Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

കുഷന്‍ ഇല്ലാതെ ഇരിക്കാന്‍ ബുദ്ധിമുട്ടുണ്ടോ? ടെയില്‍ ബോണ്‍പെയിന്‍ ആവാം

19 DECEMBER 2018 03:14 PM IST
മലയാളി വാര്‍ത്ത

40 വയസ്സു കഴിഞ്ഞവരില്‍ ചിലരെങ്കിലും തങ്ങളോടൊപ്പം ഒരു കുഷനും കൊണ്ടു നടക്കാറുണ്ട്. ഇരിക്കുമ്പോഴും ഇരുന്നിട്ട് എഴുന്നേല്‍ക്കുമ്പോഴും നട്ടെല്ലിന്റെ ഏറ്റവും താഴ്ഭാഗത്ത്, പ്രഷ്ഠത്തോടു ചേര്‍ന്ന് കടുത്ത വേദനയാണ് പലര്‍ക്കും. കാര്യം നിസ്സാരമാണെങ്കിലും ചിലപ്പോഴെങ്കിലും ഗുരുതരമായേക്കാവുന്ന പ്രശ്‌നമാണിത്. നട്ടെല്ലിന്റെ ഏറ്റവും താഴ്ഭാഗത്ത്, പക്ഷിയുടെ ചുണ്ട് പോലെ വളഞ്ഞിരിക്കുന്ന എല്ലിന് വേദന അനുഭവപ്പെടുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്. കോക്‌സിഡൈനിയ അഥവാ ടെയില്‍ ബോണ്‍പെയിന്‍ എന്ന പേരില്‍ സാധാരണയായി കണ്ടുവരുന്നതാണ് ഈ രോഗം.

നട്ടെല്ലിന്റെ അടിഭാഗത്തുള്ള 'സാക്രം' എന്ന അസ്ഥിയുടെ അഗ്രഭാഗത്ത് കാണുന്ന 3 മുതല്‍ 5 വരെയുള്ള ചെറിയ അസ്ഥികളാണ് ടെയില്‍ ബോണ്‍ അഥവാ കോക്‌സിക്‌സ്. മനുഷ്യന്റെ പരിണാമ ദശയില്‍ ഉണ്ടായിരുന്ന വാലിന്റെ സ്ഥാനത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് ഈ പേരിലറിയപ്പെടുന്നത്.

കോക്‌സിഡൈനിയ ഉണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. സ്ത്രീകളിലാണ് പൊതുവെ കണ്ടു വരുന്നത്. ഗര്‍ഭിണിയാകുന്ന സമയത്തും പ്രസവത്തിനു ശേഷവും ഈ വേദന കണ്ടു വരുന്നുണ്ട്. പ്രസവത്തോടനുബന്ധിച്ച് ടെയ്ല്‍ ബോണിന് സ്ഥാനചലനം സംഭവിച്ചേക്കാം. അങ്ങനെ വരുമ്പോള്‍ ഇരിക്കുമ്പോഴും ഇരുന്നിട്ട് എഴുന്നേല്‍ക്കുമ്പോഴും അതി കഠിനമായ വേദനയുണ്ടാകും. ദീര്‍ഘദൂരം യാത്ര ചെയ്യുന്നവര്‍ക്കും ബൈക്കില്‍ യാത്ര ചെയ്യുന്നവര്‍ക്കും സ്ഥിരമായി കസേരയില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കും ഇതേ വേദന അനുഭവപ്പെടാറുണ്ട്.

ശരീരത്തിന്റെ വണ്ണം കൂടിയാലും വണ്ണം കുറഞ്ഞാലും ടെയ്ല്‍ ബോണിന് വേദന അനുഭവപ്പെടാം. അമിതമായ ശരീര ഭാരം കൊണ്ട് ടെയ്ല്‍ ബോണിന് സമ്മര്‍ദം ഉണ്ടാവുകയും അവയ്ക്കു സ്ഥാന ചലനം സംഭവിച്ച് വേദന വരികയും ചെയ്യും. ശരീരം പെട്ടെന്ന് മെലിയുന്ന പ്രകൃതമാണെങ്കില്‍ ടെയ്ല്‍ ബോണിനും ത്വക്കിനും ഇടയിലുള്ള കൊഴുപ്പ് കുറഞ്ഞു പോകും. ഇരിക്കുമ്പോള്‍ എല്ലുകളിലേക്ക് സമ്മര്‍ദം അനുഭവപ്പെടുകയും വേദന വരികയും ചെയ്യും.

വീഴ്ചയെ തുടര്‍ന്നും കഠിനമായ ഈ വേദന ഉടലെടുക്കാം. കുളിമുറിയിലോ മറ്റിടങ്ങളിലോ കാല്‍ വഴുതി , പൃഷ്ഠഭാഗം ഇടിച്ചു വീഴുമ്പോള്‍ ടെയ്ല്‍ ബോണിന് ക്ഷതമോ ഒടിവോ സംഭവിക്കാം. അതിനു ശേഷവും വേദന അനുഭവപ്പെടാം.

കൂടാതെ ടെയ്ല്‍ ബോണിനോടു ചേര്‍ന്ന് അണുബാധ ഉണ്ടാകുന്ന അവസ്ഥയും കണ്ടു വരാറുണ്ട്. അങ്ങനെ ഉള്ളവരില്‍ ത്വക്കിലൂടെ പഴുപ്പ് ഒലിച്ചു വരുന്നത് പ്രകടമാവും. മലബന്ധം ഉള്ളവരിലും ഈ വേദന കണ്ടു വരുന്നുണ്ട്. ചുരുക്കം ചില ആളുകളില്‍ നട്ടെല്ലിനുണ്ടാകുന്ന അര്‍ബദും കൊണ്ട് ഇത്തരത്തിലുള്ള വേദന വരാം.

ചിലര്‍ക്ക് ഈ വേദന വരാനുള്ള കാരണം തെറ്റായ രീതിയിലുള്ള ഇരിപ്പാണ്. ഓഫിസിലും ടിവി കാണുന്ന സമയത്തും തെറ്റായ രീതിയില്‍ ഇരുന്നാല്‍, അമിതമായ സമര്‍ദം ടെയ്ല്‍ ബോണിന് അനുഭവപ്പെടാം. അതിനാല്‍ ചികില്‍സയുടെ ആദ്യ പടി ശരിയായ രീതിയില്‍ ഇരിക്കാനുള്ള പരിശീലനമാണ്.

ടെയ്ല്‍ ബോണില്‍ വരുന്ന സമ്മര്‍ദം ഒഴിവാക്കാന്‍ പല തരത്തിലുള്ള കുഷനുകളും ലഭ്യമാണ്. ഏറ്റവും മികച്ച കുഷന്‍ ചുരുങ്ങിയ ചെലവില്‍ നമുക്ക് തന്നെ നിര്‍മിക്കാം. നമ്മുടെ സീറ്റിന്റെ മാതൃകയില്‍ ചതുരത്തിലുള്ള ഫോം വെട്ടിയെടുത്ത് മധ്യഭാഗത്ത് വൃത്താകൃതിയില്‍ ഒരു കുഴിയുണ്ടാക്കി കവറിട്ട് വയ്ക്കുക. ഇത് ഉപയോഗിക്കുമ്പോള്‍ ടെയ്ല്‍ ബോണ്‍ താഴെ തട്ടുന്നത് ഒഴിവാക്കാം. ചൂടുള്ള പാത്രത്തിന് അടിയില്‍ ഒരു ട്രേ നിറയെ തണുത്ത വെള്ളം വയ്ക്കുന്നതു പോലെയാവും ഇത്.

ഇത്തരം വേദനയുള്ളവര്‍ ഒരുപാട് സമയം ഇരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കണം. കൂടാതെ തടിക്കട്ടില്‍, തടി ബഞ്ച് തുടങ്ങിയ കട്ടിയുള്ള പ്രതലത്തില്‍ ഇരിക്കുന്നതും ഒഴിവാക്കണം. കഴിയുന്നതും അധിക സമയം ഇരിക്കാതെ നില്‍ക്കുകയോ നടക്കുകയോ ചെയ്യാന്‍ ശ്രമിക്കണം.

ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് വേദന സംഹാരികള്‍ ഉപയോഗിക്കാം. വേദനയുടെ കാഠിന്യമനുസരിച്ച് ചിലപ്പോള്‍ അസ്ഥിയുടെ അഗ്രഭാഗത്തായി ഒരു ഇഞ്ചക്ഷന്‍ വേണ്ടി വന്നേക്കാം.

വളരെ ചുരുക്കം ആളുകളില്‍ അസ്ഥിയുടെ രൂപത്തിലുള്ള വ്യത്യാസം കാരണം അത് ത്വക്കിലോട്ട് കുത്തി നില്‍ക്കുന്ന അവസ്ഥ വന്നേക്കും. ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ കൂര്‍ത്ത ഭാഗങ്ങള്‍ നീക്കാന്‍ സാധിക്കൂ. ഇതു വളരെ അപൂര്‍വ്വമാണ്.

മൂന്നോ നാലോ ആഴ്ചയില്‍ കൂടുതല്‍ നില്‍ക്കുന്ന വേദന നിസ്സാരമായി തള്ളിക്കളയരുത്. ഒരു ഡോക്ടറെ സമീപിച്ച് എക്‌സ്‌റേ, രക്തപരിശോധന, സ്‌കാനിങ് എന്നിവ ചെയ്യണം. അസ്ഥികള്‍ക്കുണ്ടായേക്കാവുന്ന പൊട്ടല്‍, അണുബാധ, കാന്‍സര്‍, ട്യൂമര്‍ എന്നിവ നിര്‍ണയിക്കാന്‍ ഇതിലൂടെ സാധിക്കും.

നട്ടെല്ലിന്റെ കീഴ്ഭാഗത്തുണ്ടാകുന്ന അതികഠിനമായ വേദന പലപ്പോഴും നിസാരമാണ്. അല്‍പം ശ്രദ്ധയും ശരിയായ പരിശീലനവും ഉണ്ടെങ്കില്‍ വേദന മാറ്റിയെടുക്കാം. എന്നാല്‍ അപൂര്‍വം ചില കേസുകളില്‍ ഈ വേദന ഗൗരവമേറിയ രോഗങ്ങളുടെ ലക്ഷണവുമാകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (6 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (7 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (7 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (7 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (10 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (10 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (10 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (11 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (11 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (11 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (11 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (12 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (12 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (12 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (12 hours ago)

Malayali Vartha Recommends