രോഗലക്ഷണം ഒന്നും കാണാത്തതിനെ തുടർന്ന് പുറത്തിറങ്ങിയയാൾക്ക് കോവിഡ്; ഇയാൾ ജൂൺ നാലിനാണ് വിദേശത്തു നിന്ന് എത്തിയത്, തിരുവനന്തപുരത്ത് എത്തിയ ശേഷം തൃശൂരിലും വീട്ടിലുമായി ക്വാറൻറീനിൽ കഴിയുകയായിരുന്നു
കൊറോണ വ്യാപനത്തെ തുടർന്ന് ഡബ്ള്യൂ എച്ച് ഓ നിർദ്ദേശിച്ച വിദേശത്ത് നിന്നെത്തി 14 ദിവസം ക്വാറൻറീൻ കഴിഞ്ഞ് രോഗലക്ഷണം ഒന്നും കാണാത്തതിനെ തുടർന്ന് പുറത്തിറങ്ങിയയാൾക്ക് കോവിഡ്. ഇതോടെ മൂന്ന് ആരോഗ്യ വകുപ്പ് ജീവനക്കാർ ക്വറൈൻറനിലായിരിക്കുകയാണ്. എന്നാൽ പുറത്തിറങ്ങി നടന്ന ഇയാൾക്ക് കൂടുതൽ സമ്പർക്കം ഉണ്ടായിട്ടുള്ളതായും സൂചനകളുണ്ട്. കച്ചവട സ്ഥാപനങ്ങളിലും മറ്റും ഇയാൾ പോയിരുന്നതായാണ് വിവരം ലഭിക്കുന്നത്. അതോടൊപ്പം തന്നെ ഞായറാഴ്ച വൈകുന്നേരത്തോടെ കോവിഡ് സ്ഥിരീകരിച്ച ഇയാളിൽ നിന്ന് അധികൃതർ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. കൂടുതൽ സമ്പർക്കം കണ്ടെത്തുന്ന പക്ഷം റൂട്ട് മാപ്പ് തയാറാക്കാനും ആലോചിച്ചുവരികയാണ്.
അതേസമയം കൊടുങ്ങല്ലൂർ മേഖലയിലെ എസ്.എൻ.പുരം പഞ്ചായത്തിൽപെട്ട ഇയാൾ ജൂൺ നാലിനാണ് വിദേശത്തു നിന്ന് എത്തിയത്. തിരുവനന്തപുരത്ത് എത്തിയ ശേഷം തൃശൂരിലും വീട്ടിലുമായി ക്വാറൻറീനിൽ കഴിയുകയായിരുന്നു ഇദ്ദേഹം. ക്വാറൻറീൻ കാലാവധി കഴിഞ്ഞാണ് പുറത്തിറങ്ങിയത്. ഇതേതുടർന്ന് ജൂൺ 19നാണ് ക്വാറൻറീൻ സർട്ടിഫിക്കറ്റ് വാങ്ങാൻ സുഹൃത്തിനോടൊപ്പം ഇയാൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയത്. എന്നാൽ ഇവിടെ ഇയാളുമായി സമ്പർക്കം പുലർത്തിയ ജെ.എച്ച്.ഐ.ഉൾപ്പെടെ മൂന്ന് ജീവനക്കാരോട് അധികൃതർ ക്വാറൻറീനിൽ പോകാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha