Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശക്തമായ കാറ്റും, ഭീമൻ തിരമാലകളും: തിരുവനന്തപുരം നഗരം വെള്ളത്തിൽ, എങ്ങും നാശനഷ്ടം, പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി

15 MAY 2021 05:26 PM IST
മലയാളി വാര്‍ത്ത

മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കരമനയാറും കിള്ളിയാറും ഏതു സമയവും കരകവിഞ്ഞൊഴുകും എന്ന സ്ഥിതിയിലാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തമ്പാനൂരും ചാലയും അട്ടക്കുളങ്ങരയും വെള്ളത്തിനടിയിൽ ആയിരുന്നു.

അതി ശക്തമായ മഴയിലും കാറ്റിലും കഴിഞ്ഞ ദിവസം മുപ്പതോളം സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു. നിരവധി വീടുകൾക്കും കേടുപാടുകൾ ഉണ്ടായി. തീരദേശമേഖലയിലും വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. നിരവധി വള്ളങ്ങൾ ഒഴുകിപ്പോയി.

 

 

 

 

 

 

 

 

 

രണ്ട് ദിവസമായി തുടരുന്ന അതിശക്തമായ മഴയിലും കാറ്റിലും ഉണ്ടായ കടലേറ്റത്തിലാണ് തീരമേഖലയിലെ വീടുകളിലേക്ക് വെള്ളം കയറിയത്. മിക്ക വീടുകളുടെയും പകുതിയോളം വെള്ളം കയറിയ നിലയിലാണ്.

വലിയതുറയിൽ പാലത്തിന്റെ തെക്കുഭാഗത്തെ കടൽഭിത്തി തകർന്നു. വെള്ളിയാഴ്ച രാവിലെ മഴക്ക് കുറവുണ്ടായിരുന്നു എങ്കിലും വൈകിട്ടോടെ ശക്തമായ മഴയും കാറ്റും ഉണ്ടായി. ജില്ലയിലെ 78 കുടുംബങ്ങളിലെ 308 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നാൽ ദുരിതാശ്വാസക്യാമ്പുകൾ തുറക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ള തായി ജില്ലാ കളക്ടർ അറിയിച്ചു.

 

 

 

 

 

 

 

 

 

 

 

നെയ്യാറ്റിൻകര താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അടിമലത്തുറ അനിമേഷൻ സെന്ററിൽ തുറന്ന് ക്യാമ്പിൽ രണ്ട് കുടുംബങ്ങളിലെ 8 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം ഹാർബറിലെ എൽ പി സ്കൂളിലും ക്യാമ്പുകൾ തുറന്നിട്ടുണ്ട്. തിരുവനന്തപുരം താലൂക്കിൽ മൂന്നും വർക്കല താലൂക്കിൽ നാലും നെടുമങ്ങാട് താലൂക്കിൽ ഒമ്പതും, ചിറയിൻകീഴ് താലൂക്കിൽ മൂന്നും എന്നിങ്ങനെയാണ് താലൂക്കുകളിൽ തകർന്ന വീടുകളുടെ എണ്ണം.

അറബിക്കടലിൽ ഉണ്ടായ ന്യൂനമർദ്ദം ആണ് കനത്ത മഴക്ക് കാരണം. ലക്ഷദ്വീപിന് അടുത്ത് രൂപപ്പെട്ട ന്യൂനമർദ്ദം വെള്ളിയാഴ്ച വൈകുന്നേരം കണ്ണൂർ തീരത്തുനിന്ന് 290 കിലോമീറ്റർ മാത്രം അകലെയായിരുന്നു. അതിനാലാണ് വടക്കൻ കേരളത്തിൽ കൂടുതൽ മഴയും കാറ്റും ഉണ്ടായത്. ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്ടും തിരുവനന്തപുരത്തും പാലക്കാട് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും ഉണ്ട്.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (37 minutes ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (49 minutes ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (1 hour ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (1 hour ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (1 hour ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (1 hour ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (1 hour ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (2 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (2 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (2 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (2 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (3 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (5 hours ago)

Malayali Vartha Recommends