വിശ്വാസികൾക്കെതിരെ അക്രമം നടത്തുമ്പോൾ വാപൊത്തി കൈയുംകെട്ടി നിന്നവരാണ് യു.ഡി.എഫ്; നിങ്ങളുടെ ലാത്തികൾക്ക് ഞങ്ങളെ നിശബ്ദമാക്കാനാകില്ല; തങ്ങൾ കൈയുംകെട്ടി നിൽക്കുമെന്ന് വിചാരിക്കേണ്ട ; പ്രചരണത്തിനൈറ്റ് ശബരിമല വിഷയം ചർച്ചയാക്കി നരേന്ദ്ര മോദി
സംസ്ഥാനത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഇടതു, വലതു മുന്നണികൾക്കു നേരെ ആരോപണങ്ങൾ ശക്തമായി ഉയർത്തിയിരുന്നു നരേന്ദ്രമോദി.
ആരോപണങ്ങളും അക്രമങ്ങളുണമാണ് അദ്ദേഹം നടത്തിയത്. എന്നാൽ അദ്ദേഹം ശബരിമല വിഷയവും ചർച്ചയാക്കിയിട്ടുണ്ട്. കേരളത്തിന്റെ ആചാരാനുഷ്ഠാനങ്ങളെയും സാംസ്കാരിക പാരമ്പര്യത്തെയും ആക്രമിച്ചവരാണ് എൽ.ഡി.എഫ്. ശബരിമല പ്രക്ഷോഭത്തിൽ വിശ്വാസികൾക്കു നേരെ നടന്ന അതിക്രമങ്ങൾ മറക്കരുത്.
ആചാര സംരക്ഷണത്തിനായി പോരാടിയതിനാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറസ്റ്റിലായത്. വിശ്വാസികൾക്കെതിരെ അക്രമം നടത്തുമ്പോൾ വാപൊത്തി കൈയുംകെട്ടി നിന്നവരാണ് യു.ഡി.എഫ്. നിങ്ങളുടെ ലാത്തികൾക്ക് ഞങ്ങളെ നിശബ്ദമാക്കാനാകില്ല. തങ്ങൾ കൈയുംകെട്ടി നിൽക്കുമെന്ന് വിചാരിക്കേണ്ടെന്നും മോദി പറയുകയുണ്ടായി.
കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ തുടരുന്നത് സൗഹൃദ മത്സരമാണെന്നും അഞ്ചു വർഷം കൂടുമ്പോൾ സംസ്ഥാനം കൊള്ളയടിക്കാനുള്ള ഒത്തുകളിയാണ് ഇവരുടേതെന്നും അദ്ദേഹം വ്യക്തമാക്കി.
കോട്ടമൈതാനത്ത് എൻ.ഡി.എ പ്രചാരണ സമ്മേളനത്തിലായിരുന്നു മോദിയുടെ പ്രസംഗം നടന്നത് .യു.ഡി.എഫ് സൂര്യരശ്മികളെപ്പോലും വിറ്റ് പണമുണ്ടാക്കിയെങ്കിൽ മുപ്പതു വെള്ളിക്കാശിന് ക്രിസ്തുവിനെ ഒറ്റിയ യൂദാസിനെപ്പോലെ ഏതാനും സ്വർണ നാണയങ്ങൾക്കു വേണ്ടി എൽ.ഡി.എഫ് കേരളത്തെ വഞ്ചിച്ചു.
കേരള രാഷ്ട്രീയത്തെ ബാധിച്ച ഗുരുതര രോഗങ്ങളാണ് അഴിമതി, ജാതീയത, വർഗീയത, കുടുംബാധിപത്യം സ്വജനപക്ഷപാതം, ക്രിമിനൽവത്കരണം എന്നിവ. ഈ രോഗങ്ങളുടെ അടിസ്ഥാനകാരണം ഇടത്, വലതു മുന്നണികൾ പയറ്റുന്ന വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും മോദി പറഞ്ഞു.
കൊള്ളയടിക്കായി ഇടത്- വലതു മുന്നണികൾ നടത്തുന്ന മാച്ച് ഫിക്സിംഗ് തിരിച്ചറിഞ്ഞ പുതിയ വോട്ടർമാർ അസ്വസ്ഥരാണ്. ബംഗാളിൽ കോൺഗ്രസും ഇടതുപക്ഷവും ഒറ്റക്കെട്ടാണ്. ഒന്നാം യു.പി.എ സർക്കാരിൽ എൽ.ഡി.എഫ് ഘടകകക്ഷിയായിരുന്നു.
രണ്ടാം യു.പി.എ സർക്കാരിന് ഇടതുപക്ഷം പ്രശ്നാധിഷ്ഠിത പിന്തുണ നൽകി.മത്സ്യബന്ധനം, രാസവളം, കാർഷികം, ആയുർവേദം, നൈപുണ്യ വികസനം, സാമൂഹിക നീതി, വിനോദസഞ്ചാരം സാങ്കേതികവിദ്യ തുടങ്ങി എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന അതിവേഗ വികസനമാണ് ബി.ജെ.പി നയം.
മെഡിക്കൽ, സാങ്കേതിക വിദ്യാഭ്യാസം പ്രാദേശിക ഭാഷകളിലും നടപ്പാക്കുന്നതും ആലോചനയിലുണ്ട്. വികസന കാഴ്ചപ്പാടിൽ ആകൃഷ്‌ടരായാണ് പ്രൊഫഷണലുകൾ തങ്ങൾക്കൊപ്പം ചേരുന്നതെന്നും, ഇതിന്റെ ഉദാഹരണമാണ് മെട്രോമാൻ ഇ.ശ്രീധരനെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ വ്യാപകമാണ്. ഇടതുപാർട്ടികളിലെ നേതാക്കൾ മാടമ്പികളെപ്പോലെയാണ്. ലോക്കൽ നേതാക്കൾ ഗുണ്ടകളെപ്പോലെ പെരുമാറുന്നു. അവർ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ആശീർവാദം നൽകുന്നു. അക്രമരാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് വാക്കു നൽകുകയാണെന്നും മോദി പറഞ്ഞു.
https://www.facebook.com/Malayalivartha