സോവിയറ്റ് യൂണിയനില്‍ നിന്ന് വേര്‍പ്പെട്ട് ഉക്രെയ്ന്‍ രൂപംകൊണ്ടതിനു പിന്നാലെ ലോകത്തെ ഏറ്റവും വലിയ ഈ വിമാനം ഉക്രെയ്ന്‍ സ്വന്തമാക്കി. ആന്റനോവ് 225-ന്റെ നിര്‍മാണവും വിഭജന സമയത്തെ താവളവും എല്ലാം ഉക്രെയ്‌നിന്റെ അധീനതയില്‍ വരുന്ന പ്രദേശമായതിനാല്‍ ആന്റനോവ്-225 ഉക്രൈയ്‌ന്റെ കൈകളില്‍ എത്തി. ലോകത്തിലെ ഏറ്റവും വലിയ വിമാനം കയ്യിലുണ്ടായിരുന്നെങ്കിലും ഈ വിമാനത്തിന്റെ സാധ്യതകളെ കുറിച്ച് യാതൊരു രൂപവുമില്ലാതിരുന്ന ഉക്രൈയ്ന്‍ ഇവയെ വേണ്ടവിധം ഉപയോഗിച്ചില്ല.

ആന്റനോവ്-225 അനാഥമായി കിടന്നു. മൂന്നു വര്‍ഷത്തെ കാലയളവിനുള്ളില്‍ ആന്റനോവ്-225 ലോകത്തെ പ്രധാനപ്പെട്ട പല എയര്‍ ഷോകളിലും പങ്കെടുത്തിരുന്നു. ബഹിരാകാശ വാഹനങ്ങളെ ചുമക്കുന്ന വിമാനം എന്ന നിലയിലായിരുന്നു പങ്കാളിത്തം. പക്ഷേ വിമാനത്തിന്റെ വലിപ്പവും, കരുത്തും, ഭാരം ചുമക്കാനുള്ള ശേഷിയും എല്ലാം അതിനകം ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ആറ് ടര്‍ബോ ഫാന്‍ എന്‍ജിനുകളാണ് ഈ വിമാനത്തിന് ഉളളത്. 32 വീലുകളാണ് വിമാനത്തിന് ഉണ്ടായിരുന്നത്. ഇതില്‍ 14 എണ്ണം വീതം ഇരുവശത്തെയും ലാന്‍ഡിങ് ഗിയറുകളുടെ ഭാഗമായി പുറകിലും നാലെണ്ണം മുന്‍വശത്തുമാണ് ഉണ്ടായിരുന്നത്. ഇരുവശത്തുമായി മൂന്ന് ടര്‍ബോ ഫാനുകള്‍ വീതം ഉണ്ടായിരുന്നതിനാല്‍ അതിനനുസരിച്ചുള്ള നീളവും വിസ്തൃതിയും എ- 225-ന്റെ ചിറകുകള്‍ക്കും ഉണ്ടായിരുന്നു.

 

തുമ്പിക്കൈ പോലെ മൂക്കുയര്‍ത്തി ഇന്ധനം നിറയ്ക്കുന്ന രീതിയാണ് ഈ വിമാനത്തിലുളളത്. തുമ്പിക്കൈ പോലെ മൂക്കുയര്‍ത്താന്‍ കഴിയുന്നതിനാല്‍ ടാന്‍ട്‌സി സ്ലോന അഥവാ എലഫന്റ് ഡാന്‍സ് എന്നാണ് ഈ പ്രവര്‍ത്തിയെ നിര്‍മാതാക്കള്‍ വിശേഷിപ്പിച്ചത്. ഉക്രെയ്ന്‍ സര്‍ക്കാറുമായുള്ള ചര്‍ച്ചയ്ക്കും അറ്റകുറ്റപ്പണികള്‍ക്കും ശേഷം 2001-ല്‍ ചരക്ക് വിമാനമായി ആന്റനോവ്-225 തിരിച്ചെത്തി. അപ്പോഴും ലോകത്തെ ഏറ്റവും വലിയ വിമാനവും, ചരക്ക് വിമാനവുമായി ആന്റനോവ് 225 മാറി.

2001 സെപ്റ്റംബറില്‍ ആന്റനോവ്-225 പറന്നത് 225 ടണ്‍ ഭാരവുമായിട്ടായിരുന്നു. ഇന്നു വരെ ഒരു ചരക്ക് വിമാനം വഹിച്ച് കൊണ്ട് പറന്ന ഏറ്റവും വലിയ ഭാരം ഇതാണ്. അതേസമയം തന്നെ ആന്റനോവ് 225-ന് ചുമക്കാന്‍ കഴിയുന്ന പരമാവധി ഭാരം 640 ടണ്‍ ( 58,0598 കിലോ) ആണ്.

2008 വരെ ചരക്കുവിമാനമായി പ്രവര്‍ത്തിച്ച ആന്റനോവ് 225 അറ്റകുറ്റപണിക്കായി അവധിയില്‍ പ്രവേശിച്ചു. 2011-ല്‍ തിരിച്ചെത്തി. ലോകത്തിലെ ഏറ്റവും വലിയ ചരക്കുവിമാനം എന്ന പദവിക്ക് കോട്ടമൊന്നുമില്ലെങ്കിലും അമേരിക്കയുടെ സ്ടാറ്റോ ലോഞ്ച് എന്ന ബഹിരാകാശവാഹന വാഹിനി വിമാനത്തിന്റെ ചിറകിന്റെ വലിപ്പം ആന്റനോവ്-225 നേക്കാള്‍ കൂടുതലാണെന്നാണ് കരുതുന്നത്.

നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഈ വിമാനം ഇതുവരെ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. പക്ഷേ ആകെയുള്ള വലുപ്പത്തിലും, ചുമക്കാന്‍ കഴിയുന്ന ഭാരത്തിന്റെ കാര്യത്തിലും ഇപ്പോഴും എ-225 അജയ്യനായി തുടരുകയാണ്.

  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (2 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (2 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (2 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (2 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (4 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (4 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (5 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (14 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (14 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (15 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (16 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (18 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (18 hours ago)

Malayali Vartha Recommends