Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ബധിരര്‍ക്ക് പോലും കേള്‍ക്കാനാവുന്ന അത്ഭുത സാങ്കേതികവിദ്യ

23 OCTOBER 2019 01:39 PM IST
മലയാളി വാര്‍ത്ത

More Stories...

'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...

COUNTDOWN നിർത്തി വിക്ഷേപണത്തിന് 5 മിനിറ്റ് മാത്രം ബാക്കി; സ്‌കൈ റൂട്ട് വിക്രം-1 റോക്കറ്റ് വിക്ഷേപണം നിർത്തി

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം...

ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണ്... ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി... അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളിയായ ഡോ. അനിൽ മേനോൻറെ വീഡിയോ സന്ദേശം..

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം

ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് ആര്‍ട്ടിലെ പ്രൊഡക്റ്റ് ഡിസൈന്‍ ബിരുദവിദ്യാര്‍ഥി റോകോ ജിയോവന്നോണി കേള്‍വിക്കുറവുള്ളവര്‍ക്കുപോലും വ്യക്തമായ ശബ്ദാനുഭവം സമ്മാനിക്കുന്ന ഇന്‍മെര്‍ജോ ഹെഡ്സെറ്റ് (Inmergo Headset) രൂപകല്‍പ്പന ചെയ്തു. ഈ ഹെഡ്സെറ്റില്‍ വെള്ളത്തിലൂടെയാണ് ശബ്ദം കടത്തിവിടുന്നത്. നിലവിലുള്ള അസ്ഥി ചാലക സാങ്കേതിക വിദ്യയെ (ബോണ്‍ കണ്‍ഡക്ഷന്‍ സാങ്കേതികവിദ്യ) പരിഷ്‌കരിക്കുന്ന ഹെഡ്സെറ്റ് രൂപകല്‍പനയാണിത്.

ഈ ഹെഡ്‌സെറ്റില്‍ ശബ്ദം കടത്തിവിടുന്നത് ദ്രാവകമാണ്, വായുപ്രകമ്പനത്തിലൂടെയല്ല. വിപണിയിലെ മറ്റ് അസ്ഥി-ചാലക ഹെഡ്‌ഫോണുകളെപ്പോലെ, ഈ രൂപകല്‍പ്പനയും ചെവിയെ മറികടന്ന് തലയോട്ടിയിലെ അസ്ഥികളിലൂടെ ശബ്ദത്തെ വൈബ്രേഷനുകളായി നേരിട്ട് ചെവിയിലെ കോക്ലിയയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

വിപണിയിലെ മറ്റ് ഉപകരണത്തില്‍ നിന്നും വ്യത്യസ്തമായി, ഈ ഹെഡ് സെറ്റിലെ സ്പീക്കറുകള്‍ ഒരു ദ്രാവകത്തില്‍ മുങ്ങിക്കിടക്കും വിധമായിരിക്കും. സോഫ്റ്റ് സിലിക്കണില്‍ നിര്‍മിച്ച വഴക്കമുള്ള ചര്‍മസമാനമായ കവചത്തിനുള്ളിലായിരിക്കും ഇത്. ഈ കവചമാണ് മനുഷ്യന്റെ ചര്‍മത്തോട് ചേര്‍ന്ന് നില്‍ക്കുക. മനുഷ്യന്റെ ചര്‍മവും ഈ കവചവും തമ്മില്‍ സ്പര്‍ശിക്കുമ്പോള്‍ സ്പീക്കറില്‍ നിന്നുള്ള പ്രകമ്പനം നേരിട്ട് ശരീരത്തിലേക്ക് കടക്കുന്നു.

ഇതിനോടകം വിപണിയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുള്ളതാണ് അസ്ഥിചാലക ഹെഡ്‌ഫോണുകള്‍. പുറത്തുനിന്നുള്ള ശബ്ദം മറയാതെ തന്നെ പാട്ട് കേട്ടുകൊണ്ട് സൈക്കിളോടിക്കാന്‍ ഈ ഹെഡ്‌സെറ്റ് ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ സാധാരണ ഹെഡ്‌സെറ്റുകളെ പോലുള്ള ഗുണമേന്മയുള്ള ശബ്ദം നല്‍കുന്നതില്‍ ഈ ഹെഡ്‌സെറ്റുകള്‍ക്ക് പരിമിതിയുണ്ട്.

