പ്രണയാഭ്യര്‍ത്ഥന നടത്തി കൂടെ കൂടി... സ്‌നേഹം നടിച്ച് നഗ്ന ചിത്രങ്ങളും വീഡിയോയും ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം തുടർന്നു; പരാതി നൽകിയ പകയിൽ സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങൾ പ്രചരിപ്പിച്ച തിരുവനന്തപുരത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ ബിടെക്ക് വിദ്യാര്‍ത്ഥിനി ആനന്ദ് ബാബുവിനെ കുടുക്കിയതിങ്ങനെ...

ഫേസ്ബുക്ക് മെസഞ്ചർ മുഖേനയും വാട്സാപ്പ് മുഖേനയും സഹ വിദ്യാർത്ഥിയുടെ നഗ്ന ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ച സംഭവത്തിൽ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ പൊലീസ് പിടികൂടി. തിരുവനന്തപുരത്തെ സ്വകാര്യ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയായ വെള്ളനാട് കാവ്യക്കോട് ആനന്ദ് ഭവനില്‍ ആനന്ദ് ബാബുവിനെയാണ് സൈബര്‍ പൊലീസ് പിടികൂടിയത്.
ആനന്ദ് കോളേജിലെ സഹപാഠിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയും കുട്ടിയോട് സ്‌നേഹം നടിച്ച് നഗ്ന ചിത്രങ്ങളും വീഡിയോയും ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ കാട്ടി ലൈംഗികമായി പീഡിപ്പിക്കാനും ശ്രമം നടത്തി. സംഭവത്തിന് പിന്നാലെ കോളേജ് പ്രിന്‍സിപ്പലിനു വിദ്യാര്‍ത്ഥിനി പരാതി നല്‍കിയതിലുള്ള വിരോധം മൂലം പ്രതി സഹപാഠിയെ ലാബ് റൂമില്‍ വച്ച് ശാരീരികമായി ഉപദ്രവിക്കുകയും വസ്ത്രം ബലമായി ഊരിമാറ്റി ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
കോളജില്‍നിന്നു പുറത്തായെങ്കിലും ചിത്രങ്ങള്‍ വ്യാജ ഫേയ്‌സ്ബുക് ഐഡി നിര്‍മ്മിച്ച് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അയച്ചുകൊടുത്തു. വിദ്ധാർത്ഥിനിയുടെ ചിത്രങ്ങളും വിഡിയോകളും കോപ്പി ചെയ്‌ത് സൂക്ഷിച്ചിരുന്ന പെൻഡ്രൈവുകൾ, മെമ്മറികാർഡുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവയൊക്കെ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഐപി വിലാസം കണ്ടെത്തിയതാണ് പ്രതിയിലേക്ക് നയിച്ചത്.
https://www.facebook.com/Malayalivartha
























