'രോഗികളുടെ എണ്ണം ലക്ഷം കവിയുന്പോൾ എന്തുമാത്രം ഖരമാലിന്യമുണ്ടാകുമെന്ന് ചിന്തിക്കാവുന്നതേ ഉള്ളൂ. ആശുപത്രിയിൽ ഒരു കോവിഡ് രോഗിയിൽ നിന്ന് മാത്രം ഒരു കിലോ മാലിന്യം ഉണ്ടാകുമെന്നാണ് കണക്ക്...' കോവിഡ് കാലത്തെ മാലിന്യ നിർമ്മാർജ്ജനം, മുരളി തുമ്മാരുകുടി കുറിക്കുന്നു
കോവിഡ് രോഗബാധ രൂക്ഷമാകുന്ന പ്രദേശങ്ങളിൽ ഖരമാലിന്യ നിർമ്മാർജനം വലിയ പ്രശ്നമാണ്. ആശുപത്രിയിൽ ഒരു കോവിഡ് രോഗിയിൽ നിന്ന് മാത്രം ഒരു കിലോ മാലിന്യം (biomedical waste/healthcare waste/medical waste) ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇതിനെ എങ്ങനെ ചേര്ക്കാം എന്ന് പറയുകയാണ് മുരളി തുമ്മാരുകുടി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കോവിഡ് കാലത്തെ മാലിന്യ നിർമ്മാർജ്ജനം
കോവിഡ് രോഗബാധ രൂക്ഷമാകുന്ന പ്രദേശങ്ങളിൽ ഖരമാലിന്യ നിർമ്മാർജനം വലിയ പ്രശ്നമാണ്. ആശുപത്രിയിൽ ഒരു കോവിഡ് രോഗിയിൽ നിന്ന് മാത്രം ഒരു കിലോ മാലിന്യം (biomedical waste/healthcare waste/medical waste) ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്. രോഗികളുടെ എണ്ണം ലക്ഷം കവിയുന്പോൾ എന്തുമാത്രം ഖരമാലിന്യമുണ്ടാകുമെന്ന് ചിന്തിക്കാവുന്നതേ ഉള്ളൂ.
കോവിഡ് കാലത്ത് മാലിന്യ നിർമ്മാർജ്ജനം നടത്തുന്നതിൽ കഴിഞ്ഞ വർഷം ഐക്യരാഷ്ട്ര സഭ മൂന്നു വെബ്ബിനാറുകൾ നടത്തിയിരുന്നു. അതിനിടയിൽ ലോകത്തെ പല സ്ഥലത്തു നിന്നും ഈ വിഷയത്തിൽ പുതിയ അറിവുകളും രീതികളും ഉണ്ടായി. കോവിഡിന്റെ രണ്ടാം തരംഗം സാഹചര്യത്തിൽ പുതിയൊരു വെബ്ബിനാർ സീരീസ് തുടങ്ങുകയാണ്.
ഖരമാലിന്യ നിർമ്മാർജ്ജനം എന്ന വിഷയത്തിൽ താല്പര്യമുള്ളവർ, ആശുപത്രിയിൽ ജോലി ചെയ്യുന്നവർ, മെഡിക്കൽ/നേഴ്സിങ് സ്റ്റുഡന്റസ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും ഉദ്യോഗസ്ഥരും ഒക്കെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വെബ്ബിനാറിൽ ഉണ്ട്. പങ്കെടുക്കുന്നവർക്ക് ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിൽ നിന്നും സർട്ടിഫിക്കറ്റ് നൽകുന്നതാണ്. മൂവായിരം പേർക്ക് വരെ പങ്കെടുക്കാം, ആഗോള വെബ്ബിനാർ ആയതിനാൽ ധാരാളം ആളുകൾ ഉണ്ടാകും. ഈ അവസരം വേഗത്തിൽ ഉപയോഗിക്കുമല്ലോ. പങ്കെടുക്കാനുള്ള ലിങ്ക് ഇവിടെ ഉണ്ട്. Registration link for the webinar series: http://bit.ly/unepcovidwaste
ഞാൻ മുൻപ് പറഞ്ഞത് പോലെ പോസ്റ്റിൽ ഒരു ലിങ്ക് ഇട്ടു കഴിഞ്ഞാൽ ഫേസ്ബുക്ക് അത് പ്രമോട്ട് ചെയ്യില്ല. അതുകൊണ്ട് തന്നെ ഈ വെബ്ബിനാർ കൂടുതൽ ആളുകൾ അറിയണമെങ്കിൽ നിങ്ങൾ ഒരു കൈ സഹായിക്കണം. പോസ്റ്റ് ലൈക്ക് ചെയ്യുക, നിങ്ങളിൽ ഡോക്ടർമാർ, പഞ്ചായത്ത് മുനിസിപ്പൽ അംഗങ്ങൾ/ജോലിക്കാർ എന്നിവർ സുഹൃത്തുക്കളായുണ്ടെങ്കിൽ അവരെ ടാഗ് ചെയ്യുക, ഷെയർ ചെയ്യുക.
മുരളി തുമ്മാരുകുടി
https://www.facebook.com/Malayalivartha