Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

കുഷന്‍ ഇല്ലാതെ ഇരിക്കാന്‍ ബുദ്ധിമുട്ടുണ്ടോ? ടെയില്‍ ബോണ്‍പെയിന്‍ ആവാം

19 DECEMBER 2018 03:14 PM IST
മലയാളി വാര്‍ത്ത

40 വയസ്സു കഴിഞ്ഞവരില്‍ ചിലരെങ്കിലും തങ്ങളോടൊപ്പം ഒരു കുഷനും കൊണ്ടു നടക്കാറുണ്ട്. ഇരിക്കുമ്പോഴും ഇരുന്നിട്ട് എഴുന്നേല്‍ക്കുമ്പോഴും നട്ടെല്ലിന്റെ ഏറ്റവും താഴ്ഭാഗത്ത്, പ്രഷ്ഠത്തോടു ചേര്‍ന്ന് കടുത്ത വേദനയാണ് പലര്‍ക്കും. കാര്യം നിസ്സാരമാണെങ്കിലും ചിലപ്പോഴെങ്കിലും ഗുരുതരമായേക്കാവുന്ന പ്രശ്‌നമാണിത്. നട്ടെല്ലിന്റെ ഏറ്റവും താഴ്ഭാഗത്ത്, പക്ഷിയുടെ ചുണ്ട് പോലെ വളഞ്ഞിരിക്കുന്ന എല്ലിന് വേദന അനുഭവപ്പെടുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്. കോക്‌സിഡൈനിയ അഥവാ ടെയില്‍ ബോണ്‍പെയിന്‍ എന്ന പേരില്‍ സാധാരണയായി കണ്ടുവരുന്നതാണ് ഈ രോഗം.

നട്ടെല്ലിന്റെ അടിഭാഗത്തുള്ള 'സാക്രം' എന്ന അസ്ഥിയുടെ അഗ്രഭാഗത്ത് കാണുന്ന 3 മുതല്‍ 5 വരെയുള്ള ചെറിയ അസ്ഥികളാണ് ടെയില്‍ ബോണ്‍ അഥവാ കോക്‌സിക്‌സ്. മനുഷ്യന്റെ പരിണാമ ദശയില്‍ ഉണ്ടായിരുന്ന വാലിന്റെ സ്ഥാനത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് ഈ പേരിലറിയപ്പെടുന്നത്.

കോക്‌സിഡൈനിയ ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. സ്ത്രീകളിലാണ് പൊതുവെ കണ്ടു വരുന്നത്. ഗര്‍ഭിണിയാകുന്ന സമയത്തും പ്രസവത്തിനു ശേഷവും ഈ വേദന കണ്ടു വരുന്നുണ്ട്. പ്രസവത്തോടനുബന്ധിച്ച് ടെയ്ല്‍ ബോണിന് സ്ഥാനചലനം സംഭവിച്ചേക്കാം. അങ്ങനെ വരുമ്പോള്‍ ഇരിക്കുമ്പോഴും ഇരുന്നിട്ട് എഴുന്നേല്‍ക്കുമ്പോഴും അതി കഠിനമായ വേദനയുണ്ടാകും. ദീര്‍ഘദൂരം യാത്ര ചെയ്യുന്നവര്‍ക്കും ബൈക്കില്‍ യാത്ര ചെയ്യുന്നവര്‍ക്കും സ്ഥിരമായി കസേരയില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കും ഇതേ വേദന അനുഭവപ്പെടാറുണ്ട്.

ശരീരത്തിന്റെ വണ്ണം കൂടിയാലും വണ്ണം കുറഞ്ഞാലും ടെയ്ല്‍ ബോണിന് വേദന അനുഭവപ്പെടാം. അമിതമായ ശരീര ഭാരം കൊണ്ട് ടെയ്ല്‍ ബോണിന് സമ്മര്‍ദം ഉണ്ടാവുകയും അവയ്ക്കു സ്ഥാന ചലനം സംഭവിച്ച് വേദന വരികയും ചെയ്യും. ശരീരം പെട്ടെന്ന് മെലിയുന്ന പ്രകൃതമാണെങ്കില്‍ ടെയ്ല്‍ ബോണിനും ത്വക്കിനും ഇടയിലുള്ള കൊഴുപ്പ് കുറഞ്ഞു പോകും. ഇരിക്കുമ്പോള്‍ എല്ലുകളിലേക്ക് സമ്മര്‍ദം അനുഭവപ്പെടുകയും വേദന വരികയും ചെയ്യും.

വീഴ്ചയെ തുടര്‍ന്നും കഠിനമായ ഈ വേദന ഉടലെടുക്കാം. കുളിമുറിയിലോ മറ്റിടങ്ങളിലോ കാല്‍ വഴുതി , പൃഷ്ഠഭാഗം ഇടിച്ചു വീഴുമ്പോള്‍ ടെയ്ല്‍ ബോണിന് ക്ഷതമോ ഒടിവോ സംഭവിക്കാം. അതിനു ശേഷവും വേദന അനുഭവപ്പെടാം.

കൂടാതെ ടെയ്ല്‍ ബോണിനോടു ചേര്‍ന്ന് അണുബാധ ഉണ്ടാകുന്ന അവസ്ഥയും കണ്ടു വരാറുണ്ട്. അങ്ങനെ ഉള്ളവരില്‍ ത്വക്കിലൂടെ പഴുപ്പ് ഒലിച്ചു വരുന്നത് പ്രകടമാവും. മലബന്ധം ഉള്ളവരിലും ഈ വേദന കണ്ടു വരുന്നുണ്ട്. ചുരുക്കം ചില ആളുകളില്‍ നട്ടെല്ലിനുണ്ടാകുന്ന അര്‍ബദും കൊണ്ട് ഇത്തരത്തിലുള്ള വേദന വരാം.

ചിലര്‍ക്ക് ഈ വേദന വരാനുള്ള കാരണം തെറ്റായ രീതിയിലുള്ള ഇരിപ്പാണ്. ഓഫിസിലും ടിവി കാണുന്ന സമയത്തും തെറ്റായ രീതിയില്‍ ഇരുന്നാല്‍, അമിതമായ സമര്‍ദം ടെയ്ല്‍ ബോണിന് അനുഭവപ്പെടാം. അതിനാല്‍ ചികില്‍സയുടെ ആദ്യ പടി ശരിയായ രീതിയില്‍ ഇരിക്കാനുള്ള പരിശീലനമാണ്.

ടെയ്ല്‍ ബോണില്‍ വരുന്ന സമ്മര്‍ദം ഒഴിവാക്കാന്‍ പല തരത്തിലുള്ള കുഷനുകളും ലഭ്യമാണ്. ഏറ്റവും മികച്ച കുഷന്‍ ചുരുങ്ങിയ ചെലവില്‍ നമുക്ക് തന്നെ നിര്‍മിക്കാം. നമ്മുടെ സീറ്റിന്റെ മാതൃകയില്‍ ചതുരത്തിലുള്ള ഫോം വെട്ടിയെടുത്ത് മധ്യഭാഗത്ത് വൃത്താകൃതിയില്‍ ഒരു കുഴിയുണ്ടാക്കി കവറിട്ട് വയ്ക്കുക. ഇത് ഉപയോഗിക്കുമ്പോള്‍ ടെയ്ല്‍ ബോണ്‍ താഴെ തട്ടുന്നത് ഒഴിവാക്കാം. ചൂടുള്ള പാത്രത്തിന് അടിയില്‍ ഒരു ട്രേ നിറയെ തണുത്ത വെള്ളം വയ്ക്കുന്നതു പോലെയാവും ഇത്.

ഇത്തരം വേദനയുള്ളവര്‍ ഒരുപാട് സമയം ഇരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കണം. കൂടാതെ തടിക്കട്ടില്‍, തടി ബഞ്ച് തുടങ്ങിയ കട്ടിയുള്ള പ്രതലത്തില്‍ ഇരിക്കുന്നതും ഒഴിവാക്കണം. കഴിയുന്നതും അധിക സമയം ഇരിക്കാതെ നില്‍ക്കുകയോ നടക്കുകയോ ചെയ്യാന്‍ ശ്രമിക്കണം.

ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് വേദന സംഹാരികള്‍ ഉപയോഗിക്കാം. വേദനയുടെ കാഠിന്യമനുസരിച്ച് ചിലപ്പോള്‍ അസ്ഥിയുടെ അഗ്രഭാഗത്തായി ഒരു ഇഞ്ചക്ഷന്‍ വേണ്ടി വന്നേക്കാം.

വളരെ ചുരുക്കം ആളുകളില്‍ അസ്ഥിയുടെ രൂപത്തിലുള്ള വ്യത്യാസം കാരണം അത് ത്വക്കിലോട്ട് കുത്തി നില്‍ക്കുന്ന അവസ്ഥ വന്നേക്കും. ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ കൂര്‍ത്ത ഭാഗങ്ങള്‍ നീക്കാന്‍ സാധിക്കൂ. ഇതു വളരെ അപൂര്‍വ്വമാണ്.

മൂന്നോ നാലോ ആഴ്ചയില്‍ കൂടുതല്‍ നില്‍ക്കുന്ന വേദന നിസ്സാരമായി തള്ളിക്കളയരുത്. ഒരു ഡോക്ടറെ സമീപിച്ച് എക്‌സ്‌റേ, രക്തപരിശോധന, സ്‌കാനിങ് എന്നിവ ചെയ്യണം. അസ്ഥികള്‍ക്കുണ്ടായേക്കാവുന്ന പൊട്ടല്‍, അണുബാധ, കാന്‍സര്‍, ട്യൂമര്‍ എന്നിവ നിര്‍ണയിക്കാന്‍ ഇതിലൂടെ സാധിക്കും.

നട്ടെല്ലിന്റെ കീഴ്ഭാഗത്തുണ്ടാകുന്ന അതികഠിനമായ വേദന പലപ്പോഴും നിസാരമാണ്. അല്‍പം ശ്രദ്ധയും ശരിയായ പരിശീലനവും ഉണ്ടെങ്കില്‍ വേദന മാറ്റിയെടുക്കാം. എന്നാല്‍ അപൂര്‍വം ചില കേസുകളില്‍ ഈ വേദന ഗൗരവമേറിയ രോഗങ്ങളുടെ ലക്ഷണവുമാകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടിയപ്പം വിൽക്കാൻ ലൈസൻസ് നിർബന്ധം  (11 minutes ago)

സുഹാൻ എവിടെ?  (22 minutes ago)

തദ്ദേശചിത്രം വ്യക്തം, ഭരണം പിടിക്കാൻ  (35 minutes ago)

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (8 hours ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (8 hours ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (9 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (9 hours ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (11 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (11 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (12 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (14 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (18 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (18 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (19 hours ago)

Malayali Vartha Recommends