ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്ന വാഗ്ദാനവുമായി തുടങ്ങിയ ഹെല്‍പ് ലൈന്‍; അഞ്ച് ദിവസത്തെ കോഴ്സിന് 5000 ഡോളർ ഫീസ്, കോഴ്സില്‍ പങ്കെടുത്തവരില്‍ പലരെയും സാമ്പത്തികമായും ലൈംഗികമായും ചൂഷണം, അവസാനം 60 വയസ്സുകാരനായ കെയ്ത് റാനിയേർ പിടിയിലായപ്പോൾ പുറത്ത് വരുന്നത് ക്രൂരതയുടെ മറ്റൊരു മുഖം
സ്വയം പ്രഖ്യാപിത ആൾ ദൈവം ചമഞ്ഞ് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് പണി കിട്ടി. അമേരിക്കയിലാണ് സംഭവം. സ്വയം പ്രഖ്യാപിത ഗുരുവിന് 120 വർഷത്തെ തടവുശിക്ഷ വിധിച്ചു. പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി ചൂഷണം ചെയ്തതിനാണ് ന്യൂയോര്‍ക്കിലെ ജഡ്ജി ഇത്തരത്തിൽ ശിക്ഷ വിധിച്ചത്. 60 വയസ്സുകാരനായ കെയ്ത് റാനിയേർ ആണ് ആ സ്വയം പ്രഖ്യാപിത ഗുരുവായി സ്ത്രീകളെ പറ്റിച്ചുവന്നിരുന്നത്.
തങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്ന വാഗ്ദാനവുമായി തുടങ്ങിയ ഹെല്‍പ് ലൈന്‍ ഗ്രൂപ്പിന്‍റെ മറവിലാണ് റാനിയേര്‍ സ്ത്രീകളെ ചൂഷണം ചെയ്ത് വന്നിരുന്നത്. എന്നാൽ അഞ്ച് ദിവസത്തെ കോഴ്സിന് 5000 ഡോളറാണ് ഫീസായി വാങ്ങിയിരുന്നത് തന്നെ. ഈ കോഴ്സില്‍ പങ്കെടുത്തവരില്‍ പലരെയും റാനിയേര്‍ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തെന്ന് കണ്ടെത്തിയിരുന്നു. സ്ത്രീകളെ തന്‍റെ ലൈംഗികാവശ്യത്തിനുള്ള അടിമകളായാണ് റാനിയേര്‍ പരിഗണിച്ചിരുന്നത്.
അതേസമയം 1998ലാണ് റാനിയേര്‍ ന്യൂയോർക്കിൽ സെൽഫ് ഹെൽപ് സ്ഥാപനം തുടങ്ങുന്നത് തന്നെ. ഇതേതുടർന്ന് 2018ല്‍ മെക്സിക്കോയില്‍ വെച്ച് അറസ്റ്റിലായി. പിന്നാലെ ഏഴ് കുറ്റങ്ങള്‍ റാനിയേര്‍ക്കെതിരെ ചുമത്തിയത് 2019ലാണ്.
സെക്സ് റാക്കറ്റ്, ചൂഷണം, ക്രിമിനല്‍ ഗൂഢാലോചന, കൊള്ള തുടങ്ങിയ കുറ്റങ്ങളാണ് ഇയ്യാൾക്കെതിരെ ചുമത്തിയത്. 15 വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമ കേസിലാണ് ഈ കുറ്റങ്ങള്‍ ചുമത്തിയത്.'ഞാന്‍ കുട്ടിയായിരുന്നു, അയാള്‍ എന്‍റെ യുവത്വം കവര്‍ന്നെടുത്തു'- എന്നാണ് ആ പെണ്‍കുട്ടി കോടതിക്ക് മുന്നിൽ പറഞ്ഞത്. വിചാരണക്കിടെ 15 സ്ത്രീകള്‍ കോടതിയില്‍ ഹാജരായിരുന്നു. മാത്രമല്ല 90ഓളം സ്ത്രീകള്‍ ഇയാള്‍ക്കെതിരെ ജഡ്ജിക്ക് കത്തെഴുതുകയുമുണ്ടായി.
https://www.facebook.com/Malayalivartha