Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന പീഡനത്തിനെതിരെ രംഗത്തെത്തിയ ഡി.ജി.പി ശ്രീലേഖയ്‌ക്കെതിരെ ബി.ജെ.പി മാധ്യമവിഭാഗം തലവന്‍ രംഗത്ത്; നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്ന് ഡി.ജി.പി

28 FEBRUARY 2018 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് നടത്തുന്ന കുട്ടികളുടെ കുത്തിയോട്ട വ്രതത്തിനെതിരെ ഡി.ജി.പി ശ്രീലേഖ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജ്ജീവമായി. ശ്രീലേഖയെ അനുകൂലിച്ച് ഭൂരിപക്ഷം പേരും എതിര്‍ത്ത് ബി.ജെ.പിയും സംഘപരിവാര്‍ അനുഭാവികളും രംഗത്തെത്തി. ഐ.പി.എസ് കിട്ടുന്നതിന് മൂന്ന് തവണ പൊങ്കാലയിട്ടെന്ന അവകാശത്തോടെയാണ് ശ്രീലേഖയുടെ ബ്‌ളോഗ് തുടങ്ങുന്നത്. എന്നാല്‍ കുത്തിയോട്ടത്തില്‍ കുട്ടികളുടെ അവകാശലംഘനം നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെ ഇത്തവണ പൊങ്കാലയിടുന്നില്ലെന്നും അവര്‍ വ്യക്തമാക്കിയതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. വര്‍ഷങ്ങളായി തുടരുന്ന ആചാരത്തിനായി കുട്ടികളുടെ രക്തം പൊടിയാന്‍ പാടില്ലെന്നും അവര്‍ പറയുന്നു. ക്ഷേത്ര ആചാരത്തിന്റെ ഭാഗമായ ചടങ്ങാണ് കുത്തിയോട്ടമെന്നും ക്ഷേത്ര ആചാരത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്നും വിവാദം വേണ്ടെന്നും ശ്രീലേഖ അറിയിച്ചു. 

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ഉത്തമ ബോധ്യം ഒരു പൊലീസ് ഉദ്യോഗസ്ഥക്ക് എങ്കിലും തോന്നിയതുകൊണ്ടാണ് ആറ്റുകാല്‍ ക്ഷേത്രത്തില്‍ കുത്തിയോട്ടത്തിന്റെ പേരില്‍ കുട്ടികള്‍ക്കുനേരെ നടക്കുന്ന ശാരീരികവും മാനസികവുമായ പീഡനത്തിന് എതിരെ പ്രതികരിച്ചതെന്ന് മാധ്യമപ്രവര്‍ത്തകനായ പ്രജോദ് കടയ്ക്ക്ല്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. വിശ്വാസം മറയാക്കി ഡിജിപി ആര്‍.ശ്രീലേഖയെ വിരട്ടാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ആര്‍.ശ്രീലേഖ ഐപിഎസിന് ശക്തമായ പിന്തുണ. കുത്തിയോട്ടത്തിന്റെ ഭാഗമായ ശൂലം കുത്തല്‍ എന്തൊരു വേദനയാണെന്ന് അനുഭവിച്ചവര്‍ക്കേ അറിയൂ. മൂര്‍ച്ചയേറിയ ഒരു വസ്തു ഉപയോഗിച്ച് പള്ളയുടെ ഇരുപുറവും കുത്തിവരയ്ക്കുമ്പോള്‍ സ്വര്‍ഗീയ സുഖം ലഭിക്കുമെന്നാണോ ഇവരൊക്കെ കരുതിയിരിക്കുന്നത്. ആറ്റുകാലില്‍ മാത്രമല്ല, എന്റെ നാട്ടിലെ ക്ഷേത്രത്തിലും ഈ ആചാരമുണ്ട്. ആ വേദന ഇപ്പോഴും നടുക്കമായി നിലവിലുണ്ട്. ഏഴാംക്ലാസ്സ് കഴിഞ്ഞപ്പോള്‍ ബോധപൂര്‍വം ആ പരിപാടി പേടിച്ച് കുത്തിയോട്ടത്തിന് വ്രതം നില്‍ക്കേണ്ട എന്നു തീരുമാനിച്ചത് ഇപ്പോഴും ഓര്‍മയുണ്ടെന്നും പ്രജോദ് പറയുന്നു.

