Widgets Magazine
21
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴയെത്തി.. അടുത്ത അഞ്ച് ദിവസവും ഇടിമിന്നിലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്...


ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...


സ്വകാര്യ ബാങ്കിന്റെ ക്രൂരമായ നീക്കം..ഓട്ടിസം ബാധിച്ച യുവാവിനെയടക്കം ഇറക്കി വിട്ടു..ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ ഒരു കുടുംബത്തിന് ആശ്വാസം...


നീനാക്കുറുപ്പ് മറ്റു നടിമാരോട് കാണിച്ച അവഗണനയില്‍ ആയിരുന്നു കമ്മിറ്റിയില്‍ പൊട്ടിത്തെറി..കമ്മിറ്റിയില്‍ ലക്ഷ്മിപ്രിയ പൊട്ടിത്തെറിക്കുന്ന വോയിസ് ലീക്കായിരിക്കുകയാണ്..

ബധിരര്‍ക്ക് പോലും കേള്‍ക്കാനാവുന്ന അത്ഭുത സാങ്കേതികവിദ്യ

23 OCTOBER 2019 01:39 PM IST
മലയാളി വാര്‍ത്ത

More Stories...

നാസയുടെ സ്വപ്ന പദ്ധതി ആർട്ടെമിസ് 2 വിക്ഷേപണത്തിന് സജ്ജമാകുന്നു...

ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 4ലെ ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങേണ്ട സ്ഥലം തീരുമാനമായി

ബഹിരാകാശ രംഗത്തെ ഐതിഹാസിക വനിതകളിലൊരാളായ ഇന്ത്യന്‍ വംശജ സുനിത വില്യംസ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നിന്ന് വിരമിച്ചു, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയാണ് സുനിത നാസയിൽനിന്ന് പടിയിറങ്ങുന്നത്

നാസയുടെ ആർട്ടിമിസ് രണ്ടാം ദൗത്യത്തിൻറെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്....

രോഗം ബാധിച്ച വ്യക്തി അടക്കം നാലു സഞ്ചാരികളെയും വഹിച്ചുള്ള സ്പേസ് എക്സ് ക്രൂ- 11 മിഷൻ ഭൂമിയിൽ തിരിച്ചെത്തി..

ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് ആര്‍ട്ടിലെ പ്രൊഡക്റ്റ് ഡിസൈന്‍ ബിരുദവിദ്യാര്‍ഥി റോകോ ജിയോവന്നോണി കേള്‍വിക്കുറവുള്ളവര്‍ക്കുപോലും വ്യക്തമായ ശബ്ദാനുഭവം സമ്മാനിക്കുന്ന ഇന്‍മെര്‍ജോ ഹെഡ്സെറ്റ് (Inmergo Headset) രൂപകല്‍പ്പന ചെയ്തു. ഈ ഹെഡ്സെറ്റില്‍ വെള്ളത്തിലൂടെയാണ് ശബ്ദം കടത്തിവിടുന്നത്. നിലവിലുള്ള അസ്ഥി ചാലക സാങ്കേതിക വിദ്യയെ (ബോണ്‍ കണ്‍ഡക്ഷന്‍ സാങ്കേതികവിദ്യ) പരിഷ്‌കരിക്കുന്ന ഹെഡ്സെറ്റ് രൂപകല്‍പനയാണിത്.

ഈ ഹെഡ്‌സെറ്റില്‍ ശബ്ദം കടത്തിവിടുന്നത് ദ്രാവകമാണ്, വായുപ്രകമ്പനത്തിലൂടെയല്ല. വിപണിയിലെ മറ്റ് അസ്ഥി-ചാലക ഹെഡ്‌ഫോണുകളെപ്പോലെ, ഈ രൂപകല്‍പ്പനയും ചെവിയെ മറികടന്ന് തലയോട്ടിയിലെ അസ്ഥികളിലൂടെ ശബ്ദത്തെ വൈബ്രേഷനുകളായി നേരിട്ട് ചെവിയിലെ കോക്ലിയയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

