Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...


കുടുംബത്തിനുള്ളിലും പൊട്ടിത്തെറികൾ.. മറിയ ഉമ്മന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍..മാറിക്കൊടുക്കാന്‍ തയ്യാറാണെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്..


രാഹുൽ മാങ്കൂട്ടത്തിലും സൈബർ സഖാക്കളും നേർക്കുനേർ; രാഷ്ട്രീയ തർക്കം വ്യക്തിഹത്യയിലേക്ക്...


പശ്ചിമേഷ്യ കത്തിയെരിയുമ്പോഴും ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന ട്രംപിന് അടിപതറുന്നോ..? ഇറാന്‍റെ ഭീഷണി നേരിടാൻ സഖ്യ രാജ്യങ്ങൾ യുഎസിനൊപ്പം ചേരാത്തതിൽ ട്രംപിന് അമർഷം..


ഇന്ത്യയിൽ മൺസൂൺ കുറഞ്ഞേക്കും: പസഫിക്കിൽ എൽ നിനോ പ്രതിഭാസം ശക്തിപ്പെടുന്നു; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

'ഇന്ന് പരാജയപ്പെട്ടാല്‍ നിങ്ങള്‍ വിഷമിക്കേണ്ട, നാളെ നിങ്ങള്‍ക്കും എന്നെപ്പോലെ അവസരം തേടിയെത്തും. ഒരിക്കലും നിരാശരായി പിന്മാറരുത്...' പ്രവാസികളുടെ തലവര മാറ്റും..... അബുദാബി ബിഗ് ടിക്കറ്റിലൂടെ 24 കോടി സ്വന്തമാക്കി പ്രവാസികൾ

04 MAY 2021 12:50 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച അബുദാബി ബിഗ് ടിക്കറ്റ് പ്രവാസികൾക്ക് എന്നും പ്രതീക്ഷ തന്നെയാണ്. ഇപ്പോഴിതാ നറുക്കെടുപ്പിലൂടെ ഇത്തവണ കോടീശ്വരന്മാരായത് മൂന്നുപേരാണ്. ഡ്രീം 12 മില്യന്‍ സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 1.2 കോടി ദിര്‍ഹം അതായത് 24 കോടിയിലധികം ഇന്ത്യന്‍ രൂപ നേടിയത് ശ്രീലങ്കയില്‍ നിന്നുള്ള മുഹമ്മദ് മിഷ്ഫാക്കാണ്. ഏപ്രില്‍ 29നാണ് സമ്മാനാര്‍ഹമായ 054978 എന്ന നമ്പരിലുള്ള ടിക്കറ്റ് മുഹമ്മദ് വാങ്ങിയത്. കഴിഞ്ഞ 10 വര്‍ഷമായി തന്നെ ദുബൈയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ച് വരികയാണ് മുഹമ്മദ്. ശമ്പളം കുറവായതിനാല്‍ നാട്ടിലുള്ള ഭാര്യയെയും രണ്ട് കുട്ടികളെയും ദുബൈയില്‍ എത്തിച്ച് ഒരുമിച്ച് താമസിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

സമ്മാനവിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡ് മുഹമ്മദിനെ വിളിച്ചപ്പോള്‍ അദ്ദേഹം ആദ്യം തികച്ചും അമ്പരന്നുപോയി. 'റിച്ചാര്‍ഡിന്റെ ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ ഞാന്‍ ഏറെ സന്തോഷത്തിലായിരുന്നു കാരണം എല്ലാ മാസവും മൂന്നാം തീയതി ജാക്‌പോട്ട് വിജയികളെയാണ് അദ്ദേഹം വിളിക്കുന്നതെന്ന് എനിക്ക് അറിയാമായിരുന്നു'- മുഹമ്മദ് പറഞ്ഞു.

കഴിഞ്ഞ ഒന്നര വര്‍ഷമായി തന്റെ 20 സുഹൃത്തുക്കള്‍ക്കൊപ്പം മുഹമ്മദ് ബിഗ് ടിക്കറ്റ് വാങ്ങുന്നത് പതിവാക്കിയിരുന്നു. ബിഗ് ടിക്കറ്റില്‍ പങ്കെടുക്കാനായി സുഹൃത്തുക്കള്‍ എല്ലാ മാസവും പണം സ്വരുക്കൂട്ടിയിരുന്നു. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്ന് മുഹമ്മദിന് കൃത്യമായ പദ്ധതികളില്ലെങ്കിലും തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും ശ്രീലങ്കയില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും സുരക്ഷിതമായി താമസിക്കാന്‍ ഒരു വീടുണ്ടാക്കാനുമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. 'ഇന്ന് പരാജയപ്പെട്ടാല്‍ നിങ്ങള്‍ വിഷമിക്കേണ്ട, നാളെ നിങ്ങള്‍ക്കും എന്നെപ്പോലെ അവസരം തേടിയെത്തും. ഒരിക്കലും നിരാശരായി പിന്മാറരുത്'- ഇതാണ് ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നവരോട് മുഹമ്മദിന് പറയാനുള്ള കാര്യം.

