രണ്ടാഴ്ച ലോക്ക്ഡൗൺ പരിഗണിക്കണമെന്ന് മെഡിക്കൽ കൊളേജ് ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു.... കോവിഡിന്റെ രണ്ടാം തരംഗം നേരിടാനുള്ള നിർദേശങ്ങൾ നൽകാൻ വിദഗ്ധ സമിതി രൂപീകരിച്ചു...

കോവിഡ് രണ്ടാം തരംഗം നേരിടാൻ സർക്കാരിന് പതിനഞ്ചിന നിർദേശങ്ങൾ നൽകി കെജിഎംസിടിഎ. കേരളം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ തിരുവനന്തപുരം യൂണിറ്റ് കേരളത്തിൽ കോവിഡ് രണ്ടാം തരംഗം നേരിടാൻ ഉള്ള നിർദേശങ്ങൾ നൽകാൻ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ നിർദേശങ്ങളാണ് സംഘടന മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കൈമാറിയത്.
1. കേരളത്തിൽ കോവിഡിന്റെ അതിവ്യാപനം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ കഴിയുമെങ്കിൽ കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും ലോക്ക് ഡൗൺ പരിഗണിക്കുന്നത് നന്നായിരിക്കും.
2. ഒപി യിലേക്കുമുള്ള സാധാരണ രോഗങ്ങൾക്കുള്ള ചികിത്സകൾ പൂർണമായും ഓൺലൈൻ ആയോ, ചെറിയ ആസ്പത്രികൾ മുഖേനയോ ആകുക
3. ടെർഷ്യറി ലെവൽ കെയർ കൊടുക്കേണ്ട മെഡിക്കൽ കോളേജ് ഡോക്ടർമാരെ സെക്കണ്ടറി / പ്രൈമറി കെയർ സെന്റർ കളിലേക്കു വിന്യസിക്കരുത്.
4. കോവിഡ് ചികിത്സ സംബന്ധിച്ചുള്ള ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനായി മെഡിക്കൽ കോളേജിൽ COVID വാർ റൂം തുടങ്ങുക
5. ഐസിയു കിടക്കകൾ, ഓക്സിജൻ ബെഡ് എന്നിവയെ പറ്റിയുള്ള വിവരങ്ങൾ തത്സമയം മനസ്സിലാക്കി ചികിത്സാ സംവിധാനങ്ങളെ ഏകോപിപ്പിക്കുക
6. മെഡിക്കൽ കോളേജിൽ ആവശ്യത്തിനുള്ള ഹൈ ഫ്ലോ നേസൽ ഓക്സിജനും വെന്റിലേറ്ററുകളും പുതിയതായി ലഭ്യമാക്കുക
7. ഇതുവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രം 200 ഇൽ പരം ഡോക്ടർമാർക്ക് കോവിഡ് ബാധിക്കുകയുണ്ടായി. അതിനാൽ മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകർക് ആവശ്യം വന്നാൽ ICU ഉൾപ്പെടെ ഉള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കണം.
8. കോവിഡ് ബാധിച്ചു സ്ഥിരമായ വൈകല്യങ്ങൾ സംഭവിക്കുന്ന സ്റ്റാഫുകൾക്ക് കോവിഡ് പ്രത്യേക ഡിസബിലിറ്റി ഇൻഷുറൻസ് നടപ്പിലാക്കണം.
9. മെഡിക്കൽ കോളേജുകളിൽ തീവ്രത കുറഞ്ഞ കോവിഡ് കേസുകൾ ചികില്സിക്കാതെ അത്യാസന്നരും ഓക്സിജൻ / വെന്റിലേറ്റർ ആവശ്യമായ രോഗികളെ മാത്രം അഡ്മിറ്റ് ചെയ്യുക എന്നുള്ളതാണ്.
10. വൃക്ക സംബന്ധമായ രോഗങ്ങൾ ഉള്ളവരിൽ കോവിഡ് മരണനിരക്ക് വളരെ കൂടുതലാണ് . ഇത് കുറക്കാൻ കോവിഡ് രോഗികൾക്കുള്ള ഡയാലിസിസ് സംവിധാനങ്ങൾ വർധിപ്പിക്കണം എന്നിവയാണ്.
https://www.facebook.com/Malayalivartha

























