സോഡായൊഴിച്ച് മൂന്നെണ്ണം, ഒപ്പം നിലക്കടലയും കൊറിക്കാം; കുറിപ്പടി ഉണ്ടെങ്കിൽ മദ്യം കൊടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞ് നിര്‍ത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമായി ഡോക്ടറുടെ കുറിപ്പ്, പിന്നാലെ പണിയും
കൊറോണ പടരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണമാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്നത്. ഇതേതുടർന്ന് ബാറുകളും പൂട്ടിയിരുന്നു. എന്നാൽ മദ്ധ്യം കിട്ടാതെ ആത്മഹത്യാ ചെയുന്ന സാഹചര്യത്തിൽ എത്തിച്ചേർന്നതിനാൽ തന്നെയും ഡോക്ടറിന്റെ കുറിപ്പടിയോടെ മദ്ധ്യം നൽകാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. ഇതേതുടർന്ന് ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മദ്യം കഴിക്കാൻ കിട്ടാത്തതിന്‍റെ വിഭ്രാന്തി പ്രകടിപ്പിക്കുന്ന 48കാരനായ പുരുഷോത്തമൻ എന്ന വ്യക്തി. സോഡയൊഴിച്ച് മൂന്നെണ്ണം കഴിക്കാനായിരുന്നു ഡോക്ടറുടെ കുറിപ്പടിയും ഒപ്പം വറുത്ത നിലക്കടയും കൊറിക്കാം.
മദ്യം കിട്ടാത്തതിന്‍റെ മനോ വിഭ്രാന്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മദ്യം കൊടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞ് നിര്‍ത്തിയതിന് പിന്നാലെ എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ ഡോ. എം.ഡി. രഞ്ജിത്തെഴുതിയ ഈ കുറിപ്പടി സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. എന്നാൽ ഡോക്ടറുടെ പഴയ ലെറ്റര്‍ പാഡ് ആരെങ്കിലും ദുരുപയോഗം ചെയ്തതാണെന്നായിരുന്നു കണ്ടവരൊക്കെ കരുതിയത്. ഇതേതുടർന്ന് സത്യം അറിയാൻ എക്സൈസ് ഉദ്യോഗസ്ഥര്‍ ഡോക്ടറെ തേടിപ്പിടിച്ചപ്പോഴാണ് . വസ്തുത പുറത്തുന്നത്.
സംഭവം ഇതാണ്; അലമാരയിലിരുന്ന പഴയ ലെറ്റര്‍ ഹെഡില്‍ തമാശക്ക് എഴുതിയതാണ് ഡോക്ടര്‍ തന്നെ എക്സൈസിനോട് സമ്മതിക്കുകയുണ്ടായി. അടുത്ത സുഹൃത്തുക്കളടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ഇത് അയച്ചതോടെയാണ് പണി കിട്ടിയത്. ഇതിൽ ആവേശം മൂത്ത കൂട്ടുകാരിലാരോ ഡോക്ടര്‍ക്ക് പണികൊടുത്തു.
അങ്ങനെ ഈ കുറിപ്പടി മറ്റ് ഗ്രൂപ്പുകളിലേക്കും ഫോര്‍വേഡ് ചെയ്തു. എന്നാൽ കാത്തിരുന്നത് മറ്റൊന്നാണ്. ഡോ.എം.ഡി. രഞ്ജിത്തിനെ നോര്‍ത്ത് പറവൂര്‍ എക്സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പറ്റിപ്പോയെന്നും മാപ്പാക്കണമെന്നുമാണ് ഡോ. എം.ഡി. രഞ്ജിത്തിന്‍റെ പ്രതികരിച്ചത്. എന്നാൽ തുടര്‍നടപടികള്‍ വേണോയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരുകയാണ്.
https://www.facebook.com/Malayalivartha