Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

'പീസ്, പീസായി' മനുഷ്യനെ പൊളിച്ചടുക്കാന്‍ സാധിക്കുന്ന ജീന്‍ എഡിറ്റിംഗില്‍ ലോകത്തെ അദ്ഭുതപ്പെടുത്തി ചൈന, മനുഷ്യരില്‍ ആ പരീക്ഷണം നടത്തിയത് 86 തവണ!

29 JANUARY 2018 10:25 AM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവമായ ബ്ലൂ മൂൺ ആകാശത്ത് ദൃശ്യമാകുന്ന അപൂർവ്വ പ്രതിഭാസം...

സാധാരണ പൗരർക്കും ബഹിരാകാശ സഞ്ചാരികളാകാം.... സാധാരണ പൗരരെയും ഉൾപ്പെടുത്താൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒ തയ്യാറെടുക്കുന്നു....

ആർട്ടെമിസ്-2 ഭൂമിയിലെത്തി.... ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു

ഭൂമിയിലേക്കുള്ള തിരിച്ചു വരവിനൊരുങ്ങി ആർട്ടെമിസ് 2 സംഘം... നാളെ പുലർച്ചെ 5.37ന് പേടകം ഭൂമിയിൽ ഇറങ്ങും.

  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

സര്‍വജീവജാലങ്ങളിലും പ്രകൃതി വിഭവങ്ങളിലും എല്ലാം മനുഷ്യര്‍ കൈവച്ച് ഭൂമിയുടെയാകെ ജാതകം തിരുത്തിയെഴുതി. അതും പോരാഞ്ഞ് കൃത്രിമമനുഷ്യനെ സൃഷ്ടിച്ചു, നിര്‍മ്മിതബുദ്ധിയും കൈവരിച്ചു. പ്രപഞ്ചം നിര്‍മ്മിച്ചത് ദൈവമാണെന്നു വിശ്വസിക്കുന്നവര്‍ക്കു മുന്നില്‍ ദൈവം സൃഷ്ടിച്ചതുപോലെ സൃഷ്ടികര്‍മ്മം വരെ നടത്തിക്കഴിഞ്ഞു എന്ന് അവകാശപ്പെടുമ്പോള്‍ ഇനി മനുഷ്യര്‍ക്കുനേടാന്‍ എന്താണ് അവശേഷിക്കുന്നത് എന്ന ചോദ്യം ബാക്കിയാവുന്നു.

അതെ, മനുഷ്യ ശരീരവുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളിലും പരീക്ഷണങ്ങളിലും ലോകശക്തികളെ പോലും അദ്ഭുതപ്പെടുത്തുന്ന മുന്നേറ്റമാണ് ചൈന കാഴ്ചവെക്കുന്നത്. മനുഷ്യ ശരീരവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക പരീക്ഷണങ്ങളെല്ലാം നടക്കുന്നത് ചൈനയിലാണ്. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളെ പിന്നിലാക്കി ചൈന കുതിക്കുകയാണ്.

ഏറെ നിര്‍ണായകമായ ജീന്‍ എഡിറ്റിങ് ഗവേഷണത്തില്‍ ചൈനീസ് ഗവേഷകര്‍ വലിയ നേട്ടം കൈവരിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ട്. മറ്റു രാജ്യങ്ങള്‍ക്കിടയിലെ ഗവേഷകര്‍ക്കിടയില്‍ ഇതുവരെ കാര്യമായി വിജയിച്ചിട്ടില്ലാത്ത ജീന്‍ എഡിറ്റിങ് ചൈനയില്‍ 86 പേരില്‍ പരീക്ഷിച്ചു കഴിഞ്ഞു. ജീന്‍ എഡിറ്റിങ്ങിന്റെ ക്രിസ്പര്‍കാസ് 9 വിദ്യ മൂന്നു വര്‍ഷം മുന്‍പു തന്നെ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയ രാജ്യമാണ് ചൈന.

മനുഷ്യന്റെ എന്നല്ല സര്‍വജീവജാലങ്ങളുടെയും ജീവശാസ്ത്രജാതകം ആണ് ജെനോം അഥവാ ജനിതകഘടന. തലമുറകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ചെറുതും വലുതുമായ ഗുണങ്ങളുടെയും ദോഷങ്ങളുടെയും ആരോഗ്യത്തിന്റെയും അനാരോഗ്യത്തിന്റെയുമെല്ലാം തിരക്കഥയാണ് ഈ ജനിതകഘടന. ഒരോ ജീവിയുടെയും വ്യക്തിത്വം നിര്‍ണയിക്കപ്പെടുന്നത് ജനിതകഘടനയുടെ അടിസ്ഥാനത്തിലാണ്. ഒരു കംപ്യൂട്ടറിന്റെ വിവരങ്ങള്‍ മുഴുവന്‍ അതിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചിരിക്കുന്നതുപോലെ ഓരോ ജീവജാലങ്ങളെയും സംബന്ധിച്ച സുപ്രധാന ഡേറ്റാബേസ് ആണ് ജെനോം.

മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതിനു വേണ്ടി വൈദ്യശാസ്ത്രം കണ്ടെത്തിയ സൂത്രവിദ്യകളിലൊന്നാണ് ജെനോം എഡിറ്റിങ്. ജനിതകഘടനയിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ആവശ്യമായ ഘടകങ്ങളെ പുറത്തു നിന്ന് ചേര്‍ക്കുകയും ഈ ഘടകങ്ങള്‍ ജനിതകഘടനയുടെ ഭാഗമായി തുടര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞര്‍ വിവിധ രോഗങ്ങളുടെ ചികില്‍സയ്ക്കും മറ്റുമായി ജീന്‍ തെറപ്പി ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ ജെനോം എഡിറ്റിങ് പരീക്ഷിക്കുന്നുണ്ട്.

അതേസമയം, മനുഷ്യരിലെ ജീന്‍ എഡിറ്റിങ്ങിന് ഭൂരിഭാഗം രാജ്യങ്ങളിലും നിയന്ത്രണമുണ്ട്. ഏറെ വിവാദമുണ്ടാക്കിയ പരീക്ഷണമാണിത്. 2012 ലാണ് ക്രിസ്പര്ഡ കാസ് 9 മനുഷ്യരില്‍ പരീക്ഷിക്കാന്‍ ശ്രമം നടന്നത്. അന്നു തന്നെ അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ജീന്‍ എഡിറ്റിങ്ങിന് നിയന്ത്രണം കൊണ്ടുവന്നിരുന്നു. എന്നാല്‍ ചൈനയില്‍ ജീന്‍ എഡിറ്റിങ്ങിന് കാര്യമായ നിയന്ത്രണമില്ല.

ജെനോം എഡിറ്റിങ്ങിന് വിവിധ മാര്‍ഗങ്ങള്‍ വൈദ്യശാസ്തത്തിന്റെ കയ്യിലുണ്ടെങ്കിലും 2015-ല്‍ പ്രചാരത്തില്‍ വന്ന CRISPR സംവിധാനം ജെനോം എഡിറ്റിങ്ങിനെ ലളിതമാക്കി. അതോടെ, ജെനോം എഡിറ്റിങ് വൈദ്യശാസ്ത്രത്തിന്റെ വാതിലുകള്‍ തുറന്ന് പുതിയ വാണിജ്യസാധ്യതകള്‍ തേടി.

എഡിറ്റാസ് മെഡിസിന്‍, ഒഡിന്‍ തുടങ്ങിയ കമ്പനികള്‍ ജെനോം എഡിറ്റിങ്ങിലും ജീന്‍ എന്‍ജിനീയറിങ്ങിലും ഇതിനോടകം ഇടപെട്ട് പണം കൊയ്യാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. പൂര്‍ണമായും വൈദ്യശാസ്ത്രത്തിലധിഷ്ഠിതമായ ജെനോം എഡിറ്റിങ് സ്വന്തം വീട്ടില്‍ കാഴ്ചക്കാരായ മുപ്പതു പേരുടെ മുന്നില്‍ വച്ച് നടത്തി ഒരു ശാസ്ത്രജ്ഞന്‍ മസില്‍ പെരുപ്പിച്ചു തുടങ്ങിയതോടെയാണ് ബയോ ഹാക്കിങ്ങിന്റെ അപകടങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായത്. ഒഡിന്‍ എന്ന ജെനോം എഡിറ്റിങ് കമ്പനിയുടെ സിഇഒ ജോസിയാ സെയ്‌നര്‍ ആണ് സ്വന്തം വീട്ടില്‍ വച്ച് ജെനോം എഡിറ്റിങ് നടത്തി ഞെട്ടിച്ചത്. സെയ്‌നറുടേത് ഒരു പരീക്ഷണം മാത്രമായിരുന്നു.

ശരീരത്തിലെ മസില്‍ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ജെനോം കോഡിലാണ് സെയ്‌നര്‍ എഡിറ്റിങ് നടത്തിയത്. എഡിറ്റിങ് കഴിഞ്ഞ് സെയ്‌നര്‍ മസില്‍മാന്‍ ആയോ ഇല്ലയോ എന്നല്ല, ആള്‍ ജീവനോടെയുണ്ടോ എന്നാണ് കേട്ടവരെല്ലാം അന്വേഷിച്ചത്. സെയ്‌നര്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കു തയ്യാറാടെുപ്പുകള്‍ നടത്തി ഉഷാറായിരിക്കുന്നുണ്ട്.

സെയ്‌നര്‍ ഒരുദാഹരണം മാത്രമാണ്. ജെനോം എഡിറ്റിങ് വഴി മനുഷ്യരാശിയുടെ നന്മയാണ് ലക്ഷ്യമിടുന്നതെങ്കിലും ഇതുപോലുള്ള ബയോഹാക്കിങ്ങിന്റെ വെല്ലുവിളികള്‍ മറിച്ചുള്ള ഫലങ്ങളുണ്ടാക്കിയേക്കാം എന്നതാണ് ആശങ്ക.ക്രിസ്പര്‍ മാത്രമല്ല, സ്മാര്‍ട് റെറ്റിനയും, മസ്തിഷ്‌കത്തിന്റെ ഏതുഭാഗത്തും മരുന്നെത്തിക്കാന്‍ രക്തത്തിലൂടെ ഒരു വാഹനം കണക്കെ സഞ്ചരിക്കാന്‍ കഴിയുന്ന നാനോ പാര്‍ട്ടിക്കിളും എല്ലാം ബയോഹാക്കിങ്ങിന്റെ ഉദാഹരണങ്ങളാണ്.

മനുഷ്യന്റെ ആയുസും ആരോഗ്യവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഈ ആധുനികമാര്‍ഗങ്ങളെയെല്ലാം ആശങ്കയോടെ നോക്കിത്തുടങ്ങിയിരിക്കുകയാണ് ലോകം. ഇത്തരം സംവിധാനങ്ങളെക്കുറിച്ചുള്ള ഭീതി ടെക്‌നോഫോബിയയായി വളര്‍ന്നിരിക്കുന്നു. വീട്ടിനുള്ളില്‍ തനിച്ചിരുന്നു ബയോഹാക്കിങ് നടത്താനുള്ള ഉപകരണങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭിക്കുമ്പോള്‍ അതേ മാര്‍ഗങ്ങളുപയോഗിച്ച് മറ്റുള്ളവരെയും ഹാക്ക് ചെയ്യാനാവില്ലേ ? ശത്രുക്കളെ ഉന്മൂലനം ചെയ്യാനും നിലപാടുകള്‍ തിരുത്താനും ബയോഹാക്കിങ്ങിനു സാധിക്കില്ലേ ?

വാണിജ്യ സാധ്യതകള്‍ ലോകമെങ്ങും ബയോ ഹാക്കര്‍മാര്‍ക്ക് ഉണര്‍വു നല്‍കിയിട്ടുണ്ട്. ജെനോം എഡിറ്റിങും മറ്റു ബയോഹാക്കിങ് സംവിധാനങ്ങളും ഉപയോഗിച്ച് അതിമാനുഷരെ സൃഷ്ടിക്കാന്‍ കഴിയുന്ന കാലം അതിവിദൂരമല്ലെന്നതാണ് സത്യം. വ്യക്തികള്‍ തമ്മില്‍ മിണ്ടാതെയും പറയാതെയും ചിന്തകള്‍ കൈമാറി ആശയവിനിമയം നടത്താന്‍ കഴിയുന്ന ഇന്റര്‍നെറ്റ് ഓഫ് സെന്‍സസ് ഉള്‍പ്പെടെയുള്ള വന്യമായ ആശയങ്ങളാണ് ശാസ്ത്രലോകത്തെ വഴിനടത്തുന്നത്. ശേഷം, കാലത്തിന്റെ കയ്യില്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (30 minutes ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (1 hour ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (1 hour ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (1 hour ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (2 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (3 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (3 hours ago)

മകൾക്ക് പിന്നാലെ അച്ഛനും കുടുങ്ങിയേക്കും; അന്വേഷണം പിണറായിക്കടുത്ത്  (3 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയറും ഡെപ്യൂട്ടി മേയറും പ്രതി, അടിപിടിക്കിടെ നിരവധി പേർക്ക് പരിക്ക്  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (12 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (13 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (13 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (13 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (13 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (13 hours ago)

Malayali Vartha Recommends