വിപണിയിലെ മറ്റ് ഉപകരണത്തില്‍ നിന്നും വ്യത്യസ്തമായി, ഈ ഹെഡ് സെറ്റിലെ സ്പീക്കറുകള്‍ ഒരു ദ്രാവകത്തില്‍ മുങ്ങിക്കിടക്കും വിധമായിരിക്കും. സോഫ്റ്റ് സിലിക്കണില്‍ നിര്‍മിച്ച വഴക്കമുള്ള ചര്‍മസമാനമായ കവചത്തിനുള്ളിലായിരിക്കും ഇത്. ഈ കവചമാണ് മനുഷ്യന്റെ ചര്‍മത്തോട് ചേര്‍ന്ന് നില്‍ക്കുക. മനുഷ്യന്റെ ചര്‍മവും ഈ കവചവും തമ്മില്‍ സ്പര്‍ശിക്കുമ്പോള്‍ സ്പീക്കറില്‍ നിന്നുള്ള പ്രകമ്പനം നേരിട്ട് ശരീരത്തിലേക്ക് കടക്കുന്നു.

ഇതിനോടകം വിപണിയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുള്ളതാണ് അസ്ഥിചാലക ഹെഡ്‌ഫോണുകള്‍. പുറത്തുനിന്നുള്ള ശബ്ദം മറയാതെ തന്നെ പാട്ട് കേട്ടുകൊണ്ട് സൈക്കിളോടിക്കാന്‍ ഈ ഹെഡ്‌സെറ്റ് ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ സാധാരണ ഹെഡ്‌സെറ്റുകളെ പോലുള്ള ഗുണമേന്മയുള്ള ശബ്ദം നല്‍കുന്നതില്‍ ഈ ഹെഡ്‌സെറ്റുകള്‍ക്ക് പരിമിതിയുണ്ട്.

സാധാരണ ഇയര്‍ഫോണുകളുടെയും ഹെഡ്‌ഫോണുകളുടെയും സംഗീത നിലവാരം ഉയര്‍ത്താന്‍ കഴിവുള്ള ഒരു സാങ്കേതികവിദ്യയ്ക്കുള്ള അവസരം നിലവിലുള്ള അസ്ഥിചാലക ഹെഡ്‌ഫോണുകള്‍ പാഴാക്കുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ജിയോവന്നോണി പറഞ്ഞു. നമ്മുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ കഴിയുന്ന നൂതനവും സമഗ്രവുമായ ശബ്ദ അനുഭവങ്ങള്‍ നല്‍കിക്കൊണ്ട് അസ്ഥിചാലകത്തിന്റെ കണ്ടെത്താത്ത സാധ്യതകള്‍ വെളിപ്പെടുത്തുകയാണ് ഇന്‍മെര്‍ജോയിലൂടെ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സമ്പന്നമായ ഒമ്‌നിഡയറക്ഷണല്‍ ശബ്ദം എന്നാണ് ജിയോവന്നോണി ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ ഹെഡ്‌സെറ്റ് ഉപയോഗിച്ച് പാട്ട് കേള്‍ ്ക്കുമ്പോള്‍ നിങ്ങള്‍ ആ പാട്ടിനകത്താണെന്ന് തോന്നുമെന്നാണ് ഈ ഹെഡ്‌സെറ്റ് പരീക്ഷിക്കുമ്പോഴെടുത്ത വീഡിയോയില്‍ ഒരാള്‍ പറയുന്നത്. കോക്ലിയര്‍ ഇംപ്ലാന്റുള്ള ബധിരനായ ഒരാള്‍ ഈ ഹെഡ്‌സെറ്റ് പരീക്ഷിച്ച് പറഞ്ഞത് ഇത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ശ്രവണ അനുഭവങ്ങളിലൊന്നാണെന്നാണ്. പരമ്പരാഗത ഹെഡ്‌ഫോണുകളുടെ ശബ്ദാനുഭവവുമായി ഇന്‍മെര്‍ജോ ഹെഡ്‌സെറ്റിനെ താരതമ്യം ചെയ്യാന്‍ പറ്റില്ല. ഇത് തനതായ ശബ്ദാനുഭവമാണ് ഉപയോക്താവിന് സമ്മാനിക്കുക.

