Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി.പി.എമ്മിനോട് കട്ടയ്ക്ക് നിന്ന് പോരാടുന്ന, പിണറായിയുടെ തെറ്റുകളെ പരസ്യമായി തള്ളിപ്പറയുന്ന, ഇടത്‌ഐക്യം ശക്തമാക്കാന്‍ നോക്കുന്ന കാനം വീണ്ടും സി.പി.ഐ സെക്രട്ടറിയാകും

01 MARCH 2018 01:33 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

സി.പി.ഐ സംസ്ഥാന സമ്മേളനം മലപ്പുറത്ത് പൂര്‍ത്തിയാകുമ്പോള്‍ സെക്രട്ടറി കാനം രാജേന്ദ്രന്റെ കസേരയുടെ അടിത്തറ കൂടുതല്‍ ശക്തമാകും. പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും നേതാക്കള്‍ക്കും സര്‍വ്വസമ്മതനായി കാനം നിറഞ്ഞ് നില്‍ക്കുകയാണ്. അതേസമയം പാര്‍ട്ടിയിലെ ചില മന്ത്രിമാരുടെ കസേരകള്‍ തെറിക്കുമെന്ന വ്യക്തമായ സൂചനകള്‍ ജില്ലാ സമ്മേളനങ്ങള്‍ നല്‍കുന്നുണ്ട്. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ സമ്മേളനം വിലയിരിത്തുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുമെന്ന് ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ സി.ദിവാകരന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. ദിവാകരനെ മന്ത്രിസഭയിലെത്തിക്കണമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ അഭിപ്രായമുണ്ട്.

ഇരട്ടച്ചങ്കനെ നേരിടാന്‍ പഞ്ചില്ലാത്ത മന്ത്രിമാര്‍

ഇരട്ടച്ചങ്കനായ മുഖ്യമന്ത്രി പിണറായി വിജയനോട് കട്ടയ്ക്ക് നില്‍ക്കാന്‍ കെല്‍പ്പുള്ളവരല്ല പാര്‍ട്ടി മന്ത്രിമാരായ വി.എസ് സുനില്‍കുമാറും ഇ. ചന്ദ്രശേഖരനും കെ.രാജുവും പി.തിലോത്തമനും എന്നാണ് പ്രവര്‍ത്തകരുടെ ആക്ഷേപം. ചര്‍ച്ചകളിലും പ്രസംഗങ്ങളിലും വി.എസ് സുനില്‍കുമാര്‍ കാണിക്കുന്ന ആവേശം പ്രവര്‍ത്തിയിലില്ല. മന്ത്രിസഭായോഗങ്ങളിലടക്കം മുഖ്യമന്ത്രിയുടെ ഏകാധിപത്യനിലപാടുകളെ എതിര്‍ക്കാന്‍ നാല് പേര്‍ക്കും കഴിയുന്നില്ല. ഓഖി ദുരന്തം ഉണ്ടായപ്പോള്‍ തീരദേശത്തെത്തി ഫലപ്രദമായി ഇടപെടേണ്ടതിന് പകരം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് സെക്രട്ടറിയേറ്റില്‍ കഴിയുകയായിരുന്നെന്നും ഇത് വലിയ വഴ്ചയായിരുന്നെന്നും തിരുവനന്തപുരം സമ്മേളനം ചൂണ്ടിക്കാട്ടിയിരുന്നു. വനംമന്ത്രി കെ.രാജു, ഭക്ഷവകുപ്പ് മന്ത്രി തിലോത്തമന്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടെന്ന പ്രതീതി പോലും ഉയര്‍ത്തുന്നില്ലെന്ന വിമര്‍ശനവുമുണ്ട്.

അവസരം കാത്ത് ഗോള്‍ വല ചലിപ്പിക്കാന്‍ ദിവാകരന്‍

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്തിരുന്ന സി. ദിവാകരന്‍ ഏറ്റവും ശക്തനായ മന്ത്രിയായിരുന്നു. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമവുമായിരുന്നു. ഇത്തവണ അധികാരം കിട്ടിയപ്പോള്‍ ഗ്രൂപ്പ് പോരിന്റെ ഭാഗമായി കാനം ദിവാകരനെയും മുല്ലക്കര രത്‌നാകരനെയും വെട്ടിനിരത്തുകയായിരുന്നു. പുതിയ ആളുകള്‍ വരട്ടെ എന്നായിരുന്നു കാനത്തിന്റെ വാദം. അനുഭവപരിചയമില്ലാത്ത നാല് മന്ത്രിമാര്‍ക്കും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുന്നില്ല. മൂന്നാര്‍, ലാകോളജ് വിഷയങ്ങളില്‍ കാനം ശക്തമായ നിലപാട് സ്വീകരിച്ചത് കൊണ്ടാണ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉറച്ചനിലപാട് സ്വീകരിച്ചത്. പക്ഷെ, അത് നിലനിര്‍ത്താനായില്ല.

നിലപാടുകള്‍ കാനത്തെ താരമാക്കുന്നു

പാര്‍ട്ടി സ്വീകരിക്കുന്ന ശക്തമായ നിലപാടുകളാണ് കാനത്തെ സര്ഡവസമ്മതനാക്കുന്നത്. മുന്നണിയിലെ തലതൊട്ടപ്പന്‍മാരായ സി.പി.എമ്മിനെ പോലും പ്രതിരോധത്തിലാക്കാന്‍ കാനത്തിന്റെ തീരുമാനങ്ങള്‍ക്കാകുന്നു. കായല്‍കയ്യേറിയ തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ട് നില്‍ക്കണമെന്ന കാനത്തിന്റെ തീരുമാനം പൊതുസമൂഹത്തിന്റെ വരെ പ്രശംസ പിടിച്ചുപറ്റി. കെ.എം മാണിയെ ഇടത് മുന്നണിയില്‍ എടുക്കണ്ടെന്ന ശക്തമായ നിലപാട് പരസ്യമായി സ്വീകരിക്കുകയും സി.പി.എം സമ്മേളനവേദിയില്‍ പോയി അത് പറയുകയും ചെയ്ത കാനത്തെ അണികളും പ്രവര്‍ത്തകരും വാനോളമാണ് പുകഴ്ത്തുന്നത്. അതേസമയം സി.പി.ഐയെ ഒഴിവാക്കി കേരളാ കോണ്‍ഗ്രസിനെ എല്‍.ഡി.എഫില്‍ എടുക്കാന്‍ സി.പി.എം തീരുമാനിച്ചാല്‍ യു.ഡി.എഫിലേക്ക് ചാടാനും കാനം മടിക്കില്ല. അതിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടന്ന് കഴിഞ്ഞു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (1 hour ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (1 hour ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (1 hour ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (1 hour ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (1 hour ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (2 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (2 hours ago)

CLOUD BURST മേഘസ്ഫോടനം  (2 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (2 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (2 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (2 hours ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (2 hours ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (2 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (2 hours ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (3 hours ago)

Malayali Vartha Recommends