മലയാളികൾ ആശങ്കയിൽ ; മലയാളികളടക്കം ഒട്ടേറെ ഇന്ത്യാക്കാരെ പ്രതികൂലമായി ബാധിക്കുന്ന നിർണായക തീരുമാനം
വിദേശികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങളുമായി ഒമാന്. മലയാളികളടക്കം ഒട്ടേറെ ഇന്ത്യാക്കാരെ പ്രതികൂലമായി ബാധിക്കുന്ന നിർണായക തീരുമാനമാണ് ഒമാന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. മലയാളികളടക്കവും ഒട്ടനവധി ഇന്ത്യക്കാരുടെ ചങ്കിൽ കുത്തികൊണ്ട് സര്‍ക്കാര്‍ സ്കൂളുകളില്‍ വിദേശികളായ അധ്യാപകര്‍ക്ക് തൊഴില്‍ കരാര്‍ പുതുക്കി നല്‍കേണ്ടതില്ലെന്ന നിയമം രാജ്യത്ത് നിലവില്‍ വന്നു. ഒമാന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് തീരുമാനം.
നിലവില്‍ നൂറിലേറെ ജോലികള്‍ക്ക് വീസ വിലക്കുണ്ട്. വാട്ടര്‍ ട്രക്ക് ഡ്രൈവര്‍മാരായി വിദേശികള്‍ക്ക് വിസ നല്കണ്ടതില്ല എന്നും അടുത്തിടെ ഒമാന് തീരുമാനമെടുത്തിരുന്നു. വിവിധ ജോലികള്‍ക്ക് പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ മേഖലകളില്‍ സ്വദേശികളുടെ സ്വാധീനം വര്‍ധിപ്പിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഒമാന്റെ നടപടികള്‍.
വിവിധ വിദേശ യൂണിവേഴ്സിറ്റികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും തള്ളിയിരിക്കുകയാണ്. അമേരിക്ക, യു.കെ, ദുബൈ എന്നിവിടങ്ങളില്‍ നിന്നുള്ള യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റുകളാണ് മന്ത്രാലയം തള്ളിയിരിക്കുന്നത്. കാമ്പസ് കെട്ടിടങ്ങളോ മറ്റു സംവിധാനങ്ങളോ ഇല്ലാത്ത യൂണിവേഴ്സിറ്റികളുടെ സര്‍ട്ടിഫിക്കറ്റുകളാണ് മന്ത്രാലയം തള്ളിയത്. ഇവയില്‍ പലതും വ്യാജമായി നിര്‍മിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയുടെ വിവിധ നഗരങ്ങളുടെ പേരിലുള്ള 12 യൂണിവേഴ്സിറ്റികളാണ് വ്യാജമെന്ന് കണ്ടെത്തിയത്.
ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിക്കാത്ത യൂണിവേഴ്സിറ്റികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഒമാനില്‍ ജോലി നേടാനാകില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഒമാന് പുറത്ത് അതാത് രാഷ്ട്രങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത യൂനിവേഴ്സിറ്റികള്‍ മാത്രമാണ് ഒമാന്‍ അംഗീകരിക്കുന്നത്
https://www.facebook.com/Malayalivartha