ആദ്യമായി ഇഷ്ടം തോന്നിയത് ഡാന്‍സ് ക്ലാസില്‍ ഒപ്പം പഠിച്ച പയ്യനോട് ...ഒരു സീരിയസ് റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നത് 2014 ല്‍ അത് ബ്രേക്കപ്പായി...ഇപ്പോള്‍ സിംഗിളാണ്, മിംഗിളാവാന്‍ റെഡി ,പക്ഷെ ഈ യോഗ്യതകൾ ഉണ്ടായിരിക്കണം എന്ന് ഇനിയ
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെത്തിരക്കുള്ള മലയാളി നായികമാരില്‍ ഒരാളാണ് ഇനിയ.തിരുവനന്തപുരം സ്വദേശിനിയായ ഇനിയ മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയരംഗത്തേക്ക് വരുന്നത്. 2005ല്‍ മിസ് ട്രിവാന്‍ഡ്രം പട്ടം സ്വന്തമാക്കിയ ഇനിയ വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ എത്തിയിരുന്നു. എന്നാല്‍ തുടക്കകാലത്ത് നടിയ്ക്ക് നല്ല വേഷങ്ങള്‍ കിട്ടിയിരുന്നില്ല.
പിന്നീട് തമിഴിലേക്ക് എത്തിയ ഇനിയ നിരവധി തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ച താരം 2011ല്‍ തമിഴ് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡും നേടി.അതിന് ശേഷമാണ് മലയാളത്തില്‍ നിന്ന് താരത്തെ തേടി അവസരങ്ങള്‍ എത്തി തുടങ്ങിയത്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി പരോള്‍ എന്ന ചിത്രത്തിൽ അഭിനയിച്ച ഇനിയ ഏറ്റവുമൊടുവില്‍ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിലും അഭിനയിച്ചിരുന്നു. ഡാന്‍സിലുള്ള ഇനിയയുടെ കഴിവ് പ്രകടിപ്പിയ്ക്കാന്‍ ലഭിച്ച ഏറ്റവും നല്ല അവസരമായിരുന്നു ചിത്രത്തിലെ മൂക്കുത്തി എന്ന് തുടങ്ങുന്ന ഗാനം..
ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹം കഴിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് നടി മറുപടി പറഞ്ഞിരിക്കുകയാണ്.. ഇപ്പോള്‍ സിംഗിളാണ്, മിംഗിളാവാന്‍ റെഡിയായിരിക്കുക ആണെന്നായിരുന്നു തമാശരൂപേണ ഇനിയ പറഞ്ഞത്.
എന്നെ സന്തോഷപ്പെടുത്തുന്ന ഒരാളായിരിക്കണം. സംസാരം ഭയങ്കര ഇഷ്ടമുള്ള ആളാണ് ഞാന്‍. അതുകൊണ്ട് നന്നായി സംസാരിച്ച് എനിക്ക് കമ്പനി തരുന്ന ആളാവണം. ഹെല്‍ത്തി സംഭാഷണമാണ് ഏറെ ഇഷ്ടമെന്നും ഇനിയ പറയുന്നു
ആദ്യമായി ക്രഷ് തോന്നിയത് ഡാന്‍സ് ക്ലാസില്‍ ഒപ്പം പഠിച്ച പയ്യനോടായിരുന്നു. ക്രഷ് ഒന്നുമല്ല, യഥാര്‍ഥ പ്രേമമായിരുന്നു. എനിക്ക് ഒരു സീരിയസ് റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നു. 2014 ല്‍ അത് ബ്രേക്കപ്പായി. വീട്ടുകാര്‍ക്കെല്ലാവര്‍ക്കും അതറിയാമായിരുന്നു.
സിനിമയില്‍ നിന്നുള്ള ആളായിരുന്നില്ല അതെന്നും നടി വ്യക്തമാക്കുന്നു. മലയാളത്തിനെക്കാളും തമിഴിലാണ് എനിക്ക് കൂടുതല്‍ ഫാന്‍സ് ഉള്ളത്. താന്‍ കൂടുതല്‍ സമയവും തമിഴ്‌നാട്ടിലാണ്. കൂടുതല്‍ പ്രതിഫലം കിട്ടുന്നത് തമിഴിലാണ്.
പ്രതിഫലത്തിന്റെ കാര്യത്തില്‍ തര്‍ക്കിക്കേണ്ടി വരുന്നത് കേരളത്തിലാണ്. എപ്പോഴും ഒരു വിലപേശല്‍ ഉണ്ടാവാറുണ്ട്. ഇത്ര കഴിവുള്ള താരമാണെന്ന് പറഞ്ഞാലും പിറകേട്ട് ഒരു വലിക്കലുണ്ടാവുമെന്നും ഇനിയ പറയുന്നു.
എന്തായാലും താരത്തിന്റെ ഭാവി വരനാവാന്‍ യോഗ്യതയുണ്ടോയെന്ന സ്വയം വിലയിരുത്തലിലാണ് പല ചെറുപ്പക്കാരും എന്നാണ് പിന്നാമ്പുറ കഥകൾ
https://www.facebook.com/Malayalivartha