ക്വാറന്‍റൈനില്‍ ആയി ഷാഫി പറമ്പില്‍ എംഎല്‍എയും വി കെ ശ്രീകണ്ഠന്‍ എംപിയും ; രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനുമായി സന്പർക്കത്തിലേർപ്പെട്ട പശ്ചാത്തലത്തിൽ ജില്ലാമെഡിക്കൽ ബോർഡ് ഇവരോട് നിരീക്ഷണത്തിൽ പോവാൻ നിർദേശം നൽകി
പാലക്കാട് ജില്ലാശുപത്രി സൂപ്രണ്ട്, ഡിഎംഒ, ഷാഫി പറന്പിൽ എംഎൽഎ, വി. കെ ശ്രീകണ്ഠൻ എംപി തുടങ്ങിയവർ ഹോംക്വറന്‍റൈനിൽ പ്രവേശിച്ചു. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനുമായി ഇവർ സന്പർക്കത്തിലേർപ്പെട്ട പശ്ചാത്തലത്തിലാണ് ജില്ലാമെഡിക്കൽ ബോർഡ് ഇവരോട് നിരീക്ഷണത്തിൽ പോവാൻ നിർദേശം നൽകിയത്.
വാളയാർ അതിർത്തിയിൽ കൊവിഡ് രോഗിയുമായി സന്പർക്കത്തിലേർപ്പെട്ട് നീരീക്ഷണ കാലാവധി പൂർത്തിയാക്കിയ ജനപ്രതിനിധികള്‍ക്കാണ് വീണ്ടും നിരീക്ഷണത്തിൽ പോവേണ്ടിവരുന്നത്. ജില്ലാശുപത്രിയുടെ ഒപി വിഭാഗം മെഡിക്കൽ കോളേജ് ആശുപത്രിയുടെ കെട്ടിടത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച് അടുത്താഴ്ചയോടെ അന്തിമ തീരുമാനം എടുക്കും.
മേയ് 26ന് നടന്ന ചടങ്ങിൽ പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ, എംഎൽഎ ഷാഫി പറമ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ശാന്താകുമാരി എന്നിവരുള്‍പ്പെടെ പങ്കെടുത്തിരുന്നു. നിലവിൽ 164 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. സന്പർക്കത്തിലൂടെ 22 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 15 ആരോഗ്യപ്രവർത്തകരും ഉൾപ്പെടും. അതീവ ജാഗ്രതയിലാണ് പാലക്കാട് ജില്ല. അതെ സമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാംദിവസവും നൂറുകടന്നു. ഇന്ന് 108 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1029 ആയി ഉയര്‍ന്നു. പാലക്കാടും മലപ്പുറത്തും കണ്ണൂരും നൂറിലധികം രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. പാലക്കാട് 160 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. കണ്ണൂരില്‍ ഇത് 127 ആണ്. മലപ്പുറത്ത് 120 പേര്‍ ചികിത്സയില്‍ കഴിയുന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരത്ത് 74പേരാണ് ചികിത്സയില്‍ കഴിയുന്നത്. കൊല്ലത്ത് ഇത് 72 ആണ്. കൊല്ലത്താണ് ഇന്ന് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.ജില്ലയിലുളള 19 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ താജിക്കിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. പത്തനംതിട്ടയില്‍ 59, ആലപ്പുഴ 66, കോട്ടയം 33, ഇടുക്കി 22 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കൊവിഡ് കണക്കുകള്‍.
എറണാകുളത്ത് 48 പേരാണ് ചികിത്സയില്‍ കഴിയുന്നത്. തൃശൂരില്‍ ഇത് 77 ആണ്. കോഴിക്കോട് 56, വയനാട് 16, കാസര്‍കോട് 99 എന്നിങ്ങനെയാണ് അവേശേഷിക്കുന്ന ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്കുകള്‍. അതേസമയം പാലക്കാട് ജില്ലയില്‍ നിന്നുളള 30 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടത് ആശ്വാസമായി.
സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 138 ആയി.. ഇന്ന് പുതുതായി പത്ത് ഹോട്ട്സ്പോട്ടുകളാണുള്ളത്.. ഇതില്‍ എട്ടും പാലക്കാട് ജില്ലയിലാണ്.
https://www.facebook.com/Malayalivartha