സാധാരണ ഇയര്‍ഫോണുകളുടെയും ഹെഡ്‌ഫോണുകളുടെയും സംഗീത നിലവാരം ഉയര്‍ത്താന്‍ കഴിവുള്ള ഒരു സാങ്കേതികവിദ്യയ്ക്കുള്ള അവസരം നിലവിലുള്ള അസ്ഥിചാലക ഹെഡ്‌ഫോണുകള്‍ പാഴാക്കുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ജിയോവന്നോണി പറഞ്ഞു. നമ്മുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ കഴിയുന്ന നൂതനവും സമഗ്രവുമായ ശബ്ദ അനുഭവങ്ങള്‍ നല്‍കിക്കൊണ്ട് അസ്ഥിചാലകത്തിന്റെ കണ്ടെത്താത്ത സാധ്യതകള്‍ വെളിപ്പെടുത്തുകയാണ് ഇന്‍മെര്‍ജോയിലൂടെ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സമ്പന്നമായ ഒമ്‌നിഡയറക്ഷണല്‍ ശബ്ദം എന്നാണ് ജിയോവന്നോണി ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ ഹെഡ്‌സെറ്റ് ഉപയോഗിച്ച് പാട്ട് കേള്‍ ്ക്കുമ്പോള്‍ നിങ്ങള്‍ ആ പാട്ടിനകത്താണെന്ന് തോന്നുമെന്നാണ് ഈ ഹെഡ്‌സെറ്റ് പരീക്ഷിക്കുമ്പോഴെടുത്ത വീഡിയോയില്‍ ഒരാള്‍ പറയുന്നത്. കോക്ലിയര്‍ ഇംപ്ലാന്റുള്ള ബധിരനായ ഒരാള്‍ ഈ ഹെഡ്‌സെറ്റ് പരീക്ഷിച്ച് പറഞ്ഞത് ഇത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ശ്രവണ അനുഭവങ്ങളിലൊന്നാണെന്നാണ്. പരമ്പരാഗത ഹെഡ്‌ഫോണുകളുടെ ശബ്ദാനുഭവവുമായി ഇന്‍മെര്‍ജോ ഹെഡ്‌സെറ്റിനെ താരതമ്യം ചെയ്യാന്‍ പറ്റില്ല. ഇത് തനതായ ശബ്ദാനുഭവമാണ് ഉപയോക്താവിന് സമ്മാനിക്കുക.

പ്രവര്‍ത്തന സജ്ജമായ രണ്ട് പ്രോട്ടോടൈപ്പുകളാണ് ജിയോവന്നോണി നിര്‍മിച്ചത്. ഒന്ന് കാഴ്ചയില്‍ സാധാരണ ഹെഡ് സെറ്റുകള്‍ക്ക് സമാനമായ റ്റൂ യൂണിറ്റ് സെറ്റ് ഹെഡ്‌സെറ്റും. മറ്റൊന്ന് തലയ്ക്ക് ചുറ്റു നിന്നും ശബ്ദാനുഭവം നല്‍കുന്ന ഫൈവ് യൂണിറ്റ് ഹെല്‍മെറ്റുമാണ്. ഒരു അള്‍ട്രാ സോണിക് ജെല്‍ ആണ് ഈ ഹെഡ്‌സെറ്റില്‍ നിറച്ചിരിക്കുന്നത്. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ജിയോവന്നോണി ഈ ദ്രാവകം തിരഞ്ഞെടുത്തത്. മികച്ച രീതിയില്‍ ബേസ് (Bass) തരംഗങ്ങള്‍ കടത്തിവിടാന്‍ ഇതിനാവും.

ഈ ഉപകരണത്തിന്റെ പേറ്റന്റ് നടപടികള്‍ നടക്കുന്നതേയുള്ളൂ. ഭാവിയില്‍ കേള്‍വിക്കുറവുള്ളവര്‍ക്കായി ഉപയോഗിക്കുന്ന ഹൈഫൈ ഹെഡ്‌സെറ്റ് ആയും വിര്‍ച്വല്‍ റിയാലിറ്റിക്ക് വേണ്ടിയും മറ്റും ഇന്‍മെര്‍ജോ ഉപയോഗിക്കാനാവുമെന്നാണ് ജിയോവന്നോണിയുടെ പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (45 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (55 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (1 hour ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (1 hour ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (2 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends