പ്രവാസികളെ കൈവിട്ട് സൗദി അറേബ്യ; സൗദിവല്‍ക്കരണത്തിന്റെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയിലെ ഏഴ് പ്രധാന വിഭാഗം ജോലികളില്‍ പ്രവാസികളെക്കാള്‍ കൂടുതല്‍ സ്വദേശികൾ, ഒട്ടുമിക്ക തൊഴിൽ മേഖലകളിൽ നിന്നും പ്രവാസികൾ കൊഴിഞ്ഞുപോകുന്നു
ഒട്ടുമിക്ക തൊഴിൽ മേഖലകളിൽ നിന്നും പ്രവാസികൾ കൊഴിഞ്ഞുപോകുന്നതായി റിപ്പോർട്ട്. സൗദി അറേബ്യ നടപ്പിലാക്കിവരുന്ന സ്വദേശിവല്‍ക്കരണത്തിന്റെ ഫലമായി സര്‍ക്കാര്‍ ജോലികളിലെന്ന പോലെ സ്വകാര്യമേഖലയിലെ തൊഴിലുകളിലും പിടിമുറുക്കിയിരിക്കുകയാണ്. 2020 മൂന്നാം പാദത്തിന്റെ അവസാനം വരെയുള്ള സൗദിവല്‍ക്കരണത്തിന്റെ കണക്കുകള്‍ പ്രകാരം പുറത്ത് വരുന്നത് ഏറെ ഞെട്ടിക്കുന്ന റിപ്പോർട്ട്. സ്വകാര്യ മേഖലയിലെ ഏഴ് പ്രധാന വിഭാഗം ജോലികളില്‍ പ്രവാസികളെക്കാള്‍ കൂടുതല്‍ സ്വദേശികളാണ് നിയമിതരായിരിക്കുന്നത്.
ലഭ്യമാകുന്ന പുതിയ കണക്കുകള്‍ അനുസരിച്ച് സ്വകാര്യമേഖലയിലെ ആകെ സ്വദേശി പ്രാതിനിധ്യം 23.8 ശതമാനമായിരിക്കുകയാണ്. ആകെയുള്ള 85 ലക്ഷം സ്വകാര്യ മേഖലാ ജീവനക്കാരില്‍ 20.3 ലക്ഷം പേരാണ് സൗദികള്‍. ബാക്കി 64.8 ശതമാനം പ്രവാസികളുമാണ്. ധനകാര്യ-ഇന്‍ഷൂറന്‍സ് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ സൗദികള്‍ ജോലി ചെയ്യുന്നത്- 83.6 ശതമാനം. അഡ്മിനിസ്‌ട്രേഷന്‍ മേഖലയില്‍ 71.9 ശതമാനവും സൗദികളാണ് എന്നതാണ്.
വിദേശ കമ്പനി ജോലികളില്‍ 71.5 ശതമാനം, ഖനികളുമായി ബന്ധപ്പെട്ട ജോലികളില്‍ 63.2, വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട മേഖലകളില്‍ 52.9, ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍- 50.7, ഇലക്ട്രിസിറ്റി, ഗ്യാസ്, എസി വിതരണവുമായി ബന്ധപ്പെട്ട ജോലികള്‍- 50.6 ശതമാനം എന്നിങ്ങനെയാണ് സ്വദേശിവല്‍ക്കരത്തിന്റെ കണക്ക് ലഭ്യമാകുന്നത്.
അല്‍ ഇഖ്തിസാദിയ്യ പത്രം റിപ്പോര്‍ട്ട് ചെയ്തത് പ്രകാരമാണ് ഈ റിപ്പോർട്ട് പുറത്ത് വരുന്നത്. കൃഷി (15.5), മല്‍സ്യബന്ധനം (13.5), നിര്‍മാണം (12) തുടങ്ങിയ മേഖലകളിലാണ് സൗദികളുടെ പ്രാതിനിധ്യം ഏറ്റവും കുറവ് എന്നത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ മേഖലാ ജീവനക്കാരുടെ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ വിലയിരുത്തപ്പെടുന്നത്.
തൊഴില്‍ മേഖലകളെ മൊത്തത്തില്‍ 21 മേഖലകളാക്കി തിരിച്ചാണ് ഏജന്‍സി സൗദിവല്‍ക്കരണത്തെ കുറിച്ച് പഠനം നടത്തിയിരിക്കുന്നത്. ആരോഗ്യം, ഉല്‍പ്പാദനം തുടങ്ങിയ മേഖലകളിലും സൗദികള്‍ക്ക് മികച്ച പ്രാതിനിധ്യം ഉറപ്പാക്കാന്‍ സൗദിവല്‍ക്കരണത്തിലൂടെ സാധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇതുകൂടാതെ കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാന്‍ കഴിഞ്ഞ മാസം സൗദി മനുഷ്യവിഭവ- സാമൂഹ്യവികസന മന്ത്രാലയം തീരുമാനിചതയുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. റസ്റ്ററന്റുകള്‍, കഫേകള്‍, മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെ ജോലികളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം എന്നത്.
ഇതിലൂടെ കൂടുതല്‍ സ്വകാര്യമേഖലകളില്‍ സൗദികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മനുഷ്യവിഭവ- സാമൂഹ്യവികസന വകുപ്പ് മന്ത്രി അഹ്മദ് അല്‍ റാജിഹി പറഞ്ഞിരുന്നു. എന്നാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ ജോലി ചെയ്യുന്ന ഇവിടങ്ങളിലെ ഏതൊക്കെ ജോലികളാണ് സൗദികള്‍ക്ക് മാത്രമാക്കുക എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha