Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

'പീസ്, പീസായി' മനുഷ്യനെ പൊളിച്ചടുക്കാന്‍ സാധിക്കുന്ന ജീന്‍ എഡിറ്റിംഗില്‍ ലോകത്തെ അദ്ഭുതപ്പെടുത്തി ചൈന, മനുഷ്യരില്‍ ആ പരീക്ഷണം നടത്തിയത് 86 തവണ!

29 JANUARY 2018 10:25 AM IST
മലയാളി വാര്‍ത്ത

More Stories...

അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ​ത്തി​യ (ഐ.​എ​സ്.​എ​സ്) ആ​ദ്യ ‘മ​ല​യാ​ളി’​യാ​യ അ​നി​ൽ മേ​നോ​ന്റെ ര​ണ്ടാം ബ​ഹി​രാ​കാ​ശ ന​ട​ത്ത​വും (സ്​​പേ​സ് വാ​ക്ക്) വി​ജ​യം.

സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിന്റെ ജനാലയിലൂടെയുള്ള അത്ഭുത ദൃശ്യങ്ങൾ പങ്കുവച്ച് ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ...

ബഹിരാകാശ യാത്രയിലെ ഏറ്റവും ദുർഘടമെന്ന് വിലയിരുത്തുന്ന ബഹിരാകാശ നടത്തത്തിന് ഇറങ്ങി മലയാളി വംശജനായ അനിൽ മേനോൻ

സ്പേസ് എക്സ് തങ്ങളുടെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 13-ാമത് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി

'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...

സര്‍വജീവജാലങ്ങളിലും പ്രകൃതി വിഭവങ്ങളിലും എല്ലാം മനുഷ്യര്‍ കൈവച്ച് ഭൂമിയുടെയാകെ ജാതകം തിരുത്തിയെഴുതി. അതും പോരാഞ്ഞ് കൃത്രിമമനുഷ്യനെ സൃഷ്ടിച്ചു, നിര്‍മ്മിതബുദ്ധിയും കൈവരിച്ചു. പ്രപഞ്ചം നിര്‍മ്മിച്ചത് ദൈവമാണെന്നു വിശ്വസിക്കുന്നവര്‍ക്കു മുന്നില്‍ ദൈവം സൃഷ്ടിച്ചതുപോലെ സൃഷ്ടികര്‍മ്മം വരെ നടത്തിക്കഴിഞ്ഞു എന്ന് അവകാശപ്പെടുമ്പോള്‍ ഇനി മനുഷ്യര്‍ക്കുനേടാന്‍ എന്താണ് അവശേഷിക്കുന്നത് എന്ന ചോദ്യം ബാക്കിയാവുന്നു.

അതെ, മനുഷ്യ ശരീരവുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളിലും പരീക്ഷണങ്ങളിലും ലോകശക്തികളെ പോലും അദ്ഭുതപ്പെടുത്തുന്ന മുന്നേറ്റമാണ് ചൈന കാഴ്ചവെക്കുന്നത്. മനുഷ്യ ശരീരവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക പരീക്ഷണങ്ങളെല്ലാം നടക്കുന്നത് ചൈനയിലാണ്. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളെ പിന്നിലാക്കി ചൈന കുതിക്കുകയാണ്.

ഏറെ നിര്‍ണായകമായ ജീന്‍ എഡിറ്റിങ് ഗവേഷണത്തില്‍ ചൈനീസ് ഗവേഷകര്‍ വലിയ നേട്ടം കൈവരിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ട്. മറ്റു രാജ്യങ്ങള്‍ക്കിടയിലെ ഗവേഷകര്‍ക്കിടയില്‍ ഇതുവരെ കാര്യമായി വിജയിച്ചിട്ടില്ലാത്ത ജീന്‍ എഡിറ്റിങ് ചൈനയില്‍ 86 പേരില്‍ പരീക്ഷിച്ചു കഴിഞ്ഞു. ജീന്‍ എഡിറ്റിങ്ങിന്റെ ക്രിസ്പര്‍കാസ് 9 വിദ്യ മൂന്നു വര്‍ഷം മുന്‍പു തന്നെ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയ രാജ്യമാണ് ചൈന.

