Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കന്യാസ്ത്രീയ ബലാല്‍സംഗം ചെയ്ത കേസില്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തൃപ്പൂണിത്തുറയിലെ വനിതാ സൈബര്‍ പൊലീസ് ഓഫീസില്‍ മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്

21 SEPTEMBER 2018 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു

ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം

കന്യാസ്ത്രീയ ബലാല്‍സംഗം ചെയ്ത കേസില്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തൃപ്പൂണിത്തുറയിലെ വനിതാ സൈബര്‍ പൊലീസ് ഓഫീസില്‍ മൂന്ന്  ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. നീണ്ട 87 ദിവസത്തെ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. ഇന്ത്യയില്‍ ആദ്യമായാണ് ബലാല്‍സംഗ കേസില്‍ ഒരു ബിഷപ്പ് അറസ്റ്റിലാകുന്നത്. അതും സഭയിലെ തന്നെ ഒരു കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍. തുടക്കം മുതല്‍ പരാതി കെട്ടിച്ചമച്ചതാണെന്നാണ് ബിഷപ്പും മിഷനറീസ് ഓഫ് ജീസസ് എന്ന സഭയും മറ്റ് പല സഭാധ്യക്ഷന്‍മാരും ആരോപിച്ചിരുന്നത്. അതിന്റെയെല്ലാം മുനയൊടിക്കുന്നതാണ് അറസ്റ്റ്. 

അറസ്റ്റിനേക്കാള്‍ സഭയെ നാണിപ്പിക്കുന്നത് നീതിതേടി അഞ്ച് കന്യാസ്ത്രീകള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നു എന്നതാണ്. പൊതുസമൂഹത്തിന്റെയും സഭാവിശ്വാസികളുടെയും പോള്‍ തേലേക്കാട്ടിനെ പോലുള്ള പുരോഹിതന്‍മാരുടെയും പിന്തുണ സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്കും അവര്‍ക്കൊപ്പം നിന്ന ക്രിസ്ത്യന്‍ ജോയിന്റ് കൗണ്‍സിലിലും ഉണ്ടായി എന്നത് ശ്രദ്ധേയമായിരുന്നു. തുടക്കത്തില്‍ ക്യാസ്ത്രീയെ പൊലീസ് ആറ് തവണയാണ് ചോദ്യം ചെയ്തത്. എന്നിട്ടും ആരോപണവിധേയനായ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറായില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്നത്. രാഷ്ട്രീയപ്പാര്‍ട്ടികളും നേതാക്കളും മൗനംപാലിച്ചു എന്നതും ശ്രദ്ധേയമായിരുന്നു. 

ഒന്നര മാസം മുമ്പ് ജലന്ദറില്‍ ചെന്ന് ബിഷപ്പിനെ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. പൊലീസും ബിഷപ്പും ഒത്തുകളിക്കുകയാണെന്ന് വ്യാപകപ്രതിഷേധം ഉണ്ടായി. അതോടെ ഹൈക്കോടതി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബിഷപ്പ് കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തിരുന്നെന്നാണ് പറഞ്ഞിരുന്നത്. അതിന് ശേഷമാണ് കേരളത്തെ മഹാദുരന്തത്തിലേക്ക് തള്ളിവിട്ട പ്രളയം വന്നത്. ആ പ്രളയത്തില്‍ ബിഷപ്പ് രക്ഷപെട്ടു. പ്രളയാനന്തരം കേരളം വീണ്ടും പൂര്‍വ്വസ്ഥിതിയിലെത്തിയതോടെയാണ് ബിഷപ്പിന്റെ കേസ് വീണ്ടും ചര്‍ച്ചയായത്. പൊലീസ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തതോടെ ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രീക്ക് ഒപ്പമുണ്ടായിരുന്ന സിസ്റ്റര്‍ അനുപമയുടെയും ടീനയുടെയും നേതൃത്വത്തില്‍ അഞ്ച് കന്യാസ്ത്രീകള്‍ നീതി തേടി എറണാകുളം ഹൈക്കോടതിക്ക് മുന്നില്‍ സമരം തുടങ്ങി. 

