സൗദിയിലെ ഫാര്‍മസികള്‍ വഴിയും കോവിഡ് വാക്സിനുകള്‍; നടപടികള്‍ക്ക് വഴിയൊരുങ്ങുന്നതായി സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ, രാജ്യത്തെ മുഴുവന്‍ പൗരന്മാര്ക്കും സ്വീകരിക്കാവുന്ന തീയതികള്‍ പിന്നീട് അറിയിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു
കൊറോണ വ്യാപനം തടയുന്നതിനായി കർശന നിയന്ത്രണങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ കോവിഡ് വാക്സിൻ ഏവരിലും ലഭ്യമാക്കാൻ ധ്രുതഗതിയിൽ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. ഇപ്പോഴിതാ കോവിഡ് വാക്സിനുകള്‍ സൗദിയിലെ ഫാര്‍മസികള്‍ വഴിയും ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് വഴിയൊരുങ്ങുന്നതായി സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള പ്രത്യേക ഫാര്‍മസി ബ്രാഞ്ചുകള്‍ വഴി കോവിഡ് വാക്സിനുകള്‍ സൗജന്യമായിത്തന്നെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കാനുള്ള നടപടികള്‍ എടുക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. അല്‍ദവാ ഫാര്‍മസിയുമായി ഇതുസംബന്ധമായ കരാറില്‍ ഒപ്പുവെച്ചതായി മന്ത്രി വ്യക്തമാക്കി.
അല്‍ദവാ ഫാര്‍മസിയുടെ രാജ്യത്തെ മുഴുവന്‍ ബ്രാഞ്ചുകളിലും വാക്സിന് ലഭിക്കാനുള്ള സംവിധാനം ഉണ്ടാക്കുന്നതാണ്. എന്നാല്‍, എന്നുമുതലാണ് ഇത് ലഭ്യമാക്കുകയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ മുഴുവന്‍ പൗരന്മാര്ക്കും സ്വീകരിക്കാവുന്ന തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്. കോവിഡ് വൈറസ്വ്യാപനം രാജ്യത്ത് പൂര്‍ണമായി നിയന്ത്രിക്കുന്നതിെന്റ ഭാഗമായാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
അതോടൊപ്പം തന്നെ ഇപ്പോള്‍ നടക്കുന്ന വാക്സിനേഷന് പ്രചാരണം വിപുലീകരിക്കുന്നതിനും വാക്സിന് എല്ലാവരിലേക്കും പ്രയാസമില്ലാതെ എത്തിക്കാനും ആരോഗ്യമന്ത്രാലയം ചെയ്യുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. ഡിസംബര്‍ 17ന് സൗദി അറേബ്യ രാജ്യവ്യാപകമായി പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചതിനുശേഷം രാജ്യത്തുടനീളം 100ലേറെ വാക്സിനേഷന് സെന്ററുകള്‍ ഇതിനകം തന്നെ തുറന്നിട്ടുണ്ട്. കാര്യക്ഷമമായി നടക്കുന്ന വാക്സിനേഷന് പ്രക്രിയ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനുള്ള ആസൂത്രണങ്ങള്‍ ഏറെ ഫലം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം നിലവില്‍ രാജ്യത്ത് നല്‍കിവരുന്ന കോവിഡ് വാക്സിനുകള്‍ 16 വയസ്സു മുതലുള്ളവര്‍ക്ക് നല്‍കുന്നതിനുള്ള അംഗീകാരം ആരോഗ്യമന്ത്രാലയം നല്‍കിയതായി മന്ത്രാലയ വക്താവ് മുഹമ്മദ് അബ്ദുല്‍ അലി പറഞ്ഞു. വാക്സിനേഷന് കേന്ദ്രങ്ങള്‍ രാജ്യത്തുടനീളം വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ സൗദി അറേബ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതായും ആരോഗ്യവക്താവ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha