എംപാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ ഉടൻ പരിഗണിക്കില്ല.... നാലായിരത്തോളം ജീവനക്കാർ പെരുവഴിയിൽ തന്നെ ...

എംപാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ ഉടൻ പരിഗണിക്കാൻ ഇടയില്ല .
1565 ജീവനക്കാരെ പിരിച്ചു വിടാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ അനുകൂല നിലപാട് ഉണ്ടായില്ല ..
എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട ഒഴിവിലേക്ക് പി എസ് സി യിൽ നിന്നും ആൾക്കാരെ നിയമിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് കെ എസ് ആർ ടി സി സുപ്രീം കോടതിയിൽ കേസുകൊടുത്തത് ..
ഹർജിയിൽ ഉടൻ വാദം കേട്ട് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു കെഎസ്ആർടിസിയുടെ ആവശ്യം. എന്നാൽ, സാധാരണ നടപടി ക്രമം പാലിച്ച് മാത്രമേ സുപ്രീം കോടതി അപ്പീൽ പരിഗണിക്കൂ എന്നാണ് അറിയാൻ കഴിയുന്നത് .
താൽകാലിക നിയമനത്തിന് കോർപ്പറേഷന് അധികാരമുണ്ടെന്നും സ്ഥിരം തസ്തികകളിൽ അല്ല എംപാനൽ ജീവനക്കാരെ നിയമിച്ചതെന്നും കെഎസ്ആർടിസി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഒരു ബസിന് എത്ര യാത്രക്കാർക്ക് എത്ര ജീവനക്കാർ എന്ന അനുപാതം സുശീൽ ഖന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നതായി കെഎസ്ആർടിസി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുക വഴി വിധി നടപ്പിലാക്കുന്നതിന് സമയം നീട്ടി നല്‍കണമെന്ന് ഹൈക്കോടതിയില്‍ ആവശ്യപ്പെടാനായിരുന്നു കെഎസ്ആര്‍ടിസിയുടെ നീക്കം. എന്നാല്‍ ഹര്‍ജി ഉടന്‍ പരിഗണിക്കാനാവില്ലെന്ന സുപ്രീംകോടതി തീരുമാനം കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയായിരിക്കുകയാണ് ഇപ്പോൾ.
കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. പത്തുവര്‍ഷത്തില്‍ താഴെ സര്‍വീസുള്ള മുഴുവന്‍ എംപാനല്‍ ജീവനക്കാരെയും ഒഴിവാക്കാനായിരുന്നു നിര്‍ദേശം. ഉത്തരവ് നാലായിരത്തോളം ജീവനക്കാരേയാണ് ബാധിച്ചത്.
https://www.facebook.com/Malayalivartha



























