പ്രവാസികൾക്ക് ഏര്‍പ്പെടുത്തിയ യാത്ര വിലക്കിൽ നിർണായക തീരുമാനം; ദുബായ് തുടങ്ങിയ രാജ്യങ്ങള്‍ ഇടത്താവളമാക്കി കുവൈത്തിലേക്ക് വരാന്‍ ഇടത്താവളങ്ങളില്‍ കുടുങ്ങിയ ആയിരക്കണക്കിന് വിദേശികള്‍ക്കു കനത്ത തിരിച്ചടി
കുവൈറ്റിൽ എത്തിച്ചേരാൻ കാത്തിരുന്ന പ്രവാസികൾക്ക് നിർണായക പ്രഖ്യാപനവുമായി അധികൃതർ.പ്രവാസികൾക്ക് ഏര്‍പ്പെടുത്തിയ യാത്ര വിലക്ക് തുടരുമെന്ന് കുവൈത്ത് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്രം അറിയിച്ചു. ഈ തീരുമാനം പ്രവാസികള്‍ക്ക് വമ്പന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ദുബായ് തുടങ്ങിയ രാജ്യങ്ങള്‍ ഇടത്താവളമാക്കി കുവൈത്തിലേക്ക് വരാന്‍ ഇടത്താവളങ്ങളില്‍ കുടുങ്ങിയ ആയിരക്കണക്കിന് വിദേശികള്‍ക്കു കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായതോടെ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച മുതല്‍ വൈകിട്ട് അഞ്ചു മുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്താനും മന്ത്രി സഭ തീരുമാനിക്കുകയുണ്ടായിക്കോ. കൂടാതെ റെസ്റ്റാറന്റുകളില്‍ പ്രവേശിക്കാന്‍ പാടില്ല. അധികൃതർ ഏർപ്പെടുത്തിയ ഭാഗിക കര്‍ഫ്യൂ ഇന്ന് മുതൽ ആരംഭിക്കും.
ഇതിൽ ഡെലിവറി ഓ ര്‍ഡറുകളോ കാറിലിരുന്ന് ഓര്‍ഡര്‍ ചെയ്യുന്ന ഡ്രൈവ് ത്രൂ സര്‍വീസോ മാത്രം അനുവദിക്കുന്നതാണ്. ടാക്സികളില്‍ ഇനി മുതല്‍ രണ്ട് യാത്രക്കാര്‍ മാത്രമേ പാടുള്ളൂ. പാര്‍ക്കുകള്‍ അടച്ചിടുന്നതാണ്,എന്നാല്‍ റെസ്റ്റാറന്റുകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ഫാര്‍മസികള്‍ക്കും കര്‍ഫ്യൂ ഡെലിവറി സര്‍വീസ് അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി.
അതേസമയം കര്‍ഫ്യൂ സമയത്ത് നിസ്കാരങ്ങള്‍ക്ക് 15 മിനിറ്റ് മുമ്ബ് പള്ളികളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കു സര്‍ക്കാര്‍ വക്താവ് താരീഖ് മെസ്റം വ്യക്തമാക്കി. അതേസമയം മറ്റൊരു നിര്‍ണായക തീരുമാനവും എടുക്കുകയുണ്ടായി. വിദേശ രാജ്യങ്ങളില്‍ നിന്ന കുവൈത്തിലേക്ക് വരുന്ന യാത്രക്കാരില്‍ അഞ്ച് വിഭാഗങ്ങളെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറിന്റെയിനില്‍ നിന്ന് ഒഴിവാക്കിയാതായി ഡി ജി സി എ അറിയിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha