സാലറിചലഞ്ചിനെ ഞ്ഞെക്കി കൊന്ന് സർക്കാർ ; മുഖ്യമന്ത്രിയുടെ അഭാവത്തിൽ ധനമന്ത്രിയും സഹമന്ത്രിമാരും ചേർന്ന് രൂപംകൊടുത്ത സാലറി ചലഞ്ചിൽ നിന്നും സർക്കാർ പിൻമാറുന്നു

മുഖ്യമന്ത്രി സ്ഥലത്തില്ലാതിരിക്കെ ധനമന്ത്രിയും സഹമന്ത്രിമാരും ചേർന്ന് രൂപംകൊടുത്ത സാലറി ചലഞ്ചിൽ നിന്നും സർക്കാർ പിൻമാറുന്നു. മുഖ്യമന്ത്രിയുടെ ഭുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി ആവർത്തിച്ചപ്പോഴാണ് ബഹളത്തിൽ നിന്നും പതിയെ പിൻമാറാൻ സർക്കാർ ആലോചിക്കുന്നത്. ഹൈക്കേടതിയിൽ നിന്നും കൂടുതൽ പണി കിട്ടുമെന്ന് സർക്കാർ കരുതുന്നു.
സാലറിചലഞ്ചിനെ സർക്കാർ തന്നെയാണ് ഞ്ഞെക്കി കൊന്നത്. സർക്കാരുദ്യോഗസ്ഥരല്ല ഇതിന് കാരണക്കാരായത്. അവർ പരമാവധി സഹായിച്ചു. എന്നാൽ മന്ത്രിമാർ സ്വീകരിച്ച കർശന നിലപാടിന്റെ ഫലമായി ഇടതുപക്ഷക്കാരായ ഉദ്യോഗസ്ഥർ തന്നെ സർക്കാരിന് എതിരായി. പലരും ഹൈക്കോടതിയെ സമീപിച്ചു. നിരവധി ഹർജികളാണ് ഇതിസംബന്ധിച്ച് കേരള ഹൈക്കോടതിയിലുള്ളത്. താൻ സ്ഥലത്തില്ലാതിരുന്ന സമയത്ത് ധനമന്ത്രിയാണ് ഇത്തരം ഒപ്പിക്കലുകൾ നടത്തിയതെന്ന് പിണറായിക്കറിയാം. അദ്ദേഹം ഇത് മാധ്യമങ്ങൾക്കുമേൽ ചാരിയെന്ന് മാത്രം.
വിസമ്മത പത്രത്തിന് നിർബന്ധത്തിന്റെ മുഖമുണ്ടെന്നാണ് കോടതി പറഞ്ഞത്. ഇത്തരമൊരു വിസമ്മത പത്രം ഒരിക്കലും സർക്കാരിന്റെ അജണ്ടയിലുണ്ടായിരുന്നില്ല. അത് സർക്കാരിന്റെ ധാർഷ്ട്യമായി തെറ്റിദിധരിക്കപ്പെടുമെന്ന വിശ്വാസം സർക്കാരിനുണ്ടായിരുന്നെങ്കിലും കാലഘട്ടം മനസിലാക്കാത്ത മന്ത്രിമാർ ധാർഷ്ട്യത്തിന് പച്ചക്കൊടി വീശുകയായിരുന്നു.
സഹായം വേണമെങ്കിൽ അക്കാര്യം ആവശ്യപ്പെട്ട് സർക്കൂലർ ഇറക്കി കൂടായിരുന്നോ എന്നാണ് ഹൈക്കോടതി ജഡ്ജി ചോദിച്ചത്. ഇപ്പോഴത്തെ ഉത്തരവ് ചിലപ്പോൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും അഭിഭാഷകർ ചൂണ്ടികാണിക്കുന്നു. പക്ഷേ ഉത്തരവ് റദാക്കാൻ സർക്കാർ തയ്യാറല്ല. ഉത്തരവ് റദ്ദാക്കുന്നതിന് പകരം ഉത്തരവിൽ വെള്ളം ചേർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇടതുവിശ്വാസികളായ ജീവനക്കാർ പോലും തങ്ങളുടെ ധർമ്മ സമരത്തിന് പിന്തുണ നൽകുന്നില്ലെന്ന് സർക്കാർ മനസിലാക്കുന്നു. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അനേഷണത്തിലും ജീവനക്കാർ സാലറി ചലഞ്ചിന് എതിരാണെന്ന റിപ്പോർട്ടാണ് നൽകിയിരിക്കുന്നത്. അതും സർക്കാരിനെ അലട്ടുന്നു. എന്നാൽ ചെയ്തു പോയ കാര്യങ്ങളിൽ നിന്നും എങ്ങനെ പിൻമാറുമെന്നാണ് സർക്കാരിന്റെ ചോദ്യം.
സർക്കാർ ജീവനക്കാരെ ശത്രുക്കളാക്കണോ മിത്രങ്ങളാണോ എന്ന ചോദ്യമാണ് സർക്കാരിന് മുന്നിലുള്ളത്. സമ്മർദ്ദം കടുപ്പിച്ചാൽ എല്ലാവരും എതിരാകും. അങ്ങനെയൊരു തീരുമാനം ഏതായാലും സർക്കാർ സ്വീകരിക്കില്ല. അതിനിടെ സർക്കാർ അറിയാതെ തന്നെ സർക്കാർ ജീവനക്കാരിൽ നല്ലൊരു വിഭാഗം കോൺഗ്രസുമായി അടുക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഇടതു സംഘടന നേതാക്കൾ ഇക്കാര്യം പാർട്ടിക്കാരെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചുരുക്കത്തിൽ മാസശമ്പളം ഭുരിതാശ്വാസനിധിയിലേക്ക് നൽകിയ ഉദ്യോഗസ്ഥരാണ് വെള്ളത്തിലായത്. അതിനെ ശമ്പളംനൽകാത്ത സർക്കാർ ജീവനക്കാരെ സ്ഥലംമാറ്റുന്നത് ഉൾപ്പെടെയുള്ളനടപടികളിലേക്കും ചില വകുപ്പുകൾ നീങ്ങുന്നതായി സംശയിക്കുന്നു.
https://www.facebook.com/Malayalivartha