അതേസമയം മൂന്നുപേര്‍ക്ക് കോടികളുടെ സമ്മാനം നല്‍കിയതിന് പുറമെ ഇത്തവണത്തെ നറുക്കെടുപ്പില്‍ മറ്റ് സവിശേഷതകളും ഉണ്ടായിരുന്നു. ഫേസ്ബുക്ക് മസ്തരങ്ങളില്‍ വിജയിച്ചവര്‍ക്ക് മെമ്മറി ഗെയിമും ബിഗ് ടിക്കറ്റ് സംഘടിപ്പിക്കുകയുണ്ടായി. ഡ്രീം കാര്‍ പ്രൊമോഷനില്‍ പങ്കെടുത്ത് പോര്‍ഷെ 718 സ്പൈഡര്‍ കാര്‍ നേടിയത് ഇന്ത്യക്കാരനായ കുട്ടുഭായ് ഹക്കിമുദ്ദീനഭായ് രാജന്‍പുര്‍വാലയാണ്. ഇദ്ദേഹം വാങ്ങിയ 009630 എന്ന ടിക്കറ്റിനാണ് ആഢംബര കാര്‍ സമ്മാനമായി ലഭിച്ചിരിക്കുന്നത്.

രണ്ടാം സമ്മാനമായ 30 ലക്ഷം ദിര്‍ഹം അതായത് 6 കോടിയിലധികം ഇന്ത്യന്‍ രൂപ ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ അബു മാമ്മന്‍ ബാബുവിനാണ് ലഭിച്ചിരിക്കുന്നത്. ഇദ്ദേഹം ഏപ്രില്‍ 28നാണ് സമ്മാനാര്‍ഹമായ 232268 എന്ന നമ്പരിലുള്ള ടിക്കറ്റ് വാങ്ങിയത്. മൂന്നാം സമ്മാനമായി 10 ലക്ഷം ദിര്‍ഹം അതായത് രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ നേടിയതും ഇന്ത്യക്കാരൻ തന്നെയാണ്. ഷാര്‍ജയില്‍ താമസിക്കുന്ന അനൂജ് ത്യാഗരാജനാണ് വിജയി. ഏപ്രില്‍ ഏഴിന് എടുത്ത 263556 എന്ന നമ്പരിലുള്ള ടിക്കറ്റാണ് ഇദ്ദേഹത്തെ സമ്മാനാര്‍ഹനാക്കിയത്.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് കൂടി സൗജന്യമായി ലഭിക്കും. അല്‍പം കൂടി വിലക്കുറവുള്ള മറ്റൊരു വഴിയാണ് നിങ്ങള്‍ ആലോചിക്കുന്നതെങ്കില്‍ ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാം. നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് ഡ്രീം കാര്‍ ടിക്കറ്റിന്റെ വില (രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുമ്പോള്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്ന ഓഫര്‍ ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ക്ക് ലഭ്യമല്ല). ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അല്‍ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ ഗൂഢാലോചന കേസില്‍ 7 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (5 hours ago)

ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍  (5 hours ago)

യുദ്ധം അവസാനിക്കുന്നു മൊജ്തബയുടെ ഖബറിന് ആണിയടിച്ച് ചെങ്കീരികൾ... മിസൈൽ കോട്ട ഖേഷം പിളർത്തി  (5 hours ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! പ്രവാസികൾ കരുതിയിരിക്കൂ; ദേ പ്രവചനം എത്തി..! AIR INDIA സർവീസ് തുടങ്ങി  (6 hours ago)

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന യുവാവ് അറസ്റ്റില്‍  (6 hours ago)

സാറേ ആ തള്ളയെ പുറത്തിറക്കല്ലേ സാറേ...! സ്‌റ്റേഷന് മുന്നിൽ നിലവിളിച്ച് ശാന്തയുടെ മകൻ...! കാലത്തിയെ കൊണ്ടുവരല്ലേ..!ആൺമക്കൾ സൂക്ഷിക്കുക..!  (8 hours ago)

സിനിമാവേദിയില്‍ ജാതി പറഞ്ഞ് സ്വയം പരിചയപ്പെടുത്തി പാര്‍ഥിപന്‍  (8 hours ago)

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു  (8 hours ago)

മണ്ണുത്തിയില്‍ പൊലീസിനുനേരെ ഗുണ്ടാ ആക്രമണം  (8 hours ago)

മാദ്ധ്യമങ്ങള്‍ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും 'എന്റെ അനന്തരവന്റെ പേര് കൂടിയേ പറയാന്‍ ബാക്കിയുള്ളു'; മറിയ ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍  (9 hours ago)

ഏപ്രില്‍ 23ന് പ്രാദേശിക അവധി  (9 hours ago)

ഹരിദാസിൻ്റെ ഡാൻസാഫിൽ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ!!!!  (10 hours ago)

പ്രവാസികൾ കരുതിയിരിക്കൂ യുദ്ധത്തിന് പിന്നാലെ മറ്റൊന്ന് കൂടി..വൈകാതെ അന്തരീക്ഷം മാറിമറിയും!! യുഎഇ നിവാസികൾ അറിയാൻ  (10 hours ago)

വെറിപിടിച്ച് ഇറാഖിൽ തീതുപ്പി ഇറാൻ..വിക്ടോറിയ ബേസ് തകർത്തു ഇസ്രായേലിലേക്കും ഡ്രോണ്‍ വര്‍ഷം വ്യോമപാത അടച്ച് യുഎഇ  (10 hours ago)

പി ജയരാജൻ ശ്യാമളെ എടുത്ത് തോട്ടിൽ കളഞ്ഞു..! അച്ചികൾക്ക് ഒരു സീറ്റ് തീപ്പന്തമായി..!കണ്ണൂരിൽ കലാപം  (10 hours ago)

Malayali Vartha Recommends