Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...


വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...


300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...


പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

'പീസ്, പീസായി' മനുഷ്യനെ പൊളിച്ചടുക്കാന്‍ സാധിക്കുന്ന ജീന്‍ എഡിറ്റിംഗില്‍ ലോകത്തെ അദ്ഭുതപ്പെടുത്തി ചൈന, മനുഷ്യരില്‍ ആ പരീക്ഷണം നടത്തിയത് 86 തവണ!

29 JANUARY 2018 10:25 AM IST
മലയാളി വാര്‍ത്ത

സര്‍വജീവജാലങ്ങളിലും പ്രകൃതി വിഭവങ്ങളിലും എല്ലാം മനുഷ്യര്‍ കൈവച്ച് ഭൂമിയുടെയാകെ ജാതകം തിരുത്തിയെഴുതി. അതും പോരാഞ്ഞ് കൃത്രിമമനുഷ്യനെ സൃഷ്ടിച്ചു, നിര്‍മ്മിതബുദ്ധിയും കൈവരിച്ചു. പ്രപഞ്ചം നിര്‍മ്മിച്ചത് ദൈവമാണെന്നു വിശ്വസിക്കുന്നവര്‍ക്കു മുന്നില്‍ ദൈവം സൃഷ്ടിച്ചതുപോലെ സൃഷ്ടികര്‍മ്മം വരെ നടത്തിക്കഴിഞ്ഞു എന്ന് അവകാശപ്പെടുമ്പോള്‍ ഇനി മനുഷ്യര്‍ക്കുനേടാന്‍ എന്താണ് അവശേഷിക്കുന്നത് എന്ന ചോദ്യം ബാക്കിയാവുന്നു.

അതെ, മനുഷ്യ ശരീരവുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളിലും പരീക്ഷണങ്ങളിലും ലോകശക്തികളെ പോലും അദ്ഭുതപ്പെടുത്തുന്ന മുന്നേറ്റമാണ് ചൈന കാഴ്ചവെക്കുന്നത്. മനുഷ്യ ശരീരവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക പരീക്ഷണങ്ങളെല്ലാം നടക്കുന്നത് ചൈനയിലാണ്. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളെ പിന്നിലാക്കി ചൈന കുതിക്കുകയാണ്.

ഏറെ നിര്‍ണായകമായ ജീന്‍ എഡിറ്റിങ് ഗവേഷണത്തില്‍ ചൈനീസ് ഗവേഷകര്‍ വലിയ നേട്ടം കൈവരിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ട്. മറ്റു രാജ്യങ്ങള്‍ക്കിടയിലെ ഗവേഷകര്‍ക്കിടയില്‍ ഇതുവരെ കാര്യമായി വിജയിച്ചിട്ടില്ലാത്ത ജീന്‍ എഡിറ്റിങ് ചൈനയില്‍ 86 പേരില്‍ പരീക്ഷിച്ചു കഴിഞ്ഞു. ജീന്‍ എഡിറ്റിങ്ങിന്റെ ക്രിസ്പര്‍കാസ് 9 വിദ്യ മൂന്നു വര്‍ഷം മുന്‍പു തന്നെ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയ രാജ്യമാണ് ചൈന.

മനുഷ്യന്റെ എന്നല്ല സര്‍വജീവജാലങ്ങളുടെയും ജീവശാസ്ത്രജാതകം ആണ് ജെനോം അഥവാ ജനിതകഘടന. തലമുറകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ചെറുതും വലുതുമായ ഗുണങ്ങളുടെയും ദോഷങ്ങളുടെയും ആരോഗ്യത്തിന്റെയും അനാരോഗ്യത്തിന്റെയുമെല്ലാം തിരക്കഥയാണ് ഈ ജനിതകഘടന. ഒരോ ജീവിയുടെയും വ്യക്തിത്വം നിര്‍ണയിക്കപ്പെടുന്നത് ജനിതകഘടനയുടെ അടിസ്ഥാനത്തിലാണ്. ഒരു കംപ്യൂട്ടറിന്റെ വിവരങ്ങള്‍ മുഴുവന്‍ അതിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചിരിക്കുന്നതുപോലെ ഓരോ ജീവജാലങ്ങളെയും സംബന്ധിച്ച സുപ്രധാന ഡേറ്റാബേസ് ആണ് ജെനോം.

മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതിനു വേണ്ടി വൈദ്യശാസ്ത്രം കണ്ടെത്തിയ സൂത്രവിദ്യകളിലൊന്നാണ് ജെനോം എഡിറ്റിങ്. ജനിതകഘടനയിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ആവശ്യമായ ഘടകങ്ങളെ പുറത്തു നിന്ന് ചേര്‍ക്കുകയും ഈ ഘടകങ്ങള്‍ ജനിതകഘടനയുടെ ഭാഗമായി തുടര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞര്‍ വിവിധ രോഗങ്ങളുടെ ചികില്‍സയ്ക്കും മറ്റുമായി ജീന്‍ തെറപ്പി ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ ജെനോം എഡിറ്റിങ് പരീക്ഷിക്കുന്നുണ്ട്.

അതേസമയം, മനുഷ്യരിലെ ജീന്‍ എഡിറ്റിങ്ങിന് ഭൂരിഭാഗം രാജ്യങ്ങളിലും നിയന്ത്രണമുണ്ട്. ഏറെ വിവാദമുണ്ടാക്കിയ പരീക്ഷണമാണിത്. 2012 ലാണ് ക്രിസ്പര്ഡ കാസ് 9 മനുഷ്യരില്‍ പരീക്ഷിക്കാന്‍ ശ്രമം നടന്നത്. അന്നു തന്നെ അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ജീന്‍ എഡിറ്റിങ്ങിന് നിയന്ത്രണം കൊണ്ടുവന്നിരുന്നു. എന്നാല്‍ ചൈനയില്‍ ജീന്‍ എഡിറ്റിങ്ങിന് കാര്യമായ നിയന്ത്രണമില്ല.

ജെനോം എഡിറ്റിങ്ങിന് വിവിധ മാര്‍ഗങ്ങള്‍ വൈദ്യശാസ്തത്തിന്റെ കയ്യിലുണ്ടെങ്കിലും 2015-ല്‍ പ്രചാരത്തില്‍ വന്ന CRISPR സംവിധാനം ജെനോം എഡിറ്റിങ്ങിനെ ലളിതമാക്കി. അതോടെ, ജെനോം എഡിറ്റിങ് വൈദ്യശാസ്ത്രത്തിന്റെ വാതിലുകള്‍ തുറന്ന് പുതിയ വാണിജ്യസാധ്യതകള്‍ തേടി.

എഡിറ്റാസ് മെഡിസിന്‍, ഒഡിന്‍ തുടങ്ങിയ കമ്പനികള്‍ ജെനോം എഡിറ്റിങ്ങിലും ജീന്‍ എന്‍ജിനീയറിങ്ങിലും ഇതിനോടകം ഇടപെട്ട് പണം കൊയ്യാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. പൂര്‍ണമായും വൈദ്യശാസ്ത്രത്തിലധിഷ്ഠിതമായ ജെനോം എഡിറ്റിങ് സ്വന്തം വീട്ടില്‍ കാഴ്ചക്കാരായ മുപ്പതു പേരുടെ മുന്നില്‍ വച്ച് നടത്തി ഒരു ശാസ്ത്രജ്ഞന്‍ മസില്‍ പെരുപ്പിച്ചു തുടങ്ങിയതോടെയാണ് ബയോ ഹാക്കിങ്ങിന്റെ അപകടങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായത്. ഒഡിന്‍ എന്ന ജെനോം എഡിറ്റിങ് കമ്പനിയുടെ സിഇഒ ജോസിയാ സെയ്‌നര്‍ ആണ് സ്വന്തം വീട്ടില്‍ വച്ച് ജെനോം എഡിറ്റിങ് നടത്തി ഞെട്ടിച്ചത്. സെയ്‌നറുടേത് ഒരു പരീക്ഷണം മാത്രമായിരുന്നു.

ശരീരത്തിലെ മസില്‍ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ജെനോം കോഡിലാണ് സെയ്‌നര്‍ എഡിറ്റിങ് നടത്തിയത്. എഡിറ്റിങ് കഴിഞ്ഞ് സെയ്‌നര്‍ മസില്‍മാന്‍ ആയോ ഇല്ലയോ എന്നല്ല, ആള്‍ ജീവനോടെയുണ്ടോ എന്നാണ് കേട്ടവരെല്ലാം അന്വേഷിച്ചത്. സെയ്‌നര്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു തയ്യാറാടെുപ്പുകള്‍ നടത്തി ഉഷാറായിരിക്കുന്നുണ്ട്.

സെയ്‌നര്‍ ഒരുദാഹരണം മാത്രമാണ്. ജെനോം എഡിറ്റിങ് വഴി മനുഷ്യരാശിയുടെ നന്മയാണ് ലക്ഷ്യമിടുന്നതെങ്കിലും ഇതുപോലുള്ള ബയോഹാക്കിങ്ങിന്റെ വെല്ലുവിളികള്‍ മറിച്ചുള്ള ഫലങ്ങളുണ്ടാക്കിയേക്കാം എന്നതാണ് ആശങ്ക.ക്രിസ്പര്‍ മാത്രമല്ല, സ്മാര്‍ട് റെറ്റിനയും, മസ്തിഷ്‌കത്തിന്റെ ഏതുഭാഗത്തും മരുന്നെത്തിക്കാന്‍ രക്തത്തിലൂടെ ഒരു വാഹനം കണക്കെ സഞ്ചരിക്കാന്‍ കഴിയുന്ന നാനോ പാര്‍ട്ടിക്കിളും എല്ലാം ബയോഹാക്കിങ്ങിന്റെ ഉദാഹരണങ്ങളാണ്.

മനുഷ്യന്റെ ആയുസും ആരോഗ്യവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഈ ആധുനികമാര്‍ഗങ്ങളെയെല്ലാം ആശങ്കയോടെ നോക്കിത്തുടങ്ങിയിരിക്കുകയാണ് ലോകം. ഇത്തരം സംവിധാനങ്ങളെക്കുറിച്ചുള്ള ഭീതി ടെക്‌നോഫോബിയയായി വളര്‍ന്നിരിക്കുന്നു. വീട്ടിനുള്ളില്‍ തനിച്ചിരുന്നു ബയോഹാക്കിങ് നടത്താനുള്ള ഉപകരണങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭിക്കുമ്പോള്‍ അതേ മാര്‍ഗങ്ങളുപയോഗിച്ച് മറ്റുള്ളവരെയും ഹാക്ക് ചെയ്യാനാവില്ലേ ? ശത്രുക്കളെ ഉന്മൂലനം ചെയ്യാനും നിലപാടുകള്‍ തിരുത്താനും ബയോഹാക്കിങ്ങിനു സാധിക്കില്ലേ ?

വാണിജ്യ സാധ്യതകള്‍ ലോകമെങ്ങും ബയോ ഹാക്കര്‍മാര്‍ക്ക് ഉണര്‍വു നല്‍കിയിട്ടുണ്ട്. ജെനോം എഡിറ്റിങും മറ്റു ബയോഹാക്കിങ് സംവിധാനങ്ങളും ഉപയോഗിച്ച് അതിമാനുഷരെ സൃഷ്ടിക്കാന്‍ കഴിയുന്ന കാലം അതിവിദൂരമല്ലെന്നതാണ് സത്യം. വ്യക്തികള്‍ തമ്മില്‍ മിണ്ടാതെയും പറയാതെയും ചിന്തകള്‍ കൈമാറി ആശയവിനിമയം നടത്താന്‍ കഴിയുന്ന ഇന്റര്‍നെറ്റ് ഓഫ് സെന്‍സസ് ഉള്‍പ്പെടെയുള്ള വന്യമായ ആശയങ്ങളാണ് ശാസ്ത്രലോകത്തെ വഴിനടത്തുന്നത്. ശേഷം, കാലത്തിന്റെ കയ്യില്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആയങ്കിയെ തൂക്കി, പി വിജയനെ പേടിച്ച് പിണറായി..ഗ്യാപ്പ് കിട്ടിയാൽ AKG-യിൽ എത്തും .. ഊഴം കാത്ത് വിജയൻ..എന്തും സംഭവിക്കാം  (3 hours ago)

ഓണത്തിന് കൂട്ട മഴ ഇന്ന് മുതൽ തുടങ്ങും..! ഉൾക്കടലിൽ ന്യൂനമർദം..! ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

നഴ്‌സുമാരെ കൂട്ടത്തോടെ പറഞ്ഞുവിട്ടു..!ആജീവനാന്ത വിലക്ക്! പ്രവാസികൾക്ക് കൂട്ട അവധി ശമ്പളത്തോടെ അവധി ആഘോഷിക്കാം  (3 hours ago)

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി  (3 hours ago)

EDയും പ്രോസിക്യൂഷനും കട്ടയ്ക്ക് ശിവൻകുട്ടിയെയും ഗോവിന്ദനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും  (3 hours ago)

അനുശ്രീയുടെ ആത്മഹത്യ നേരിൽ കണ്ട് അമലിന് സമനില തെറ്റി..! എല്ലാം തീരുമാനിച്ചുറപ്പിച്ച് ഇറങ്ങി ഫോണിൽ ആ തെളിവ്..!!  (3 hours ago)

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡിലേക്ക് ഡോ. ഷംഷീർ വയലിൽ  (10 hours ago)

സാഫിന്‍ റൈസ് കമ്മ്യൂണിറ്റി റണ്‍ : ടെക്നോപാര്‍ക്കില്‍ ഓഗസ്റ്റ് 16 ന്  (10 hours ago)

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്...?  (10 hours ago)

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി  (10 hours ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...  (10 hours ago)

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....  (11 hours ago)

വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...  (11 hours ago)

300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...  (11 hours ago)

അനിയത്തിയോട് എല്ലാം അനുശ്രീ പറഞ്ഞിരുന്നു..!അമലിനും അനുശ്രീക്കും ഇടയിൽ മൂന്നാമതൊരാൾ.? മരിക്കും മുന്നേ ഫോണിൽ...!  (11 hours ago)

Malayali Vartha Recommends