പ്രവര്‍ത്തന സജ്ജമായ രണ്ട് പ്രോട്ടോടൈപ്പുകളാണ് ജിയോവന്നോണി നിര്‍മിച്ചത്. ഒന്ന് കാഴ്ചയില്‍ സാധാരണ ഹെഡ് സെറ്റുകള്‍ക്ക് സമാനമായ റ്റൂ യൂണിറ്റ് സെറ്റ് ഹെഡ്‌സെറ്റും. മറ്റൊന്ന് തലയ്ക്ക് ചുറ്റു നിന്നും ശബ്ദാനുഭവം നല്‍കുന്ന ഫൈവ് യൂണിറ്റ് ഹെല്‍മെറ്റുമാണ്. ഒരു അള്‍ട്രാ സോണിക് ജെല്‍ ആണ് ഈ ഹെഡ്‌സെറ്റില്‍ നിറച്ചിരിക്കുന്നത്. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ജിയോവന്നോണി ഈ ദ്രാവകം തിരഞ്ഞെടുത്തത്. മികച്ച രീതിയില്‍ ബേസ് (Bass) തരംഗങ്ങള്‍ കടത്തിവിടാന്‍ ഇതിനാവും.

ഈ ഉപകരണത്തിന്റെ പേറ്റന്റ് നടപടികള്‍ നടക്കുന്നതേയുള്ളൂ. ഭാവിയില്‍ കേള്‍വിക്കുറവുള്ളവര്‍ക്കായി ഉപയോഗിക്കുന്ന ഹൈഫൈ ഹെഡ്‌സെറ്റ് ആയും വിര്‍ച്വല്‍ റിയാലിറ്റിക്ക് വേണ്ടിയും മറ്റും ഇന്‍മെര്‍ജോ ഉപയോഗിക്കാനാവുമെന്നാണ് ജിയോവന്നോണിയുടെ പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആക്കുളം - ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: ചിലക്കൂര്‍ ടൂറിസം പദ്ധതി, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വികസന പദ്ധതി ഉദ്ഘാടനവും നടക്കും...  (2 hours ago)

ഐടി പാര്‍ക്കിനായി ടെക്നോപാര്‍ക്ക് -ഹൈലൈറ്റ് ഗ്രൂപ്പ് ധാരണാപത്രം: 'യൂ ഹബ് ട്രിവാന്‍ഡ്രം ബൈ ഹൈലൈറ്റ്' പദ്ധതി നടപ്പിലാക്കുന്നത് ഫേസ്-3 കാമ്പസില്‍...  (2 hours ago)

ചിലക്കൂര്‍ തുരങ്കം നവീകരണം സംസ്ഥാനത്തെ വാട്ടര്‍ ടൂറിസത്തിന് ഉണര്‍വേകും: ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും...  (2 hours ago)

ആയുധങ്ങൾ കൈയ്യിലേന്തി പോരാട്ടത്തിനൊരുങ്ങി ഷാജി പാപ്പനും സംഘവും; മാർച്ച് 19 ന് റിലീസ്; ആട് 3 പോസ്റ്റർ പുറത്ത്!!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; ചുട്ടുപൊള്ളുന്ന ചൂടിനിടെ ആശ്വാസമായി മഴയെത്തുന്നു, വിവിധ ജില്ലകളിൽ ജാഗ്രത!  (2 hours ago)

പി.പി. ദിവ്യക്കെതിരായ ബെനാമി ഇടപാട് പരാതി; വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ  (2 hours ago)

സംസ്ഥാനത്ത് മഴയെത്തി..  (2 hours ago)

ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...  (2 hours ago)

Sandeep Vachaspati ബാങ്കിന്റെ കണ്ണിൽച്ചോരയില്ലാത്ത ക്രൂരത  (2 hours ago)

AMMA അമ്മയില്‍ കൂട്ടത്തല്ല്  (3 hours ago)

Thiruvalla ആൺസുഹൃത്തുമായി തർക്കം, 17കാരിയ്ക്ക് സംഭവിച്ചത്  (3 hours ago)

മുഖ്യമന്ത്രിയുമായി തുറന്ന പോര്!! തന്ത്രി പുറത്ത് വന്നതിന് പിന്നാലെ ഞെട്ടിച്ച് രാഹുൽ തെളിവ് സഹിതം നിരത്തി  (3 hours ago)

ഞെട്ടിക്കുന്ന വിവരങ്ങള്‍  (3 hours ago)

Bee-Attack- തേനീച്ച ആക്രമണം  (3 hours ago)

DELHI കനത്ത സുരക്ഷാ വലയമൊരുക്കി സൈന്യം  (3 hours ago)

Malayali Vartha Recommends