മനുഷ്യന്റെ എന്നല്ല സര്‍വജീവജാലങ്ങളുടെയും ജീവശാസ്ത്രജാതകം ആണ് ജെനോം അഥവാ ജനിതകഘടന. തലമുറകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ചെറുതും വലുതുമായ ഗുണങ്ങളുടെയും ദോഷങ്ങളുടെയും ആരോഗ്യത്തിന്റെയും അനാരോഗ്യത്തിന്റെയുമെല്ലാം തിരക്കഥയാണ് ഈ ജനിതകഘടന. ഒരോ ജീവിയുടെയും വ്യക്തിത്വം നിര്‍ണയിക്കപ്പെടുന്നത് ജനിതകഘടനയുടെ അടിസ്ഥാനത്തിലാണ്. ഒരു കംപ്യൂട്ടറിന്റെ വിവരങ്ങള്‍ മുഴുവന്‍ അതിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചിരിക്കുന്നതുപോലെ ഓരോ ജീവജാലങ്ങളെയും സംബന്ധിച്ച സുപ്രധാന ഡേറ്റാബേസ് ആണ് ജെനോം.

മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതിനു വേണ്ടി വൈദ്യശാസ്ത്രം കണ്ടെത്തിയ സൂത്രവിദ്യകളിലൊന്നാണ് ജെനോം എഡിറ്റിങ്. ജനിതകഘടനയിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ആവശ്യമായ ഘടകങ്ങളെ പുറത്തു നിന്ന് ചേര്‍ക്കുകയും ഈ ഘടകങ്ങള്‍ ജനിതകഘടനയുടെ ഭാഗമായി തുടര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞര്‍ വിവിധ രോഗങ്ങളുടെ ചികില്‍സയ്ക്കും മറ്റുമായി ജീന്‍ തെറപ്പി ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ ജെനോം എഡിറ്റിങ് പരീക്ഷിക്കുന്നുണ്ട്.

അതേസമയം, മനുഷ്യരിലെ ജീന്‍ എഡിറ്റിങ്ങിന് ഭൂരിഭാഗം രാജ്യങ്ങളിലും നിയന്ത്രണമുണ്ട്. ഏറെ വിവാദമുണ്ടാക്കിയ പരീക്ഷണമാണിത്. 2012 ലാണ് ക്രിസ്പര്ഡ കാസ് 9 മനുഷ്യരില്‍ പരീക്ഷിക്കാന്‍ ശ്രമം നടന്നത്. അന്നു തന്നെ അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ജീന്‍ എഡിറ്റിങ്ങിന് നിയന്ത്രണം കൊണ്ടുവന്നിരുന്നു. എന്നാല്‍ ചൈനയില്‍ ജീന്‍ എഡിറ്റിങ്ങിന് കാര്യമായ നിയന്ത്രണമില്ല.

ജെനോം എഡിറ്റിങ്ങിന് വിവിധ മാര്‍ഗങ്ങള്‍ വൈദ്യശാസ്തത്തിന്റെ കയ്യിലുണ്ടെങ്കിലും 2015-ല്‍ പ്രചാരത്തില്‍ വന്ന CRISPR സംവിധാനം ജെനോം എഡിറ്റിങ്ങിനെ ലളിതമാക്കി. അതോടെ, ജെനോം എഡിറ്റിങ് വൈദ്യശാസ്ത്രത്തിന്റെ വാതിലുകള്‍ തുറന്ന് പുതിയ വാണിജ്യസാധ്യതകള്‍ തേടി.

എഡിറ്റാസ് മെഡിസിന്‍, ഒഡിന്‍ തുടങ്ങിയ കമ്പനികള്‍ ജെനോം എഡിറ്റിങ്ങിലും ജീന്‍ എന്‍ജിനീയറിങ്ങിലും ഇതിനോടകം ഇടപെട്ട് പണം കൊയ്യാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. പൂര്‍ണമായും വൈദ്യശാസ്ത്രത്തിലധിഷ്ഠിതമായ ജെനോം എഡിറ്റിങ് സ്വന്തം വീട്ടില്‍ കാഴ്ചക്കാരായ മുപ്പതു പേരുടെ മുന്നില്‍ വച്ച് നടത്തി ഒരു ശാസ്ത്രജ്ഞന്‍ മസില്‍ പെരുപ്പിച്ചു തുടങ്ങിയതോടെയാണ് ബയോ ഹാക്കിങ്ങിന്റെ അപകടങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായത്. ഒഡിന്‍ എന്ന ജെനോം എഡിറ്റിങ് കമ്പനിയുടെ സിഇഒ ജോസിയാ സെയ്‌നര്‍ ആണ് സ്വന്തം വീട്ടില്‍ വച്ച് ജെനോം എഡിറ്റിങ് നടത്തി ഞെട്ടിച്ചത്. സെയ്‌നറുടേത് ഒരു പരീക്ഷണം മാത്രമായിരുന്നു.

ശരീരത്തിലെ മസില്‍ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ജെനോം കോഡിലാണ് സെയ്‌നര്‍ എഡിറ്റിങ് നടത്തിയത്. എഡിറ്റിങ് കഴിഞ്ഞ് സെയ്‌നര്‍ മസില്‍മാന്‍ ആയോ ഇല്ലയോ എന്നല്ല, ആള്‍ ജീവനോടെയുണ്ടോ എന്നാണ് കേട്ടവരെല്ലാം അന്വേഷിച്ചത്. സെയ്‌നര്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു തയ്യാറാടെുപ്പുകള്‍ നടത്തി ഉഷാറായിരിക്കുന്നുണ്ട്.

സെയ്‌നര്‍ ഒരുദാഹരണം മാത്രമാണ്. ജെനോം എഡിറ്റിങ് വഴി മനുഷ്യരാശിയുടെ നന്മയാണ് ലക്ഷ്യമിടുന്നതെങ്കിലും ഇതുപോലുള്ള ബയോഹാക്കിങ്ങിന്റെ വെല്ലുവിളികള്‍ മറിച്ചുള്ള ഫലങ്ങളുണ്ടാക്കിയേക്കാം എന്നതാണ് ആശങ്ക.ക്രിസ്പര്‍ മാത്രമല്ല, സ്മാര്‍ട് റെറ്റിനയും, മസ്തിഷ്‌കത്തിന്റെ ഏതുഭാഗത്തും മരുന്നെത്തിക്കാന്‍ രക്തത്തിലൂടെ ഒരു വാഹനം കണക്കെ സഞ്ചരിക്കാന്‍ കഴിയുന്ന നാനോ പാര്‍ട്ടിക്കിളും എല്ലാം ബയോഹാക്കിങ്ങിന്റെ ഉദാഹരണങ്ങളാണ്.

മനുഷ്യന്റെ ആയുസും ആരോഗ്യവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഈ ആധുനികമാര്‍ഗങ്ങളെയെല്ലാം ആശങ്കയോടെ നോക്കിത്തുടങ്ങിയിരിക്കുകയാണ് ലോകം. ഇത്തരം സംവിധാനങ്ങളെക്കുറിച്ചുള്ള ഭീതി ടെക്‌നോഫോബിയയായി വളര്‍ന്നിരിക്കുന്നു. വീട്ടിനുള്ളില്‍ തനിച്ചിരുന്നു ബയോഹാക്കിങ് നടത്താനുള്ള ഉപകരണങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭിക്കുമ്പോള്‍ അതേ മാര്‍ഗങ്ങളുപയോഗിച്ച് മറ്റുള്ളവരെയും ഹാക്ക് ചെയ്യാനാവില്ലേ ? ശത്രുക്കളെ ഉന്മൂലനം ചെയ്യാനും നിലപാടുകള്‍ തിരുത്താനും ബയോഹാക്കിങ്ങിനു സാധിക്കില്ലേ ?

വാണിജ്യ സാധ്യതകള്‍ ലോകമെങ്ങും ബയോ ഹാക്കര്‍മാര്‍ക്ക് ഉണര്‍വു നല്‍കിയിട്ടുണ്ട്. ജെനോം എഡിറ്റിങും മറ്റു ബയോഹാക്കിങ് സംവിധാനങ്ങളും ഉപയോഗിച്ച് അതിമാനുഷരെ സൃഷ്ടിക്കാന്‍ കഴിയുന്ന കാലം അതിവിദൂരമല്ലെന്നതാണ് സത്യം. വ്യക്തികള്‍ തമ്മില്‍ മിണ്ടാതെയും പറയാതെയും ചിന്തകള്‍ കൈമാറി ആശയവിനിമയം നടത്താന്‍ കഴിയുന്ന ഇന്റര്‍നെറ്റ് ഓഫ് സെന്‍സസ് ഉള്‍പ്പെടെയുള്ള വന്യമായ ആശയങ്ങളാണ് ശാസ്ത്രലോകത്തെ വഴിനടത്തുന്നത്. ശേഷം, കാലത്തിന്റെ കയ്യില്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (5 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (6 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (6 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (6 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (6 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (7 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (7 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (9 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (9 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (11 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (11 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (11 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (11 hours ago)

Malayali Vartha Recommends