Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ സുരക്ഷ ഇനി മുതൽ ആരിഫ് ഖാനും, പിണറായിക്കൊപ്പം കട്ടക്ക് തന്നെ; നിലവിലെ സെഡ് വിഭാഗം സുരക്ഷ സെഡ് പ്ലസായി ഉയർത്താൻ ഡിജിപിയുടെ നിർദേശം; ഗവർണർക്കുനേരെ പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളും പരിഗണിച്ചാണ് തീരുമാനം

22 JANUARY 2020 03:34 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയാനൊപ്പം കട്ടക്ക് നിൽക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ വർധിപ്പിച്ചു. നിലവിലെ സെഡ് വിഭാഗം സുരക്ഷ സെഡ് പ്ലസായി ഉയർത്താൻ ഡിജിപിയുടെ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് ഇപ്പോൾ സംസ്ഥാനത്ത് സെഡ് പ്ലസ് സുരക്ഷയുള്ളത്. ആരിഫ് മുഹമ്മദ് ഖാന് നിലവിൽ സെഡ് വിഭാഗം സുരക്ഷയായതിനാൽ സംസ്ഥാനത്തിന് പുറത്തു പോകുമ്പോൾ സുരക്ഷ കുറയുന്ന സാഹചര്യമുണ്ട്. സെഡ് പ്ലസിലേക്ക് ഉയർത്തിയാൽ പുറത്തു പോകുമ്പോഴും കർശന സുരക്ഷ ലഭിക്കും.

ഗവർണർക്കുനേരെ പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളും പരിഗണിച്ചാണ് തീരുമാനം. സംസ്ഥാനത്തിനകത്തും സുരക്ഷ വർധിപ്പിക്കും. സെഡിൽനിന്ന് സെഡ് പ്ലസിലേക്ക് മാറുമ്പോൾ സുരക്ഷാ ജീവനക്കാരുടെ എണ്ണം ഏകദേശം രണ്ടിരട്ടിയാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗവർണർ വാഹനത്തിൽ സഞ്ചരിക്കുമ്പോഴുള്ള സുരക്ഷ വർധിക്കും. കൂടുതൽ വാഹനങ്ങൾ അകമ്പടിയായി ഉണ്ടാകും.

സുരക്ഷാ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ആയുധങ്ങളിലും മാറ്റമുണ്ടാകും. എന്നാൽ സഞ്ചരിക്കുന്ന സ്ഥലങ്ങളുടെ പ്രത്യേകത അനുസരിച്ച് സുരക്ഷയിൽ വ്യത്യാസം ഉണ്ടാകും. സെഡ് പ്ലസ് വിഭാഗത്തിലുണ്ടാകുന്ന സുരക്ഷാ ഭടൻമാരുടെ എണ്ണമോ വിന്യാസത്തിന്റെ രീതിയോ വെളിപ്പെടുത്താനാകില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ സുരക്ഷയ്ക്കായി 58 പൊലീസുകാരാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്.

ഗവർണർ സംസ്ഥാനത്തിനകത്ത് സഞ്ചരിക്കുമ്പോൾ സുരക്ഷയൊരുക്കുന്നത്കേരള പൊലീസാണ്. പുറത്തു പോകുമ്പോൾ അതത് സംസ്ഥാനങ്ങൾക്കാണ് സുരക്ഷയുടെ ചുമതല. ഗവർണർക്കൊപ്പം എഡിസിയായി രണ്ടുപേരുണ്ടാകും. ഇന്ത്യൻ നേവിയിൽനിന്നുള്ള ഉദ്യോഗസ്ഥനും കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനുമാണ് എഡിസിമാർ.

പൗരത്വ നിയമഭേദഗതിക്ക് എതിരെയുള്ള പ്രതിഷേധം ഇപ്പോൾ ഗവർണറുമായുള്ള കൊമ്പു കോർക്കലിൽ വരെ എത്തി നിൽക്കുകയാണ് കേരളത്തിൽ. ഗവർണറും കേരള സർക്കാരും തമ്മിലുള്ള പോര് മുറുകുമ്പോൾ സമൂഹമാധ്യമങ്ങളും അതു ഏറ്റുപിടിക്കുകയാണ്. വിമർശിച്ചും അനുകൂലിച്ചും ദിവസങ്ങളായി ട്രോൾ പേജുകളിൽ വിഷയം ചർച്ചയാണ്. കേന്ദ്രത്തിനെതിരെ സംസ്ഥാനം നിയമപരമായി നീങ്ങുമ്പോൾ ഗവർണറെ അറിയിക്കണമെന്ന ചട്ടം സംസ്ഥാനസർക്കാർ ലംഘിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ പേര് എടുത്തുപറഞ്ഞുള്ള ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനം. ഇതോടെയാണ് വിമർശനങ്ങളും പിന്തുണയും സജീവമായത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളത്തിലെ വിവിധ പാര്‍ട്ടികളുടെ നിലപാടിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയതോടെയാണ് സര്‍ക്കാരും ഗവര്‍ണറുമായി അകന്നത്.

സംസ്ഥാന സര്‍ക്കാരിനെതിരേ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയതോടെ കേരളത്തിന് മറ്റൊരു ഇരട്ടച്ചങ്കന്‍ കൂടി ലഭിച്ചിരിക്കുകയാണ് എന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിൽ ഗവർണർക്ക് സുരക്ഷാ ശക്തമാക്കേണ്ടത്ത് അത്യന്താപേക്ഷിതമാണെന്നാണ് വിലയിരുത്തൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിന്റെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു  (2 hours ago)

നടന്‍ വിജയ്യുടെ പാര്‍ട്ടിയായ ടിവികെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം ചര്‍ച്ചയാകുന്നു  (2 hours ago)

പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പൊലീസുകാരുടെ തമ്മിലടി  (2 hours ago)

പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് ഭാര്യയുടെ കൊലപാതകത്തില്‍  (2 hours ago)

അഞ്ച് വര്‍ഷത്തെ പ്രണയം; രണ്ട് മാസം മുമ്പ് വിവാഹം: നവവധുവായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ജീവനൊടുക്കി  (2 hours ago)

പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു  (3 hours ago)

പലകാര്യങ്ങളും പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നതെന്ന് കിച്ചു; മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കിച്ചു സുധി  (3 hours ago)

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് നിഖില വിമല്‍  (4 hours ago)

കേരളത്തില്‍ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (5 hours ago)

ബാലിയില്‍ ഗ്‌ലാമറസ് ലുക്കില്‍ മംമ്ത മോഹന്‍ദാസ്  (6 hours ago)

പൈതലാം യേശുവേ.." ഗാനത്തിന്റെ ശില്പി ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു  (7 hours ago)

തോൽക്കും എന്നുറപ്പായപ്പോൾ ശുദ്ധ തെമ്മാടിത്തരം കൊണ്ട് ഇറങ്ങിയേക്കുവാണ് ചിലർ.. ഫ്ളക്‌സും പോസ്റ്ററും വലിച്ചുകീറാൻ ശ്രമം നടക്കുന്നുവെന്ന് തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ  (7 hours ago)

യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ് വിജയം പ്രഖ്യാപിച്ച് ട്രംപ് ഇറാന് റീത്ത് വച്ച് കൊട്ടിക്കലാശം കരഞ്ഞു വിളിച്ച് IRGC  (7 hours ago)

മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ബേപ്പൂരില്‍ നടന്ന കൂറ്റന്‍ പ്രചാരണ റാലിയില്‍ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു മു  (7 hours ago)

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്  (7 hours ago)

Malayali Vartha Recommends