Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി


  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...

ബിഷപ്പ് ഫ്രാങ്കോ പറഞ്ഞത് കള്ളമെന്നതിന് തെളിവുകള്‍; ആദ്യം പീഡനത്തിന് ഇരയായി എന്ന് പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ താമസിച്ചതിനു തെളിവും മൊഴിയും; ഷോബി ജോര്‍ജിന് ജലന്ധറില്‍ ഉന്നതരുമായി അടുത്തബന്ധം

30 AUGUST 2018 02:02 PM IST
മലയാളി വാര്‍ത്ത

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൂടുതല്‍ പ്രതിരോധത്തില്‍. ബിഷപ്പ് പോലീസിനു നല്‍കിയ മൊഴിയില്‍ വലിയ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തല്‍. കുറവിലങ്ങാട്ടെ മഠത്തില്‍ കന്യാസ്ത്രീ ആദ്യം പീഡനത്തിന് ഇരയായി എന്ന് പരാതിയില്‍ പറയുന്ന 2014 മേയ് അഞ്ചിന് മഠത്തില്‍ താമസിച്ചിട്ടില്ലെന്ന ബിഷപ്പിന്റെ മൊഴി പച്ചക്കള്ളം. ബിഷപ്പ് അന്ന് കുറവിലങ്ങാട് മഠത്തില്‍ തന്നെയാണ് താമസിച്ചതെന്ന് അവിടെ നിന്നും പിടിച്ചെടുത്ത രേഖകളില്‍ വ്യക്തം. 

അന്നേദിവസം തൊടുപുഴയ്ക്ക് സമീപമുള്ള ഒരു മഠത്തിലാണ് താമസിച്ചതെന്നാണ് ഓഗസ്റ്റ് 13ന് ജലന്ധറില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ബിഷപ്പ് മൊഴി നല്‍കിയത്. ഇതിനുള്ള കൃത്രിമ രേഖകളും ബിഷപ്പ് സൃഷ്ടിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പോലീസ് തൊടുപുഴയിലെ മഠത്തിലെ മദറിനെ ചോദ്യം ചെയ്തിരുന്നു. ആദ്യമൊക്കെ ബിഷപ്പിനെ അനുകൂലിച്ച് നിലപാട് എടുത്ത മദര്‍ പോലീസിന്റെ ചോദ്യംചെയ്യലിന്റെ മട്ടുമാറിയതോടെ ഉള്ളസത്യം തുറന്നുപറഞ്ഞു. ബിഷപ്പ് അന്നേ ദിവസം തൊടുപുഴയില്‍ എത്തിയിട്ടില്ലെന്നും ബിഷപ്പ് പറഞ്ഞിട്ടാണ് മറിച്ചുള്ള മൊഴി നല്‍കിയതെന്നും ഇവര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 

മാത്രമല്ല, തൊടുപുഴയിലെ മഠത്തിലെ സന്ദര്‍ശക ഡയറിയില്‍ അന്നേ ദിവസം ബിഷപ്പ് അവിടെ എത്തിയതായി രേഖപ്പെടുത്തിയിട്ടില്ല. ഈ ഡയറി പോലീസ് പിടിച്ചെടുത്തു. കൂടാതെ, അന്നേ ദിവസം ബിഷപ്പിനെ കുറവിലങ്ങാട് മഠത്തില്‍ കൊണ്ടുപോയി വിട്ടതായി അദ്ദേഹത്തിന്റെ െ്രെഡവര്‍ നാസറും നേരത്തെ മൊഴി നല്‍കിയിരുന്നു. 

മൊഴികളിലെ പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തില്‍ ബിഷപ്പ് ഫ്രാങ്കോയെ കേരളത്തിലേക്ക് വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്യുന്നതും പോലീസിന്റെ പരിഗണനയിലുണ്ട്. അടുത്ത ദിവസം മധ്യമേഖല ഐ.ജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകയോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. തുടര്‍ നടപടി അന്വേഷണ സംഘം ആലോചിച്ചുവരികയാണ്. 

അതേസമയം, ബിഷപ്പ് ഫ്രാങ്കോയ്ക്കു വേണ്ടി ഫാ.ജെയിംസ് എര്‍ത്തയില്‍ സി.എം.ഐ വഴി സ്വാധീനിക്കാന്‍ ശ്രമിച്ചത് കോതമംഗലം സ്വദേശി ഷോബി ജോര്‍ജ് ആണെന്ന് പോലീസിന് വ്യക്തമായി. മുന്‍പ് കലാഭവനില്‍ പ്രവര്‍ത്തിച്ചിരുന്ന ഷോബിക്ക് ഫാ.ജെയിംസ് എര്‍ത്തയിലുമായി അടുത്ത ബന്ധമുണ്ട്. കലാഭവന്‍ വിട്ട ഷോബി ഇപ്പോള്‍ കോതമംഗലത്ത് കലാഗ്രാം എന്ന കലാസാംസ്‌കാരിക സ്ഥാപനം നടത്തുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപരിപാടി അവതരിപ്പിക്കുന്ന ഈ സ്ഥാപനം മിക്കപ്പോഴും ജലന്ധര്‍ രൂപതയിലും പരിപാടികള്‍ നടത്താറുണ്ട്. ജലന്ധര്‍ രൂപതയില്‍ നിന്നും സഹായമെത്തിക്കാമെന്ന് ഷോബി ഉറപ്പ് നല്‍കിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീകള്‍ക്ക് 10 ഏക്കറും മഠവും വാഗ്ദാനം ചെയ്തതെന്നുമാണ് ഫാ.എര്‍ത്തയില്‍ മൊഴി നല്‍കിയത്. ഷോബിയെ വൈകാതെ പോലീസ് ചോദ്യം ചെയ്യും. 

ജലന്ധറില്‍ ബിഷപ്പിന്റെ വലംകൈ ആയി പ്രവര്‍ത്തിക്കുന്ന ഫാ.ജോണ്‍ ഇടപ്പിള്ളി സി.എം.ഐയുമായും ഷോബിക്കും ഫാ.എര്‍ത്തയിലിനും അടുത്തബന്ധമുണ്ടെന്ന് വ്യക്തം. കഴിഞ്ഞ വര്‍ഷം ജലന്ധറില്‍ കലാഗ്രാം നടത്തിയ ഒരു പരിപാടിയില്‍ നാട്ടില്‍ എത്തുകാര്യമുണ്ടെങ്കിലും നടത്തിത്തരാന്‍ എര്‍ത്തയിലില്‍ അച്ചനുണ്ടെന്ന് ഫാ.ജോണ്‍ ഇടപ്പിള്ളി പരസ്യമായി പറഞ്ഞതായും വിവരമുണ്ട്. തൃശൂരില്‍ സി.എം.ഐ സഭയുടെ സാംസ്‌കാരിക സ്ഥാപനത്തിന്റെ ചുമതലക്കാരനായി പ്രവര്‍ത്തിച്ചിട്ടുള്ള ഫാ.ജോണ്‍ ഇടപ്പിള്ളി ജലന്ധറിലും വലിയൊരു സാംസ്‌കാരിക നിലയം നിര്‍മ്മിക്കുന്നതിനുള്ള ശ്രമത്തിലാണ്. ഇതിനായി അമൃത്സറില്‍ 50 ഏക്കര്‍ ഭൂമിയില്‍ 500 കോടി രൂപയുടെ പ്രൊജക്ട് തയ്യാറാക്കുന്നതിനിടെയാണ് ബിഷപ്പ് വിവാദത്തില്‍പെടുന്നത്. 

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ഫോണില്‍ വിളിച്ചാണ് ഫാ.എര്‍ത്തയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചത്. ഈ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ ജലന്ധര്‍ രൂപത അറിയാതെയാണ് ഫാ.എര്‍ത്തയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചതെന്നും രൂപത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമുള്ള നിഷേധക്കുറിപ്പ് ഇറക്കിയിരുന്നു. ഫാ.എര്‍ത്തയിലിന്റെ ഇടപെടലില്‍ ജലന്ധര്‍ രൂപതയ്ക്കും ബിഷപ്പിനുമുണ്ടായ മാനോവിഷമത്തില്‍ ഖേദംപ്രകടിപ്പിച്ച് സി.എം.ഐ സഭയും പത്രക്കുറിപ്പിറക്കി. എന്നാല്‍ ഇതെല്ലാം ഇവരുടെ ഒത്തുകളിയാണെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് എര്‍ത്തയിലിന്റെ മൊഴി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ സഹായവും വിദേശ ജോലി ഭാഗ്യവും! മീനം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (5 minutes ago)

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി  (12 minutes ago)

  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....  (27 minutes ago)

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (3 hours ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (4 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (4 hours ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (4 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (4 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (4 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (4 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (4 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (4 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (5 hours ago)

Malayali Vartha Recommends