Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്തുമാസം ചുമന്ന് പ്രസവിച്ച മകനെ ഇനി ജീവനോടെ കാണില്ലെന്ന് കേട്ടപ്പോൾ ഞാൻ അലറി നിലവിളിച്ചു; മരിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതിയ മകൻ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയ ആ അത്ഭുത നിമിഷത്തെക്കുറിച്ച് നടി കനിഹ വെളിപ്പെടുത്തുന്നു....

22 SEPTEMBER 2018 09:56 AM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കനിഹ. തമിഴില്‍ നിന്നും മലയാളത്തിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. മെഗാസ്റ്റാറിന്റെ അബ്രഹാമിന്റെ സന്തതികളില്‍ നായികയായെത്തിയത് താരമായിരുന്നു. ഇടവേളയ്ക്ക് ശേഷം ഡ്രാമയിലൂടെ മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയാണ് താരം.

ബീച്ചിലെ ബിക്കിനി വേഷത്തെ കുറിച്ച് താരത്തിനെതിരെ രൂക്ഷവിമര്ശനാണ് ഉയർന്നിരുന്നെങ്കിലും താരം കിടിലം മറുപടികൾകൊണ്ട് വിമർശകരുടെ വായടപ്പിച്ചിരുന്നു. പിന്നാലെ വിവാഹമോചിതയാകുന്നുവെന്ന് പറഞ്ഞ് വ്യാജവാർത്തകളും ഇറങ്ങി. ഭര്‍ത്താവ് ശ്യാമിനിം അഞ്ച് വയസ്സുകാരനായ ഋഷിക്കുമൊപ്പം സുഖമായി കഴിയുന്നതിനിടയിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പ്രചരിച്ചതെന്ന് താരം പറയുന്നു. അമേരിക്കയില്‍ വെച്ചായിരുന്നു മകന്‍ ജനിച്ചത്. അവനെ ജീവനോടെ കിട്ടുമെന്ന കരുതിയിരുന്നില്ല. ആ സമയത്ത് അനുഭവിച്ച മാനസിക സംഘര്‍ശത്തെക്കുറിച്ച് വെളിപ്പെടുത്തിയാണ് താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

‘അവൻ ഞങ്ങളുടെ അദ്ഭുത ബാലനാണ്. മരിക്കും എന്നു ഡോക്ടർമാർ വിധി എഴുതിയിട്ടും മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ പോരാളി. ജനിച്ചപ്പോഴെ ഹൃദയത്തിന് തകരാറുണ്ടായിരുന്നു. കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് ഉടൻ മടക്കി വാങ്ങി, ഒരുപക്ഷേ, ഇനി അവനെ ജീവനോടെ കാണില്ലെന്ന് പറഞ്ഞ്. തളർന്നു പോയി ഞാൻ. പത്തു മാസം ചുമന്നു പ്രസവിച്ച കുഞ്ഞിന്റെ ജീവനാണ് എന്റെ കയ്യിൽ നിന്നു തട്ടിയെടുക്കുന്നത്. ഞാൻ അലറിക്കരഞ്ഞു. ഓപ്പൺ ഹാർട്ട് സർജറി നടത്താനായിരുന്നു ഡോക്ടർമാരുടെ തീരുമാനം. പരാജയപ്പെട്ടാൽ കുട്ടിയുടെ മരണം ഉറപ്പ്. വിജയിച്ചാൽത്തന്നെ ജീവിതത്തിലേക്ക് മടങ്ങിവരാൻ ഒരുപാട് കടമ്പകൾ.’

പ്രാർഥനയോടെ ഒരോ നിമിഷവും തള്ളിനീക്കി. ഷിർദി സായിബാബയെ ആണ് ഞാൻ പ്രാർഥിക്കുന്നത്. മനസുരുകി കരഞ്ഞു പ്രാർഥിച്ചു. ആദ്യമായാണ് ഒരു ജീവന് വേണ്ടി പ്രാർഥിക്കുന്നത്. അതുവരെ നല്ല ജീവിതത്തിനു വേണ്ടി മാത്രമാണു പ്രാർഥിച്ചിട്ടുള്ളത്. ഒരോ ദിവസവും എന്നെക്കൊണ്ട് പല പേപ്പറുകളിലും ഒപ്പു വയ്പ്പിക്കും. കുഞ്ഞിന്റെ ജീവൻ അപകടത്തിലാണെന്നും എന്തെങ്കിലും പറ്റിയാൽ ആശുപത്രിയും ഡോക്ടർമാരും ഉത്തരവാദികളല്ലെന്നുമുള്ള സമ്മത പത്രങ്ങളാണ് അവ.

ഒടുവിൽ അമ്പതാം ദിവസമാണ് എനിക്കെന്റെ കുഞ്ഞിനെ കാണാൻ പറ്റുന്നത്, ഐസിയുവിലെ ഏകാന്തതയിൽ. സൂചി കുത്താത്ത ഒരിഞ്ചു സ്ഥലം ഉണ്ടായിരുന്നില്ല. ആ കുഞ്ഞ് ശരീരത്തിൽ. രണ്ടു മാസം ഐസിയുവിൽ മരണത്തോടു പോരാടി വിജയിച്ചു ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇപ്പോഴും ആ പാടുണ്ട് അവന്റെ ദേഹത്ത് (ഋഷിയുടെ ഉടുപ്പ് ഊരിയപ്പോൾ പൊക്കിൾ മുതൽ നെഞ്ച് വരെ നീളത്തിൽ തുന്നിച്ചേർത്തതിന്റെ പാട്. അതു കാട്ടുമ്പോൾ അമ്മ എന്താ ഈ ചെയ്യുന്നതെന്ന ഭാവത്തിൽ നിഷ്കളങ്കമായി ചിരിക്കുന്നുണ്ടായിരുന്നു അവൻ.)’–കനിഹ പറഞ്ഞു.

തങ്ങളുടെ സംസ്‌കാരത്തിലൂടെയാവണം മകനും വളരണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമായാണ് അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് ചെന്നൈില്‍ സെറ്റിലായത്. രണ്ട് പേരുടെയും കുടുംബാംഗങ്ങളെല്ലാം ചെന്നൈയിലുണ്ട്. തങ്ങള്‍ക്ക് ഗ്രീന്‍ കാര്‍ഡുണ്ടെന്നും താരം പറയുന്നു. മലയാളത്തില്‍ അഭിനയിക്കുന്ന ഹോളിവുഡ് താരമാണ് കനിഹയെന്ന് പറഞ്ഞ് ഭര്‍ത്താവ് കളിയാക്കാറുണ്ടെന്നും താരം വ്യക്തമാക്കുന്നു.

ഇടയ്ക്ക് വെച്ച് ശരീരം വണ്ണം വെച്ചിരുന്നു. കാണുന്നവരെല്ലാം ഇതേക്കുറിച്ച് ചോദിച്ചിരുന്നു. അടുത്തിടെ ഒരു അബോര്‍ഷന്‍ നടന്നിരുന്നു. അഞ്ച് മാസം ഗര്‍ഭിണി ആയിരിക്കവെയായിരുന്നു കുഞ്ഞിനെ നഷ്ടമായത്. ആ വേദനയില്‍ നിന്നും മുക്തയാവാന്‍ സമയമെടുത്തിരുന്നു. മാനസികവും ശാരീരികവുമായ വേദനകളിലൂടെയാണ് താന്‍ കടന്നുപോയെതന്നും താരം പറയുന്നു. ഇതിനിടയിലാണ് താനും ശ്യാമും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതൊക്കെ നുണയല്ലേയെന്നും കാര്യങ്ങളെക്കുറിച്ച് നമുക്ക് കൃത്യമായി അറിയാമല്ലോയെന്നും പറഞ്ഞ് അദ്ദേഹം ആശ്വസിപ്പിച്ചിരുന്നു.

ഏഴ് വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. ഇന്നും പ്രണയിക്കുകയാണ് തങ്ങള്‍. ശ്യാമും ഋഷിയുമാണ് തന്റെ ലോകം. ഭാര്യഭര്‍ത്താക്കന്‍മാര്‍ എന്നതിനും അപ്പുറത്ത് അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് തങ്ങളെന്നും താരം വ്യക്തമാക്കുന്നു. ഒരു  മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (6 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (7 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (7 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (10 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (10 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends