Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...


നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...


ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...


കാറിനുള്ളിലെ മല്പിടുത്തതിൽ തീപ്പൊരി പടർന്നതോ? ചെറുവണ്ണൂർ കേസിൽ വൻ ട്വിസ്റ്റ്...


പൊന്മുടി യാത്ര കഴിഞ്ഞുള്ള ആ മടക്കം ഒരു മരണച്ചുഴിയിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല...

ബധിരര്‍ക്ക് പോലും കേള്‍ക്കാനാവുന്ന അത്ഭുത സാങ്കേതികവിദ്യ

23 OCTOBER 2019 01:39 PM IST
മലയാളി വാര്‍ത്ത

More Stories...

സാധാരണ പൗരർക്കും ബഹിരാകാശ സഞ്ചാരികളാകാം.... സാധാരണ പൗരരെയും ഉൾപ്പെടുത്താൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒ തയ്യാറെടുക്കുന്നു....

ആർട്ടെമിസ്-2 ഭൂമിയിലെത്തി.... ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു

ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

ആർട്ടെമിസ് II ദൗത്യത്തിനും ​ക്രൂ അംഗങ്ങൾക്കും അഭിനനന്ദനവുമായി ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല രം​ഗത്ത്

ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് ആര്‍ട്ടിലെ പ്രൊഡക്റ്റ് ഡിസൈന്‍ ബിരുദവിദ്യാര്‍ഥി റോകോ ജിയോവന്നോണി കേള്‍വിക്കുറവുള്ളവര്‍ക്കുപോലും വ്യക്തമായ ശബ്ദാനുഭവം സമ്മാനിക്കുന്ന ഇന്‍മെര്‍ജോ ഹെഡ്സെറ്റ് (Inmergo Headset) രൂപകല്‍പ്പന ചെയ്തു. ഈ ഹെഡ്സെറ്റില്‍ വെള്ളത്തിലൂടെയാണ് ശബ്ദം കടത്തിവിടുന്നത്. നിലവിലുള്ള അസ്ഥി ചാലക സാങ്കേതിക വിദ്യയെ (ബോണ്‍ കണ്‍ഡക്ഷന്‍ സാങ്കേതികവിദ്യ) പരിഷ്‌കരിക്കുന്ന ഹെഡ്സെറ്റ് രൂപകല്‍പനയാണിത്.

ഈ ഹെഡ്‌സെറ്റില്‍ ശബ്ദം കടത്തിവിടുന്നത് ദ്രാവകമാണ്, വായുപ്രകമ്പനത്തിലൂടെയല്ല. വിപണിയിലെ മറ്റ് അസ്ഥി-ചാലക ഹെഡ്‌ഫോണുകളെപ്പോലെ, ഈ രൂപകല്‍പ്പനയും ചെവിയെ മറികടന്ന് തലയോട്ടിയിലെ അസ്ഥികളിലൂടെ ശബ്ദത്തെ വൈബ്രേഷനുകളായി നേരിട്ട് ചെവിയിലെ കോക്ലിയയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

വിപണിയിലെ മറ്റ് ഉപകരണത്തില്‍ നിന്നും വ്യത്യസ്തമായി, ഈ ഹെഡ് സെറ്റിലെ സ്പീക്കറുകള്‍ ഒരു ദ്രാവകത്തില്‍ മുങ്ങിക്കിടക്കും വിധമായിരിക്കും. സോഫ്റ്റ് സിലിക്കണില്‍ നിര്‍മിച്ച വഴക്കമുള്ള ചര്‍മസമാനമായ കവചത്തിനുള്ളിലായിരിക്കും ഇത്. ഈ കവചമാണ് മനുഷ്യന്റെ ചര്‍മത്തോട് ചേര്‍ന്ന് നില്‍ക്കുക. മനുഷ്യന്റെ ചര്‍മവും ഈ കവചവും തമ്മില്‍ സ്പര്‍ശിക്കുമ്പോള്‍ സ്പീക്കറില്‍ നിന്നുള്ള പ്രകമ്പനം നേരിട്ട് ശരീരത്തിലേക്ക് കടക്കുന്നു.

ഇതിനോടകം വിപണിയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുള്ളതാണ് അസ്ഥിചാലക ഹെഡ്‌ഫോണുകള്‍. പുറത്തുനിന്നുള്ള ശബ്ദം മറയാതെ തന്നെ പാട്ട് കേട്ടുകൊണ്ട് സൈക്കിളോടിക്കാന്‍ ഈ ഹെഡ്‌സെറ്റ് ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ സാധാരണ ഹെഡ്‌സെറ്റുകളെ പോലുള്ള ഗുണമേന്മയുള്ള ശബ്ദം നല്‍കുന്നതില്‍ ഈ ഹെഡ്‌സെറ്റുകള്‍ക്ക് പരിമിതിയുണ്ട്.

