പ്രവാസികൾക്കുൾപ്പടെ അഞ്ച് ലക്ഷം റിയാല്‍ വീതം നല്‍കാന്‍ തീരുമാനം; കൊറോണ വ്യാപനം നൽകിയ തിരിച്ചടികളിൽ നിന്ന് കരകയറാൻ പ്രവാസികൾക്ക് ആശ്വാസവാക്കുമായി അറബ് രാഷ്ട്രം
കൊറോണ വ്യാപനം നൽകിയ തിരിച്ചടികളിൽ നിന്ന് കരകയറാൻ പ്രവാസികൾക്ക് ആശ്വാസവാക്കുമായി അറബ് രാഷ്ട്രം. ഏറെ ആശ്വാസകരമായ ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്. നമ്മുടെ സർക്കാർ പ്രവാസികൾക്കായി എന്ത് ചെയ്യും എന്ന് കാത്തിരിക്കേണ്ട അവസ്ഥ. എന്നാൽ സൗദി അത് പ്രാവർത്തികമാക്കാൻ പോകുന്നു. സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും കുടുംബത്തിന് അഞ്ച് ലക്ഷം റിയാല്‍ വീതം നല്‍കാന്‍ തീരുമാനിച്ചതായി റിപ്പോർട്ട്. സൗദി സല്‍മാന്‍ രാജാവാണ് മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനം പ്രഖ്യാപിച്ചത്.
അതേസമയം സര്‍ക്കാര്‍ - സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനിടെ കോവിഡ് ബാധിച്ച് മരിച്ചവരെല്ലാം ആനുകൂല്യത്തിന് അര്‍ഹരായിരിക്കുന്നതാണ്. മരണപ്പെട്ട മലയാളി ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആനുകൂല്യം ലഭിക്കുന്നതാണ്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഒരു കോടിയോളം അതായത് 98,70,000 രൂപ വരുന്നതാണ് അഞ്ചു ലക്ഷം റിയാല്‍. സൗദിയുടെ വാര്‍ത്താ വിതരണ മന്ത്രി മാജിദ് അല്‍ ഖസ്ബിയാണ് തീരുമാനം അറിയിച്ചത്. സൗദിയില്‍ കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത മാര്‍ച്ചു മുതല്‍ മരണപ്പെട്ട എല്ലാവര്‍ക്കും ആനുകൂല്യം ലഭിക്കുന്നതാണ്.
https://www.facebook.com/Malayalivartha