കണ്ടക്ടറില്ലാത്ത സൂപ്പർ ഫാസ്റ്റ് കെ എസ് ആർ ടി സി ബസ്സുകൾ ഉടൻ നിരത്തിലിറങ്ങും

കെ എസ് ആർ ടി സി യിൽ വീണ്ടും കടുത്ത തീരുമാനങ്ങൾ . ഇനി ബസ്സിൽ കണ്ടക്ടർ തസ്തിക നിർത്തലാക്കാനാണ് തീരു മാനം. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു നീക്കം എന്നറിയുന്നു.
ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഒഴിവാക്കാനും പകരം സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ഓടിക്കാനുമാണ് കോര്‍പ്പറേഷന്‍ തീരുമാനം .ഇതിനു പുറമെ സംസ്ഥാനത്ത് 1000 സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ കണ്ടക്ടറില്ലാതെ സര്‍വീസ് നടത്താനും തീരുമാനിച്ചു..
കെഎസ്ആർടിസി നിലവിൽ 6136 ബസുകൾ ഉപയോഗിച്ച് ദിവസേന ശരാശരി 1886487 കിലോമീറ്റർ സർവീസ് നടത്തുന്നുണ്ട്
രണ്ട് ജില്ലകളില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്ക് പകരം സൂപ്പര്‍ ഫാസ്റ്റ് മുതല്‍ മുകളിലേയ്ക്കുള്ള സൂപ്പര്‍ ക്ലാസ് ബസുകളായിരിക്കും ഉപയോഗിക്കുക.
കണ്ടക്ടറില്ലാതെ സര്‍വീസ് നടത്തുമ്പോള്‍ സര്‍വീസ് തുടങ്ങുന്ന സ്റ്റേഷനില്‍ ഡ്രൈവറായിരിക്കും യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുക. ഇടയ്ക്ക് കയറുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കിയ ശേഷം വീണ്ടും യാത്ര തുടരുകയും ചെയ്യും.
ഇതിനു പുറമെ ഓണ്‍ലൈന്‍ വഴിയും യാത്രക്കാര്‍ക്ക് ടിക്കറ്റെടുക്കാം. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയില്‍ സര്‍ക്കാരും കൈവിട്ടതോടെയാണ് കെഎസ്ആര്‍ടിസി പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്.
കെഎസ്ആര്‍ടിസി നിലവില്‍ 6136 ബസുകള്‍ ഉപയോഗിച്ച് ദിവസേന ശരാശരി 1886487 കിലോമീറ്റര്‍ സര്‍വീസ് നടത്തുന്നുണ്ട്. ബസുകളില്‍ കണ്ടക്ടര്‍മാര്‍ വരുന്നതോടെ ജീവനക്കാരുടെ എണ്ണം ഒരു ബസിന് ഒരാള്‍ എന്ന അവസ്ഥയിലേയ്ക്ക് ചുരുങ്ങും.
നിലവില്‍ ഡിപ്പോ, സബ് ഡിപ്പോ, ഓപ്പറേഷന്‍ സെന്റര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് എന്നിങ്ങനെ 117 കേന്ദ്രങ്ങളിലും അഞ്ച് വര്‍ക്ക് ഷോപ്പുകളിലുമായി 45000 ജീവനക്കാരാണ് കെഎസ്ആര്‍ടിസിയ്ക്കുള്ളത്.
ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്തിയതോടെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ആഴ്ചയില്‍ ആറു ദിവസത്തോളം ജോലിയ്‌ക്കെത്താന്‍ തുടങ്ങിയതോടെ പ്രതിവര്‍ഷം 58.94 കോടി രൂപ കെഎസ്ആര്‍ടിസിയ്ക്ക് ലാഭമുണ്ടായതായി കണക്കാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























