Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

അനാവശ്യ ഭീതി പരത്താനോ ഇല്ലാത്ത കാര്യങ്ങൾ ഊതിപ്പെരുപ്പിക്കാനോ ഉദ്ദേശിച്ചുള്ളതല്ല ഈ പോസ്റ്റ്. മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കൾക്കായുള്ള ഒരു മുന്നറിയിപ്പ് മാത്രം

24 APRIL 2018 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

വൈദ്യുതി കണക്ഷന്‍, നിര്‍മ്മാണ പ്രവൃത്തിക്കുള്ള താരിഫില്‍ നിന്നും ഗാര്‍ഹിക താരിഫിലേക്ക് മാറ്റാന്‍....

തിരുനെൽവേലി കോതയാർ ഡാമിന്റെ പരിസരത്ത് നിന്ന് അരിക്കൊമ്പൻ ഇന്നലെ സഞ്ചരിച്ചത് 200 മീറ്റർ മാത്രം: നെയ്യാർ വനമേഖലയിൽ കേരള വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കാൻ, പെരിയാർ കടുവാ സങ്കേതത്തിൽ നിന്നുള്ള ആന്റിന എത്തിച്ചു: അരിക്കൊമ്പൻ ഇപ്പോഴുള്ളത് കേരള അതിർത്തിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ...

തലയുയർത്തി നിന്ന ആ ഫ്ലാറ്റുകൾ മണ്ണോട് ചേരുമ്പോൾ ബാക്കിയാകുന്നത് ഫ്ലാറ്റുകൾ സ്വന്തമാക്കിയവരുടെ തേങ്ങലുകളാണ് ...ഫ്ലാറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ ..മരട് തരുന്ന പാഠം ഇതാണ്

പുതുവർഷം പിറക്കുമ്പോൾ മുന്നേറാം സാമ്പത്തിക അച്ചടക്കത്തിലൂടെ..! ദുരിതകാലത്തെ നേരിടാനുള്ള വഴികൾ ഇതാ ..!

ആര്‍ത്തവകാലത്തെ വയറുവേദന കുറയ്ക്കുവാനും സ്ത്രീകൾക്ക് എളുപ്പത്തിൽ ഗർഭം ധരിക്കാനും മൂക്കു കുത്തി മതി!! ഈ രീതിയിൽ മൂക്ക് കുത്തിയാൽ ഉടനടി ഫലം

കേരളത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെയുള്ള ആക്രമണങ്ങൾ നാൾക്കു നാൾ വർധിക്കുന്നു. .ഇപ്പോൾ പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും പീഡനങ്ങളെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ ആണ് ദിവസവും. ഒപ്പം ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്നപോലെ പീഡനങ്ങളും വർധിക്കുന്നു

12 വയസ്സില്‍ താഴെ പ്രായക്കാരായ 21 ശതമാനം പെണ്‍കുട്ടികളും പീഡനത്തിന് ഇരയാകുന്നതായി ദേശീയ ക്രൈം റെക്കോഡ്‌സ്ബ്യൂറോയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. 2016 ല്‍ ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ എണ്ണം 21 ശതമാനമാണ്. ബലാത്സംഗത്തിനിരയായ 42 കുട്ടികള്‍ ആറു വയസ്സില്‍ താഴെ പ്രായമുള്ളവരായിരുന്നു. ആറിനും 12 നും ഇടയില്‍ പ്രായമുള്ളവര്‍ ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെട്ടത് 146 പേരാണ്.

സ്ഥിതിവിവര കണക്കുകള്‍ പ്രകാരം 12നും 18 നും ഇടയില്‍ ബലാത്സംഗത്തെ അതിജീവിച്ചവരുടെ എണ്ണം കൂടുകയാണ്. 2016 ല്‍ ബലാത്സംഗത്തിന് ഇരയായത് 276 കുട്ടികളാണ്. 16 നും 18 നും ഇടയില്‍ പ്രായമുള്ളവരില്‍ ബലാത്സംഗം ചെയ്യപ്പെട്ടത് 412 ആണ്. കേരളത്തില്‍ മൊത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ബലാത്സംഗത്തിന്റെ 25 ശതമാനമാണ് അത്. ഈ കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത 876 പേര്‍ ബലാത്സംഗത്തിന് ഇരയായി. ഇതു തന്നെ മൊത്തം എണ്ണത്തിന്റെ 52.89 ശതമാനത്തോളം വരും. മൊത്തം ബലാത്സംഗത്തിന്റെ 47.4 ശതമാനം എന്ന കണക്കില്‍ ഈ കാലയളവില്‍ 785 സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി.

രാജ്യത്ത് പ്രായപൂര്‍ത്തിയാകാത്തവര്‍ ബലാത്സംഗം ചെയ്യപ്പെടുന്ന ഭീതിദമായ സാഹചര്യം ഉയരുന്നതിനാല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമപ്രകാരം 16 വയസ്സില്‍ താഴെ പ്രായമായവരെ പീഡിപ്പിച്ചാല്‍ അവര്‍ക്ക് ജീവപര്യന്തം ഉറപ്പാക്കുകയോ വധശിക്ഷ നല്‍കുകയോ വേണമെന്നതാണ്. കൂട്ടബലാത്സംഗമോ മറ്റ് പീഡനമോ നടപ്പിലാക്കിയാല്‍ അവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കണം. അന്വേഷണത്തിനും വിചാരണയ്ക്കും രണ്ടുമാസത്തെ സമയം നല്‍കും. തെളിവ് ഉറപ്പാക്കാന്‍ പ്രത്യേക ഫോറന്‍സിക് ലാബും പദ്ധതിയിലുണ്ട്.

നിയമങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും അച്ഛനമ്മമാരുടെ സംരക്ഷണച്ചിറകിനടിയിൽനിന്നു പോലും തിൻമയുടെ കുഴുകൻമാർ കുഞ്ഞുങ്ങളെ റാഞ്ചിപ്പറക്കുന്ന അവസ്ഥയാണ്.ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള ലൈംഗിക അതിക്രമത്തിന് ഒരിക്കലെങ്കിലും വിധേയരായിട്ടുള്ള കുട്ടികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്വന്തം കുടുംബാംഗങ്ങളിൽനിന്നോ അടുത്ത ബന്ധുക്കളിൽനിന്നോ അയൽക്കാരിൽ നിന്നോ ആണു ഭൂരിഭാഗം കുട്ടികൾക്കും അതിക്രമം നേരിടേണ്ടി വരുന്നതെന്നാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യം.

അതിക്രമത്തിന് ഇരയായ കുട്ടികളും പ്രതികളും തമ്മിലുള്ള ബന്ധവും എണ്ണവും താഴെ കൊടുക്കുന്നു.
അപരിചിതർ– 68 (9.2%)
കുടുംബാംഗങ്ങൾ– 113 (15.4%)
അയൽക്കാർ– 135 (18.3%)
കമിതാക്കൾ– 120 (16.3%)
സ്കൂൾ അധികൃതർ– 87 (11.8%)
മറ്റുള്ളവർ– 52 (07.1%)
തിരിച്ചറിയാത്തവർ– 161 (21.9%)

നമ്മുടെ കുഞ്ഞുങ്ങളും ഇത്തരം അപകടങ്ങളുടെ നിഴലിൽ നിന്ന് മോചിതരല്ല. അതുകൊണ്ടുതന്നെ പതുങ്ങിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കാൻ നാം കുഞ്ഞുങ്ങളെ പഠിപ്പിക്കണം. പീഡിപ്പിക്കപ്പെടുന്ന പല കുഞ്ഞുങ്ങൾക്കും അറിയില്ല അവർക്ക് എന്താണ് സംഭവിച്ചതെന്ന്. ഏത് അവസ്ഥയിലൂടെയാണ് അവർക്ക് കടന്നുപോകേണ്ടിവന്നതെന്ന്. അവൾക്ക് ശരിയായ സ്പർശത്തെ കുറിച്ചും മോശം സ്പർശത്തെയും കുറിച്ച് പറഞ്ഞു കൊടുക്കാൻ അച്ഛനമ്മമാർ ശ്രദ്ധിക്കണം. ലൈംഗികതയെക്കുറിച്ചുള്ള കുട്ടിയുടെ ചോദ്യങ്ങൾക്ക് അവരുടെ പ്രായത്തിനനുസരിച്ച് വ്യക്തമായ മറുപടി പറഞ്ഞു കൊടുക്കാൻ ശ്രദ്ധിക്കണം. അവന്റെ അല്ലെങ്കിൽ അവളുടെ ഏറ്റവും അടുത്ത കൂട്ടുകാർ അച്ഛനും അമ്മയും തന്നെ ആയാൽ കുട്ടികൾ അബന്ധങ്ങളിലേക്ക് വഴുതി വീഴില്ല.

കുട്ടികള്‍ എന്തെങ്കിലും ദുരനുഭവം പറഞ്ഞാൽ അവർ എത്ര ഉന്നതരാണെങ്കിലും അടുപ്പമുള്ളവരാണെങ്കിലും കുട്ടികളെ വഴക്ക് പറഞ്ഞ് നമ്മുടെ അങ്കിളല്ലേ എന്ന് പറഞ്ഞ് തള്ളിക്കളയരുത്.

ദുര്‍ബലരായ കുട്ടികളെ പീഡിപ്പിക്കുന്നതിനുള്ള സാഹചര്യം രക്ഷകര്‍ത്താക്കള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്. എവിടെയായിരുന്നാലും അലക്ഷ്യമായ വസ്ത്രങ്ങള്‍ കുട്ടികളെ ധരിപ്പിക്കരുത്. കല്യാണത്തിനോ മറ്റോ പോകുമ്പോഴും അവരെ ഒരിക്കലും ഒറ്റയ്ക്ക് നിര്‍ത്തരുത്. എപ്പോഴും ഒരു കണ്ണുണ്ടാകണം. മാതാപിതാക്കളാണ് മാതൃകയാവേണ്ടത്. കമ്പ്യൂട്ടറും ടിവിയുമെല്ലാം പൊതു സ്ഥലത്ത് വയ്ക്കണം. ഭയത്തോടെ മാറി നില്‍ക്കുന്നവരോട് കുട്ടിയെ അടുപ്പിക്കാന്‍ ശ്രമിക്കരുത്. മറ്റുള്ളവരുടെ മടിയില്‍ കയറ്റി ഇരുത്തരുത്. സ്‌നേഹത്തോടെയുള്ള പരിചരണം അവര്‍ക്ക് നല്‍കണം. മറ്റുള്ളവര്‍ ഉപദ്രവിച്ചാല്‍ അത് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ഒരുക്കണം.

പീഡനം നടന്നു എന്ന് ബോധ്യമായാല്‍ കുടംബത്തിന്റെ നാണക്കേട്, സ്‌നേഹിച്ചവര്‍ തന്നെ ചതിച്ചുവെന്ന തോന്നല്‍ ഇവയൊക്കെ മാതാപിതാക്കളെ മാനസികമായി തകര്‍ക്കുമെങ്കിലും കുട്ടിക്ക് ആവശ്യമായ മനോബലം നല്‍കേണ്ടത് പരമ പ്രധാനമാണ്. പുറമേ അധികം പരുക്കുകളില്ലെങ്കിലും ഉടനടി വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യമാണ്. ശാരീരികമായ ചികിത്സയോടൊപ്പം മാനസിക ചികിത്സയും വളരെ പ്രധാനമാണ്. ഉറപ്പായും കുട്ടിയെ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ കൗണ്‍സിലിംഗിന് വിധേയമാക്കണം. ഭാവിയിലുണ്ടായേക്കാവുന്ന എല്ലാ മാനസിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും 100 ശതമാനം ചികിത്സിച്ച് ഭേദമാക്കാനും ഇതിലൂടെ സാധിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയില്‍ ഭക്തര്‍ക്ക് ഇടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറി കുട്ടികളടക്കം 9 പേര്‍ക്ക് പരുക്ക്; പരുക്കേറ്റവരില്‍ മൂന്നുപേര്‍ മലയാളികളാണ്  (1 hour ago)

ആര്യ രാജേന്ദ്രന് സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനം  (1 hour ago)

വളര്‍ത്തു തത്തയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 41 പേര്‍ അറസ്റ്റില്‍  (2 hours ago)

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്ന് മുഖ്യമന്ത്രി  (2 hours ago)

തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേ  (4 hours ago)

ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുക  (4 hours ago)

പതിമൂന്നിന് മുന്നേ എത്തുന്ന ശുക്രന്മാർ ആരൊക്കെ..?  (4 hours ago)

പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...  (4 hours ago)

ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ ര  (4 hours ago)

തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (6 hours ago)

എല്‍ഡിഎഫിനെതിരെ പരിഹാസ പോസ്റ്റുമായി അഖില്‍ മാരാര്‍  (7 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ എസ് ശബരീനാഥിന് മിന്നും വിജയം  (7 hours ago)

എല്‍ഡിഎഫിന്റെ കള്ള പ്രചാരണങ്ങള്‍ ജനം പാടെ തള്ളിക്കളഞ്ഞുവെന്ന് സണ്ണി ജോസഫ്  (7 hours ago)

എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിന് ജനങ്ങളുടെ മറുപടിയെന്ന് രമേശ് ചെന്നിത്തല  (7 hours ago)

Malayali Vartha Recommends