കരുണയുടെയും കരുതലിന്റെയും രാജാവ്; റോഹിംഗ്യകളെ സഹായിക്കുമെന്ന് സൗദി രാജാവ്, റോഹിംഗ്യൻ മുസ്‍ലിങ്ങൾക്കെതിരെ നടക്കുന്നത് ആസൂത്രിതമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഐക്യരാഷട്ര സഭയിൽ സൗദി
കരുണയുടെയും കരുതലിന്റെയും ആൾരൂപമാണ് സൽമാൻ രാജാവ്. അത് അനുഭവിച്ചറിയാത്ത പ്രവാസികൾ ആരും തന്നെ ഉണ്ടാകില്ല. ലോകത്ത് കഷ്ടപ്പെടുന്നവർ എവിടെ ഉണ്ടാകുമോ അവർക്ക് സഹായം എത്തിക്കുന്നതിൽ ആദ്യം തന്നെ മുന്നിൽ എത്തും. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും സഹായം എത്തിക്കുന്നതിൽ അദ്ദേഹം മടികാണിക്കാറുമില്ല. ഇപ്പോഴിതാ റോഹിംഗ്യന്‍ മുസ്‍ലിങ്ങൾക്കെതിരെ ആസൂത്രിത മായ മനുഷ്യാവകാശ ലംഘനം നടക്കുന്നതായി സൗദി അറേബ്യ രംഗത്ത് എത്തുകയുണ്ടായി. പത്ത് ലക്ഷ ത്തിലേറെ പേർക്ക് മ്യാൻമറിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നുവെന്നും സൗദി പ്രതിനിധി പറയുകയുണ്ടായി. ഐക്യരാഷ്ട്ര സഭയിൽ നടന്ന പ്രത്യേക യോഗത്തിലാണ് സൗദി പ്രതിനിധി ഇക്കാര്യം വ്യക്തമാക്കിയത് തന്നെ.
അതേസമയം റോഹിംഗ്യൻ മുസ്‍ലിങ്ങൾക്കെതിരെ നടക്കുന്നത് ആസൂത്രിതമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഐക്യരാഷട്ര സഭയിലെ സൗദി പ്രതിനിധി അംബാസഡർ അബ്ദുല്ല അൽ മുഅല്ലിമി പറഞ്ഞു. ഇത് മൂലം 2017 ആഗസ്റ്റ് മുതൽ പത്ത് ലക്ഷത്തിലേറെ റോഹിംഗ്യൻ മുസ്‍ലിങ്ങളും മറ്റു ന്യൂനപക്ഷങ്ങളും മ്യാൻമറിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം റോഹിംഗ്യൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് കഴിഞ്ഞ ആഴ്ച സൗദി അറേബ്യ ധന സഹായം പ്രഖ്യാപിച്ചിരുന്നു. ബംഗ്ലാദേശിൽ അഭയം തേടിയ 87,165 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണ്. ഇവർക്ക് ഭവന നിർമ്മാണത്തിന് യു.എസുമായി ചേർന്നാണ് സൗദി സഹായ പദ്ധതി നടപ്പിലാക്കുന്നത് എന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha