പ്രതിഷേധ തീയിൽ റെനെ ആശുപത്രി! പേടിച്ചരണ്ട് ഡോ. അര്‍ജുന്‍ അശോകൻ... ഇരച്ചു കയറി ട്രാൻസ് ജെൻഡർ സമൂഹം...

ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ് ജെന്‍ഡര്‍ അവതാരക അനന്യയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ. അനന്യയെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ പാലാരിവട്ടത്തെ റെനെ ആശുപത്രിയിലെ ഡോ. അര്‍ജുന്‍ അശോകിന്റെ പിഴവാണെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം ആരോപിച്ചു.
ഡോക്ടർക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റെനെ മെഡിക്കൽ ആശുപത്രിക്കുമുൻപിൽ ഇന്ന് വൈകീട്ട് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിക്കും.
അനന്യയുടെ മെഡിക്കൽ റെക്കോഡുകൾ ആശുപത്രി അധികൃതർ വിട്ടുനൽകിയില്ലെന്നും ഇവർ ആരോപിച്ചു. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അനന്യയുടെ സുഹൃത്തുക്കള്‍ പരാതി നല്‍കി.
ഇതുകൂടാതെ, അനന്യ കുമാരി അലക്‌സിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ അടിയന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഡയരക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ലിംഗമാറ്റ ശസ്ത്രക്രിയ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവാണ് അനന്യുടെ മരണത്തില്‍ കലാശിച്ചതെന്നാണ് ഉയരുന്ന ആരോപണം. അനന്യയുടെ പിതാവ് അലക്‌സാണ്ടറും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫ്ലാറ്റില്‍ പൊലീസ് വീണ്ടും പരിശോധന നടത്തും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ആരോപണ വിധേയനായ ഡോക്ടര്‍ അര്‍ജുന്‍ അശോകില്‍ നിന്നും മൊഴിയെടുക്കും.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അനന്യയുടെ ശരീരത്തില്‍ ശസ്ത്രക്രിയ പിഴച്ചതു മൂലം ഉണ്ടായ പ്രശ്‌നങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും. ഇന്ന് ഉച്ചക്ക് ശേഷം കളമശേരി മെഡിക്കല്‍ കോളേജില്‍ അനന്യയുടെ മൃതദേഹം എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും.
https://www.facebook.com/Malayalivartha


























