Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

അമ്മ മകനെ പീഡിപ്പിച്ചെന്ന കടയ്ക്കാവൂര്‍ പോക്‌സോ കേസ്: പിതാവിന്റെ ഗൂഢാലോചനയില്‍ കെട്ടിച്ചമച്ച വ്യാജ കേസെന്ന് റെഫര്‍ റിപ്പോര്‍ട്ട്

22 JUNE 2021 07:33 AM IST
മലയാളി വാര്‍ത്ത

More Stories...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

സങ്കടക്കാഴ്ചയായി...ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

നിരപരാധിയായ മാതാവ് നസിയക്ക് ജാമ്യം നിഷേധിക്കപ്പെട്ട് ഒന്നര മാസക്കാലം തടവറക്കുള്ളില്‍ കഴിയേണ്ടിവന്നു, കടക്കാവൂര്‍ പോലീസ് ജാമ്യത്തെ എതിര്‍ത്ത് ആദ്യം റിപ്പോര്‍ട്ട് നല്‍കി, വ്യാജ പരാതിയെന്ന പോലീസ് റിപ്പോര്‍ട്ടില്ലാത്തതിനാല്‍ ജാമ്യവേളയില്‍ നിജസ്ഥിതിയിലേക്ക് ആഴ്ന്നിറങ്ങാനാവില്ലെന്ന് പോക്‌സോ കോടതി


അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ കടയ്ക്കാവൂര്‍ പോലീസെടുത്ത കേസില്‍ പ്രതിയായ മാതാവ് നിരപരാധിയെന്ന് പ്രത്യേക അന്വേഷണസംഘം.

 

 

മാതാവും പിതാവും തമ്മില്‍ ആറ്റിങ്ങല്‍ കുടുംബക്കോടതിയിലും മജിസ്ട്രേട്ട് കോടതിയിലും നടന്ന വ്യവഹാരങ്ങളില്‍ പിതാവിനനുകൂലമായി കോടതി വിധിയുണ്ടാക്കാന്‍ പിതാവിന്റെ ഗൂഢാലോചനയില്‍ ഉരുത്തിരിഞ്ഞ വ്യാജ കേസാണെന്ന് കാട്ടി അന്വേഷണ സംഘം റഫര്‍ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി.

തിരുവനന്തപുരം പോക്‌സോ കോടതിയിലാണ് ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 172 പ്രകാരം കേസ് എഴുതിത്തള്ളാന്‍ അനുമതി തേടി അന്തിമ റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വ്യാജ പരാതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പിതാവുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ നടപടി തുടങ്ങിയതായും അന്വേഷണ സംഘം ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.




2019 ഡിസംബര്‍ 28 മുതല്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന മാതാവായ വക്കം സ്വദേശിനി നസിയയ്ക്ക് ആദ്യം ജാമ്യം നിഷേധിച്ചിരുന്നു. തിരുവനന്തപുരം പോക്‌സോ കോടതി ചുമതലയുള്ള ജഡ്ജി സി.ജെ. ഡെന്നിയാണ് ജാമ്യഹര്‍ജി തള്ളിയത്.

അന്വേഷണം ശൈശവ ഘട്ടത്തിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള കടക്കാവൂര്‍ പോലീസ് റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ വാദവും അംഗീകരിച്ച കോടതി ജാമ്യഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്ന് ഒന്നര മാസക്കാലം കല്‍തുറുങ്കില്‍ കഴിഞ്ഞ ശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.





വ്യാജ പരാതിയാണെന്ന് പോലീസിന് റിപ്പോര്‍ട്ട് തരാന്‍ സാധിക്കാത്തതിനാല്‍ ജാമ്യം പരിഗണിക്കുന്ന ഈ ഘട്ടത്തില്‍ നിജസ്ഥിതിയിലേക്കോ പരാതിയുടെ കൃത്യതയിലേക്കോ ആഴത്തിലിറങ്ങാന്‍ കോടതിക്കാവില്ല. കുറ്റാരോപണത്തിന്റെ സ്വഭാവം , ശിക്ഷയുടെ കാഠിന്യം , പിന്‍ താങ്ങുന്ന തെളിവുകള്‍ , പരാതിക്കാരനെ ഭീഷണിപ്പെടുത്തുമോ , തെളിവുകള്‍ നശിപ്പിക്കുമോ , സാക്ഷികളെ സ്വാധീനിക്കുമോ എന്നീ കാര്യങ്ങളും പ്രതിക്കെതിരായ കുറ്റാരോപണത്തില്‍ പ്രഥമദൃഷ്ട്യ കഴമ്പുണ്ടോ എന്ന കാര്യത്തില്‍ കോടതിയുടെ സംതൃപ്തി എന്നീ കാര്യങ്ങള്‍ മാത്രമേ ജാമ്യം പരിഗണിക്കുന്ന വേളയില്‍ കോടതി നോക്കേണ്ടതുള്ളുവെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി.


അതേ സമയം തനിക്കും 4 മക്കള്‍ക്കും ജീവനാംശച്ചെലവ് കിട്ടുന്നതിനും കുട്ടികളെ വിട്ടുകിട്ടുന്നതിനുമായി യുവതിയും ഭര്‍ത്താവും തമ്മില്‍ ആറ്റിങ്ങല്‍ കുടുംബകോടതിയില്‍ കേസ് നിലവിലുണ്ടെന്നും ഭര്‍ത്താവ് മറ്റൊരു യുവതിയുമായി താമസമാണെന്നും അവരെ വിവാഹം കഴിക്കാന്‍ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് വരുത്തി യുവതിയില്‍ നിന്നും വിവാഹമോചനം നേടാനായി കടക്കാവൂര്‍ എസ് ഐക്കും സിഐക്കും ഡിവൈഎസ്പിക്കും കൈക്കൂലി പണം നല്‍കി മെനഞ്ഞെടുത്ത കള്ളക്കേസാണിതെന്നും യുവതി വാദിച്ചു.

 




കുട്ടികളെ വിട്ടുകിട്ടാന്‍ 2019 നവംബര്‍ 25നാണ് താന്‍ ഒ പി (ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്) നമ്പര്‍ 1768/2019 കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് എം സി 495/2019 നമ്പരായി ജീവനാംശ ചെലവിനായും കേസ് ഫയല്‍ ചെയ്തു.

ആ സമയം തന്റെ അറിവോ സമ്മതമോ കൂടാതെ 3 കുട്ടികളെ ഭര്‍ത്താവ് വിദേശത്ത് കൊണ്ടുപോയി. തുടര്‍ന്ന് 3 കുട്ടികളെയും തിര്യെ കൊണ്ടുവന്നു. അതിനാലാണ് യുവതി കേസ് ഫയല്‍ ചെയ്ത് ഒരാഴ്ച കഴിഞ്ഞുഞുള്ള തീയതിയായ 2019 ഡിസംബര്‍ 10 വരെ താന്‍ മകനെ പീഡിപ്പിച്ചതായി വ്യാജ പരാതി നല്‍കിയതെന്നും യുവതി വാദിച്ചു.



കടക്കാവൂര്‍ പോലീസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും എങ്ങുമെത്തിയിട്ടില്ല.


 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (12 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (30 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (41 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (48 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (55 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends