Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുഷന്‍ ഇല്ലാതെ ഇരിക്കാന്‍ ബുദ്ധിമുട്ടുണ്ടോ? ടെയില്‍ ബോണ്‍പെയിന്‍ ആവാം

19 DECEMBER 2018 03:14 PM IST
മലയാളി വാര്‍ത്ത

40 വയസ്സു കഴിഞ്ഞവരില്‍ ചിലരെങ്കിലും തങ്ങളോടൊപ്പം ഒരു കുഷനും കൊണ്ടു നടക്കാറുണ്ട്. ഇരിക്കുമ്പോഴും ഇരുന്നിട്ട് എഴുന്നേല്‍ക്കുമ്പോഴും നട്ടെല്ലിന്റെ ഏറ്റവും താഴ്ഭാഗത്ത്, പ്രഷ്ഠത്തോടു ചേര്‍ന്ന് കടുത്ത വേദനയാണ് പലര്‍ക്കും. കാര്യം നിസ്സാരമാണെങ്കിലും ചിലപ്പോഴെങ്കിലും ഗുരുതരമായേക്കാവുന്ന പ്രശ്‌നമാണിത്. നട്ടെല്ലിന്റെ ഏറ്റവും താഴ്ഭാഗത്ത്, പക്ഷിയുടെ ചുണ്ട് പോലെ വളഞ്ഞിരിക്കുന്ന എല്ലിന് വേദന അനുഭവപ്പെടുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്. കോക്‌സിഡൈനിയ അഥവാ ടെയില്‍ ബോണ്‍പെയിന്‍ എന്ന പേരില്‍ സാധാരണയായി കണ്ടുവരുന്നതാണ് ഈ രോഗം.

നട്ടെല്ലിന്റെ അടിഭാഗത്തുള്ള 'സാക്രം' എന്ന അസ്ഥിയുടെ അഗ്രഭാഗത്ത് കാണുന്ന 3 മുതല്‍ 5 വരെയുള്ള ചെറിയ അസ്ഥികളാണ് ടെയില്‍ ബോണ്‍ അഥവാ കോക്‌സിക്‌സ്. മനുഷ്യന്റെ പരിണാമ ദശയില്‍ ഉണ്ടായിരുന്ന വാലിന്റെ സ്ഥാനത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് ഈ പേരിലറിയപ്പെടുന്നത്.

കോക്‌സിഡൈനിയ ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. സ്ത്രീകളിലാണ് പൊതുവെ കണ്ടു വരുന്നത്. ഗര്‍ഭിണിയാകുന്ന സമയത്തും പ്രസവത്തിനു ശേഷവും ഈ വേദന കണ്ടു വരുന്നുണ്ട്. പ്രസവത്തോടനുബന്ധിച്ച് ടെയ്ല്‍ ബോണിന് സ്ഥാനചലനം സംഭവിച്ചേക്കാം. അങ്ങനെ വരുമ്പോള്‍ ഇരിക്കുമ്പോഴും ഇരുന്നിട്ട് എഴുന്നേല്‍ക്കുമ്പോഴും അതി കഠിനമായ വേദനയുണ്ടാകും. ദീര്‍ഘദൂരം യാത്ര ചെയ്യുന്നവര്‍ക്കും ബൈക്കില്‍ യാത്ര ചെയ്യുന്നവര്‍ക്കും സ്ഥിരമായി കസേരയില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കും ഇതേ വേദന അനുഭവപ്പെടാറുണ്ട്.

ശരീരത്തിന്റെ വണ്ണം കൂടിയാലും വണ്ണം കുറഞ്ഞാലും ടെയ്ല്‍ ബോണിന് വേദന അനുഭവപ്പെടാം. അമിതമായ ശരീര ഭാരം കൊണ്ട് ടെയ്ല്‍ ബോണിന് സമ്മര്‍ദം ഉണ്ടാവുകയും അവയ്ക്കു സ്ഥാന ചലനം സംഭവിച്ച് വേദന വരികയും ചെയ്യും. ശരീരം പെട്ടെന്ന് മെലിയുന്ന പ്രകൃതമാണെങ്കില്‍ ടെയ്ല്‍ ബോണിനും ത്വക്കിനും ഇടയിലുള്ള കൊഴുപ്പ് കുറഞ്ഞു പോകും. ഇരിക്കുമ്പോള്‍ എല്ലുകളിലേക്ക് സമ്മര്‍ദം അനുഭവപ്പെടുകയും വേദന വരികയും ചെയ്യും.

വീഴ്ചയെ തുടര്‍ന്നും കഠിനമായ ഈ വേദന ഉടലെടുക്കാം. കുളിമുറിയിലോ മറ്റിടങ്ങളിലോ കാല്‍ വഴുതി , പൃഷ്ഠഭാഗം ഇടിച്ചു വീഴുമ്പോള്‍ ടെയ്ല്‍ ബോണിന് ക്ഷതമോ ഒടിവോ സംഭവിക്കാം. അതിനു ശേഷവും വേദന അനുഭവപ്പെടാം.

കൂടാതെ ടെയ്ല്‍ ബോണിനോടു ചേര്‍ന്ന് അണുബാധ ഉണ്ടാകുന്ന അവസ്ഥയും കണ്ടു വരാറുണ്ട്. അങ്ങനെ ഉള്ളവരില്‍ ത്വക്കിലൂടെ പഴുപ്പ് ഒലിച്ചു വരുന്നത് പ്രകടമാവും. മലബന്ധം ഉള്ളവരിലും ഈ വേദന കണ്ടു വരുന്നുണ്ട്. ചുരുക്കം ചില ആളുകളില്‍ നട്ടെല്ലിനുണ്ടാകുന്ന അര്‍ബദും കൊണ്ട് ഇത്തരത്തിലുള്ള വേദന വരാം.

ചിലര്‍ക്ക് ഈ വേദന വരാനുള്ള കാരണം തെറ്റായ രീതിയിലുള്ള ഇരിപ്പാണ്. ഓഫിസിലും ടിവി കാണുന്ന സമയത്തും തെറ്റായ രീതിയില്‍ ഇരുന്നാല്‍, അമിതമായ സമര്‍ദം ടെയ്ല്‍ ബോണിന് അനുഭവപ്പെടാം. അതിനാല്‍ ചികില്‍സയുടെ ആദ്യ പടി ശരിയായ രീതിയില്‍ ഇരിക്കാനുള്ള പരിശീലനമാണ്.

ടെയ്ല്‍ ബോണില്‍ വരുന്ന സമ്മര്‍ദം ഒഴിവാക്കാന്‍ പല തരത്തിലുള്ള കുഷനുകളും ലഭ്യമാണ്. ഏറ്റവും മികച്ച കുഷന്‍ ചുരുങ്ങിയ ചെലവില്‍ നമുക്ക് തന്നെ നിര്‍മിക്കാം. നമ്മുടെ സീറ്റിന്റെ മാതൃകയില്‍ ചതുരത്തിലുള്ള ഫോം വെട്ടിയെടുത്ത് മധ്യഭാഗത്ത് വൃത്താകൃതിയില്‍ ഒരു കുഴിയുണ്ടാക്കി കവറിട്ട് വയ്ക്കുക. ഇത് ഉപയോഗിക്കുമ്പോള്‍ ടെയ്ല്‍ ബോണ്‍ താഴെ തട്ടുന്നത് ഒഴിവാക്കാം. ചൂടുള്ള പാത്രത്തിന് അടിയില്‍ ഒരു ട്രേ നിറയെ തണുത്ത വെള്ളം വയ്ക്കുന്നതു പോലെയാവും ഇത്.

ഇത്തരം വേദനയുള്ളവര്‍ ഒരുപാട് സമയം ഇരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കണം. കൂടാതെ തടിക്കട്ടില്‍, തടി ബഞ്ച് തുടങ്ങിയ കട്ടിയുള്ള പ്രതലത്തില്‍ ഇരിക്കുന്നതും ഒഴിവാക്കണം. കഴിയുന്നതും അധിക സമയം ഇരിക്കാതെ നില്‍ക്കുകയോ നടക്കുകയോ ചെയ്യാന്‍ ശ്രമിക്കണം.

ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് വേദന സംഹാരികള്‍ ഉപയോഗിക്കാം. വേദനയുടെ കാഠിന്യമനുസരിച്ച് ചിലപ്പോള്‍ അസ്ഥിയുടെ അഗ്രഭാഗത്തായി ഒരു ഇഞ്ചക്ഷന്‍ വേണ്ടി വന്നേക്കാം.

വളരെ ചുരുക്കം ആളുകളില്‍ അസ്ഥിയുടെ രൂപത്തിലുള്ള വ്യത്യാസം കാരണം അത് ത്വക്കിലോട്ട് കുത്തി നില്‍ക്കുന്ന അവസ്ഥ വന്നേക്കും. ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ കൂര്‍ത്ത ഭാഗങ്ങള്‍ നീക്കാന്‍ സാധിക്കൂ. ഇതു വളരെ അപൂര്‍വ്വമാണ്.

മൂന്നോ നാലോ ആഴ്ചയില്‍ കൂടുതല്‍ നില്‍ക്കുന്ന വേദന നിസ്സാരമായി തള്ളിക്കളയരുത്. ഒരു ഡോക്ടറെ സമീപിച്ച് എക്‌സ്‌റേ, രക്തപരിശോധന, സ്‌കാനിങ് എന്നിവ ചെയ്യണം. അസ്ഥികള്‍ക്കുണ്ടായേക്കാവുന്ന പൊട്ടല്‍, അണുബാധ, കാന്‍സര്‍, ട്യൂമര്‍ എന്നിവ നിര്‍ണയിക്കാന്‍ ഇതിലൂടെ സാധിക്കും.

നട്ടെല്ലിന്റെ കീഴ്ഭാഗത്തുണ്ടാകുന്ന അതികഠിനമായ വേദന പലപ്പോഴും നിസാരമാണ്. അല്‍പം ശ്രദ്ധയും ശരിയായ പരിശീലനവും ഉണ്ടെങ്കില്‍ വേദന മാറ്റിയെടുക്കാം. എന്നാല്‍ അപൂര്‍വം ചില കേസുകളില്‍ ഈ വേദന ഗൗരവമേറിയ രോഗങ്ങളുടെ ലക്ഷണവുമാകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസാരത്തിൽ നിയന്ത്രണം വേണം; ഈ രാശിക്കാർക്ക് വാക്കുതർക്കത്തിന് സാധ്യത!  (10 minutes ago)

ബംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി  (39 minutes ago)

ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!  (51 minutes ago)

നിരവധി തൂക്കുപാലങ്ങളുടെ നിർമാതാവ് 'ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഗിരീഷ് ഭരദ്വാജ് അന്തരിച്ചു  (55 minutes ago)

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (1 hour ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (1 hour ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (2 hours ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (2 hours ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (3 hours ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (3 hours ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (12 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (12 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (12 hours ago)

Malayali Vartha Recommends