ഇതോട സമരം നടത്തുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ച് സഭ വാര്‍ത്താക്കുറിപ്പ് ഇറക്കി. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ട് മിഷനറീസ് ഓഫ് സീസസ് അവരെ അവഹേളിക്കുകയും ചെയ്തു. കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും ബലാല്‍സംഗം നടന്നെന്ന് പറയുന്ന ദിവസത്തിന് ശേഷം പല പരിപാടികളിലും ബിഷപ്പിനൊപ്പം കന്യാസ്ത്രീ പങ്കെടുത്തിരുന്നെന്നും ബിഷപ്പ് കുറവിലങ്ങാട് മഠത്തില്‍ വന്നതിന്റെ അടുത്തദിവസം കന്യാസ്ത്രീയുടെ വീട്ടില്‍ ഒരു ചടങ്ങിന് പോയിരുന്നെന്നും അവിടെ കന്യാസ്ത്രീ സന്തോഷവതിയായാണ് കാണപ്പെട്ടതെന്നും മിഷനറീസ് ഓഫ് ജീസസിലെ സിസ്റ്റര്‍ റെജീന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. 

കന്യാസ്ത്രീകളുടെ സമരം തുടങ്ങിയ ശേഷമാണ് അന്വേഷണ സംഘം വീണ്ടും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ബിഷപ്പിന്റെയും കന്യാസ്ത്രീകളുടെയും സാക്ഷികളുടെയും മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് രണ്ടാമത്തെ സത്യാവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. സംഭവം നടന്നത് മൂന്ന് വര്‍ഷം മുമ്പായതിനാല്‍ സാങ്കേതികവും ശാസ്ത്രീയവുമായ തെളിവുകള്‍ ശേഖരിക്കാന്‍ ഏറെ അധ്വാനിക്കണമെന്നും അതിന് സമയം വേണമെന്നും അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു. ഏറെക്കാലം മുമ്പ് നടന്ന സംഭവമായതിനാല്‍ മൊഴികളില്‍ വൈരുദ്ധ്യമുണ്ടാകുന്നത് സ്വാഭാവികമാണെന്നും 19ന് ഹാജരാകാന്‍ ബിഷപ്പിന് നോട്ടീസ് അയച്ചിട്ടുണ്ടെന്നും മുദ്രവെച്ച കവറില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു. തുടര്‍ന്ന് അന്വേഷണം ശരിയായ ദിശയിലാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പരാതിക്കാര്‍ അറസ്റ്റിനെ കുറിച്ച് ആശങ്കപ്പെടേണ്ട, അറസ്റ്റിനേക്കാള്‍ വലുതല്ലേ ശിക്ഷ എന്നും കോടതി ചോദിച്ചു.

ഇതോടെ കോടതി നിലപാടിനെതിരെ വിമര്‍ശനവുമായി കന്യാസ്ത്രീകളും സമരം നടത്തുന്ന മറ്റുള്ളവരും എത്തി. കേസില്‍ കന്യാസ്ത്രീയോ അവരുമായി ബന്ധപ്പെട്ടവരോ കക്ഷിചേര്‍ന്നിട്ടില്ല. 24ന് കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. അന്നത്തെ തീരുമാനം അറിഞ്ഞ ശേഷം കക്ഷിചേരാനാണ് തീരുമാനിച്ചതെന്ന് ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരന്‍ അറിയിച്ചിരുന്നു. അതിന് ശേഷമാണ് ബുധനും വ്യാഴവും തൃപ്പൂണിത്തുറയില്‍ ബിഷപ്പിനെ ചോദ്യം ചെയ്തത്. ബിഷപ്പ് പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്ന് കോട്ടയം എസ്.പി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. പിന്നെ കന്യാസ്ത്രീകളും തെളിവുകള്‍ ഹാജരാക്കിയിരുന്നു. മൊഴികളിലെ വൈരുദ്ധ്യവും തെളിവുകളും പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (9 minutes ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (15 minutes ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (47 minutes ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (1 hour ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (1 hour ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (1 hour ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (1 hour ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (2 hours ago)

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (2 hours ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (2 hours ago)

മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം... മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി  (2 hours ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (3 hours ago)

ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കാൻ ഭരണഘടന ഭേദഗതിക്കുള്ള ‘നാരിശക്തി വന്ദൻ അധിനിയം’ ബില്ലിന് അനുമതി നൽകി കേന്ദ്ര മന്ത്ര  (3 hours ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (3 hours ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends