Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്

ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും എവിടെ? തലസ്ഥാന നഗരിയിൽ കക്കയം ക്യാമ്പുകൾ മർദ്ദക വീരന്മാർ കുട്ടികളെ തല്ലിചതയ്ക്കുന്നു

03 MARCH 2021 12:53 PM IST
മലയാളി വാര്‍ത്ത

കോവിഡ് കാലത്തെ അടച്ചുപൂട്ടലുകൾ മൂലം ആയിരക്കണക്കിന് സ്കൂൾ വിദ്യാർത്ഥികൾ തിരുവനന്തപുരത്തെ മർദ്ദകവീരന്മാരായ ട്യൂഷൻ അദ്ധ്യാപകരുടെ ശാരീരിക ഉപദ്രവത്തിൽ നിന്നും മാനസിക പീഡനത്തിൽ നിന്നും രക്ഷപ്പെട്ടു എന്നത് ഒരു യാഥാർത്ഥ്യം മാത്രം.

തിരുവനന്തപുരത്തെ ട്യൂഷൻ സെൻററുകളിൽ പലരും തൻ്റെ വീട്ടിൽ ട്യൂഷന് വരുന്നവരെ തലങ്ങും വിലങ്ങും തല്ലു മെ ന്ന് രക്ഷാകർത്താക്കളെ മുൻകൂർ മുഖഭാവിൽ അറിയിച്ചിട്ട് ഫീ സ് വാങ്ങി പെട്ടിയിലിട്ട് ആൺ പെൺ ഭേദമില്ലാതെ കുട്ടികളെ തല്ലി രസിക്കുമത്രേ! നെറ്റിയിൽ റൂൾത്തടി അമർത്തി രക്ത മുദ്ര പതിപ്പിക്കുകയാണത്രേ ഒരു വിരുതൻ്റെ ഇഷ്ട ഭേദ്യമുറ - എന്നിട്ടും ഒരു രക്ഷാകർത്താവിനും ഇന്നേവരെയും യാതൊരു പരാതിയും ഉണ്ടായിട്ടില്ല

 

 

-ബാലവകാശ, മനുഷ്യവകാശക്കമ്മീഷനുകളൊന്നും സ്വ മേധായ ഏതെങ്കിലും പരാതി ലഭിച്ചതിൻ പ്രകാര മോ ഇടപെട്ടതായും അറിവില്ല. കോ വിഡ് കാലം കഴിയുമ്പോൾ വീണ്ടും ഉണർന്നു വന്നു കൈത്തരിപ്പ് മാറ്റാനൊരുങ്ങുന്ന മനോവൈകൃതങ്ങളുടെ ഇത്തരം കക്കയം ക്യാമ്പുകൾ അവസാനിപ്പിക്കുന്നതിന് പൊതുസമൂഹത്തിൻ്റെ ഇടപെടൽ ആവശ്യമാണ്.-

മുംബൈ മഹാനഗരത്തിലെ തിനെക്കാൾ ഭീകരമായ തിരക്കനുഭവപ്പെടും തിരുവനന്തപുരത്തിൻ്റെ ചില പോക്കറ്റുകളിൽ സായാഹ്നങ്ങളിൽ _ ഗതാഗതം തടസ്സപ്പെടുത്തി പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്ര മുച്ചക്ര, ചതുർ ചക്രവാഹനങ്ങൾ - അവയുടെ നിലയ്ക്കും വിലയ്ക്കും പത്രാസിനും ചേർന്ന വേഷഭൂഷാദികളിൽ വഴിക്കണ്ണും നട്ട് വഴിമുടക്കി നിൽക്കുന്ന രക്ഷാകർത്താക്കൾ - ട്യൂഷൻ സെൻ്ററിൻ്റെ മുൻപിൽ കാത്തുകെട്ടി കിടക്കുന്ന രക്ഷിതാക്കൾ - ട്യൂഷൻ മാസ്റ്ററുടെ പോർവിളികൾ കേൾക്കുന്നുണ്ട്.

 

 

കുട്ടികളെ ചീത്ത പറയുന്നത് എല്ലാം പുറത്ത് നിൽക്കുന്ന അച്ഛന്മാര്‍ കേട്ട് രോമാഞ്ചം കൊള്ളും.കോച്ചിംഗ് സെൻററുകളിൽ ക്രാഷ് കോഴ്സുകളാണ് ' - ക്രാഷ് എന്ന വാക്ക് അന്വർത്ഥമാണ്. കുട്ടികളുടെ മനസ്സും ശരീരവും ക്രഷ് ചെയ്ത് തകർത്തു കൊണ്ടാണ് ഈ പരിപാടി പുരോഗമിക്കുന്നത്.-

സ്കൂളുകളിൽ വടിയോട് വിട!അവിടെ വടി എടുത്താൽ അദ്ധ്യാപകൻ കോടതി കയറേണ്ടി വരും. കോച്ചിംഗ് സെൻ്ററുകളിൽ വടിയും മൂർച്ചയേറിയ ശകാരപ്രയോഗങ്ങളും.കേട്ടാൽ അറയ്ക്കുന്ന തരത്തിലുള്ള പ്രയോഗങ്ങളാണ് ട്യൂഷൻ സെൻ്ററിലെ അദ്ധ്യാപകൻ എന്നു പറയുന്നതാന്തോന്നി കാണിക്കുന്നത്. അതിന് ഒരു അച്ഛന്മാര്‍ക്കും പരാതിയില്ല -കോച്ചിംഗ് സെൻ്ററുകളിലെ അദ്ധ്യാപകർ എന്നു പറയുന്നവരുടെ വിദ്യാഭ്യാസ യോഗ്യത എന്താണ്? ആരും അതേപ്പറ്റി അന്വേഷിക്കുന്നില്ല -

 

 

എൻ്റെ കുട്ടിയെ പഠിപ്പിക്കാൻ തക്ക യോഗ്യതയുണ്ടോ? ഇതൊന്നും ഒരു രക്ഷിതാവിനും അറിയണമെന്നുമില്ല. പല കോച്ചിംഗ് സെൻ്ററുകളും മാനസിക പീഡന കേന്ദ്രമാണ്. എടാ, പോടാ, എ ടീ എന്ന് ആക്രോശിച്ചു കൊണ്ടുള്ള വിളിയാണ് ഉയരുന്നത്.

കേരളത്തിലെ പ്രധാന നഗരങ്ങളിലെ മുന്തിയ സ്കൂളുകളിൽ വൻ ഫീസ് ഒടുക്കി പഠിക്കാൻ ചേർന്നിട്ടും ട്യൂഷൻ സെൻ്ററിൻ്റെ വരാന്തനിരങ്ങേണ്ട ഗതികേടിലാണ് കുട്ടികൾ - കുട്ടികൾക്ക് കോച്ചിംഗ് സെൻ്ററുകളിൽ പോയതിനു ശേഷം വിശ്രമിക്കാനും ബോർഡിൻ്റെ പരീക്ഷ എഴുതാനുമുള്ള ഒരു കേന്ദ്രം മാത്രമാണ് സ്കൂൾ'

 

 

കോച്ചിംഗിന് മാത്രമായി സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ധാരാളമുണ്ട്. കോട്ടയം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലാണ് അവ കൂടുതലുള്ളത്. അവിടങ്ങളിൽ അഡ്മിഷൻ കാട്ടാൻ മത്സര പരീക്ഷകളുണ്ട്. ഈ മത്സര പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കാൻ കുട്ടികളെ കോച്ചിംഗിന് അയയ്ക്കപ്പെടുന്നു കോച്ചിംഗിൻ്റെ കോച്ചിംഗ് .അംശവടിയും ചുഴറ്റി നടക്കുന്ന ഇടയന്മാരാണവിടെ ക്ലാസ്സുകൾ നയിക്കുന്നത്.

ട്യൂഷനെന്ന തേജീവിതം എന്നായി തീർന്നിരിക്കുന്നു കുട്ടികൾക്ക് .മൃഗങ്ങളോട് കാട്ടുന്നതിലും വലിയ ക്രൂരതയാണ് വാസ്തവത്തിൽ ഇത്തരത്തിലുള്ള കോച്ചിംഗ് സെൻ്ററുകളിൽ നമ്മുടെ കുട്ടികളോട് കാട്ടുന്നത്. കുട്ടികളെ ഇത്തരത്തിലുള്ള കോച്ചിംഗ് സെൻററുകളിലേക്ക് വലിച്ചെറിയുന്ന രക്ഷിതാക്കളുടെ മേൽ കർശന നടപടി എടുക്കണം. ഇത്തരത്തിലുള്ള കോച്ചിംഗ് സെൻററുകൾ ഉടനടി പൂട്ടി കെട്ടിയില്ലെങ്കിൽ വൈകാതെ അവ കക്കയം ക്യാമ്പായി മാറും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (12 minutes ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (19 minutes ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (31 minutes ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (47 minutes ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (1 hour ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (6 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (7 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (7 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (8 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (8 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (9 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (10 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (10 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (11 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (12 hours ago)

Malayali Vartha Recommends