അടിയുറച്ച വിശ്വാസി ആണ് ഞാന്‍. പക്ഷെ, എന്റെ 7 വയസ്സുള്ള മകനെ കുത്തിയോട്ടത്തിനു വിടുന്ന കാര്യം ഓര്‍ക്കാന്‍ പോലും കഴിയില്ല. മതത്തിനുള്ളിലെ നവീകരണത്തിന് വിശ്വാസികള്‍ മുന്‍കൈ എടുക്കണം എന്നാണ് എന്റെ മതം. ഡോക്ടര്‍ മുരളീധരനും ആര്‍ ശ്രീലേഖയും ലക്ഷ്മി രാജീവും ഒക്കെ നല്ല വിശ്വാസികളാണ്. അവരുടെ വാക്കുകള്‍ ഈ ആചാരത്തെ പ്രതീകാത്മകമായ ഒന്നായി നവീകരിക്കാന്‍ ഇടവരുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ബ്യൂറോ ചീഫ് ശ്രീജന്‍ ബാലകൃഷ്ണന്‍ പറയുന്നു.

കുത്തിയോട്ട വഴിപാടില്‍ പങ്കെടുക്കുന്ന കുട്ടികള്‍ അനുഭവിക്കുന്ന പീഡനം ജനശ്രദ്ധയില്‍ കൊണ്ടുവന്ന താങ്കളെ ആദ്യമേ തന്നെ അഭിനന്ദനം അറിയിക്കുന്നു എന്നാണ് ബി.ജെ.പിയുടെ സംസ്ഥാന മീഡിയാ കോര്‍ഡിനേറ്റര്‍, സന്ദീപ്. ആര്‍ വാചസ്പതി പറയുന്നത്. താങ്കളുടെ സാമൂഹ്യ പ്രതിബദ്ധതയോര്‍ത്ത് അഭിമാനം കൊള്ളുന്നു. 13 വയസ്സുപോലുമെത്താത്ത കുട്ടികളെ അഞ്ച് ദിവസം വീട്ടില്‍ നിന്ന് മാറ്റി നിര്‍ത്തുക, മൂന്നു നേരം തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ നിര്‍ബന്ധിക്കുക, വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ അനുവദിക്കാതിരിക്കുക, ചെരിപ്പിടാതെ നടത്തുക, ഒറ്റമുണ്ട് മാത്രം ഉടുക്കാന്‍ അനുവദിക്കുക, മാതാപിതാക്കളെ കാണാന്‍ അനുവദിക്കാതിരിക്കുക, ക്യൂവില്‍ നിര്‍ത്തുക, എന്നീ പീഡന പര്‍വ്വം താണ്ടിയെത്തുന്ന കുട്ടിയെ അവസാന ദിവസം തൊലിയ്ക്കിടയിലൂടെ വെള്ളി/സ്വര്‍ണ്ണ നൂല്‍ കടത്തുകയും ചെയ്യുന്നത് അതിക്രൂരമാണ്. കുട്ടികള്‍ അനുഭവിക്കുന്ന ഈ ക്രൂര പീഡനത്തിനെതിരെ ശബ്ദമുയര്‍ത്തിയ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും സന്ദീപ് പരിഹസിക്കുന്നു.

പക്ഷേ പിഞ്ചു കുട്ടികളോട് പോലും മത വിവേചനം കാണിക്കുക എന്നത് താങ്കളേപ്പോലെ ഉന്നതമായ നീതി ബോധം പുലര്‍ത്തുന്ന ഒരു മതേതരവാദിക്ക് ചേര്‍ന്നതല്ലെന്ന് വിനയപുരസ്സരം അറിയിക്കട്ടെ. ഹിന്ദുക്കുട്ടികള്‍ മാത്രം പീഡനത്തില്‍ നിന്ന് മോചിതരായാല്‍ മതിയെന്ന ചിന്ത എത്രമാത്രം വൃത്തികെട്ടതും ദുഷിച്ചതുമാണെന്ന് താങ്കള്‍ ഒന്ന് ചിന്തിക്കണമെന്നും സന്ദീപ് ഓര്‍മിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (1 hour ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (1 hour ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (1 hour ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (1 hour ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (1 hour ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (2 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (2 hours ago)

CLOUD BURST മേഘസ്ഫോടനം  (2 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (2 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (2 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (2 hours ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (2 hours ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (2 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (2 hours ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (2 hours ago)

Malayali Vartha Recommends