സാധാരണ ഇയര്‍ഫോണുകളുടെയും ഹെഡ്‌ഫോണുകളുടെയും സംഗീത നിലവാരം ഉയര്‍ത്താന്‍ കഴിവുള്ള ഒരു സാങ്കേതികവിദ്യയ്ക്കുള്ള അവസരം നിലവിലുള്ള അസ്ഥിചാലക ഹെഡ്‌ഫോണുകള്‍ പാഴാക്കുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ജിയോവന്നോണി പറഞ്ഞു. നമ്മുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ കഴിയുന്ന നൂതനവും സമഗ്രവുമായ ശബ്ദ അനുഭവങ്ങള്‍ നല്‍കിക്കൊണ്ട് അസ്ഥിചാലകത്തിന്റെ കണ്ടെത്താത്ത സാധ്യതകള്‍ വെളിപ്പെടുത്തുകയാണ് ഇന്‍മെര്‍ജോയിലൂടെ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സമ്പന്നമായ ഒമ്‌നിഡയറക്ഷണല്‍ ശബ്ദം എന്നാണ് ജിയോവന്നോണി ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ ഹെഡ്‌സെറ്റ് ഉപയോഗിച്ച് പാട്ട് കേള്‍ ്ക്കുമ്പോള്‍ നിങ്ങള്‍ ആ പാട്ടിനകത്താണെന്ന് തോന്നുമെന്നാണ് ഈ ഹെഡ്‌സെറ്റ് പരീക്ഷിക്കുമ്പോഴെടുത്ത വീഡിയോയില്‍ ഒരാള്‍ പറയുന്നത്. കോക്ലിയര്‍ ഇംപ്ലാന്റുള്ള ബധിരനായ ഒരാള്‍ ഈ ഹെഡ്‌സെറ്റ് പരീക്ഷിച്ച് പറഞ്ഞത് ഇത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ശ്രവണ അനുഭവങ്ങളിലൊന്നാണെന്നാണ്. പരമ്പരാഗത ഹെഡ്‌ഫോണുകളുടെ ശബ്ദാനുഭവവുമായി ഇന്‍മെര്‍ജോ ഹെഡ്‌സെറ്റിനെ താരതമ്യം ചെയ്യാന്‍ പറ്റില്ല. ഇത് തനതായ ശബ്ദാനുഭവമാണ് ഉപയോക്താവിന് സമ്മാനിക്കുക.

പ്രവര്‍ത്തന സജ്ജമായ രണ്ട് പ്രോട്ടോടൈപ്പുകളാണ് ജിയോവന്നോണി നിര്‍മിച്ചത്. ഒന്ന് കാഴ്ചയില്‍ സാധാരണ ഹെഡ് സെറ്റുകള്‍ക്ക് സമാനമായ റ്റൂ യൂണിറ്റ് സെറ്റ് ഹെഡ്‌സെറ്റും. മറ്റൊന്ന് തലയ്ക്ക് ചുറ്റു നിന്നും ശബ്ദാനുഭവം നല്‍കുന്ന ഫൈവ് യൂണിറ്റ് ഹെല്‍മെറ്റുമാണ്. ഒരു അള്‍ട്രാ സോണിക് ജെല്‍ ആണ് ഈ ഹെഡ്‌സെറ്റില്‍ നിറച്ചിരിക്കുന്നത്. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ജിയോവന്നോണി ഈ ദ്രാവകം തിരഞ്ഞെടുത്തത്. മികച്ച രീതിയില്‍ ബേസ് (Bass) തരംഗങ്ങള്‍ കടത്തിവിടാന്‍ ഇതിനാവും.

ഈ ഉപകരണത്തിന്റെ പേറ്റന്റ് നടപടികള്‍ നടക്കുന്നതേയുള്ളൂ. ഭാവിയില്‍ കേള്‍വിക്കുറവുള്ളവര്‍ക്കായി ഉപയോഗിക്കുന്ന ഹൈഫൈ ഹെഡ്‌സെറ്റ് ആയും വിര്‍ച്വല്‍ റിയാലിറ്റിക്ക് വേണ്ടിയും മറ്റും ഇന്‍മെര്‍ജോ ഉപയോഗിക്കാനാവുമെന്നാണ് ജിയോവന്നോണിയുടെ പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നത് 217 ഇന്ത്യന്‍ പൗരന്മാരെന്ന് കേന്ദ്രം  (3 hours ago)

സൈനിക നീക്കങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയയാള്‍ അറസ്റ്റില്‍  (3 hours ago)

കാറില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പൊലീസ് ഓഫിസര്‍ ചമഞ്ഞു നടന്ന പ്രതി അറസ്റ്റില്‍  (3 hours ago)

കൊലപാതക കേസില്‍ പരോളിലിറങ്ങി മുങ്ങിയ പ്രതിയായ നടന്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍  (3 hours ago)

ചികിത്സയ്‌ക്കെത്തിയ രോഗിയായ യുവതിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് പരാതി  (3 hours ago)

കെ റെയില്‍ പദ്ധതി റദ്ദാക്കിയതോടെ ഇന്‍ഫോപാര്‍ക്കിന് തിരിച്ചുകിട്ടിയ 45 ഏക്കര്‍ ഭൂമി  (4 hours ago)

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിഎംഒ  (5 hours ago)

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് വടകര എംഎല്‍എ കെ.കെ.രമ  (5 hours ago)

നാല് ജില്ലകളില്‍ വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി  (6 hours ago)

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് ഗതാഗത മന്ത്രി  (6 hours ago)

'പേട്രിയറ്റ്' ജൂണ്‍ 5 മുതല്‍ ഒടിടിയില്‍ എത്തും  (6 hours ago)

പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളായ ഐ ആം ഗെയിമും ഖലീഫയും ആഗസ്റ്റ് 20ന്  (7 hours ago)

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും എത്തുന്ന 'ഉന്മാദം' ടീസര്‍ പുറത്ത്  (7 hours ago)

'ദൃശ്യം 3' യെ കുറിച്ച് നടന്‍ ഹരീഷ് പേരടിയുടെ വാക്കുകള്‍  (7 hours ago)

നാളെ മുതൽ അവധി... പെരുന്നാളിന് റഹീം ഉമ്മയ്ക്കരികിൽ എത്തുമോ ? ഞായറാഴ്ച തീരുമാനമാകും  (7 hours ago)

Malayali Vartha Recommends