പല്ലുവേദനയ്ക്കൊപ്പമെത്തിയ പനി വിട്ടുപോകാതെ തുടർന്നതോടെ സ്കാനിങ്ങിന് വിധേയയാക്കിയപ്പോൾ കണ്ടെത്തിയത് കുടലിൽ അണുബാധയും, പഴുപ്പും:- കീഹോൾ സർജറി കഴിഞ്ഞതോടെ കുടലിലെ കാൻസർ നാലാം സ്റ്റേജിലാണെന്ന് ഡോക്ടർ കണ്ടെത്തി- അർബുദം ചിത്രകാരിയാക്കിയ അരുണിമ ഒടുവിൽ ഈ ലോകത്തോട് വിടപറഞ്ഞു

അര്‍ബുദം ചിത്രകാരിയാക്കിയ പത്തനംതിട്ട വലംചുഴി സ്വദേശിനി അരുണിമ രാജൻ ഒടുവിൽ ലോകത്തോട് യാത്ര പറഞ്ഞു.കാൻസർ ചികിൽസയിലായിരുന്ന അരുണിമ ഇന്ന് രാവിലെയാണ് വിട പറഞ്ഞത്. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. അച്ഛന്‍, അമ്മ, അനിയത്തി എന്നിവരടങ്ങുന്ന കുടുംബം, അച്ഛന്‍ ഗള്‍ഫില്‍ ആയിരുന്നു. മകള്‍ രോഗബാധിത അയതോടെ നാട്ടില്‍ മടങ്ങിയെത്തി. ജിവിതത്തിൽ വന്നു ചേരുന്ന എന്തിലും നൻമ കണ്ടെത്താൻ ശ്രമിച്ചിരുന്ന അരുണിമ. കീമോയുടെ അതികഠിനമായ വേദന മറക്കാൻ വേണ്ടിയാണ് ചിത്രരചന തുടങ്ങിയത്. പിന്നീട് താൻ വരച്ച ചിത്രങ്ങളുടെ പ്രദർശനവും അരുണിമ സംഘടിപ്പിച്ചു.
അമൃത ആശുപത്രി അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ജോലിയായിരുന്നു അരുണിമയ്ക്ക്. ഇത് രാജിവെച്ച് കൂടുതൽ യാത്രകൾ പോകാൻ സൗകര്യപ്രദമായ ഒരു ജോലി കണ്ടെത്തിയ സമയത്താണ് ജീവിതത്തിൽ നിർണായകമായത്. അരുണിമയുടെ ഭാഷയിൽ പറഞ്ഞാൽ ‘പുതിയ ഓഫിസിൽ ജോലിക്കുകയറും മുൻപ് പല്ലുവേദന ശരിയാക്കാൻ ആശുപത്രിയിൽ പോയ എനിക്ക് ആശുപത്രി വാസത്തിന്റെ കാര്യത്തിൽ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല’.
പല്ലുവേദനയ്ക്കൊപ്പമെത്തിയ പനി വിട്ടുപോകാതെ നിന്നു. ഛർദിയും തുടങ്ങി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സ്കാൻ ചെയ്തപ്പോൾ കുടലിൽ ചെറിയ അണുബാധ പോലെ കണ്ടു. പക്ഷേ വയറിനു പുറത്ത് ഡോക്ടർ കൈതൊട്ടതോടെ വേദന തോന്നി. കൂടുതൽ പരിശോധനയ്ക്കായി തിരുവല്ലയിൽ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും അസുഖമൊന്നുമില്ലെന്നായിരുന്നു കണ്ടെത്തൽ.
പനി കുറഞ്ഞെങ്കിലും ഒന്നു കൂടി പരിശോധിപ്പിച്ചേക്കാം എന്നു കരുതിയാണ് എറണാകുളം അമൃത ആശുപത്രിയിൽ എത്തുന്നത്. കുടലിൽ അണുബാധയുള്ളതായും പഴുപ്പ് ബാധിച്ചതായും കണ്ടെത്തി. കീഹോൾ സർജറി കഴിഞ്ഞതോടെ ഡോക്ടർക്ക് അസുഖം ബോധ്യപ്പെട്ടു. കുടലിലെ കാൻസർ നാലാം സ്റ്റേജിലായിരുന്നു അപ്പോൾ. കാൻസർ എന്റെ ജീവിതത്തിൽ നന്മകൾ മാത്രമേ കൊണ്ടുവന്നിട്ടുള്ളു, പിന്നെ ഞാനെന്തിന് സങ്കടപ്പെടണം എന്ന് അരുണിമ ചോദിക്കുമായിരുന്നു. അരുണിമയുടെ വാക്കുകളിൽ തന്നെ പറഞ്ഞാൽ, അസുഖം വന്നതിനു ശേഷം കുറേക്കൂടി സ്ട്രോങ് ആയി. ജീവിതത്തിൽ ആരൊക്കെ കൂടെ നിൽക്കും എന്നു മനസ്സിലാക്കാനായി. ചിത്രങ്ങൾ വരച്ചു തുടങ്ങി. അങ്ങനെ എല്ലാം പോസിറ്റീവ്.
‘കീമോ മരുന്ന് ശരീരത്തിൽ കയറി കഴിഞ്ഞപ്പോൾ ഉണ്ടായ 'കല' എന്നാണ് അരുണിമയുടെ ചിത്ര രചനയെപ്പറ്റി പറഞ്ഞിരുന്നത്. ചികിൽസ കാലഘട്ടത്തിലും സ്വന്തമായി വാങ്ങിയ കാറിൽ ഒറ്റയ്ക്കായിരുന്നു അരുണിമയുടെ യാത്രകൾ. കാൻസറിനെ ധൈര്യപൂർവ്വം അരുണിമ ജീവിതം കരുത്തിന്റെ പ്രതീകമാണ്.
അതേ സമയം അരുണിമയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മഞ്ജു വാര്യര്‍ രംഗത്തെത്തി. 'പ്രിയപ്പെട്ട പെണ്‍കുട്ടീ, നീ തോറ്റല്ല മടങ്ങുന്നത്. ഒരു പാട് ജീവിതങ്ങളോട് എങ്ങനെ ജയിക്കണമെന്ന് പറഞ്ഞുകൊണ്ടാണ്' എന്നാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്. താരം അരുണിമയെ പരിചയപ്പെട്ടത് കേരള കാന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ്. അന്ന് തന്റെ പ്രിയതാരത്തിന്റെ ഒരു മനോഹര ചിത്രം ചിത്രകാരി കൂടിയായ അരുണിമ മഞ്ജുവിന് സമ്മാനിച്ചിരുന്നു.
മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
കേരള കാന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് അരുണിമയെ കണ്ടതും പരിചയപ്പെട്ടതും. കാന്‍സറിനെ സധൈര്യം നേരിട്ട ഒരു പെണ്‍കുട്ടി. ഒരു പാട് പേര്‍ക്കുള്ള പ്രചോദനം. അന്ന് എന്റെ ഒരു ചിത്രം വരച്ച് തന്നിരുന്നു,അരുണിമ. ഒടുവില്‍ അവള്‍ യാത്ര പറയുന്നു. പ്രിയപ്പെട്ട പെണ്‍കുട്ടീ… നീ തോറ്റല്ല മടങ്ങുന്നത്. ഒരു പാട് ജീവിതങ്ങളോട് എങ്ങനെ ജയിക്കണമെന്ന് പറഞ്ഞുകൊണ്ടാണ്. അരുണിമയുടെ ഓര്‍മകള്‍ക്ക് പ്രണാമം
പല്ലുവേദനയ്‌ക്കൊപ്പം വന്ന പനി മാറാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് കാന്‍സര്‍ ആണെന്ന് അരുണിമ തിരിച്ചറിഞ്ഞത്. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. മകളുടെ രോഗാവസ്ഥയറിഞ്ഞ് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയ അച്ഛന്‍ എപ്പോഴും അരുണിമയ്ക്ക് അരികില്‍ തന്നെയുണ്ടായിരുന്നു. കീമോയുടെ അതികഠിനമായ വേദന മറക്കാന്‍ വേണ്ടി അരുണിമ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു ചിത്രരചന.
പിന്നീട് താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും അരുണിമ സംഘടിപ്പിച്ചു. 'കീമോ മരുന്ന് ശരീരത്തില്‍ കയറി കഴിഞ്ഞപ്പോള്‍ ഉണ്ടായ 'കല' എന്നാണ് അരുണിമയുടെ ചിത്ര രചനയെപ്പറ്റി പറഞ്ഞത്. അത്രയേറെ രസകരമായാണ് ഈ യുവതി ജീവിതത്തെ കണ്ടിരുന്നത്. ചികിത്സാ കാലഘട്ടത്തിലും സ്വന്തമായി വാങ്ങിയ കാറില്‍ ഒറ്റയ്ക്കായിരുന്നു അരുണിമയുടെ യാത്രകള്‍. കാന്‍സറിനെ ധൈര്യപൂര്‍വ്വം നേരിട്ട അരുണിമ കീഴടങ്ങിയെങ്കിലും അനേകായിരം പേര്‍ക്ക് എന്നും പ്രചോദനമാകുമെന്നതില്‍ സംശയമില്ല.
https://www.facebook.com/Malayalivartha



























