പല രാത്രികളിലും മുംബൈയിലെ ചുവന്ന തെരുവില്‍ എത്തിയിരുന്നത് എന്തിനെന്ന് വെളിപ്പെടുത്തി നടി കരീന കപൂർ
ചമേലി' എന്ന ചിത്രത്തില്‍ ലൈംഗികത്തൊഴിലാളിയുടെ വേഷത്തിൽ അഭിനയിക്കാൻ മുംബൈയിലെ ചുവന്ന തെരുവില്‍ പോയി ലൈംഗികതൊഴിലാളികളായ സ്ത്രീകളെക്കുറിച്ച് പഠിച്ചുവെന്ന് വെളിപ്പെടുത്തി നടി കരീന കപൂർ. ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
കഥാപാത്രത്തിനായി ഞാന്‍ രാത്രിയില്‍ മുംബൈയിലെ മിക്ക റെഡ് ലൈറ്റ് പ്രദേശങ്ങളും സന്ദര്‍ശിച്ചു. എന്റെ കാറിനുള്ളിരുന്ന് ഈ ലൈംഗികത്തൊഴിലാളികളെ നിരീക്ഷിച്ചു. അവരുടെ പെരുമാറ്റരീതികള്‍, അവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍, അവര്‍ ഇടപാടുകാരുമായി എങ്ങനെ സംസാരിക്കുന്നുവെന്നൊക്കെ ഞാന്‍ പഠിക്കാന്‍ ശ്രമിച്ചു,'' കരീന പറഞ്ഞു.
ചമേലിയിലെ വേഷം ആദ്യം കരീന നിരസിച്ചിരുന്നു. മാതാപിതാക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലായിരുന്നു താരം. പുകവലിക്കുകയും സംസ്‌കാരമില്ലാത്ത ഭാഷ ഉപയോഗിക്കുകയും ചെയ്യുന്ന കഥാപാത്രത്തെ കരീന ഭയപ്പെട്ടു.
ഒരുപാട് ആലോചനകള്‍ക്ക് ശേഷം താരം തന്റെ മാതാപിതാക്കളുമായി ചര്‍ച്ച നടത്തുകയും ഇത് ഒരു ധീരമായ വിഷയമാണെന്നും തന്റെ കരിയറില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും ബോധ്യപ്പെടുത്തി അവരുടെ പിന്തുണ നേടിയെന്നും കരീന പറഞ്ഞു.
കരീനയ്‌ക്കൊപ്പം രാഹുല്‍ ബോസും യശ്പാല്‍ ശര്‍മ്മയും റിങ്കെ ഖന്നയും അഭിനയിച്ച ചമേലി ബോക്‌സ് ഓഫീസ് ഹിറ്റായി കണക്കാക്കപ്പെടുന്നില്ലെങ്കിലും കരീനയുടെ അഭിനയവും ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫിയും പല അവാര്‍ഡ് വേദികളിലും അംഗീകാരം നേടിയിരുന്നു.
https://www.facebook.com/Malayalivartha