Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്തുമാസം ചുമന്ന് പ്രസവിച്ച മകനെ ഇനി ജീവനോടെ കാണില്ലെന്ന് കേട്ടപ്പോൾ ഞാൻ അലറി നിലവിളിച്ചു; മരിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതിയ മകൻ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയ ആ അത്ഭുത നിമിഷത്തെക്കുറിച്ച് നടി കനിഹ വെളിപ്പെടുത്തുന്നു....

22 SEPTEMBER 2018 09:56 AM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കനിഹ. തമിഴില്‍ നിന്നും മലയാളത്തിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. മെഗാസ്റ്റാറിന്റെ അബ്രഹാമിന്റെ സന്തതികളില്‍ നായികയായെത്തിയത് താരമായിരുന്നു. ഇടവേളയ്ക്ക് ശേഷം ഡ്രാമയിലൂടെ മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയാണ് താരം.

ബീച്ചിലെ ബിക്കിനി വേഷത്തെ കുറിച്ച് താരത്തിനെതിരെ രൂക്ഷവിമര്ശനാണ് ഉയർന്നിരുന്നെങ്കിലും താരം കിടിലം മറുപടികൾകൊണ്ട് വിമർശകരുടെ വായടപ്പിച്ചിരുന്നു. പിന്നാലെ വിവാഹമോചിതയാകുന്നുവെന്ന് പറഞ്ഞ് വ്യാജവാർത്തകളും ഇറങ്ങി. ഭര്‍ത്താവ് ശ്യാമിനിം അഞ്ച് വയസ്സുകാരനായ ഋഷിക്കുമൊപ്പം സുഖമായി കഴിയുന്നതിനിടയിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പ്രചരിച്ചതെന്ന് താരം പറയുന്നു. അമേരിക്കയില്‍ വെച്ചായിരുന്നു മകന്‍ ജനിച്ചത്. അവനെ ജീവനോടെ കിട്ടുമെന്ന കരുതിയിരുന്നില്ല. ആ സമയത്ത് അനുഭവിച്ച മാനസിക സംഘര്‍ശത്തെക്കുറിച്ച് വെളിപ്പെടുത്തിയാണ് താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

‘അവൻ ഞങ്ങളുടെ അദ്ഭുത ബാലനാണ്. മരിക്കും എന്നു ഡോക്ടർമാർ വിധി എഴുതിയിട്ടും മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ പോരാളി. ജനിച്ചപ്പോഴെ ഹൃദയത്തിന് തകരാറുണ്ടായിരുന്നു. കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് ഉടൻ മടക്കി വാങ്ങി, ഒരുപക്ഷേ, ഇനി അവനെ ജീവനോടെ കാണില്ലെന്ന് പറഞ്ഞ്. തളർന്നു പോയി ഞാൻ. പത്തു മാസം ചുമന്നു പ്രസവിച്ച കുഞ്ഞിന്റെ ജീവനാണ് എന്റെ കയ്യിൽ നിന്നു തട്ടിയെടുക്കുന്നത്. ഞാൻ അലറിക്കരഞ്ഞു. ഓപ്പൺ ഹാർട്ട് സർജറി നടത്താനായിരുന്നു ഡോക്ടർമാരുടെ തീരുമാനം. പരാജയപ്പെട്ടാൽ കുട്ടിയുടെ മരണം ഉറപ്പ്. വിജയിച്ചാൽത്തന്നെ ജീവിതത്തിലേക്ക് മടങ്ങിവരാൻ ഒരുപാട് കടമ്പകൾ.’

പ്രാർഥനയോടെ ഒരോ നിമിഷവും തള്ളിനീക്കി. ഷിർദി സായിബാബയെ ആണ് ഞാൻ പ്രാർഥിക്കുന്നത്. മനസുരുകി കരഞ്ഞു പ്രാർഥിച്ചു. ആദ്യമായാണ് ഒരു ജീവന് വേണ്ടി പ്രാർഥിക്കുന്നത്. അതുവരെ നല്ല ജീവിതത്തിനു വേണ്ടി മാത്രമാണു പ്രാർഥിച്ചിട്ടുള്ളത്. ഒരോ ദിവസവും എന്നെക്കൊണ്ട് പല പേപ്പറുകളിലും ഒപ്പു വയ്പ്പിക്കും. കുഞ്ഞിന്റെ ജീവൻ അപകടത്തിലാണെന്നും എന്തെങ്കിലും പറ്റിയാൽ ആശുപത്രിയും ഡോക്ടർമാരും ഉത്തരവാദികളല്ലെന്നുമുള്ള സമ്മത പത്രങ്ങളാണ് അവ.

ഒടുവിൽ അമ്പതാം ദിവസമാണ് എനിക്കെന്റെ കുഞ്ഞിനെ കാണാൻ പറ്റുന്നത്, ഐസിയുവിലെ ഏകാന്തതയിൽ. സൂചി കുത്താത്ത ഒരിഞ്ചു സ്ഥലം ഉണ്ടായിരുന്നില്ല. ആ കുഞ്ഞ് ശരീരത്തിൽ. രണ്ടു മാസം ഐസിയുവിൽ മരണത്തോടു പോരാടി വിജയിച്ചു ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇപ്പോഴും ആ പാടുണ്ട് അവന്റെ ദേഹത്ത് (ഋഷിയുടെ ഉടുപ്പ് ഊരിയപ്പോൾ പൊക്കിൾ മുതൽ നെഞ്ച് വരെ നീളത്തിൽ തുന്നിച്ചേർത്തതിന്റെ പാട്. അതു കാട്ടുമ്പോൾ അമ്മ എന്താ ഈ ചെയ്യുന്നതെന്ന ഭാവത്തിൽ നിഷ്കളങ്കമായി ചിരിക്കുന്നുണ്ടായിരുന്നു അവൻ.)’–കനിഹ പറഞ്ഞു.

തങ്ങളുടെ സംസ്‌കാരത്തിലൂടെയാവണം മകനും വളരണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമായാണ് അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് ചെന്നൈില്‍ സെറ്റിലായത്. രണ്ട് പേരുടെയും കുടുംബാംഗങ്ങളെല്ലാം ചെന്നൈയിലുണ്ട്. തങ്ങള്‍ക്ക് ഗ്രീന്‍ കാര്‍ഡുണ്ടെന്നും താരം പറയുന്നു. മലയാളത്തില്‍ അഭിനയിക്കുന്ന ഹോളിവുഡ് താരമാണ് കനിഹയെന്ന് പറഞ്ഞ് ഭര്‍ത്താവ് കളിയാക്കാറുണ്ടെന്നും താരം വ്യക്തമാക്കുന്നു.

ഇടയ്ക്ക് വെച്ച് ശരീരം വണ്ണം വെച്ചിരുന്നു. കാണുന്നവരെല്ലാം ഇതേക്കുറിച്ച് ചോദിച്ചിരുന്നു. അടുത്തിടെ ഒരു അബോര്‍ഷന്‍ നടന്നിരുന്നു. അഞ്ച് മാസം ഗര്‍ഭിണി ആയിരിക്കവെയായിരുന്നു കുഞ്ഞിനെ നഷ്ടമായത്. ആ വേദനയില്‍ നിന്നും മുക്തയാവാന്‍ സമയമെടുത്തിരുന്നു. മാനസികവും ശാരീരികവുമായ വേദനകളിലൂടെയാണ് താന്‍ കടന്നുപോയെതന്നും താരം പറയുന്നു. ഇതിനിടയിലാണ് താനും ശ്യാമും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതൊക്കെ നുണയല്ലേയെന്നും കാര്യങ്ങളെക്കുറിച്ച് നമുക്ക് കൃത്യമായി അറിയാമല്ലോയെന്നും പറഞ്ഞ് അദ്ദേഹം ആശ്വസിപ്പിച്ചിരുന്നു.

ഏഴ് വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. ഇന്നും പ്രണയിക്കുകയാണ് തങ്ങള്‍. ശ്യാമും ഋഷിയുമാണ് തന്റെ ലോകം. ഭാര്യഭര്‍ത്താക്കന്‍മാര്‍ എന്നതിനും അപ്പുറത്ത് അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് തങ്ങളെന്നും താരം വ്യക്തമാക്കുന്നു. ഒരു  മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശേ,മാസ്സ് അടിക്കാൻ വന്ന പ്രതിഭ ചേച്ചി ചമ്മി നാറി..! ശിവൻകുട്ടിയും മുഖ്യനും ഞെട്ടി ഡയസിലേക്ക് ചാടിക്കയറി കുഴൽനാടൻ!  (5 minutes ago)

സ്പീക്കറുടെ മുഖംമറച്ച് അന്ധനെപോലെയാക്കി ജനാധിപത്യം കൈകാര്യം ചെയ്യുന്നത് ശരിയാണോ. പ്രതിപക്ഷ നേതാവ് അത് പരിശോധിക്കണമെന്നും സ്പീക്കർ ...  (28 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജി... ഫെബ്രുവരി 9ന് വിശദമായ വാദം കേൾക്കും  (36 minutes ago)

ചെന്നൈയിലെ വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞു വീണ നിലയിൽ...  (52 minutes ago)

പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ മലപ്പുറം സ്വദേശി നിര്യാതനായി  (1 hour ago)

വീണ ജോർജിന്റെ മൈക്ക് തൂക്കി അടിച്ച് സതീശൻ...! മന്ത്രി രജേഷിന്റെ വാ അടപ്പിച്ചു ഡയസ് നിറഞ്ഞ് watch and ward  (1 hour ago)

നെടുമങ്ങാട് ഡിപ്പോയിൽ ഡ്രൈവിങ് സ്കൂൾ...  (1 hour ago)

ഇജ്ജ് ഒന്ന് അടങ്ങ് ഹാഷ്മി രാഹുൽ ഒന്ന് പറയട്ടേ...! ദേ ലക്ഷ്മി പത്മ വീണ്ടും...! കുരു പൊട്ടിക്കലിൻ ചാറ്റ് പുറത്ത്..!  (1 hour ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നു  (1 hour ago)

Bla പെണ്‍ചാവേറുകള്‍ പാക്കിസ്ഥാനെ വിറപ്പിക്കുന്നു  (2 hours ago)

ഉന്നത പദവി, വാഹന ഭാഗ്യം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

വെള്ളിയാഴ്ച ദർശന നിയന്ത്രണം...  (2 hours ago)

നിയമസഭയിൽ പ്രതിഷേധം... സഭ നിർത്തിവച്ചു...  (2 hours ago)

റോബോട്ടിക്സ് പഠനം കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായി, ഹൈസ്‌കൂളുകളിലേക്ക് KITE വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്നു...  (2 hours ago)

SIT യുടെ ഇടിവെട്ട് നീക്കം  (2 hours ago)

Malayali Vartha Recommends