Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

58000 കിലോ ഭാരം ചുമക്കാന്‍ കരുത്തുള്ള സോവിയറ്റ് വിമാനം

08 MARCH 2019 01:19 PM IST
മലയാളി വാര്‍ത്ത

More Stories...

ശുഭാംശുവിന്റെയും സംഘത്തിന്റെയും മടങ്ങിവരവ് ഉടന്‍ ആരംഭിക്കുമെന്ന് നാസ..

പരീക്ഷണങ്ങളുമായി ശുഭാംശു ശുക്ല ... ഉലുവയും ചെറുപയറും മുളപ്പിച്ചെന്ന് ഐഎസ്എസ് യാത്രയുടെ പ്രധാനസംഘാടകരായ ആക്‌സിയം സ്‌പെയ്‌സ്

ഇന്ത്യയുടെ ശുഭാംശു ശുക്ല അടക്കമുള്ള സഞ്ചാരികളെ വഹിച്ചുകൊണ്ട് പറക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാന്‍ സുവര്‍ണാവസരമൊരുങ്ങുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ രണ്ടാഴ്ചത്തെ വാസത്തിനുശേഷം വ്യോമസേനാ ഗ്രൂപ്പ് കമാന്‍ഡര്‍ ശുഭാംശു ശുക്ലയും സംഘവും 10ന് മടങ്ങിയെത്തും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് രാജ്യത്തെ വിദ്യാര്‍ത്ഥികളുമായി സംവദിച്ച് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്‌ള

ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനം ആന്റനോവ് 225- മ്രിയ. 30 കൊല്ലമായി ഈ പദവിയില്‍ ആന്റനോവ് 225 ഉണ്ട്. മ്രിയ എന്നത് വിളിപ്പേരാണ്. ചരക്ക് വിമാനമായ ആന്റനോവ്-225 നിര്‍മിക്കപ്പെട്ടത് ഉക്രെയ്ന്‍ അവിഭക്ത യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നപ്പോഴാണ്. ലോകത്ത് ഏറ്റവുമധികം ഭാരം ചുമക്കാന്‍ ശേഷിയുള്ള വിമാനവും ഏറ്റവും വലിയ ചിറകുകളുള്ള വിമാനവും ആന്റനോവ് 225 തന്നെ.


സോവിയേറ്റ് യൂണിയന്റെ ഉപഗ്രഹങ്ങളും ബഹിരാകാശ വാഹനങ്ങളും റോക്കറ്റുകളും ചുമന്ന് ലക്ഷ്യസ്ഥാനത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ വിമാനം നിര്‍മ്മിക്കപ്പെട്ടത്. ആന്റനോവ് ഒരു വര്‍ഷം തികച്ചപ്പോള്‍ സോവിയറ്റ് യൂണിയന്‍ വീണു. ബുറാന്‍ ബഹിരാകാശ ദൗത്യം അവസാനിക്കുകയും ചെയ്തു. കരുത്തനായ ഈ വിമാനം ഉക്രെയ്‌നിലെ വിമാനത്താവള ഷെഡ്ഡില്‍ വര്‍ഷങ്ങളോളം പൊടി പിടിച്ച് കിടന്നു.

സോവിയറ്റ് യൂണിയനില്‍ നിന്ന് വേര്‍പ്പെട്ട് ഉക്രെയ്ന്‍ രൂപംകൊണ്ടതിനു പിന്നാലെ ലോകത്തെ ഏറ്റവും വലിയ ഈ വിമാനം ഉക്രെയ്ന്‍ സ്വന്തമാക്കി. ആന്റനോവ് 225-ന്റെ നിര്‍മാണവും വിഭജന സമയത്തെ താവളവും എല്ലാം ഉക്രെയ്‌നിന്റെ അധീനതയില്‍ വരുന്ന പ്രദേശമായതിനാല്‍ ആന്റനോവ്-225 ഉക്രൈയ്‌ന്റെ കൈകളില്‍ എത്തി. ലോകത്തിലെ ഏറ്റവും വലിയ വിമാനം കയ്യിലുണ്ടായിരുന്നെങ്കിലും ഈ വിമാനത്തിന്റെ സാധ്യതകളെ കുറിച്ച് യാതൊരു രൂപവുമില്ലാതിരുന്ന ഉക്രൈയ്ന്‍ ഇവയെ വേണ്ടവിധം ഉപയോഗിച്ചില്ല.

ആന്റനോവ്-225 അനാഥമായി കിടന്നു. മൂന്നു വര്‍ഷത്തെ കാലയളവിനുള്ളില്‍ ആന്റനോവ്-225 ലോകത്തെ പ്രധാനപ്പെട്ട പല എയര്‍ ഷോകളിലും പങ്കെടുത്തിരുന്നു. ബഹിരാകാശ വാഹനങ്ങളെ ചുമക്കുന്ന വിമാനം എന്ന നിലയിലായിരുന്നു പങ്കാളിത്തം. പക്ഷേ വിമാനത്തിന്റെ വലിപ്പവും, കരുത്തും, ഭാരം ചുമക്കാനുള്ള ശേഷിയും എല്ലാം അതിനകം ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ആറ് ടര്‍ബോ ഫാന്‍ എന്‍ജിനുകളാണ് ഈ വിമാനത്തിന് ഉളളത്. 32 വീലുകളാണ് വിമാനത്തിന് ഉണ്ടായിരുന്നത്. ഇതില്‍ 14 എണ്ണം വീതം ഇരുവശത്തെയും ലാന്‍ഡിങ് ഗിയറുകളുടെ ഭാഗമായി പുറകിലും നാലെണ്ണം മുന്‍വശത്തുമാണ് ഉണ്ടായിരുന്നത്. ഇരുവശത്തുമായി മൂന്ന് ടര്‍ബോ ഫാനുകള്‍ വീതം ഉണ്ടായിരുന്നതിനാല്‍ അതിനനുസരിച്ചുള്ള നീളവും വിസ്തൃതിയും എ- 225-ന്റെ ചിറകുകള്‍ക്കും ഉണ്ടായിരുന്നു.

 

തുമ്പിക്കൈ പോലെ മൂക്കുയര്‍ത്തി ഇന്ധനം നിറയ്ക്കുന്ന രീതിയാണ് ഈ വിമാനത്തിലുളളത്. തുമ്പിക്കൈ പോലെ മൂക്കുയര്‍ത്താന്‍ കഴിയുന്നതിനാല്‍ ടാന്‍ട്‌സി സ്ലോന അഥവാ എലഫന്റ് ഡാന്‍സ് എന്നാണ് ഈ പ്രവര്‍ത്തിയെ നിര്‍മാതാക്കള്‍ വിശേഷിപ്പിച്ചത്. ഉക്രെയ്ന്‍ സര്‍ക്കാറുമായുള്ള ചര്‍ച്ചയ്ക്കും അറ്റകുറ്റപ്പണികള്‍ക്കും ശേഷം 2001-ല്‍ ചരക്ക് വിമാനമായി ആന്റനോവ്-225 തിരിച്ചെത്തി. അപ്പോഴും ലോകത്തെ ഏറ്റവും വലിയ വിമാനവും, ചരക്ക് വിമാനവുമായി ആന്റനോവ് 225 മാറി.

2001 സെപ്റ്റംബറില്‍ ആന്റനോവ്-225 പറന്നത് 225 ടണ്‍ ഭാരവുമായിട്ടായിരുന്നു. ഇന്നു വരെ ഒരു ചരക്ക് വിമാനം വഹിച്ച് കൊണ്ട് പറന്ന ഏറ്റവും വലിയ ഭാരം ഇതാണ്. അതേസമയം തന്നെ ആന്റനോവ് 225-ന് ചുമക്കാന്‍ കഴിയുന്ന പരമാവധി ഭാരം 640 ടണ്‍ ( 58,0598 കിലോ) ആണ്.

2008 വരെ ചരക്കുവിമാനമായി പ്രവര്‍ത്തിച്ച ആന്റനോവ് 225 അറ്റകുറ്റപണിക്കായി അവധിയില്‍ പ്രവേശിച്ചു. 2011-ല്‍ തിരിച്ചെത്തി. ലോകത്തിലെ ഏറ്റവും വലിയ ചരക്കുവിമാനം എന്ന പദവിക്ക് കോട്ടമൊന്നുമില്ലെങ്കിലും അമേരിക്കയുടെ സ്ടാറ്റോ ലോഞ്ച് എന്ന ബഹിരാകാശവാഹന വാഹിനി വിമാനത്തിന്റെ ചിറകിന്റെ വലിപ്പം ആന്റനോവ്-225 നേക്കാള്‍ കൂടുതലാണെന്നാണ് കരുതുന്നത്.

നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഈ വിമാനം ഇതുവരെ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. പക്ഷേ ആകെയുള്ള വലുപ്പത്തിലും, ചുമക്കാന്‍ കഴിയുന്ന ഭാരത്തിന്റെ കാര്യത്തിലും ഇപ്പോഴും എ-225 അജയ്യനായി തുടരുകയാണ്.

  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 minute ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (28 minutes ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (31 minutes ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (41 minutes ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (49 minutes ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (58 minutes ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (1 hour ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (1 hour ago)

പൂച്ച മാന്തി ചികിത്സയിലിരിക്കെ 11കാരിക്ക് സംഭവിച്ചത്.! ആശുപത്രിയിൽ കൂട്ടനിലവിളി മരണ കാരണം മറ്റൊന്ന്?  (1 hour ago)

മെറ്റലില്‍ തെന്നിവീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക്  (1 hour ago)

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ  (2 hours ago)

ഡോവ് ഉരച്ച് സെല്ലിലെ ഷെറിന്റെ കുളി ഏമാന്മാർക്ക് ബോധിച്ചു, കെട്ടിലമ്മ ജയിൽ വിടുന്നു, ഗണേഷിനിട്ട് പണിഞ്ഞ് ഗവർണർ  (2 hours ago)

മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടം... മരണം 18 ആയി, തെരച്ചില്‍ തുടരുന്നു  (2 hours ago)

Malayali Vartha Recommends